tag:blogger.com,1999:blog-2456206994337358902024-03-13T19:59:30.847-07:00M K Harikumar /Transcriptswords, texts, images and messages m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.comBlogger206125tag:blogger.com,1999:blog-245620699433735890.post-40805610397878711712023-01-06T23:06:00.000-08:002023-01-06T23:06:02.401-08:00ജ്ഞാനത്തിൻ്റെ സ്പന്ദനം /അക്ഷരജാലകം / എം.കെ.ഹരികുമാർ<p> </p><ul class="hd_n P_0 H_6D6F M_0 ir3_0 iy_h D_F ab_C" data-test-id="navigable-list" role="menubar" tabindex="-1"><div class="I_ZkbNhI D_FY W_6D6F" data-test-id="message-view-body"><div class="msg-body P_wpofO mq_AS" data-test-id="message-view-body-content"><div class="jb_0 X_6MGW N_6Fd5"><div><div id="yiv4559841560"><div dir="ltr"><div class="yiv4559841560gmail_quote"><div dir="ltr"><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEzYFe9FRqSZNCS5GJgFGNS7neBsC0jNmDYU2dzzkVlQ5i0HVtCQiZChWMdQnp5M34GdMYpF4K77fAs-_ixUapu0MnrwxANgQckMBCUmd3juA5xD_6zLKelq35SfnN9MXMVy_vSTGusSi0F-27MX0okgFqAePbs-6fcstSprDLGR0P_jwTKvMM4ZsN/s3124/IMG_20210808_091237.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3124" data-original-width="2707" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEzYFe9FRqSZNCS5GJgFGNS7neBsC0jNmDYU2dzzkVlQ5i0HVtCQiZChWMdQnp5M34GdMYpF4K77fAs-_ixUapu0MnrwxANgQckMBCUmd3juA5xD_6zLKelq35SfnN9MXMVy_vSTGusSi0F-27MX0okgFqAePbs-6fcstSprDLGR0P_jwTKvMM4ZsN/s320/IMG_20210808_091237.jpg" width="277" /></a></div><br /><br /><div><br /></div><div>മഹാജ്ഞാനിയായ
ബ്രിട്ടീഷ് തത്ത്വചിന്തകൻ ബർട്രാൻഡ് റസ്സൽ 'ഹിബ്ബർട്ട് ജേർണലി'ൽ
മതസാരത്തെക്കുറിച്ചെഴുതിയ ലേഖനത്തെ പ്രശംസിച്ചുകൊണ്ട് രവീന്ദ്രനാഥ ടാഗോർ
അദ്ദേഹത്തിനു അയച്ച ഒരു കത്തിൽ (1912 ,ഒക്ടോ. 13 ) ഇങ്ങനെ വായിക്കാം:
താങ്കളുടെ ലേഖനം വളരെ താല്പര്യത്തോടെയാണ് ഞാൻ വായിച്ചത്. ഉപനിഷത്തിലെ ഒരു
വാക്യത്തെക്കുറിച്ചാണ് ഞാനോർമ്മിച്ചത്. നമ്മെ കുഴപ്പിക്കുന്ന വാക്കുകളും,
മനസ്സ് എന്നപോലെ, അവനിൽ നിന്നാണ് വരുന്നത്. ബ്രഹ്മത്തിൻ്റെ (അനന്തതയുടെ)
ആനന്ദം അറിയുന്നവൻ എല്ലാ ഭയങ്ങളിൽ നിന്നും സ്വതന്ത്രനാകുന്നു. അറിവിലൂടെ
നിങ്ങൾക്കവനെ മനസിലാക്കാനാകില്ല. അനന്തതയെ നിങ്ങൾ ജീവിക്കുമ്പോൾ ,നശ്വരമായ
ജീവിതത്തിൻ്റെ പരിധിക്കുള്ളിലാകാതിരിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു
,മഹത്തായ ആനന്ദം എന്നു പറയുന്നത് നമ്മുടെ സ്വാർത്ഥജീവിതത്തിൻ്റെ എല്ലാ
സന്തോഷങ്ങൾക്കും വേദനകൾക്കും മുകളിലാണെന്ന്; അങ്ങനെ നിങ്ങൾ എല്ലാ ഭയങ്ങളിൽ
നിന്നും സ്വാതന്ത്രനാകുന്നു'.</div><div><br /></div><div>ടാഗോർ പറയുന്നത് ,ഈ
ആനന്ദമാണ് ബ്രഹ്മബോധത്തിന്റെ ശരിയായ അറിവെന്നാണ്. ഒരധികാര കേന്ദ്രം
നമ്മളിൽ അടിച്ചേൽപ്പിക്കുന്ന വിശ്വാസമല്ല അത്. എന്നാൽ അനന്തതയുടെ
ആത്യന്തികമായ സക്ഷാത്കാരമാണത്. ഇടുങ്ങിയ സ്വാർത്ഥ മനസ്സിൻ്റെ ചങ്ങലകളിൽ
നിന്ന് സ്വതന്ത്രമായാലേ അത് അനുഭവിക്കാനാകൂ .അങ്ങനെ മാത്രമേ നമ്മുടെ
മനസ്സിനെയും സ്നേഹത്തെയും സ്വതന്ത്രമാക്കാനാവൂ .കൃഷ്ണദത്തയും ആൻഡ്രൂ
റോബിൻസണും എഡിറ്റ് ചെയ്ത 'രവീന്ദ്രനാഥ് ടാഗോർ -ആൻ ആന്തോളജി' എന്ന മനോഹരമായ
പുസ്തകത്തിലാണ് ഈ കത്ത് വായിച്ചത്.</div><div><br /></div><div>ഈ ആത്മീയതയാണ്
ടാഗോർ തൻ്റെ സാഹിത്യത്തിലുടനീളം ആവിഷ്കരിച്ചത്. ഒരു അനുഭൂതിയെന്ന നിലയിൽ
മാത്രമല്ല ,ജീവിതത്തെ ആകെ സ്വാധീനിക്കുന്ന വലിയ ജ്ഞാനമെന്ന നിലയിലും ഇത്
ടാഗോറിൽ സദാ സ്പന്ദിച്ചു നിന്നു. ഇതാണ് നമുക്ക് നഷ്ടപ്പെട്ടത്;നമ്മുടെ
സാഹിത്യത്തിനും .ആത്മാവിനു അന്യമായി ഒന്നുമില്ലെന്ന വലിയ വീക്ഷണത്തിലേക്ക്
എത്താൻ കഴിയാത്തതുകൊണ്ടാണ് അനാവശ്യമായ അയിത്തവും വെറുപ്പും തലപൊക്കുന്നത്.</div><div><br /></div><div>മരണമല്ല വലുത് </div><div><br /></div><div>മരണമാണോ
ജീവിതമാണോ വലുത്? മരണത്തെക്കുറിച്ച് പ്രമുഖ എഴുത്തുകാർ ഗാഢമായി
നിരീക്ഷിച്ചിട്ടുണ്ട്. ഫ്രഞ്ച് തത്ത്വജ്ഞാനി ഴാങ് പോൾ സാർത്ര് എഴുതി:</div><div>'മരണം
ഒരു തുടർച്ചയാണ് ,ആ തുടർച്ചയിൽ ഞാൻ ഇല്ലെങ്കിൽ പോലും'.ജീവിതത്തേക്കാൾ
മഹത്തരമായി മരണത്തെ പ്രഖ്യാപിക്കുകയാണ് ഇന്ന് സോഷ്യൽ മീഡിയയും പത്രങ്ങളും
മറ്റും. അവർ ജീവിതത്തിനു യാതൊരു അർത്ഥവും കാണുന്നില്ല. എത്ര തവണ
അവിൽപ്പൊതിയുമായി വീട്ടുപടിക്കൽ ചെന്നാലും അവർ പ്രസാദിക്കുകയില്ല;
കാര്യങ്ങൾ സ്വയം ബോധ്യപ്പെട്ടു പ്രവർത്തിക്കാൻ ,ഇവർക്ക് ശ്രീകൃഷ്ണനാകാൻ
സാധ്യമല്ലല്ലോ .</div><div><br /></div><div>ഇന്നത്തെ പ്രമുഖ പത്രങ്ങളുമായി ഈ
നാട്ടിലെ സാഹിത്യകാരന്മാർക്ക്, ചിത്രകാരന്മാർക്ക് യാതൊരു ആത്മബന്ധവും
തോന്നുകയില്ല .തൊണ്ണൂറ് കഴിഞ്ഞ ഏതാനും പേർക്ക് മറിച്ചായിരിക്കും
പറയാനുണ്ടാവുക. കാരണം, എഴുത്തുകാരനെയും കലാകാരനെയും തമസ്കരിച്ച ശേഷം
,പത്തുമണിക്കൂർ പോലും ആയുസ്സില്ലാത്ത രാഷ്ട്രീയ പ്രതികരണങ്ങളും മറ്റു വിനോദ
വിവരണങ്ങളുമാണ് അവർ നിരത്തുന്നത് .എഴുത്തുകാരനും കലാകാരനും ഈ നാട്ടിലെ
പ്രജയാണെന്നു പോലും അവർ അംഗീകരിക്കുകയില്ല. മരണത്തെ ജീവിതത്തെക്കാൾ വലുതായി
കാണുന്നത് ഇന്നത്തെ സംസ്കാരമാണെങ്കിൽ അത് ജീർണതയാണ്. ജീവിതത്തിലെപ്പോഴും
അവർ കലാകാരന്മാരെ ചവിട്ടിത്തേക്കു കയാണ് ചെയ്യുന്നത്. എന്നാൽ കലാകാരൻ
മരിക്കുമ്പോൾ ശവത്തിനു പിടിവലിയാണ്. സമൂഹമാധ്യമങ്ങളിൽ ഫോട്ടോ ഉപയോഗിച്ച്
വിവിധ ഗ്രൂപ്പുകളും വ്യക്തികളും വച്ചുപൂജ നടത്തും. സതീഷ് ബാബു പയ്യന്നൂന്റെ
കാര്യത്തിൽ ഒരാഴ്ച അത് തുടർന്നു. എന്ത് കാപട്യമാണിത്!. മരിച്ചയാളെ
അനുസ്മരിക്കുകയോ അവൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയോ അല്ല ഇതിൻ്റെ
പിന്നിലുള്ള ലക്ഷ്യങ്ങൾ. തങ്ങൾ ജീവിച്ചിരിക്കുന്നു എന്ന അഹന്തയുടെ
അട്ടഹാസമാണത്. മരണത്തിലൂടെ മാത്രമേ തങ്ങൾ അംഗീകരിക്കുകയുള്ളൂ എന്നല്ലേ അവർ
പറയുന്നത്? ഇക്കൂട്ടർ കലാകാരൻ്റെ ജീവിതത്തെ എപ്പോഴും പുലഭ്യം
പറഞ്ഞുകൊണ്ടിരിക്കും; നിന്ദിക്കുകയും നോവിക്കുകയും ചെയ്തു അപമാനിക്കും.
മരണത്തെ ആദ്യമായി കാണുകയാണെന്ന നാട്യത്തിൽ ഒരാഘോഷമാണ് അവർ
സംഘടിപ്പിക്കുന്നത്. ശവങ്ങൾക്ക് ഒന്നിനെയും പ്രതിരോധിക്കാനാവില്ലല്ലോ.
സതീഷ് ബാബു പയ്യന്നൂരിനെ അവഗണിച്ചവരെല്ലാം, അദ്ദേഹം മരിച്ചതോടെ ശവത്തിനു
വേണ്ടി ചാടി വീഴുകയായിരുന്നു. ചർച്ചകളും അനുശോചനങ്ങളും അണപൊട്ടിയൊഴുകി.
ഫലത്തിൽ , തങ്ങളുടെ ശൂന്യമായ അഹന്ത പൊട്ടിത്തകർന്നതിലുള്ള ജാള്യത മറച്ചു
വച്ച് വെറുതെ ബഹളം വയ്ക്കുകയാണ്. </div><div><br /></div><div>ജീവിതം
മരണത്തിൽ അവസാനിക്കുന്നുവെന്ന് ഉറച്ചു വിശ്വസിക്കുന്ന ചിന്താശൂന്യന്മാരാണ്
മരണത്തെ ഇങ്ങനെ ആഘോഷിക്കുന്നത്. ജീവിതത്തിന്റെ ഒരു ഘട്ടമാണത്
;എഴുത്തുകാരനു മരണമില്ല. എഴുത്തുകാരൻ തൻ്റെ മരണത്തെക്കുറിച്ച്
ആലോചിക്കുന്നത് തന്നെ തെറ്റാണ്. ജീവിതത്തെ എങ്ങനെയെങ്കിലും
അവസാനിപ്പിക്കാമെന്ന് ആഗ്രഹിക്കുന്നവരാണ് എഴുത്തുകാരന്റെ മരണത്തെ
അപഹാസ്യമാക്കിത്തീർക്കുന്നത്. അവർ മറ്റുള്ളവരുടെ ചെലവിൽ സ്വന്തം മൂല്യങ്ങൾ
അടിച്ചേൽപ്പിക്കുകയാണ്. എഴുത്തുകാരന് ജീവിതം അവന്റെ കൃതികളാണ്.
സി.വി.ശ്രീരാമൻ എത്ര കാലം ഈ ഭൂമുഖത്തു നിന്ന് മാറി നിന്നാലും അദ്ദേഹം തൻ്റെ
കഥകളിലൂടെ സംസാരിക്കുകയാണ്. </div><div>ആ കഥകൾ ജീവിതമാണ്. അത്
മരണത്തിനെതിരെയാണ് യുദ്ധം ചെയ്യുന്നത്. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും
സാഹിത്യത്തിന്റെ ഈ സമരത്തെ കാണാൻ തയ്യാറല്ല.</div><div><br /></div><div>ഇന്നത്തെ
പത്രവായനക്കാർ ഒരിക്കലും യശ:ശരീരരായ സി.വി.ശ്രീരാമനെയോ
വി.പി.ശിവകുമാറിനെയോ അറിയില്ല. ഈ എഴുത്തുകാർക്ക് പത്രങ്ങളുമായി എന്തു
ബന്ധം? പത്രങ്ങളുടെ വായനക്കാർ രാഷ്ടീയ നേതാക്കളെയാണ് അറിയുന്നത്.
വായനക്കാരുടെ ആയുഷ്കാലം ഈ അറിവിൽ തന്നെ അവർക്ക് തുടരാനും മാധ്യമങ്ങൾ ഒത്താശ
ചെയ്തു കൊടുക്കും.</div><div><br /></div><div>വഴിപാട് സെമിനാറുകൾ </div><div><br /></div><div>കേരള
സാഹിത്യഅക്കാദമി 'ചണ്ഡാലഭിക്ഷുകി -ദുരവസ്ഥ' ശതാബ്ദി സെമിനാർ
സംഘടിപ്പിച്ചു. ഒരു വഴിപാടെന്ന പോലെയാണ് ഈ ശതാബ്ദി സംഘടിപ്പിച്ചതെങ്കിൽ
കൊള്ളാം. അതിനപ്പുറം ഈ സെമിനാറിനു ഒരു പ്രസക്തിയും കിട്ടുകയില്ല. ഈ
സെമിനാറിനെക്കുറിച്ച് 'സാഹിത്യ ചക്രവാള'(ഡിസംബർ) ത്തിൽ ഇങ്ങനെ വായിക്കാം:
'മൈത്രി എന്ന ആശയമാണ് കുമാരനാശാൻ്റെ കവിതകളിൽ നിറഞ്ഞു നിൽക്കുന്ന ഘടകമെന്ന്
അദ്ദേഹം (സുനിൽ പി. ഇളയിടം)നിരീക്ഷിച്ചു. സാമൂഹ്യ ജീവിതത്തിൻ്റെ ആധാരശാല
യാകേണ്ടത് ഈ മൈത്രിയെന്ന ഭാവമാണ്. സ്നേഹമെന്ന അടിസ്ഥാന മൂല്യത്തെ രാഷ്ട്രീയ
മൂല്യമായി വികസിപ്പിക്കുന്നത് ആശാന്റെ കാവ്യ ജീവിതത്തിൽ പ്രകടമാണെന്നും
സുനിൽ പി. ഇളയിടം നിരീക്ഷിച്ചു'.</div><div><br /></div><div>ഇത്രയേയുള്ളൂ ഈ
സെമിനാർ .കോളജ് അധ്യാപകരും ഒരേ രാഷ്ട്രീയ അനുയായികളും മാത്രം പങ്കെടുത്ത ഈ
സെമിനാർ ആശാൻ കണ്ടിരുന്നെങ്കിൽ ഓടി രക്ഷപ്പെട്ടേനെ. ചണ്ഡാലരുടെ
വെള്ളത്തിനുപോലും ജാതി നിലനിന്ന ഒരു ഇടമാണ് കേരളമെന്നാണ് ആശാൻ പറയുന്നത്.
എന്നാൽ ഇപ്പോൾ അക്കാദമി ചെയ്യുന്നതെന്താണ് ?തങ്ങളുടെ രാഷ്ട്രീയ അടിമത്തം
പേറാത്തവരെ, തങ്ങളുടെ രാഷ്ട്രീയം എന്ന 'അരാഷ്ട്രീയ' ചിന്തകളിൽ
അഭിരമിക്കാത്തവരെ പുറത്തു നിറുത്തുന്നതാണ് അക്കാദമിയുടെ രീതി. ഇവിടെ
എവിടെയാണ് സാർ മൈത്രി?. ഇഷ്ടമില്ലാത്തവരെയെല്ലാം പുറന്തള്ളുന്ന സ്വഭാവത്തെ
ആരും മൈത്രിയെന്നു വിളിക്കില്ല. അത് ഫൂഡൽ മനോഭാവമാണ്. ഒരു പ്രത്യേക
രാഷ്ട്രീയനിറത്തിൽ അഭയം തേടിയ ശേഷം സ്വന്തം വിമതവും ഏകപക്ഷീയവുമായ
അരാഷ്ട്രീയ ബോധത്തിന്റെ പുറംതോടിനുള്ളിൽ കഴിയുന്നവരുടെ 'രാഷ്ട്രീയ'മല്ല,
എന്തായാലും ആശാൻ അവതരിപ്പിച്ചത്. സംസ്കാരവും ബഹുസ്വരതയും എന്ന വിഷയത്തിൽ
കെ.സി. നാരായണൻ പ്രഭാഷണം നടത്തിയെന്ന്! ബഹുസ്വരത ഒട്ടുമില്ലാത്തയാളാണ്
നാരായണൻ. </div><div><br /></div><div>ശ്രീജിത്ത് പെരുന്തച്ചന്റെ
'എഴുത്തുമേശകൾ' എന്ന കൃതിയെക്കുറിച്ച് എൻ.എം.നൂലേലി മുക്തകണ്ഠം പ്രശംസിച്ച്
എഴുതിയത് (സാഹിത്യചക്രവാളം)വായിച്ചു. ഇതൊക്കെ റിവ്യു ചെയ്യേണ്ട
കാര്യമുണ്ടോ ?'എഴുത്തുമേശകൾ' തരക്കേടില്ലാത്ത ഒരു പൈങ്കിളി കൃതിയാണ്.
ശ്രീജിത്തിന് എഴുത്തുകാരുടെ വീടിനു ചുറ്റും നടക്കാനേ കഴിയൂ; ഉള്ളിൽ കയറാൻ
'അന്യവാദ'മില്ല. അദ്ദേഹം മുണ്ടശ്ശേരിയെക്കുറിച്ച് എഴുതിയത് ലേഖകൻ
ഉദ്ധരിക്കുന്നത് ഇങ്ങനെയാണ് :'ഏതു നേരവും ഒരു രണ്ടാംമുണ്ട് അദ്ദേഹത്തിൻ്റെ
തോളത്തു കാണാം .മന്ത്രിയായിരിക്കുമ്പോൾ മുണ്ടശ്ശേരി സാഹിത്യം
രണ്ടാംമുണ്ടാക്കി തോളത്തിട്ടു .എഴുത്തുകാരനായിരിക്കുമ്പോൾ രാഷ്ട്രീയം
രണ്ടാംമുണ്ടാക്കി തോളത്തിട്ടു .രണ്ടാംമുണ്ട് തോളത്തിട്ടു കൊണ്ട് അദ്ദേഹം
എല്ലായിടത്തും ഒന്നാമതെത്തി. അങ്ങനെയാണല്ലോ കേരളത്തിലെ ഒന്നാമത്തെ
വിദ്യാഭ്യാസ മന്ത്രിയും കൊച്ചിൻ സർവകലാശാലയിലെ ഒന്നാമത്തെ വൈസ്
ചാൻസലറുമായത്'.എങ്ങനെയുണ്ട് ശ്രീജിത്തിൻ്റെ കണ്ടുപിടിത്തം ? മുണ്ടശ്ശേരി
എഴുതിയ ഒരു കൃതിയും വായിക്കാതെ അദ്ദേഹത്തിൻ്റെ രണ്ടാംമുണ്ട് തപ്പി നടന്ന
ശ്രീജിത്തിന്റെ കഥയില്ലായ്മകളാണ് ഇതെല്ലാം.</div><div><br /></div><div>രാഷ്ട്രീയ പ്രചാരണം</div><div><br /></div><div>'നിങ്ങളെന്നെ
കമ്മ്യൂണിസ്റ്റാക്കി' നാടകത്തിനു എഴുപത് വയസ്സ് പൂർത്തിയായതിൻ്റെ വിവരണം
വാട്സപ്പിൽ വായിച്ചു. നാടകത്തിലെ ഒരു ഗാനരംഗത്തിന്റെ പുനരാവിഷ്കാരവും
കണ്ടു. ഈ നാടകത്തിനു ചരിത്രപരമായ പ്രാധാന്യമുണ്ട്. ഒരു കാലഘട്ടത്തെ
രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിച്ച നാടകകൃത്താണ് തോപ്പിൽ ഭാസി;
അതുപോലെ കാഥികൻ സാംബശിവനും മറ്റും .</div><div>അവർ കണ്ട രാഷ്ട്രീയ
സ്വപ്നങ്ങൾ പവിത്രമായിരുന്നു. അവർ മനുഷ്യരെയെല്ലാവരെയും ഒന്നുപോലെ കണ്ടു.
എന്നാൽ പിൽക്കാലത്ത് ലോകത്തിൻ്റെ മാറ്റം മറ്റൊരു വഴിക്കായിരുന്നു.
ആഗോളവൽക്കരണവും നഗരവത്ക്കരണവും സൈനികസാങ്കേതികതയും മുന്നേറിയപ്പോൾ
പ്രത്യയശാസ്ത്രങ്ങൾക്ക് പിന്മാറേണ്ടി വന്നു .തോപ്പിൽ ഭാസിയുടെ നാടകങ്ങളിൽ
രാഷ്ട്രീയ പ്രചാരണത്തിനാണ് പ്രാധാന്യം. ഒരു കലാസൃഷ്ടി
രാഷ്ട്രീയപ്രചാരണത്തിനു തയ്യാറെടുക്കുന്നത് ഇന്നത്തെ നിലയിൽ അത്ര
പ്രതീക്ഷാവഹമല്ല. തോപ്പിൽ ഭാസിയുടെ പ്രതിഭയ്ക്ക് അതിൻ്റെ യഥാർത്ഥ വഴിയിൽ
മുന്നേറാനായില്ല എന്നാണ് ഇത് കാണിക്കുന്നത്. മഹാനായ കഥാപ്രസംഗകൻ
വി.സാംബശിവൻ 'ഇരുപതാം നൂറ്റാണ്ട് ' എന്ന കഥ പറയുമ്പോൾ സോഷ്യലിസ്റ്റ്
രാഷ്ട്രങ്ങളിലെ ജനങ്ങളെ അദ്ദേഹം സ്തുതിക്കുന്നുണ്ട്. അവിടങ്ങളിലെ
സമത്വത്തെയാണ് സാബശിവൻ പ്രശംസിക്കുന്നത്. എന്നാൽ ആ സോഷ്യലിസ്റ്റ്
രാഷ്ട്രങ്ങൾ ഇന്നെവിടെയാണ്? ആ സമത്വം എവിടെ? ഏത് രാഷ്ട്രങ്ങളെയാണ്, അദ്ദേഹം
മനസ്സിൽ കണ്ടത്?.</div><div><br /></div><div>ഒരു പ്രതിമയിൽ എന്തിരിക്കുന്നു?</div><div><br /></div><div>കേരളത്തിൽ
എഴുത്തുകാരുടെ പ്രതിമയും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കുമാരനാശാൻ്റെ പ്രതിമ
തലസ്ഥാനത്ത് തന്നെയുണ്ട്. വേറെയും പ്രതിമകളുണ്ട്. പുസ്തകം
വായിക്കാത്തവർക്കുള്ള ആഹ്വാനമാണത്, ഈ പ്രതിമയെ കണ്ടെങ്കിലും വായനയിലേക്കു
തിരിച്ചുപോകൂ എന്ന് .ഏതാനും ആഴ്ചകൾക്കു മുമ്പാണ്, ടി.പത്മനാഭൻ്റെ ഒരു
പ്രതിമ മാഹി കലാഗ്രാമത്തിൽ സ്ഥാപിച്ച വാർത്ത വായിച്ചത്. ചെറിയൊരു ഞെട്ടൽ
ഉണ്ടാകാതിരുന്നില്ല .ഈ കോളത്തിൻ്റെ പ്രത്യേകത സത്യസന്ധതയാണെന്ന് ശത്രുക്കൾ
പോലും സമ്മതിക്കും. അതുകൊണ്ട് പറയുകയാണ്. ടി.പത്മനാഭൻ്റെ പ്രതിമ അനാച്ഛാദനം
ചെയ്തത് ശശി തരൂരാണ്. എന്നാൽ ആ ചടങ്ങിൽ പത്മനാഭൻ പങ്കെടുത്തതാണ്
ഞെട്ടിച്ചത്.പത്മനാഭൻ അതിൽ പങ്കെടുത്തത് തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക്
നല്കിയത്. സ്വന്തം പ്രതിമ സ്ഥാപിക്കുന്നതിനു കഥാകൃത്ത് തന്നെ
മുൻകൈയെടുക്കുന്നെന്ന സൂചന അത് പകരുന്നുണ്ട്,അങ്ങനെ അല്ലെങ്കിൽ പോലും
.തൻ്റെ നോവലിനു പതിനഞ്ചാമത്തെ അവാർഡ് ലഭിച്ചിരിക്കുന്നു എന്നു പറഞ്ഞ്
ഫേസ്ബുക്കിൽ ഒരു കഥാകൃത്ത് പോസ്റ്റ് ചെയ്തത് കണ്ടു. എന്തിനാണ് ഞെട്ടുന്നത്
?തനിക്ക് ഇത്രയും അവാർഡുകൾ കിട്ടിയിട്ടുണ്ട് കേട്ടോ എന്നു പറഞ്ഞ്
ഒരെഴുത്തുകാരൻ സ്വയം മുന്നോട്ടുവരുന്നത് ഇന്നാർക്കും ഒരു പ്രശ്നവുമല്ല
.അതെല്ലാം ശീലമായിരിക്കുന്നു. ഒരവാർഡിൽ എന്തിരിക്കുന്നു എന്ന് പറയുന്നതാണ്
ഉന്നതം. ഇതുപോലുള്ള പ്രശംസകളിൽ നല്ല എഴുത്തുകാർ അഭിരമിക്കില്ല, അവർക്ക്
ലഹരിപിടിക്കാൻ ആശയങ്ങളാണ് വേണ്ടത്.</div><div><br /></div><div>ടി.പത്മനാഭൻ്റെ
പ്രതിമ വയ്ക്കുന്നതുകൊണ്ട് കുഴപ്പമില്ല.എന്നാൽ ആ ചടങ്ങിൽ പത്മനാഭൻ
പങ്കെടുത്തത് മറ്റു പല എഴുത്തുകാർക്കും 'പ്രചോദന'മാകും . ഇനി
തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്ക് പ്രസംഗിക്കാൻ പോകുന്ന
എഴുത്തുകാരൻ പറയാനിട യുള്ള വാചകം ഇതായിരിക്കും: എൻ്റെയൊപ്പം എൻ്റെ
പ്രതിമയും കൊണ്ടുവന്നിട്ടുണ്ട്. അത് നിങ്ങൾ ഇവിടെ സുരക്ഷിതമായി
സ്ഥാപിക്കണം. പ്രസ്റ്റീജ് ഇഷ്യുവാണ്! .</div><div>നമ്മുടെ സമൂഹത്തെ
ബാധിച്ചിരിക്കുന്ന വൈകാരികമായ സ്തംഭനാവസ്ഥയാണ്, ഇതിനെപ്പറ്റി ആരും
പ്രതികരിക്കാത്തതിനു കാരണമെന്നാണ് എനിക്ക് തോന്നുന്നത്. കാറിൽ ചാരി നിന്ന
ബാലനെ കാർ ഉടമ ആഞ്ഞു ചവിട്ടിയപ്പോൾ പലരും പ്രതികരിച്ചു. കാരണം ,ആ ചവിട്ടു
വന്നു കൊണ്ടത് തൻ്റെ നെഞ്ചത്താണെന്ന് അത് കണ്ട ഓരോ വ്യക്തിക്കും
തോന്നിയിരിക്കണം.</div><div><br /></div><div>എന്നാൽ എഴുത്തുകാരൻ്റെ പ്രതിമ
ഒരു വായനക്കാരനെയും സൃഷ്ടിക്കാൻ പോകുന്നില്ല. എഴുത്തുകാരൻ തന്നെ ആ ചടങ്ങിൽ
പങ്കെടുത്തു എന്നറിയുന്ന വായനക്കാരൻ തരിച്ചു നിൽക്കുകയേയുള്ളൂ. ചിലപ്പോൾ,
ഇതുപോലുള്ള സംഭവങ്ങൾ തന്നെ പ്രതിമകളായി രൂപാന്തരപ്പെടുകയായിരിക്കാം.
ഇതിനോടെല്ലാം ആളുകൾ സന്ധി ചെയ്ത് കഴിഞ്ഞിട്ടുണ്ടാകാം. എല്ലാ മൂല്യങ്ങളും
തകരുമ്പോൾ ഇതു മാത്രമായി എന്തിന് ശേഷിക്കണം?.തൻ്റെ പ്രതിമ സ്ഥാപിക്കാത്ത
സ്ഥാപനങ്ങൾക്കെതിരെ ആക്രോശിക്കുന്ന എഴുത്തുകാരെ അടുത്ത ദശാബ്ദത്തിനുള്ളിൽ
തന്നെ കാണേണ്ടി വരും .</div>
</div>
</div></div>
</div></div></div></div><div class="jb_0 X_6MGW N_6Fd5"></div></div><div class="H_7jIs D_F ab_C Q_69H5 E_36RhU" data-test-id="toolbar-hover-area"><div class="D_F W_6D6F r_BN gl_C" data-test-id="card-toolbar"><span class="em_N en_N"></span><div class="D_F ab_C en_0 b_Z14vXdP e_3mS2U I_ZkbNhI P_Z1otBpf"><ul class="hd_n P_0 H_6D6F M_0 ir3_0 iy_h D_F ab_C" data-test-id="navigable-list" role="menubar" tabindex="-1"><li class="G_e p_R" role="menuitem"><span class="r_P D_F M_1Eu5U7 cdPFi_Z1oI2WW cdPFi4_Z29WjXl rtlR_h_2gl0WC"></span><br /></li></ul></div></div></div><li class="G_e p_R" role="menuitem"><span class="r_P D_F M_1Eu5U7 cdPFi_Z1oI2WW cdPFi4_Z29WjXl rtlR_h_2gl0WC"></span><br /></li><li class="G_e p_R" role="menuitem"><span class="r_P D_F M_1Eu5U7 cdPFi_Z1oI2WW cdPFi4_Z29WjXl rtlR_h_2gl0WC"></span><br /></li></ul>m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-87102958262773785662023-01-06T22:46:00.000-08:002023-01-06T22:46:02.409-08:00ഏകാത്മകതയുടെ ശബ്ദം /അക്ഷരജാലകം /എം.കെ.ഹരികുമാർ <p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgM-oYz86yW3BFRtlJVQRYsIH7M8SUWe8gvZRx3VilmuIW2MPyGrq2CljWmG35IwmG88vEfZGgpiGqAdwRcxyLWtOOOhNA2oR_lDH8s6fbrTWjdXX-sWvwsJoxWoB2OzIcSv7IAyW4aPgJzKBBwKec3RVwPBnm5XDewsuN7tm0x7FpPNV8cENA6JUG_/s4160/IMG_20220115_193325.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4160" data-original-width="3120" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgM-oYz86yW3BFRtlJVQRYsIH7M8SUWe8gvZRx3VilmuIW2MPyGrq2CljWmG35IwmG88vEfZGgpiGqAdwRcxyLWtOOOhNA2oR_lDH8s6fbrTWjdXX-sWvwsJoxWoB2OzIcSv7IAyW4aPgJzKBBwKec3RVwPBnm5XDewsuN7tm0x7FpPNV8cENA6JUG_/s320/IMG_20220115_193325.jpg" width="240" /></a></div><br /><p></p><div class="msg-body P_wpofO mq_AS" data-test-id="message-view-body-content"><div class="jb_0 X_6MGW N_6Fd5"><div><div id="yiv2581940272"><div> <div><br /></div><div>ഇന്ത്യയുടെ
സംസ്കാരത്തെയും അറിവിനെയും രാഷ്ട്രീയത്തെയും പിഴിഞ്ഞ് സത്തെടുത്ത ഒരു
പ്രഭാഷകനുണ്ടായിരുന്നു, സമീപകാല ഇന്ത്യയിൽ .മലയാളിയും ബഹുഭാഷാ പണ്ഡിതനും
ദാർശനികനും ഗ്രന്ഥകാരനും ശ്രീരാമകൃഷ്ണ മഠത്തിൻ്റെ പതിമൂന്നാമത് ആഗോള
അദ്ധ്യക്ഷനുമായിരുന്ന സ്വാമി രംഗനാഥാനന്ദ(1908-2005)യാണത്. </div><div>സ്വാമിയുടെ
പ്രഭാഷണം കേൾക്കണം. ഓരോ പ്രഭാഷണവും നമ്മെ അഗാധമായ രമ്യതയിലേക്കും
ബുദ്ധിപരമായ പ്രഭാവങ്ങളിലേക്കും ഭാരതീയമായ ജ്ഞാനമുകളങ്ങളിലേക്കും
സംസ്കൃതമായ പൂർവകാലങ്ങളിലേക്കും കൊണ്ടു പോകുന്നതാണ്. ഭാരതത്തിൻ്റെ അസംഖ്യം
ജ്ഞാനസ്രോതസ്സുകളിൽ നിന്നു, വൈവിധ്യമാർന്ന ജ്ഞാനസാഹിത്യങ്ങളിൽ നിന്നു
ഏറ്റവും അഗാധവും സംയുക്തവും സാരഗ്രാഫിയുമായ ഒരാശയം എങ്ങനെ ഇന്ത്യയിലുടനീളം
പ്രചരിപ്പിച്ചു എന്നു സ്വാമി അമെരിക്കയിൽ ചെയ്ത ഒരു പ്രസംഗത്തിൽ
വിശദീകരിച്ചത് ഓർക്കുകയാണ് .</div><div><br /></div><div>ലോകത്തിലെ പേരുകേട്ട
ഗ്രീക്ക്, റോമൻ സംസ്കാരങ്ങളുടെയെല്ലാം വളർച്ചയും തളർച്ചയും
പരിശോധിച്ചുകൊണ്ടാണ് വിവേകാനന്ദൻ്റെ ഹ്യൂമനിസം അഥവാ മാനുഷികത്വം എങ്ങനെയാണ്
ഒരുപടി മുകളില് നിൽക്കുന്നതെന്ന് സ്വാമി വിവരിച്ചത് .വിവേകാനന്ദൻ
മദ്രാസിൽ ചെയ്ത ഒരു പ്രസംഗത്തെക്കുറിച്ച് അതിൽ സൂചിപ്പിക്കുന്നുണ്ട്.
വിവേകാനന്ദൻ ഒരിക്കൽ പറഞ്ഞു, ഇനി അമ്പതു വർഷത്തേക്ക് ദൈവങ്ങളെയെല്ലാം
മറക്കുക. പകരം, ഇന്ത്യയിലെ പാവപ്പെട്ടവരെ, ജീവിത പരാധീനതയിൽപ്പെട്ട്
നാലുപാടും ചിതറിയ സാധാരണക്കാരെ സേവിക്കുക. അവരിലാണ് ക്ഷേത്രമുള്ളത്. ആ
ക്ഷേത്രത്തിലാണ് ഈശ്വരനുള്ളത്. അതുകൊണ്ട് അവരെ സേവിക്കുക. അതാണ് ശരിയായ
ഈശ്വര പൂജ. പാവപ്പെട്ടവരിലൂടെ ദൈവത്തെ കാണുന്നത് ഇന്ത്യയുടെ ന്യൂക്ളിയസാണ്.
പാവപ്പെട്ടവരെ കാണാതെ ദേവാലയത്തിൽ പോകുന്നത് അർത്ഥശൂന്യമാണ്. </div><div>സ്വാമിയുടെ
ഈ പ്രസംഗത്തിന് ആധാരമായ വസ്തുത ഭാഗവതത്തിൽ കപില തൻ്റെ മാതാവായ ദേവഭൂതിയോട്
പറയുന്ന ഒരു തത്ത്വമാണ്. അത് രംഗനാഥാനന്ദസ്വാമി സംസ്കൃതത്തിൽ തന്നെ
ഉദ്ധരിക്കുന്നുണ്ട്.</div><div><br /></div><div>'അഥമാം സർവ്വേശ ഭൂതേശോ</div><div>ഭൂതാത്മാനം കൃതാലയം</div><div>അർഹയേത് ദാനമാനാഭ്യ</div><div>മൈത്രിയാ അഭിന്നേന ചക്ഷുഷ'</div><div><br /></div><div>സർവ്വ
ഭൂതങ്ങളിലുമുള്ള തന്നെ ആരാധിക്കാനാണ് ഭഗവാൻ പറയുന്നത്. എല്ലാ ജീവികളിലും
ക്ഷേത്രമുണ്ട് .അതിലാണ് ഭഗവാൻ വസിക്കുന്നത്. എങ്ങനെ ആരാധിക്കും? ഓരോ
വ്യക്തിയുടെയും ആവശ്യങ്ങൾ നിറവേറ്റണം .വേദനിക്കുന്നവനെ ശുശ്രൂഷിക്കണം.
വിദ്യാഭ്യാസമില്ലാത്തവനു അത് കൊടുക്കണം. വീടില്ലാത്തവർക്ക് വീട് വച്ചു
കൊടുക്കണം. മുറിവേറ്റവരെ ചികിത്സിക്കുക. ഇതാണ് സേവനം. ആരാധന എന്നാൽ ഈ
സേവനമാണ്. എന്നാൽ വെറുതെ സേവനം ചെയ്താൽ പോര. 'ദാനമാനാഭ്യ മൈത്രിയാ'
എന്നാണ് ഉപദേശം . പക്ഷേ ,അത് ദാനം വാങ്ങുന്നവനെ ബഹുമാനിച്ചുകൊണ്ട് വേണം.
താൻ വലിയവനായതുകൊണ്ട് കുറെ ചില്ലറ എറിഞ്ഞുകൊടുക്കാമെന്ന് കരുതരുത്. അവനെ
ബഹുമാനിച്ചുകൊണ്ടാണ് ദാനം ചെയ്യേണ്ടത്. ദാനം ചെയ്യാനായി പതിതനെ മാനിക്കണം.
ആദരവില്ലാതെ ദാനം ചെയ്യുന്നതിൽ ഒരു വലിയ കുറവുണ്ട്. മാനിച്ചുകൊണ്ട് ദാനം
ചെയ്യുമ്പോൾ ആ ദാനം എത്തിച്ചേരുന്നത് ഭഗവാനിലാണ്. കാരണം, എല്ലാവരിലും ഒരേ
ആത്മാവാണുള്ളത്. അതുകൊണ്ട് എല്ലാവരിലും ദൈവമുണ്ട്. ഒടുവിലത്തെ വരി ഏറ്റവും
പ്രബുദ്ധമാണ്: 'അഭിന്നേന ചക്ഷുഷ'.ഭിന്നതയില്ലാതെ നോക്കണം. നമ്മുടെ കണ്ണിൽ
പണ്ഡിതനും പാമരനും കോടീശ്വരനും ദരിദ്രനുമെല്ലാം തുല്യരായിരിക്കണം. ഇതാണ്
വേദാന്തത്തിൻ്റെ രഹസ്യമെന്ന് രംഗനാഥാനന്ദസ്വാമി ചൂണ്ടിക്കാട്ടുന്നു. </div><div><br /></div><div>നമ്മുടെ
ജനാധിപത്യത്തിന്റെ മഹത്തായ പാഠം ഇതായിരിക്കണമെന്ന് സ്വാമി
തുടർന്നുപറയുന്നു .ആർക്കും ഔദാര്യമായിട്ടോ സഹാനുഭൂതി കൊണ്ടോ അല്ല സഹായം
ചെയ്യേണ്ടത്. എല്ലാവരും തുല്യരാണ് എന്ന നിലയിൽ എല്ലാവർക്കും ബഹുമാനം
കിട്ടണം. </div><div>ദരിദ്രനായാലും ജനാധിപത്യത്തിൽ ഒരു വോട്ടുണ്ടല്ലോ. അത്
ഒരു പദവിയാണ്. എല്ലാവരിലും ഒരേ ആത്മാവാണുള്ളതെന്നിരിക്കെ ആരും ആരെക്കാളും
ചെറുതോ വലുതോ അല്ല. ജനാധിപത്യത്തിലും ഇതായിരിക്കണം ആദർശം .നമ്മൾ ഒരേ
മനുഷ്യവർഗ്ഗമാണ്. നമ്മളിൽ വിഭിന്നവർഗ്ഗങ്ങളും ഭിന്ന ആത്മാവുകളും ഇല്ല
.ഇതാണ് ഇന്ത്യൻ സാഹിത്യത്തിൻ്റെ കാതൽ.ഇതിനപ്പുറം മഹനീയമായ ഒരിടമില്ല
.എന്നാൽ വർത്തമാനകാല ഇന്ത്യൻ സാഹിത്യത്തിൽ ദാർശനികമായ ഈ ചിന്തകൾ എവിടെയോ
അപ്രത്യക്ഷമായിരിക്കുന്നു.</div><div><br /></div><div>കവിത വിധി </div><div><br /></div><div>ഒരു
കവിതയിൽ കവി മരിക്കുകയാണ്. ആ കവിതയിലൂടെ തൻ്റെ ജീവിതത്തിൻ്റെ ഒരു ഘട്ടം
,തിരിച്ചറിവ്, ഉന്മാദം അവസാനിപ്പിച്ചു മറ്റൊന്നിലേക്ക് കടക്കുകയാണ് കവി. ഈ
ഉത്തര- ഉത്തരാധുനിക കാലത്ത് ഡിജിറ്റൽ സമൂഹമാധ്യമങ്ങളിലാണല്ലോ ആളുകൾ
ജീവിക്കുന്നത്. കാമുകിയെ കൊന്നു കാമുകൻ ജീവനൊടുക്കുകയോ അല്ലെങ്കിൽ കാമുകൻ
കൊല നടത്തിയ ശേഷം വിജയശ്രീ ഭാവത്തിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയോ
ചെയ്യുന്നത് ഡിജിറ്റൽ ജീവിതത്തിലെ നിഴൽനാടകമായിത്തീർന്നിരിക്കുന്നു.</div><div>എല്ലാ
പ്രണയങ്ങളും മരീചികയോ, ഭ്രമാത്മകമായ അപസ്മാരമോ, വഞ്ചനയോ ആയിട്ടാണ് ഈ
കാലഘട്ടത്തിൽ കടന്നുപോകുന്നത്. സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിനു
സുഹൃത്തുക്കളുള്ളപ്പോൾ ഒരാളോട് മാത്രമായി ആത്മാർത്ഥതയോടെ, ധാരണയോടെ
നീങ്ങാൻ പലർക്കും പ്രയാസമായിരിക്കും.അത്രയ്ക്കാണ് പ്രലോഭനങ്ങൾ
.അരക്ഷിതാവസ്ഥ ഒരു പൊതു അനുഭവമായിരിക്കുന്നു. ഒരു ബന്ധത്തിനും
ഗ്യാരണ്ടിയില്ല എന്ന ചിന്ത ഭ്രാന്തമായി തീരുമാനമെടുക്കാൻ
പ്രേരിപ്പിക്കുന്നു. സ്വർഗ്ഗരാജ്യം തൊട്ടരികിൽ വന്നു നിൽക്കുകയാണെന്ന്
പ്രചരിപ്പിക്കുന്ന വാണിജ്യ,ദൃശ്യ, മാധ്യമലോകമാണ് ചുറ്റിനുമുള്ളത്.</div><div><br /></div><div>അതുകൊണ്ട്
സ്വയം അനാവരണം ചെയ്യാനല്ല ,സ്വയം മറയ്ക്കാനും അതിജീവിക്കാനുമാണ് സാഹസികർ
മുന്നോട്ടുവരുന്നത്. ഈ കാലത്ത് കവിക്ക് ഇതിനോടെല്ലാം പുറംതിരിഞ്ഞ് നിന്ന്
പ്രകൃതി വർണനയിലോ തത്ത്വപ്രസംഗത്തിലോ ഒതുങ്ങാനാവില്ല. കവി നേർക്കാഴ്ചകൾ
കാണുകയാണ്. കവിക്കും അതിജീവിക്കേണ്ടതുണ്ട്. ആത്മഹത്യകളെയും പ്രതികാര
ബുദ്ധികളെയും കവി കാണുകയാണ്. ഒരു കവിതയിൽ തന്നെ കവിക്ക് മരിക്കേണ്ടി
വരുന്നു .കവിത വിധിയാണ്. അടുത്ത കവിതയിൽ വീണ്ടും അയാൾ തലപൊക്കുന്നു.
അവിടെയും അയാൾ മരിക്കുന്നു .കാരണം, മറ്റൊരു കവിതയിലേക്ക് തുടരാനുള്ള ഒരു
മാനസികനില നഷ്ടപ്പെടുകയാണ്.</div><div><br /></div><div>മീര കമല എഴുതിയ 'ഗന്ധമുള്ളൊരു ചിരി'(പ്രസാധകൻ,ഡിസംബർ) എന്ന കവിതയിലെ വരികൾ ഇങ്ങനെ:</div><div><br /></div><div>'നിറങ്ങൾക്ക് ശ്വാസംമുട്ടുന്നു.</div><div>അഴകുള്ള കറുപ്പിന് </div><div>കവിതയിലും കറുത്ത നിറം </div><div>നരകത്തിലും ഇടമുള്ള കറുത്തകവിത.</div><div>സ്വർഗ്ഗത്തിലെ കാലുകൾക്ക് മാത്രം</div><div>വെളുത്ത നിറം </div><div>ആരുമായും എവിടെയും ഇണചേരുന്ന </div><div>വെളുപ്പിന് സ്വാതന്ത്ര്യം.</div><div>പരക്കെ പായുന്ന മോചനത്തിനു</div><div>മാത്രം പ്രണയമില്ല,</div><div>കാമവും'.</div><div><br /></div><div>ഈ
കവിത ഒരു പ്രത്യേക പ്രത്യയശാസ്ത്രമോ ,മതമോ ,തത്ത്വചിന്തയോ
ചൂണ്ടിക്കാണിക്കുന്നില്ല . ആർക്കും ഒരു സാരോപദേശവും തരുന്നില്ല. സാരോപദേശം
തരേണ്ട ബാധ്യത കവിതയ്ക്കില്ല .കവി തന്നിലേക്ക് വരുന്ന സിഗ്നലുകളെ തന്നിൽ
നിന്നു പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അത് ,യഥാർത്ഥത്തിൽ
ഭാഷയ്ക്കു പോലും സ്ഫുടീരീകരിക്കാനാവാത്ത അവസ്ഥയാണ് .കവി തന്നിലേക്കു വന്ന
പ്രതീകങ്ങളെ ,ആവേശങ്ങളെ പ്രതിബിംബിപ്പിച്ചു പുറത്തേക്ക് വിടുന്നു. ഒരു
റഡാറിനു സമാനമായ ജോലിയാണത്.</div><div><br /></div><div>പഴയ ശീലുകൾ </div><div><br /></div><div>എന്നാൽ
ഷിജ വക്കത്തിന്റെ 'വാളമീൻ കൽപ്പിക്കുന്നു' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ
13) എന്ന കവിതയ്ക്ക് ഈ സ്വഭാവം ആർജിക്കാനാവുന്നില്ല .ഷീജയുടെ കവിത
എൺപതുകളിൽ നാം കണ്ടു പരിചയിച്ച ഒരു രീതി മാത്രമാണ്. കവിതയ്ക്ക് മുന്നേ
തന്നെ അതിനു ആധാരമായ ഒരു മിത്ത് അവതരിപ്പിക്കുന്നു. എന്നിട്ട് ആ മിത്തിനെ
വിപുലീകരിക്കാൻ സമകാല സംഭവത്തെ കൂട്ടുപിടിക്കുന്നു. ഇതൊക്കെ
അയ്യപ്പപ്പണിക്കരും ആറ്റൂരുമൊക്കെ ചെയ്ത് മടുപ്പിച്ചതാണ്. ഒരു കാലത്ത്
കവികൾക്ക് നാറാണത്ത് ഭ്രാന്തനെ മതിയായിരുന്നു. ഐതിഹ്യമാലയിലെ മിത്തുകൾ
ഒന്നൊന്നായി പൊടി തട്ടിയെടുത്ത് വിസ്തരിച്ചു, ആശയ ദാരിദ്ര്യം
പരിഹരിക്കാനായി. നാറാണത്ത് ഭ്രാന്തനെക്കുറിച്ച് നൂറ് കവിതകൾ എഴുതാൻ മാത്രം
വല്ല മത്സരവും ഇവിടെയുണ്ടോ ?വി. മധുസൂദനൻ നായർ കവിതയുടെ പൂർവ്വകാലത്തെ
പിന്തുടർന്നതല്ലാതെ സ്വന്തമായി ഒരു പരീക്ഷണം നടത്തിയിട്ടില്ല .ഇവരുടെ
കവിതയിൽ നിന്നും മിത്തുകൾ എടുത്തു മാറ്റിയാൽ പിന്നെ യാതൊന്നും
ശേഷിക്കുകയില്ല. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ ഛന്ദസ്സിൽ എഴുതിയാൽ
രക്ഷപ്പെടാമെന്ന് കരുതേണ്ട. സാഹിത്യത്തിൽ എല്ലാവർക്കും അറിയാവുന്ന
കാര്യങ്ങൾ എഴുതാനേ പാടില്ല .</div><div><br /></div><div>'കൊച്ചിലേ തലച്ചോറിൻ </div><div>ചുറ്റുഗോപുരത്തിൽ നി</div><div>ന്നെത്തിനോക്കുമ്പോൾ കണ്ടൂ </div><div>റഷ്യ തന്നയൽപ്പക്കം </div><div>അത്ഭുത മഴവിൽപ്പൂ , </div><div>സ്വപ്നമായ് നീലക്കപ്പ് .</div><div>എപ്പോഴുമുല്ലാസത്തിൽ </div><div>കുട്ടികൾ ചുക്കും ഗെക്കും'.</div><div><br /></div><div>ഈ
കവിതയിലെ മഴവിൽപ്പൂ ,നീലക്കപ്പ് ,ഗെക്ക് തുടങ്ങിയവ റഷ്യൻ
നാടോടിക്കഥകളാണത്രേ. വായനക്കാർ ഇനി നാടോടിക്കഥകൾ തപ്പിനടക്കണം. ഈ
രീതിയൊക്കെ കാലഹരണപ്പെട്ടു എന്നറിയിക്കട്ടെ. മാത്രമല്ല ,ഷീജയുടെ ഭാഷ വളരെ
പഴയതാണ് .ഇന്നു പ്രബുദ്ധി നേടിയ സമകാലിക കവിതയുടെ ഭാഷ മാറിയത് കവി
അറിഞ്ഞില്ലെന്നു തോന്നുന്നു. ഇനി എൻ.വി.കൃഷ്ണവാരിയരെ അനുകരിക്കുന്നതിൽ
അർത്ഥമില്ല.</div><div><br /></div><div>'അവൾ എഴുത്തിലൂടെ ഭൂതകാലത്തിലെ തൻ്റെ
ചരിത്രപരമായ ഇടങ്ങൾ തിരയുന്നു. അവിടെ അതേ വരെ സാഹിത്യവും ചരിത്രവും
നിർമ്മിച്ച സ്ത്രീമാതൃകകളെ തിരസ്ക്കരിക്കുന്നു'(സ്ത്രീയെഴുത്തിൻ്റെ
സൂചീമുഖം ,ഗ്രന്ഥാലോകം ,ഡിസംബർ)എന്നു പ്രിയാനായർ എഴുതുന്നു. </div><div>ഇത്
വാസ്തവത്തിൽ ,സ്ത്രീയുടെ എഴുത്തിനു മാത്രമല്ല ,സർവ്വരുടെയും എഴുത്തിനു
മാർഗദർശകമാവണം .പൂർവ്വകാലങ്ങളിലെ എഴുത്തിനെ തുടച്ചുമാറ്റാതെ ആരും തന്നെ
വലിയ രചനകള് സംഭാവന ചെയ്തിട്ടില്ല. എഴുതുക എന്നു പറഞ്ഞാൽ, തനിക്ക്
മാത്രമായി പറയാൻ എന്തെങ്കിലുമുണ്ടാവുക എന്നാണർത്ഥമാക്കേണ്ടത്.</div><div>ഞാൻ എം.ടിയെ അനുകരിക്കാൻ പോവുകയാണ് കേട്ടോ എന്നു പറഞ്ഞ് ആരും എഴുതേണ്ടതില്ല .</div><div><br /></div><div>പാകിസ്ഥാനി
ഗായിക ഹാദിഖാ കിയാ നിയുടെ ഒരു ഗാനം കേട്ട് ആലങ്കോട് ലീലാകൃഷ്ണനു ഉറക്കം
നഷ്ടപ്പെട്ടതിനെപ്പറ്റിയാണ് അദ്ദേഹം 'രാത്രിഗീതം' (ഭാഷാപോഷിണി ,ഡിസംബർ)
കവിതയിൽ എഴുതുന്നത് . താൻ പാട്ടുകൾ ആസ്വദിക്കുന്നവനാണെന്നു
വിശ്വസിപ്പിക്കാൻ കവി പരമാവധി ശ്രമിക്കുന്നു. വിഷയങ്ങൾക്ക്
ബുദ്ധിമുട്ടുള്ളതുകൊണ്ടാവാം ,കവി ക്ലീഷേ(ആവർത്തന വിരസമായ) പദപ്രയോഗങ്ങളിൽ
ആസക്തനാവുകയാണ്. </div><div><br /></div><div>'മഴ തോർന്നുവോ! മരം -</div><div>പെയ്യുന്നു നനുനനെ </div><div>മഴത്തുള്ളികൾ ജല - </div><div>തരംഗം വായിക്കുമ്പോൾ </div><div>പുഴയ്ക്കക്കരെ നിന്നു -</div><div>പാടുന്നതാരായി വരാം'</div><div><br /></div><div>ലീലാകൃഷ്ണനു
പരമ്പരാഗതമായ ,ഉണർവ്വ് നഷ്ടപ്പെട്ട കവിതയും അതിൻ്റെ ആസ്വാദനവുമാണ്
സാധ്യമാകുക. ഉപയോഗിച്ചു നശിപ്പിക്കപ്പെട്ട ഒരു ഭാഷയിലേക്കാണ്
അദ്ദേഹത്തിൻ്റെ ചിന്തകൾ ചെന്നു വീഴുന്നത് .</div><div><br /></div><div>ടോൾസ്റ്റോയിയുടെ കല </div><div><br /></div><div>കലയെക്കുറിച്ചുള്ള
പല ധാരണകളെയും തിരുത്തിക്കൊണ്ട് 'വാട്ട് ഈസ് ആർട്ട് 'എന്ന കൃതിയിൽ റഷ്യൻ
സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയി ഇങ്ങനെ പറഞ്ഞു:</div><div>'കല, ചില
ദാർശനികർ പറയുന്നതുപോലെ ദൈവത്തെക്കുറിച്ചോ , സൗന്ദര്യത്തെക്കുറിച്ചോ
പരാമർശിക്കുന്ന വളരെ നിഗൂഢമായ ഒരാശയമല്ല; സൗന്ദര്യബോധമുള്ള
ഫിസിയോളജിസ്റ്റുകൾ പറയുന്നതുപോലെ അത് അധികമായിട്ടുള്ള ഊർജ്ജം
പുറത്തുവിടാനുള്ള കളിയുമല്ല. ബാഹ്യമായ സൂചനകളുടെ അടിസ്ഥാനത്തിൽ
പ്രകടിപ്പിക്കപ്പെടുന്ന മനുഷ്യവികാരങ്ങളുമല്ല . സന്തോഷിപ്പിക്കുന്ന
വസ്തുക്കളുടെ ഉല്പാദനവുമല്ല .എല്ലാത്തിലുമുപരി , അത് സന്തോഷമല്ല. എന്നാൽ
അത് മനുഷ്യർക്കിടയിൽ ഒരു കൂടിച്ചേരലിനുള്ള വഴിയാണ്. ഒരേ വികാരത്തിൽ അവരെ
ഒന്നിപ്പിക്കുകയാണ് .അത് ജീവിതത്തിനും ,വ്യക്തിയുടെയും മനോരാശിയുടെയും
പുരോഗതിക്കും നിലനിൽപ്പിനും അത്യന്താപേക്ഷിതമാണ്'.</div><div><br /></div><div>ഇതിൽ
ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയത്, ഇടയിൽ കൊടുത്തിട്ടുള്ള ഒരു
വാചകമാണ്: 'അത് സന്തോഷമല്ല '.കല സന്തോഷമല്ലെങ്കിലും കലാകാരൻ അതിനു വേണ്ടി
യാതനയനുഭവിക്കുകയാണല്ലോ. കലാകാരൻ്റെ ഒരു വിധിയാണത്. അവൻ സൂര്യനെപ്പോലെ
സുന്ദരമായ ഒന്നിനെ ഉള്ളിലേക്ക് ആവാഹിക്കാൻ തീവ്രമായി ആഗ്രഹിക്കുന്നു.
എന്നാൽ പരാജയപ്പെടുമെന്നറിഞ്ഞിട്ടും ദു:ഖത്തിൽ കഴിഞ്ഞുകൊണ്ട് വീണ്ടും
വീണ്ടും പരിശ്രമിക്കുന്നു .കുറച്ചൊക്കെ അവനു ഉൾക്കൊള്ളാനാവുന്നു. അതാണ്
അവൻ്റെ പരമാവധി കല.</div><div><br /></div><div><br /></div></div>
</div></div></div></div><div class="jb_0 X_6MGW N_6Fd5"></div><span class="em_N en_N"></span><ul class="hd_n P_0 H_6D6F M_0 ir3_0 iy_h D_F ab_C" data-test-id="navigable-list" role="menubar" tabindex="-1"><li class="G_e p_R" role="menuitem"><span class="r_P D_F M_1Eu5U7 cdPFi_Z1oI2WW cdPFi4_Z29WjXl rtlR_h_2gl0WC"></span><br /></li></ul>m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-10000063256802042042023-01-06T22:40:00.003-08:002023-01-06T22:40:36.646-08:00തീവ്രമായ സ്നേഹം വേണം /അക്ഷരജാലകം/ എം.കെ.ഹരികുമാർ<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpyVuAVyuxfbvBn2ibGkJ_vcWoEh6FiCVwl7GPkJcGt60lLcTjU5uWGX7UwxYTkVQI2T52G-6BcgFpewGVrO68sv1a3-g4106-bm60vDni5HBAk3dM_aWzeKAVj51C0QIrTt68yyIMKZu43nSh_zdf28pztxwmlrrJvVf_RmdsS0vbjrOMbeLzWUga/s2953/IMG_20211210_113505.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="2953" data-original-width="2512" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpyVuAVyuxfbvBn2ibGkJ_vcWoEh6FiCVwl7GPkJcGt60lLcTjU5uWGX7UwxYTkVQI2T52G-6BcgFpewGVrO68sv1a3-g4106-bm60vDni5HBAk3dM_aWzeKAVj51C0QIrTt68yyIMKZu43nSh_zdf28pztxwmlrrJvVf_RmdsS0vbjrOMbeLzWUga/s320/IMG_20211210_113505.jpg" width="272" /></a></div><br /><p></p><ul class="hd_n P_0 H_6D6F M_0 ir3_0 iy_h D_F ab_C" data-test-id="navigable-list" role="menubar" tabindex="-1"><div class="I_ZkbNhI D_FY W_6D6F" data-test-id="message-view-body"><div class="msg-body P_wpofO mq_AS" data-test-id="message-view-body-content"><div class="jb_0 X_6MGW N_6Fd5"><div><div id="yiv4064483282"><div><br /><div><br /></div><div>നഗരവത്ക്കരണവും
ഉപഭോക്തൃസംസ്കാരവും ഇന്നു അണുകുടുംബങ്ങളെ ഒരു മരണത്തിലേക്ക്
തള്ളിവിട്ടിരിക്കുകയാണ്. കുറച്ചു സമയംകൊണ്ട് കൂടുതൽ കാര്യങ്ങൾ
ചെയ്യേണ്ടതിനാൽ വ്യക്തികൾ അവരുടെ പ്രപഞ്ചപശ്ചാത്തലവും
സന്തോഷത്തെക്കുറിച്ചുള്ള ഓർമ്മകളും ഉപേക്ഷിക്കുന്നു. അവർ ചില വസ്തുക്കൾക്ക്
വേണ്ടി മാത്രം ഓടിയലയുന്നവരായി മാറുന്നു.വ്യക്തികൾ ദുരയുടെയും
സ്പർദ്ധയുടെയും കനലിൽ വീണ് എരിഞ്ഞു തീരുന്നത് അറിയാതെ ഈ കാലം
,ലക്ഷ്യമില്ലാതെ ഓടുന്ന ഒരു കുതിരയെപ്പോലെയായിത്തീർന്നിരിക്കുന്നു.</div><div><br /></div><div>ഇന്ത്യയിലെയും
പാകിസ്ഥാനിലെയും പ്രമുഖ എഴുത്തുകാരനായ സാദത്ത് ഹസ്സൻ
മൻ്റോ(1912-1955)യുടെ കൃതികളുടെ ഒരു സമാഹാരം അടുത്തിടെ
വായിച്ചതിനെക്കുറിച്ച് പറയാതിരിക്കാനാവുന്നില്ല. മൻ്റോ ജനിച്ചത് പഞ്ചാബിലെ
ലുഥിയാനയിലാണ്. ഹരീഷ് നാരംഗ് എഡിറ്റിംഗും പരിഭാഷയും നിർവ്വഹിച്ച ഈ
പുസ്തകത്തിൻ്റെ പേര് 'മൻ്റോ മൈ ലൗ' എന്നാണ്. ഈ പേരിൽ നാരംഗ് എഴുതിയ
അവതാരികയും ഇതിൽ ചേർത്തിട്ടുണ്ട്. കേന്ദ്ര സാഹിത്യഅക്കാദമിയാണ് പ്രസാധകർ
.മൻ്റോ വ്യക്തിബന്ധങ്ങളെക്കുറിച്ചെഴുതി ധാരാളം പഴികേട്ടയാളാണ്.സ്ത്രീ
പുരുഷ ബന്ധങ്ങളിലെ ചതിയും സെക്സുമെല്ലാം തുറന്നെഴുതി. അദ്ദേഹത്തിൻ്റെ
വാക്കുകളുടെ സംഗ്രഹം ഇതാണ് :</div><div><br /></div><div>ആർട്ട് ഗാലറിയിൽ
വച്ചിരിക്കുന്ന ചിത്രങ്ങളിൽ സ്ത്രീയുടെ നഗ്നചിത്രങ്ങൾ കണ്ടിട്ടുണ്ട്
.എന്നാൽ അതൊരിക്കലും ലൈംഗികവികാരമല്ല ജനിപ്പിക്കുന്നത് .കാണികൾ അത്
മനസ്സിലാക്കുന്നവരാണ്. എന്നാൽ നല്ല വസ്ത്രം ധരിച്ചു നിൽക്കുന്ന ഒരു
സ്ത്രീയുടെ ശരീരത്തിന്റെ ഒരു ഭാഗത്തെ വസ്ത്രം മാത്രം മാറ്റി വരച്ചുവെച്ചാൽ
അത് കാമോദ്ദീപകമാകാം. ചിലർ അതിനെ ലൈംഗികമായി കാണും. കാരണം എന്താണ്?
കലാകാരന്റെ ഉദ്ദേശം പാളിപ്പോയി. കലാകാരൻ അത് മനപ്പൂർവ്വം ചെയ്തതാണ്. ആ
ചിത്രം കാണുന്നവർ ബാക്കി ശരീരഭാഗങ്ങൾ കൂടി വസ്ത്രമില്ലാതെ സങ്കൽപ്പിച്ചു
നോക്കാനിടയുണ്ട് ".</div><div><br /></div><div>ആത്മനിഷ്ഠമായത്</div><div><br /></div><div>മലയാളത്തിൽ
സ്ത്രീപുരുഷ ബന്ധങ്ങൾ വിവരിക്കുന്ന ഒരു കഥ പോലും ഇപ്പോൾ ഉണ്ടാകുന്നില്ല.
പവിത്രമായ ബന്ധങ്ങൾ ഇല്ലാതായോ? പ്രണയബന്ധങ്ങൾ നൈമിഷികമായി. വിക്ടർ
ലീനസിൻ്റെ കഥകളിൽ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തിലെ
സംഘർഷങ്ങളും വികാരക്ഷോഭങ്ങളും കാണാമറയത്തുള്ള പെരുമാറ്റങ്ങളും വിവരിച്ചത്
ഓർക്കുകയാണ്. ആത്മനിഷ്ഠമായതെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ഇന്നത്തെ
കഥകളിൽ മനുഷ്യരുടേതല്ലാത്ത ,എന്നാൽ മനുഷ്യരുടെ രൂപഭാവങ്ങളുള്ള വേറൊരു തരം
'ജീവി'കളുടെ കൗതുകം ജനിപ്പിക്കാത്ത സംഭവങ്ങളാണ് നിറയുന്നത് .എൻ മോഹനനൻ്റെ
'പൂജയ്ക്കെടുക്കാത്ത പൂക്കൾ ,എം.ടി യുടെ 'ദു:ഖത്തിൻ്റെ താഴ്വര' എന്നീ കഥകൾ
മനുഷ്യരിലേക്ക് ,അവരുടെ ബന്ധങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ്. എന്നാൽ
സമകാലിക കഥയിൽ മനുഷ്യബന്ധങ്ങളുടെ, സ്ത്രീപുരുഷ ബന്ധങ്ങളുടെ നല്ല
ഉള്ളടക്കമുള്ള ഒരു കഥ പോലും ഉണ്ടാകുന്നില്ല. ഇവിടെയാണ് സാദത്ത് ഹസൻ
മൻ്റോയുടെ വാക്കുകൾ പ്രസക്തമാകുന്നത്.</div><div><br /></div><div>യാഥാർത്ഥ്യത്തെ
എത്ര പഞ്ചസാര പുരട്ടി വച്ചാലും അത് കയ്പേറിയതു തന്നെയായിരിക്കുമെന്ന്
അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.അദ്ദേഹം എഴുതുന്നു:
'രാഷ്ട്രീയപ്രശ്നങ്ങളുടെ പേരിൽ രാഷ്ട്രങ്ങളെ വിഭജിക്കാൻ കഴിഞ്ഞേക്കും
.വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ മതങ്ങളെ വേർതിരിക്കാം. നിയമത്തിനു ബലം
പ്രയോഗിച്ച് രണ്ടു തുണ്ട് ഭൂമിയെ വേർപെടുത്താം. എന്നാൽ ഒരു
രാഷ്ട്രീയത്തിനും വിശ്വാസത്തിനും നിയമത്തിനും പുരുഷനെ സ്ത്രീയിൽ നിന്നു
വേർപെടുത്താനാവില്ല .എല്ലാ കാലത്തും ആണും പെണ്ണും തമ്മിലുള്ള അകൽച്ച
പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതുപോലെ എല്ലാകാലത്തും ,കാലഘട്ടത്തിന്റെ
ഓരോ സ്പന്ദനത്തിലും ആണിനും പെണ്ണിനുമിടയിലുള്ള ഭിത്തി സംരക്ഷിക്കാനോ
നശിപ്പിക്കാനോ ശ്രമമുണ്ടായിട്ടുണ്ട് .ഈ ബന്ധത്തെ നഗ്നതയായി കാണുന്നവർ
അവരുടെ തന്നെ അവബോധത്തിന്റെ നഗ്നതയുടെ പേരിൽ ദു:ഖിക്കേണ്ടി വരും. ഈ
ബന്ധത്തെ പാരമ്പര്യത്തിന്റെ പേരിൽ അളക്കുന്നവർ മനസ്സിലാക്കണം, പാരമ്പര്യം
ഒന്നുമല്ല; അത് സമൂഹം എന്ന കത്തിയുടെ മേൽ വ്യാപിച്ച ഒരുതരം തുരുമ്പാണ്.
ലൈംഗികതയുടെ പ്രശ്നങ്ങൾ സൃഷ്ടിച്ചത് പുതിയ സാഹിത്യമാണെന്ന് കരുതുന്നവർക്ക്
തെറ്റി; എന്തുകൊണ്ടെന്നാൽ ലൈംഗികതയുടെ പ്രശ്നമാണ് പുതിയ സാഹിത്യത്തിൻ്റെ
പിറവിക്ക് കാരണമായത്. ഈ സാഹിത്യകൃതികളിൽ നിങ്ങൾക്ക് നിങ്ങളുടെ തന്നെ
ഉള്ളിന്റെ പ്രതിബിംബത്തെ കാണാം; അത് അസുഖകരമാകാം'.(സ്റ്റോറി ടെല്ലർ ആൻഡ് ദ്
പ്രോബ്ളം ഓഫ് സെക്സ് ).</div><div><br /></div><div>മിഥ്യയുടെ ആൾരൂപങ്ങൾ</div><div><br /></div><div>വളരെക്കാലത്തിനു
ശേഷമാണ് ഒരു കലാകാരന്റെ പാരവശ്യങ്ങളോടെ, സത്യസന്ധതയോടെ ഹൃദയത്തിലേക്ക്
കടന്നുചെല്ലുന്ന ഒരു കഥ വായിച്ചത്. കെ. വി. പ്രവീൺ എഴുതിയ 'മൂന്നു
വൃദ്ധന്മാരുടെ സായാഹ്നം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 25)ഈ കാലത്ത്
വിറങ്ങലിച്ച് വിടവാങ്ങുന്ന അനാഥജീവിതങ്ങളുടെ നിരുപാധികമായ നാശത്തെ
കാണിച്ചുതരുന്നു. ജീവിതം എവിടെയോ ഉണ്ടെന്ന ധാരണയിൽ ജീവിക്കുന്ന മനുഷ്യർക്ക്
അത് ഒരിക്കലും സമീപത്ത് വന്നതായി തോന്നുന്നില്ല. വയസ്സായിക്കഴിഞ്ഞ്,
ശാരീരികമായ അവശതകൾ വന്നു മൂടുമ്പോൾ ഭൂതകാലം ചോദ്യമായി മുന്നിൽ വന്നു
നിൽക്കുകയാണ്. പ്രവീണിന്റെ കഥയുടെ ആദ്യവാചകങ്ങൾ ഇങ്ങനെയാണ്: അന്നു
വൈകുന്നേരവും പതിവുപോലെ ആ മൂന്നു വൃദ്ധന്മാർ അവരുടെ ഗ്രാമത്തിലെ റെയിൽവേ
സ്റ്റേഷൻ പ്ളാറ്റ് ഫോമിലെ സിമൻ്റ് ബഞ്ചിൽ ചെന്നിരുന്നു. മറവി രോഗം ബാധിച്ചു
തുടങ്ങിയ ഒന്നാമനും ഇരുണ്ട ഫലിതങ്ങളുടെ ആരാധകനായ രണ്ടാമനും അടുത്തിടെ
വിഭാര്യനായ മൂന്നാമനും". </div><div><br /></div><div>ഇത് വായിച്ചപ്പോൾ തന്നെ
സിരകളിലൂടെ എന്തോ പാഞ്ഞു പോയതായി തോന്നി. ആഴമുള്ള ചില അനുഭവങ്ങളിലേക്കാണ് ഈ
കഥ ക്ഷണിച്ചുകൊണ്ട് പോയത്. ഒരാളെ മറ്റൊരാൾ മനസ്സിലാക്കുന്നുണ്ടോ? ആരാണ്
മിഥ്യയെ പ്രതിനിധീകരിക്കുന്നത് ?മൂന്ന് പേർ സംസാരിച്ചിരിക്കുമ്പോൾ ആരാണ്
മിഥ്യയുടെ പ്രതിനിധി? അല്ലെങ്കിൽ മൂവരും ചേരുന്നതാണോ മിഥ്യ?</div><div><br /></div><div>കഥയിൽ
നിന്ന് :"ചില ലോക്കൽ ട്രെയിനുകൾ മാത്രം നിർത്തിയിരുന്ന തിരക്കൊഴിഞ്ഞ ഒരു
സ്റ്റേഷനായിരുന്നു അത് .എങ്കിലും ഇടയ്ക്കിടയ്ക്ക് പാഞ്ഞുപോകുന്ന ദീർഘദൂര
തീവണ്ടികൾ ആ മൂന്നു വൃദ്ധന്മാരെയും ചിന്തയിലാഴ്ത്തിയിരുന്നു. തങ്ങളുടെ
ഭൂതകാലത്തിൽ നിന്ന് മരണത്തിലേക്കാണ് ആ ട്രെയിനുകൾ തിരക്കിട്ട്
പായുന്നതെന്ന് അവർക്ക് തോന്നി " .എത്ര ആഴമുള്ള നിരീക്ഷണം! റെയിൽവേയിൽ ജോലി
ചെയ്ത കുറെ കഥാകൃത്തുക്കൾ മലയാളത്തിലുണ്ട്. അവർക്കൊന്നും ട്രെയിൻ
എന്താണെന്ന് മനസ്സിലായതായി തെളിവില്ല .ഈ കഥാകൃത്ത്, ആരെയും ശ്രദ്ധിക്കാതെ
പാഞ്ഞുപോകുന്ന തീവണ്ടിയുടെ പശ്ചാത്തലത്തിൽ ജീവിതത്തിൻ്റെ നിസ്സഹായമായ
പാളത്തിൽ സ്വയം തിരിച്ചറിയാത്തവരായി മാറിയ മൂന്നു മനുഷ്യരെ കാണിച്ചു
തന്നിരിക്കുന്നു. </div><div><br /></div><div>കഥയുടെ ഒടുവിലത്തെ വാചകം
വീണ്ടും ജീവിതത്തിൻ്റെ ശൂന്യതയെ ഒരു ഉഷ്ണക്കാറ്റായി അനുഭവിപ്പിച്ചു:
'മറ്റൊരു ദീർഘദൂര തീവണ്ടി നിർത്താതെ കടന്നുപോയി ,അതിലെ
പ്രകാശച്ചതുരങ്ങളിലിരുന്ന് സഞ്ചരിച്ചിരുന്നവരാരും ആ മൂന്നു വൃദ്ധന്മാരെ
ശ്രദ്ധിച്ചതേയില്ല ".</div><div><br /></div><div>മികച്ച പത്ത് കഥകൾ</div><div><br /></div><div>2022 ലെ വായനയിൽ നിന്നു ഭേദപ്പെട്ടതെന്നു തോന്നിയ പത്ത് കഥകൾ ഇവിടെ തിരഞ്ഞെടുക്കുകയാണ്:</div><div><br /></div><div>1)മൂന്ന് വൃദ്ധന്മാരുടെ സായാഹ്നം -കെ. വി.പ്രവീൺ</div><div>2)ഇന്നും മരിക്കാത്ത മരത്തിലെ ആത്മാറാമിന്റെ അനുരാധ -രഘുനാഥ് പലേരി </div><div>3)കടൽ പറഞ്ഞ കടങ്കഥ-ആർ.ഗോപീകൃഷ്ണൻ</div><div>4)കാലസീമകൾ കടന്ന് -പെരുമ്പടവം ശ്രീധരൻ </div><div>5)തിരുശേഷിപ്പ് -ജോൺ സാമുവൽ </div><div>6)മറ -സിതാര എസ്</div><div>7)രക്തമണവാളൻ - ടി.പി. ദേവരാജൻ</div><div>8)പ്രണയ നാഗവള്ളി - വി.ഷിനിലാൽ</div><div>9)സത്യാനന്തര കുമാരൻ -അമൽ </div><div>10)കന്നബിസ് -മധു തൃപ്പെരുന്തുറ</div><div><br /></div><div>പോയ
വർഷം ഏറ്റവും അസ്വസ്ഥപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്ത രണ്ടു
രചനകളാണ് കെ.വി. പ്രവീണിൻ്റെ മൂന്നു വൃദ്ധന്മാരുടെ സായാഹ്നവും ആർ
.ഗോപീകൃഷ്ണൻ്റെ കടൽ പറഞ്ഞ കടങ്കഥയും. ആർ. ഗോപീകൃഷ്ണനു സ്വന്തമായി ഒരു
ഗദ്യവും പ്രബുദ്ധമായ ചിന്തയുമുള്ള ഒരു എഴുത്തുകാരനായിരുന്നു. എന്നാൽ
പത്രപ്രവർത്തനത്തിൻ്റെ തിരക്കിനിടയിൽ അദ്ദേഹം എഴുത്തിൽ നിന്ന്
വിട്ടുനിൽക്കുകയായിരുന്നു. ഭേദപ്പെട്ട കൃതികൾ എങ്ങനെ വായിക്കണമെന്നു
അദ്ദേഹത്തിനു നല്ല നിശ്ചയമുണ്ടായിരുന്നു. മികച്ച സാഹിത്യം തിരിച്ചറിയാൻ
കഴിയുന്ന ചുരുക്കം പത്രപ്രവർത്തകരിൽ ഒരാളായിരുന്നു അദ്ദേഹം. ഒരു വലിയ
നോവലെഴുതാൻ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞത് ഓർക്കുകയാണ്.
പല തിരക്കുകൾ കാരണം അത് പൂർത്തിയാക്കാൻ കഴിയാത്തതാവാം. </div><div><br /></div><div>എന്നാൽ
ബിജു സി.പി എഴുതിയ 'ചെറിയോർക്കുള്ള കരുതൽ'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ
6) പരാജയപ്പെട്ടു. ഈ കഥയിലെ വിവരണം അസാധാരണമായി വിരസമാണ് .കഥയിലേക്ക്
അനുവാചകനെ വലിച്ചടുപ്പിക്കാനാവശ്യമായ വൈകാരിക ഊർജ്ജം കഥാകൃത്തിനില്ല.
ആദ്യത്തെ ഒരു പേജ് പോരാതെ രണ്ടാമത്തെ പേജിലേക്കും നീണ്ടിരിക്കയാണ്, ഒരു ഇല
വെട്ടിയെടുത്ത് അതിൽ ചോറ് പൊതിഞ്ഞു കെട്ടുന്നതിന്റെ വിശേഷം.</div><div>വായനക്കാർക്ക്
അറിയാവുന്ന കാര്യങ്ങൾ വിസ്തരിക്കാൻ പോകരുത് ,ബോറടിക്കും.ഈ കഥയുടെ പ്രധാന
ന്യൂനത കഥാകൃത്തിനു തൻ്റെ കഥാപാത്രങ്ങളുമായി ആത്മബന്ധമില്ല എന്നതാണത്.
മറ്റു വ്യക്തികളെ സ്നേഹിച്ചില്ലെങ്കിലും കഥാപാത്രങ്ങളെ സ്നേഹിക്കണം.
ആത്മാവിനു സത്യസന്ധമെന്നു തോന്നുന്ന തരത്തിൽ കഥാകൃത്തിനെ ഒരു
വ്യക്തിത്വത്തിലേക്ക് പ്രവേശിപ്പിക്കുന്നത് ഈ കരുതലാണ്.ഇക്കാലത്ത്
കഥയെഴുത്തുകാർക്ക് സഹജീവിസ്നേഹമോ അനുതാപമോ ഓർമ്മകളോ ഇല്ലല്ലോ .അത്
കഥാകൃത്തുക്കൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കഥാപാത്രങ്ങളുടെ ഉള്ളിലേക്ക്
കടന്നു ചെന്നു മുട്ടിയുരുമ്മിയിരുന്നു രഹസ്യം പറയാൻ കഥാകൃത്തിനു കഴിയണം.കീ
തീവ്രമായ സ്നേഹം വേണം .ബിജുവിൻ്റെ കഥയിൽ ഇതൊന്നുമില്ല .</div><div><br /></div><div>നിങ്ങൾക്കഥകൾ!</div><div><br /></div><div>സുസ്മേഷ്
ചന്ത്രോത്തിന്റെ 'ഈശ്വരിയും കൃഷ്ണനും' ഗ്രന്ഥാലോകം ,സെപ്റ്റംബർ )വല്ലാതെ
വരണ്ടതായി തോന്നി. എന്നാൽ ആ യാഥാർത്ഥ്യങ്ങൾക്ക് കാതലില്ല. കുറെ സംഭവങ്ങൾ
നിരത്തുന്നതല്ലാതെ വായനക്കാരന് ഒരു വികാരവും ജനിക്കുന്നില്ല. സുസ്മേഷിനു
തൻ്റേതായൊരു ഭാഷ സൃഷ്ടിക്കാനാവുന്നില്ല. പലരും ഉപയോഗിച്ച ഭാഷയിൽ എഴുതുന്നതു
കൊണ്ടാവാം ,കഥയ്ക്ക് ജീവനില്ല .ഈ ഭാഷയോട് ഒരാഭിമുഖ്യവും തോന്നിയില്ല.
വായനയുടെ വേളയിൽ ഒരാൾക്ക് ഉണരാനും വളരാനുമാവണം .</div><div><br /></div><div>എം.മുകുന്ദൻ
'നിങ്ങൾ' എന്ന പേരിൽ ഒരു നോവൽ എഴുതിയല്ലോ.എന്നെ അത് ആകർഷിച്ചില്ല. അതിലെ
നിങ്ങൾ എന്ന ആവർത്തിച്ചുള്ള പ്രയോഗം ഭ്രാന്തു പിടിപ്പിക്കും. അതുതന്നെയാണ്
സുസ്മേഷും ചെയ്തിരിക്കുന്നത്. അദ്ദേഹം നിങ്ങൾ എന്ന് ഈ കഥയിൽ ആവർത്തിച്ചു
പ്രയോഗിച്ചിരിക്കുന്നു. ആരാണ് ഈ നിങ്ങൾ?'നിങ്ങളിങ്ങനെ എല്ലാം മറന്ന് എന്നെ
നോക്കി നിൽക്കുമ്പോൾ ഞാൻ പഴയതെല്ലാം ഓർമിക്കുകയാണ്, ഒരു മീനമാസമായിരുന്നു
അത് ,അപ്പോൾ നിങ്ങൾ കിണറിനെ ശ്രദ്ധിച്ച് ,നിങ്ങൾ ആരോടെന്നില്ലാതെ പറഞ്ഞു
,നിങ്ങൾ ഈശ്വരിയെ നോക്കി.... എന്നിങ്ങനെയാണ് പ്രയോഗം? എന്താണ്
ഉദ്ദേശിക്കുന്നതെന്നു മനസ്സിലാകുന്നില്ല. സ്ഥൂലവും വിരസവും
കാമ്പില്ലാത്തതുമായ ഇത്തരം നിങ്ങൾക്കഥകൾ നിങ്ങൾക്കു തന്നെയാണ് ദോഷം
ചെയ്യുന്നത്.</div><div><br /></div><div>ഹെമിംഗ്വേയും സത്യാനുഭവവും</div><div><br /></div><div>അമെരിക്കൻ
സാഹിത്യകാരനായ ഹെമിംഗ്വേ പറഞ്ഞു: 'നല്ല സാഹിത്യമെന്നു പറഞ്ഞാൽ അത്
സത്യമായിരിക്കുന്ന സാഹിത്യമാണ്. ഒരാൾ ഒരു കഥയെഴുതുകയാണെങ്കിൽ ,അയാളുടെ
ജീവിതത്തെക്കുറിച്ചുള്ള അറിവിനും, എത്രമാത്രം അയാൾ നേരുള്ളവനാണ് എന്ന
വസ്തുതയ്ക്കും അനുപാതികമായി അത് സത്യസന്ധമായിരിക്കും. അല്ലാത്തപ്പോൾ അത്
സാഹിത്യമല്ല'.</div><div><br /></div></div>
</div></div></div></div><div class="jb_0 X_6MGW N_6Fd5"></div></div><div class="H_7jIs D_F ab_C Q_69H5 E_36RhU" data-test-id="toolbar-hover-area"><div class="D_F W_6D6F r_BN gl_C" data-test-id="card-toolbar"><span class="em_N en_N"></span><div class="D_F ab_C en_0 b_Z14vXdP e_3mS2U I_ZkbNhI P_Z1otBpf"><ul class="hd_n P_0 H_6D6F M_0 ir3_0 iy_h D_F ab_C" data-test-id="navigable-list" role="menubar" tabindex="-1"><li class="G_e p_R" role="menuitem"><span class="r_P D_F M_1Eu5U7 cdPFi_Z1oI2WW cdPFi4_Z29WjXl rtlR_h_2gl0WC"></span><br /></li></ul></div></div></div><li class="G_e p_R" role="menuitem"><span class="r_P D_F M_1Eu5U7 cdPFi_Z1oI2WW cdPFi4_Z29WjXl rtlR_h_2gl0WC"></span><br /></li><li class="G_e p_R" role="menuitem"><span class="r_P D_F M_1Eu5U7 cdPFi_Z1oI2WW cdPFi4_Z29WjXl rtlR_h_2gl0WC"></span><br /></li></ul>m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-31319318744742387552023-01-06T22:38:00.000-08:002023-01-06T22:38:02.860-08:00അരാഷ്ട്രീയതയുടെ ഏടാകൂടം /അക്ഷരജാലകം/അരാഷ്ട്രീയതയുടെ ഏടാകൂടം <p> </p><ul class="hd_n P_0 H_6D6F M_0 ir3_0 iy_h D_F ab_C" data-test-id="navigable-list" role="menubar" tabindex="-1"><div class="I_ZkbNhI D_FY W_6D6F" data-test-id="message-view-body"><div class="msg-body P_wpofO mq_AS" data-test-id="message-view-body-content"><div class="jb_0 X_6MGW N_6Fd5"><div><div id="yiv1911474306"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiorYQoBsZclP16bA0tpPRYYxxZSHBknpcmPaAPrUxRmHzgipee1Ngpis7UfhFCSkjAfiHMsNkA96sPw6JZ1HiVH0qJ5BAD8aWeudQUn82g2vqVzurASsKeQwRsxldqbJkuZNQaNkboOhc7wn6H3AGCtdX86LmVIABDPNZ7VbAzYrUHmnnw58GJIjb2/s2807/IMG_20211215_191846.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="2807" data-original-width="2566" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiorYQoBsZclP16bA0tpPRYYxxZSHBknpcmPaAPrUxRmHzgipee1Ngpis7UfhFCSkjAfiHMsNkA96sPw6JZ1HiVH0qJ5BAD8aWeudQUn82g2vqVzurASsKeQwRsxldqbJkuZNQaNkboOhc7wn6H3AGCtdX86LmVIABDPNZ7VbAzYrUHmnnw58GJIjb2/s320/IMG_20211215_191846.jpg" width="293" /></a></div><br /><div><br /><div><br /></div><div><br /></div><div>മലയാളസാഹിത്യത്തിൽ
ഇന്നു കാണുന്ന ഒരു ലക്ഷം കവികളെ ലോകത്തിൻ്റെ കവികളായി കാണാനാവില്ല .അതിനു
അവരെ കുറ്റപ്പെടുത്താനാവില്ല .കാരണം, കവിത മൗലികാവകാശമാണല്ലോ .എല്ലാവരും
പരമമായ ,ആത്യന്തികമായ കവിതയെ അനുഭവിക്കാനും ആവിഷ്കരിക്കാനും ശ്രമിക്കുകയാണ്
ചെയ്യുന്നത്. ആ ശ്രമം വളരെ പ്രസക്തമാണ്. അത് ഇല്ലാതാകുന്നത് ഭീകരമായ നിരാശ
പടർത്തും, സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ.ആവർത്തിക്കപ്പെടുന്ന ബിംബങ്ങളും
കാഴ്ചപ്പാടുകളും കവിയുടെ മാത്രം പ്രശ്നമല്ല; അത് കാലഘട്ടത്തിൻ്റെ
പൊതുസ്വഭാവമാണ്. ഈ കാലം ഒറിജിനലല്ല ; പകർപ്പെടുക്കുന്നവരുടേതാണ്.
എന്തിൻ്റെയും ഡ്യൂപ്ളിക്കേറ്റ് ഒരു മൂല്യമായിരിക്കുന്നു.</div><div><br /></div><div>ഇന്ത്യ
കണ്ട മഹാജ്ഞാനികളിൽ ഒരാളായ മഹർഷി അരബിന്ദോ(1872-1950)യുടെ കൃതികളിൽ
നിന്നും തിരഞ്ഞെടുത്ത ലേഖനഭാഗങ്ങളുടെ ഒരു സമാഹാരം കുറച്ചു നാൾ മുമ്പ്
വായിക്കാനായി. </div><div>കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ, അരബിന്ദോയുടെ
നൂറ്റിയമ്പതാം ജന്മവാർഷികത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ വാല്യങ്ങളിൽ
ഉൾപ്പെട്ടതാണ് ഈ സമാഹാരം . 'സെലക്ഷ്ൻസ് ഫ്രം ദ് കമ്പ്ലീറ്റ് വർക്സ് ഓഫ്
അരബിന്ദോ' എന്നാണ് ഇതിന്റെ പേര്. അരബിന്ദോയെപോലെ സമസ്ത വിജ്ഞാന മേഖലകളെയും
തത്ത്വശാസ്ത്രപരമായി, ചിന്താപരമായി സമീപിച്ചവർ ലോകസാഹിത്യത്തിൽ തന്നെ
കുറവാണ്.അരബിന്ദോവിനു നോബൽ സമ്മാനം കൊടുക്കേണ്ടതായിരുന്നു. അതിനു നൂറു
കാരണങ്ങൾ നിരത്താവുന്നതാണ് .</div><div><br /></div><div>1997 മുതലാണ്
അരബിന്ദോ ആശ്രമത്തിൻ്റെ നേതൃത്വത്തിൽ അദ്ദേഹത്തിൻ്റെ രചനകളുടെ സമ്പൂർണ്ണ
പതിപ്പുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. മുപ്പത്തിയാറ് വാല്യങ്ങളായി ആ
കനപ്പെട്ട രചനകൾ പരന്നു കിടക്കുകയാണ്. ആ വാല്യങ്ങളുടെ എണ്ണമല്ല മുമ്പിൽ
നിൽക്കുന്നത്; അതിൻ്റെ ഉള്ളടക്കത്തിന്റെ ഗാംഭീര്യമാണ്. ഒരു ഇന്ത്യക്കാരനു
എഴുതാൻ കഴിയുന്ന തത്ത്വചിന്തകളുടെ മഹത്തായ മുഖം അരബിന്ദോ കാണിച്ചു തന്നു.
ഒരിടത്ത് അദ്ദേഹം കവിതയുടെ ആന്തരികമായ യാഥാർത്ഥ്യത്തിലേക്ക് കടന്നു ചെന്നു
എഴുതുന്നത് ഇങ്ങനെയാണ്: 'ഒരു കവി അന്വേഷിക്കുന്നത് വെറും വികാരമല്ല,
വികാരത്തിന്റെ ആത്മാവാണ്. നമ്മുടെ ആത്മാവും ഈ ലോകവും ആഗ്രഹിക്കുന്നത്
,സ്വീകരിക്കുന്നത് ഈ വൈകാരികാനുഭവമാണ്.വസ്തുക്കളെക്കുറിച്ച്
സ്വരൂപിക്കുന്ന അവബോധത്തിലൂടെ കവി തന്റെ ഭാഷയിൽ ഉൾക്കൊള്ളിക്കാൻ
ശ്രമിക്കുന്നത് ജീവിതസത്യമാണ്. അത് തന്നെയാണ് പ്രകൃതിയിലെ സത്യവും'.</div><div><br /></div><div>വികാരത്തിന്റെ
ആത്മാവിലേക്ക് ചെല്ലുന്നതിനുള്ള സ്വാഭാവികമായ ഗതി മനസ്സിനുണ്ടായിരിക്കണം.
കവിതയുടെ ഏറ്റവും പ്രസക്തമായ ഘടകമെന്നു പറയുന്നത്, അരബിന്ദോയുടെ ഭാഷയിൽ,
ഒളിച്ചിരിക്കുന്ന ആത്മീയമായ അതിശയമാണ്. ഒരു കവിയുടെ വാക്കുകളിൽ
നിഗൂഢതയുണ്ടാവാം. അയാൾ ഒരു മിസ്റ്റിക്കുമാണ്. എല്ലായ്പ്പോഴും കവി
പൊതുവൃത്താന്തങ്ങളല്ല എഴുതുന്നത്; അയാളെ വികാരം കൊള്ളിച്ചതായിരിക്കുമത്.
താൻ അനുഭവിച്ചതു മാത്രമാണ് ഒരു മിസ്റ്റിക് കവി എഴുതുന്നത് .അയാൾ സ്വയം
ദർശിച്ചത് ,മറ്റുള്ളവരിൽ അയാൾ കണ്ടത് ,ലോകത്ത് കണ്ടത് മാത്രമാണ്
എഴുതുന്നത്. അത് അയാളുടെ വളരെ അടുത്തു നിന്നുള്ള നിരീക്ഷണമാണ്, അനുഭവമാണ്.
അതുകൊണ്ട് അത് വായനക്കാരന് മനസിലാകാം ,മനസിലാകാതിരിക്കാം, അല്ലെങ്കിൽ
തെറ്റിദ്ധരിക്കാം .ഇതെല്ലാം വായനക്കാരൻ്റെ ശേഷിയെ ആശ്രയിച്ചിരിക്കുന്നു.
'പുതിയൊരു തരം കവിത പിറക്കുമ്പോൾ പുതിയൊരു മാനസികാവസ്ഥ വേണം,
എഴുത്തുകാരനെ പോലെ വായനക്കാരനും'-അരബിന്ദോ പറയുന്നു.</div><div><br /></div><div>പുത്തൂർ പറഞ്ഞത് </div><div><br /></div><div>കഥാകൃത്ത്
പ്രഭാകരൻ പുത്തൂർ ഒരു യുവകഥാകൃത്തിന് സാന്ദർഭികമായി നല്കിയ ഉപദേശം
ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട് .തന്നെ കാണാൻ വന്ന ഒരു യുവാവ്,
എഴുത്തുകാരനാവാൻ ഏത് രാഷ്ട്രീയ പാർട്ടിയിൽ ചേരണമെന്ന് ചോദിച്ചതാണ്
അദ്ദേഹത്തെ ചിന്തിപ്പിച്ചത്. എഴുത്തുകാരെ ഈ രാഷ്ട്രീയചിന്ത
രാഷ്ട്രബോധമുള്ളവരാക്കുകയല്ല ,അരാഷ്ട്രീയവാദികളാക്കുകയാണ്. ശരിയായ രാഷ്ടീയ
വീക്ഷണമില്ലാതെ ,എന്തെങ്കിലും നേടാൻ വേണ്ടി മാത്രം പാർട്ടിയിൽ
പ്രവർത്തിക്കാൻ വരുന്നവർക്ക് അരാഷ്ട്രീയ ബോധമാണുണ്ടാവുക. അവർക്ക്
സമൂഹത്തെപ്പറ്റിയോ ,നാടിനെപ്പറ്റിയോ ഒരു വീക്ഷണമുണ്ടാവുകയില്ല. ആ യുവാവിനു
പുത്തൂർ ഇങ്ങനെ മറുപടി നല്കി :'വായിക്കണം, വായിക്കണം. പിന്നെയും വായിക്കണം.
മഹത്തായ കൃതികൾ തേടിപ്പിടിച്ചു വായിക്കണം. യാത്ര ചെയ്യണം ജീവിതത്തിലേക്ക്.
പ്രകൃതിയിലേക്ക് നടന്നിറങ്ങണം. പ്രകൃതിയുടെ മണമറിയണം.തുടിപ്പുകൾ
കേൾക്കണം. വർണപ്പൊലിമ ആസ്വദിക്കണം. രോദനങ്ങൾ കേൾക്കണം. അലർച്ച കേൾക്കണം.
ഋതുക്കളുടെ മാറ്റം അറിയണം. പതുക്കെപ്പതുക്കെ മണ്ണ് കഥ പറയുന്നത് കേൾക്കാം.
മരങ്ങൾ കഥ പറയുന്നത് കേൾക്കാം. വായുവിൽ നെടുവീർപ്പുകൾ കേൾക്കാം.ഓളങ്ങളിൽ
തേങ്ങലുകൾ കേൾക്കാം.നാദങ്ങളിൽ സംഗീതം കേൾക്കാം. തിരമാലകളിൽ
പ്രതിഷേധത്തിൻ്റെ ധ്വനി കേൾക്കാം. അലർച്ച കേൾക്കാം.തെന്നലിൻ്റെ
സാന്ത്വനത്തിൻ്റെ സ്പർശമറിയാം. പ്രപഞ്ചം കലകളുടെയും കവിതകളുടെയും വലിയൊരു
കലവറ തന്നെയാണെന്ന് പതുക്കെപ്പതുക്കെ നമുക്ക് മനസ്സിലാകും. നിങ്ങൾ നിങ്ങളെ
തിരിച്ചറിഞ്ഞു തുടങ്ങും. നിരന്തരം ചോദ്യങ്ങൾ സ്വയം
ചോദിക്കും.ചുറ്റുപാടുകളോട് ചോദിക്കും, പ്രതികരിക്കും. പിന്നെ നാം
എഴുതിപ്പോകും. അറിയാതെ കവിത എഴുതിപ്പോകും'.</div><div><br /></div><div>ഇങ്ങനെയൊരു
ഉത്തരം നല്കാൻ ഇന്നു സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവർ പൊതുവേ
തയ്യാറാകില്ല. കാരണം, സാഹിത്യത്തോട് താൽപര്യം ഉണ്ടാകാൻ അവർക്ക്
അനുവാദമില്ലല്ലോ. അവർ പലരും സ്വയം നിർമ്മിച്ച അരാഷ്ട്രീയതയുടെ
ഏടാകൂടത്തിലാണ് ജീവിക്കുന്നത് .തങ്ങളെ സംരക്ഷിക്കുന്ന ഒരു വ്യവസ്ഥയിൽ
സ്വസ്ഥമായിരുന്ന് അരാഷ്ട്രീയമായ ജീർണതകളിൽ അഭിരമിക്കാൻ അവർക്ക്
സന്തോഷമേയുള്ളു. ഇവിടെയാണ് യാതൊരു ക്ളിക്കുമില്ലാതെ ,നിർവ്യാജമായ
സ്നേഹത്തിന്റെ ഉറവ തേടുന്ന പ്രഭാകരൻ പുത്തൂരിന്റെ വാക്കുകൾ
പ്രസക്തമാകുന്നത്. അദ്ദേഹത്തിനു സ്വന്തം താല്പര്യങ്ങൾ ഇല്ലാത്തതു കൊണ്ട്
ശുദ്ധമായി ചിന്തിക്കാം.</div><div><br /></div><div>ഡെറക് വാൽക്കോട്ട് </div><div><br /></div><div>കരീബിയൻ (സെൻറ് ലൂസിയൻ) കവിയും നാടകകൃത്തുമായ ഡെറക്ക് വാൽക്കോട്ട് (1930-2017) 'ലവ് ആഫ്റ്റർ ലൗ'എന്ന കവിതയിൽ എഴുതി:</div><div><br /></div><div>'ഒരു സമയം വരും</div><div>അപ്പോൾ, ഉത്സാഹത്തോടെ </div><div>നിങ്ങളുടെ സ്വന്തം പടിവാതിലിൽ ,</div><div>നിങ്ങളുടെ സ്വന്തം കണ്ണാടിയിൽ</div><div>എത്തിച്ചേരുന്ന നിങ്ങളെത്തന്നെ നിങ്ങൾ അഭിവാദനം ചെയ്യും.</div><div>ആ അപരൻ്റെ സ്വാഗതഭാഷണങ്ങൾ കേട്ട് </div><div>നിങ്ങൾ ഓരോ നിമിഷവും ചിരിക്കും'.</div><div><br /></div><div>നമ്മെത്തന്നെ
പലപ്പോഴും നമുക്ക് ബലി കഴിക്കേണ്ടി വന്നിട്ടുണ്ട്; പൊയ് വിശ്വാസങ്ങൾക്കും
തെറ്റായ തീരുമാനങ്ങൾക്കും വേണ്ടി. എന്നാൽ പ്രേമത്തിന്റെ ശുദ്ധമായ ഒരു പഴയ
കാലത്ത് നമുക്ക് നഷ്ടമായ നമ്മളിലെ ആ അപരിചിതനെ വീണ്ടെടുക്കാൻ ഒരു അവസരം
വരും. അപ്പോൾ അവനെ ആശ്ളേഷിക്കുക. ഓരോ പുതുവർഷവും നമ്മെത്തന്നെ
വീണ്ടെടുക്കാനും സ്നേഹിക്കാനുമുള്ള അവസരമാവട്ടെ.</div><div><br /></div><div>2022/പത്തു കവിതകൾ</div><div><br /></div><div>പോയ
വർഷത്തെ കവിതകളുടെ കണക്കെടുത്താൽ തല ചുറ്റി വീഴും. കവിതയുടെ ഒരു
പ്രവാഹമാണല്ലോ ഇപ്പോഴുള്ളത്. ജനാധിപത്യമാണ് കവിതയിലൂടെ ഒഴുകുന്നത്.
ഏതൊരാൾക്കും തൻ്റെ ജീവിതത്തിലെ ഏതൊരു സന്ദർഭത്തെയും കവിതയായി പരാവർത്തനം
ചെയ്യാവുന്ന വിധം നമ്മുടെ കവിതയിലെ ജനാധിപത്യബോധം വികസിച്ചിരിക്കുന്നു.
എങ്കിലും വ്യത്യസ്ത ശൈലിയും ഭാഷയും ഉപയോഗിക്കുന്ന, കവിതയുടെ വേറിടലിൻ്റെ
അടയാളങ്ങളായി തോന്നിയ പത്തു കവിതകൾ തിരഞ്ഞെടുക്കുകയാണ്.</div><div><br /></div><div>1)വെളിച്ചക്കൊയ്ത്ത് -ജോയ് വാഴയിൽ </div><div>2)വന്നൊന്ന് പുണരാൻ - ജയപ്രകാശ് എറവ് </div><div>3)ഒറ്റത്തുളളി -ജയശ്രീ പള്ളിക്കൽ</div><div>4)പെണ്മാനം - സിന്ധുഗാധ</div><div>5)മൃതി - കൈലാസ് തോട്ടപ്പള്ളി</div><div>6)സംവാദം - സാബു കോട്ടുക്കൽ</div><div>7)മഹദ് -വിനോദ് വൈശാഖി </div><div>8)മൂക്ക് -കണ്ണനാർ </div><div>9)ചായയോടൊപ്പം കുയിൽപ്പാട്ട് - കളത്തറ ഗോപൻ</div><div>10)മരണവീട്ടിലെ കാക്ക - ഗണേഷ് പുത്തൂർ </div><div><br /></div><div>മുംബൈ ഗാഥ </div><div><br /></div><div>'കടും ചുവപ്പ് ചൂടിയ ചെമ്പക മരം ചാരിയിരുന്ന് അവൻ കുഴലൂതുകയാണ്.ഈച്ചക്കൂട്ടം പോലെയുള്ള ആ താടിയും നീണ്ട ചെമ്പൻമുടിയും ....</div><div>അവൻ്റെ
ഒരു നേർത്ത നിഴൽ കണ്ടാൽ മതി. ഇപ്പോഴും തിരിച്ചറിയാൻ കഴിയുന്നുണ്ട്. മുമ്പ്
ഈ ചെമ്പകം ഒരു വലിയ പൂന്തോട്ടത്തിൻ്റെ നായികയായിരുന്നു. വ്രണത്തിൻ്റെ
പൊറ്റകൾ പോലെ തൊലി ഉണങ്ങി ഇളകുന്നെങ്കിലും നിറയെ ചൊക ചൊകാ പൂക്കൾ!'</div><div>സുരേഷ്
വർമ്മ എഴുതിയ 'ലാൽ താംബെ '(കലാകൗമുദി ,ഡിസംബർ 18) എന്ന കഥയിലെ ചില
വാചകങ്ങളാണിത്. ഈ കഥ ചരിത്രപരമായ ഒരോർമ്മപ്പെടുത്തലാണ്. മുംബൈയിൽ
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ചേരികളുടെയും ചുവന്ന തെരുവുകളുടെയും
പശ്ചാത്തലത്തിൽ മനുഷ്യവിഷാദങ്ങളുടെ ചായക്കൂട്ടുകൾ കൊണ്ട് എഴുതിയതാണിത്. </div><div><br /></div><div>ലോകം
വികസിക്കുമ്പോൾ നിരാലംബരായവർ അവരുടെ സംസ്കാരമെല്ലാം ഉപേക്ഷിച്ചു ഒരു ചെറിയ
മൂലയിലേക്ക് ഒതുക്കപ്പെടും. വിജയികൾക്ക് വഴിമാറിക്കൊടുത്ത് മാത്രം ശീലിച്ച
പതിതരുടെ ആക്രന്ദനങ്ങൾ സംഗീതമാണ്, കലാകാരന്മാർക്കും സിനിമാ
നിർമ്മാതാക്കൾക്കും. ആ ക്രൂരമായ ഹാസ്യത്തിൻ്റെ തനിയാവർത്തനങ്ങളിൽ
കഥാകൃത്ത് കോങ്കണ്ണുകൊണ്ട് നോക്കുന്നതിന്റെ അർത്ഥമുനകൾ ഈ കഥയിലുണ്ട്.</div><div><br /></div><div>പോയ
വർഷം ഏറ്റവും ആസ്വദിച്ച ലേഖനങ്ങളിലൊന്നാണ് കെ .സജീവ്കുമാർ എഴുതിയ
'തൊണ്ണൂറുകളിലെ കാവ്യഗൂഢാലോചനയുടെ നാൾവഴികളും യാഥാർത്ഥ്യവും'(പച്ചമലയാളം,
ഡിസംബർ). മലയാളകവിതയിലെ മുഖ്യധാരാ വിമർശനം ഏകപക്ഷീയവും ഏകസ്വരവുമാണ്. അതിൽ
നിന്നു ഭിന്നമാണ് ഈ ലേഖനം .അതിനു ഇടത്തോട്ടോ വലത്തോട്ടോ നോക്കാനാവില്ല .ഈ
ലേഖനത്തിൽ, ആറ്റൂർ രവിവർമ്മയുടെ സ്കൂളിലെ പഠിതാക്കളാകാൻ കുറെ പുതുകവികൾ
ശ്രമിച്ചതും അതിനു ഒത്താശ ചെയ്തു കൊടുക്കാൻ ഒരു പത്രാധിപർ തുടർച്ചയായി
പ്രവർത്തിച്ചതും വിമർശിക്കപ്പെടുന്നുണ്ട്. ഇത്തരം വിമർശനങ്ങൾ
കരുത്താർജിക്കേണ്ടതുണ്ട്. ഒരേ ചാലിലൂടെ ഒഴുകാൻ കവികളെ നിർബന്ധിക്കുന്ന
കവിതയിലെ വയസ്സന്മാരായ പുരോഹിതവർഗ്ഗത്തെ ചെറുത്തു
തോൽപ്പിക്കേണ്ടതുണ്ട്.സജീവകുമാർ എഴുതുന്നു: 'ആധുനികതയിൽ നിന്നും
പൂർവ്വാധുനികതയിൽ നിന്നും പൂർണമായി വേറിട്ട ഒരു കാവ്യ പരിസരം
രൂപപ്പെടുത്തിയെടുക്കാൻ ആറ്റൂർ അവതരിപ്പിച്ച കവികൾക്ക് കഴിയാതെ പോയി .ഇവർ
ആധുനികതയോട് കലഹിച്ചത് പ്രധാനമായും പ്രണയത്തിൻ്റെ കാര്യത്തിലായിരുന്നു.
പ്രമേയപരതയിൽ ചില മാറ്റങ്ങൾ വരുത്താൻ അവർക്ക് കഴിഞ്ഞു എന്നല്ലാതെ പുതിയ
ഭാവുകത്വം സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞില്ല .പിന്നെങ്ങനെയാണ് പുതിയ
ഭാവുകത്വത്തിന്റെ വക്താക്കളായി ഇവർ വാഴ്ത്തപ്പെട്ടത്
?കാമ്പൊന്നുമില്ലെങ്കിലും വാഴ്ത്തിപ്പാടാൻ ആളുണ്ടെങ്കിൽ മലയാളസാഹിത്യത്തിൽ
ഇരിപ്പിടം കിട്ടാതിരിക്കില്ല. നമ്മുടെ ഭാഷയിലെ ഏറ്റവും വലിയ ദുര്യോഗമാണ്
സാഹിത്യത്തെയും സാഹിത്യകാരന്മാരെയും 'സൃഷ്ടിക്കുന്ന 'തിൽ
രാഷ്ട്രീയപാർട്ടികൾ വഹിക്കുന്ന പങ്ക്.</div><div><br /></div><div>രാഷ്ട്രീയപാർട്ടിയുടെ
കൈയിലാണ് എല്ലാ വലിയ അവസരങ്ങളുടെയും പെട്ടിയുള്ളത്. പാർട്ടികളുടെ കൈയിൽ
പ്രസാധനശാലകളും മാഗസിനുകളും പുസ്തകോത്സവങ്ങളും പുരസ്കാരങ്ങളും
പദവികളുമുണ്ട്. പാർട്ടികൾ അധികാരത്തിൽ വരുന്നതോടെ എഴുത്തുകാർ കൂട്ടത്തോടെ
അങ്ങോട്ടേക്ക് ആനയിക്കപ്പെടുന്നു. ചിന്തിക്കാതിരിക്കുക, കൂട്ടം കൂടി
നടക്കുക ,വായിക്കാതിരിക്കുക, വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരെ
ശത്രുക്കളായി കാണുക തുടങ്ങിയ സ്വഭാവവിശേഷങ്ങൾ പുതിയ വർഷത്തിലെങ്കിലും
ഒഴിഞ്ഞു പോകുമെന്ന് കരുതനാവില്ല. ബസ് കാത്തുനിൽക്കുന്നവന്റെ മുന്നിലേക്ക്
വരുന്ന ഓരോ ബസിലും യാത്രക്കാരനെ കുത്തി നിറച്ചിരിക്കുകയാണ്. ആരും ഒരു
സ്റ്റോപ്പിലും ഇറങ്ങുന്നില്ല. ആരെങ്കിലും ഇറങ്ങിയാലല്ലേ അതിൽ
ഒരാൾക്കെങ്കിലും കയറാനൊക്കൂ .</div><div><br /></div><div>സാർത്രിൻ്റെ ശൈലി </div><div><br /></div><div>മഹാനായ ഫ്രഞ്ച് എഴുത്തുകാരൻ ഷാങ് പോൾ സാർത്ര് ശൈലി പ്രധാനമാണെന്നു പറയുന്നതിനു നിരത്തുന്ന വാദങ്ങൾ ഇവയെല്ലാമാണ്:</div><div>'മിക്ക
യുവ എഴുത്തുകാർക്കും ശൈലി പ്രശ്നമല്ല ;എന്തെങ്കിലും ലളിതമായി പറഞ്ഞാൽ
എല്ലാമായി എന്നു അവർ കരുതുന്നു.എന്നാൽ തനിക്ക് ശൈലി ലാളിത്യത്തെ
ഒഴിവാക്കുന്നതല്ല ;തികച്ചും വിപരീതമാണത്. ഒരു വാചകത്തിൽ തന്നെ മൂന്നോ നാലോ
കാര്യങ്ങൾ പറയുന്ന രീതിയാണത്. ഒരു ലളിത വാക്യത്തിനും അതിൻ്റെ അർത്ഥത്തിനും
ഒപ്പം, അതിനടിയിൽ അനേകം അർത്ഥങ്ങളെ ഉൾക്കൊള്ളിച്ചിരിക്കും. അർത്ഥത്തിൻ്റെ ഈ
ബഹുസ്വരത ഭാഷയിൽ കൊണ്ടുവരാൻ ഒരുവനു കഴിയുന്നില്ലെങ്കിൽ ,എഴുതി
ബുദ്ധിമുട്ടുന്നതിൽ അർത്ഥമില്ല'. </div><div><br /></div><div><br /></div></div>
</div></div></div></div><div class="jb_0 X_6MGW N_6Fd5"></div></div><div class="H_7jIs D_F ab_C Q_69H5 E_36RhU" data-test-id="toolbar-hover-area"><div class="D_F W_6D6F r_BN gl_C" data-test-id="card-toolbar"><span class="em_N en_N"></span><div class="D_F ab_C en_0 b_Z14vXdP e_3mS2U I_ZkbNhI P_Z1otBpf"><ul class="hd_n P_0 H_6D6F M_0 ir3_0 iy_h D_F ab_C" data-test-id="navigable-list" role="menubar" tabindex="-1"><li class="G_e p_R" role="menuitem"><span class="r_P D_F M_1Eu5U7 cdPFi_Z1oI2WW cdPFi4_Z29WjXl rtlR_h_2gl0WC"></span><br /></li></ul></div></div></div><li class="G_e p_R" role="menuitem"><span class="r_P D_F M_1Eu5U7 cdPFi_Z1oI2WW cdPFi4_Z29WjXl rtlR_h_2gl0WC"></span><br /></li></ul>m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-27610680507572084042022-12-09T22:57:00.003-08:002022-12-09T22:57:44.117-08:00ധ്യാനത്തിൻ്റെ അസംസ്കൃതവസ്തു/അക്ഷരജാലകം / എം.കെ.ഹരികുമാർ<p> a<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhwv82yLFwOhafJAYy6lfPxKTbgSrzyQ_aBCae3Z_rYnsfGuUNPK8VWlhnLSZlGMS2gwPeF8IgGD57IwOfRG847jGJgSV7BcwtCo1p1PlT_sgvlG9M2RF0BpK9osV3JvC35F4NX7d9jnHSM5ci9h-0gpmt4F8IDsiTQ1g_upBSpvzkJr1JWAlXMv0-/s1080/IMG-20221119-WA0069(2).jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="1080" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhwv82yLFwOhafJAYy6lfPxKTbgSrzyQ_aBCae3Z_rYnsfGuUNPK8VWlhnLSZlGMS2gwPeF8IgGD57IwOfRG847jGJgSV7BcwtCo1p1PlT_sgvlG9M2RF0BpK9osV3JvC35F4NX7d9jnHSM5ci9h-0gpmt4F8IDsiTQ1g_upBSpvzkJr1JWAlXMv0-/s320/IMG-20221119-WA0069(2).jpg" width="320" /></a><br /></p><br /><div><br /></div><div>ഒരു
സാങ്കല്പിക ദ്വീപിനെ പശ്ചാത്തലമാക്കി, ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തെ
കാണിച്ചുകൊണ്ട് ഒരു പ്ളേഗ് പടരുന്നതിൻ്റെ കഥയാണ് ഓർഹാൻ പാമുഖ് തൻ്റെ പുതിയ
നോവൽ 'നൈറ്റ്സ് ഓഫ് പ്ളേഗി'ൽ പറയുന്നത്. </div><div>ഭൂരിപക്ഷം എഴുത്തുകാരിൽ
നിന്നും വ്യത്യസ്തമായി, മഹാമാരി തന്നെ സ്വാധീനിച്ചതായി അദ്ദേഹം തുറന്നു
പറയുന്നു;ഈ നോവൽ കോവിഡിനു മുമ്പ് എഴുതിയതാണെങ്കിലും .</div><div>മൈ നെയിം
ഈസ് റെഡ് ,സ്നോ ,ഓർമ്മപ്പുസ്തകമായ ഇസ്താംബൂൾ: മെമ്മറീസ് ആൻഡ് ദ് സിറ്റി
എന്നിവയാണ് പാമുഖിൻ്റെ ഏറ്റവും പ്രശസ്തമായ രചനകൾ. പാമുഖിനു നോബൽ സമ്മാനം
ലഭിച്ചത് 2006 ലാണ്. </div><div><br /></div><div><br /></div><div>നമ്മുടെ
നാട്ടിൽ ഒരു എഴുത്തുകാരനെയും മഹാമാരി സ്വാധീനിച്ചില്ലല്ലോ. ഇവിടെ
അവാർഡുകളും പദവികളുമാണ് സ്വാധീനിക്കുന്നത് !ഇപ്പോൾ അദ്ദേഹം താമസിക്കുന്നത്
ഇസ്താംബൂളിനടുത്ത് ബുയുക്കദ എന്ന ദ്വീപിലാണ്. </div><div>നൈറ്റ്സ് ഓഫ് പ്ളേഗ് തുർക്കിയിൽ </div><div>പ്രസിദ്ധീകരിച്ചത്
2021 മാർച്ചിലാണ്. ഗാർഡിയൻ സൈറ്റിൽ പാമുഖുമായി നടത്തിയ അഭിമുഖത്തിൽ
ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അന്ന് തുർക്കി ലോക്ക് ഡൗണിലായിരുന്നു .</div><div><br /></div><div>പാമുഖിൻ്റെ
നോവലുകൾ അറുപത്തിമൂന്നു ഭാഷകളിലായി പതിമൂന്നു ലക്ഷം കോപ്പികൾ
വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.കൊ<wbr></wbr>ളംബിയ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ദ്
ആർട്സിൽ പ്രൊഫസറായിരുന്നു പാമുഖ്. നോവൽ രചനയിൽ അദ്ദേഹത്തിനു സ്വന്തമായി ചില
നിലപാടുകളും നിരീക്ഷണങ്ങളുമുണ്ട്. നമ്മുടെ ഭാഷയ്ക്ക് അത് അപരിചിതമാണെന്ന്
പറയട്ടെ.</div><div><br /></div><div>അദ്ദേഹം പറയുന്നു: </div><div>'എൻ്റെ
എല്ലാ പുസ്തകങ്ങളിലും ആത്മബോധത്തിന്റെ ചില വശങ്ങളുണ്ട്.
കഥയെഴുതുന്നതിനെക്കുറിച്ചുള്ള ആധുനികമായ അവബോധം വേണം. കഥ
യാഥാർത്ഥ്യത്തിൻ്റെ ഒരു വിവരണമല്ല. അത് അതിൽ തന്നെ വേറൊരു തരം
യാഥാർഥ്യമാണ്. ആധുനികാവബോധം എന്നു പറയുന്നത് വെറുമൊരു പ്രതിഫലനമല്ല.
അതിൻ്റെ വിവരണം തന്നെ ഒരു കലയാണ് .അത് എഴുത്തുകാരൻ്റെ ലോകത്തിന്റെ
പ്രകാശനമാണ്; പുറംലോകത്തിന്റെ ചിത്രീകരണമല്ല. മാത്രമല്ല, എൻ്റെ എല്ലാ
നോവലുകളും ഇങ്ങനെയാണ് എഴുതപ്പെട്ടിട്ടുള്ളത്. ഞാൻ എൻ്റെ ബദൽ
യാഥാർത്ഥ്യങ്ങളാണ് പകർത്തുന്നത്'.</div><div><br /></div><div>പുരസ്കാരങ്ങൾ അബോധത്തിലും </div><div><br /></div><div>ഒർഹാൻ പാമുഖ് അന്വേഷിക്കുന്ന പുതിയ യാഥാർത്ഥ്യമൊന്നും മലയാള എഴുത്തുകാരെ ബാധിക്കുന്നില്ല എന്നു പറഞ്ഞുവല്ലോ.</div><div>അവരുടെ
അബോധമനസ്സിലേക്ക് പോലും പുരസ്കാരങ്ങളും പദവികളും കടന്നു ചെന്നിരിക്കയാണ്.
ഇന്ന് വായന പോലും അഴിമതിയിൽ പുതഞ്ഞിരിക്കുകയാണ്. പുരസ്കാരങ്ങൾ ലഭിക്കുന്ന
നാലാംകിട രചനകൾ തേടിപ്പിടിച്ച് വായിക്കുന്നത് വായനയുടെ ജീർണതയാണ്.
പുരസ്കാരങ്ങൾ കിട്ടിയ കൃതികൾ വായനയിൽ നിന്ന് ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്.
അമെരിക്കയിൽ ടെലിവിഷൻ പരിപാടികൾ രണ്ടു മാസത്തേക്കെങ്കിലും
ഉപേക്ഷിക്കണമെന്നു പ്രചരിപ്പിക്കുന്ന സംഘടനകളുടെ നിലപാടു പോലെ.</div><div><br /></div><div>പുരസ്കാരങ്ങളെ
തള്ളിമാറ്റി ഇപ്പോൾ ഡീലിറ്റുകൾ മുന്നോട്ടു വന്നിരിക്കയാണ്. ഇനി ഏറ്റവും
കൂടുതൽ ഡീലിറ്റുകൾ നേടുന്നവർക്കായിരിക്കും സ്വീകരണം .വായന മരിച്ചതിനു വേറെ
തെളിവു വേണ്ടല്ലോ.</div><div><br /></div><div>ചിന്ത ,തപം</div><div><br /></div><div>ദീർഘകാലമായി
എഴുതുന്ന കുഞ്ഞപ്പ പട്ടാന്നൂർ തന്റെ കർമ്മ മണ്ഡലത്തിൽ ആഴത്തിൽ ചിന്തിച്ചും
തപിച്ചും മുന്നേറുകയാണ്. അനുനിമിഷം കബളിപ്പിക്കുന്ന ,ഭയപ്പെടുത്തുന്ന ഈ
ലോകത്ത് താൻ എങ്ങനെ ഒറ്റപ്പെടുന്നുവെന്ന് കാണിച്ചു തരികയാണ് അദ്ദേഹം
.പട്ടാന്നൂരിൻ്റെ കണ്ടെത്തലുകൾ ഭീതിയുണർത്തുന്നതാണ് .നാം നമ്മുടേതെന്നു
കരുതി പിന്തുടർന്നതെല്ലാം നമ്മെ വഞ്ചിക്കുകയോ നമ്മെ ഉപേക്ഷിച്ചു വേറൊരു
വഴിക്ക് പോവുകയോ ചെയ്യുമ്പോൾ കവി എങ്ങനെ പ്രതികരിക്കാതിരിക്കും ?</div><div><br /></div><div>കവിയുടെ
മനസ്സ് അങ്ങനെയാണ്. മറ്റുള്ളവർ ചവച്ചു തുപ്പിയതിനിടയിൽ നിന്നും കവി
തനിക്ക് ആവശ്യമുള്ള ധാതുക്കൾ കണ്ടെടുക്കുന്നു. പട്ടാന്നൂരിൻ്റെ
'ബാക്കിപത്ര'(കലാപൂർണ , സെപ്റ്റംബർ)ത്തിൽ എന്ന കവിതയിലും ഈ നിസ്സഹായത കാണാം
.എല്ലാ പകലിരവുകളും വെറും ആവർത്തനങ്ങളായത് എങ്ങനെയെന്ന് ആരായുന്ന കവി
ഇങ്ങനെ എഴുതുന്നു:</div><div>'കൂട്ടുകൂടിക്കഴിഞ്ഞവർ </div><div>കൂട്ടംതെറ്റിപ്പിരിഞ്ഞവർ</div><div>കൂട്ടുകാർക്കെന്തുനല്കണം ഞാൻ?</div><div>ചതികളെന്തെന്നപാഠം </div><div>പകർന്നു തന്നവർ </div><div>ചങ്ങാതിമാർക്കെന്തുനല്കണം ഞാൻ?'</div><div><br /></div><div>സുഹൃത്തുക്കൾ
സ്നേഹത്തിൻ്റെ പാത്രം തട്ടിത്തെറിപ്പിച്ചതു കാരണം എന്നിൽ
ബാക്കിയൊന്നുമില്ലെന്ന വിഷാദചിന്തയാണ് ഈ കവിതയിലുള്ളത്. തൻ്റെ കരളിലെ
തിരകളിൽ </div><div>കാമിതം പോലെ പാടുന്നവൾക്കും</div><div>ഒന്നും കരുതിവയ്ക്കുവാനില്ലെന്ന് കവി</div><div>ഞെട്ടലോടെ കണ്ടെത്തുന്നു. ഈ കാലത്തെ കവി ആഴത്തിൽ പകർത്തുകയാണ് .</div><div><br /></div><div>രാഷ്ട്രീയമോ സാഹിത്യമോ?</div><div><br /></div><div>എഴുത്തുകാർക്ക്
രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതിനു വിലക്കൊന്നുമില്ല.
രാഷ്ട്രീയപ്പാർട്ടിയുടെ മനസ്സാക്ഷിയല്ല എഴുത്തുകാരൻ എഴുതേണ്ടത്. അയാൾ
കാലത്തിന്റെ ,സമൂഹത്തിന്റെ മനസാക്ഷി അന്വേഷിക്കണം. ഓരോ വസ്തുവിന്റെയും
അനന്യതയും ആത്മീയതയും തിരയണം.ഓഡ് ടു ദ് വെസ്റ്റ് വിൻഡ് എഴുതിയ ഷെല്ലി
കാറ്റിൻ്റെ പോലും അനന്യതയും പ്രാപഞ്ചികതയും തേടുകയാണ്.</div><div>കേശവദേവിൻ്റെ 'ഓടയിൽ നിന്ന് ' രാഷ്ട്രീയ പാർട്ടിയുടെ മനസാക്ഷിയല്ല, കാലത്തിൻ്റെ മനസാക്ഷിയാണ് അന്വേഷിക്കുന്നത്.</div><div><br /></div><div>കരിമ്പുഴ രാമചന്ദ്രന്റെ കവിത</div><div><br /></div><div>കരിമ്പുഴ
രാമചന്ദ്രന്റെ കവിതകൾ പതിറ്റാണ്ടുകൾക്കു മുന്നേ വായിച്ചിട്ടുണ്ട്.
ആത്മാർഥത എന്ന ഗുണം അദ്ദേഹത്തിൻ്റെ കവിതകളിലുണ്ടാകും. ഒട്ടും അതിഭാവുകത്വം
ഉണ്ടാവില്ല. സമീപകാലത്ത് കരിമ്പുഴ എഴുതിയ 'പ്രണയകാകളി'(മാതൃഭൂമി
ആഴ്ചപ്പതിപ്പ്, ജൂലൈ 24)എന്ന കവിതയിലെ വരികൾ മനസിൻ്റെ അടഞ്ഞ വാതിലുകൾ
തുറക്കുന്നു.</div><div><br /></div><div>സമകാല കവിതയിലെ
മനുഷ്യത്വരാഹിത്യത്തിനും നിർവ്വികാരതയ്ക്കുമുള്ള ചികിത്സയാണിത്. കവി തൻ്റെ
മനുഷ്യത്വത്തെ, ഓർമ്മയെ , പ്രണയത്തെ ഈ ഭൂമിയിൽ അന്വേഷിക്കുന്നു. താൻ
ജീവിക്കുന്നു എന്നു അടിവരയിട്ട് പ്രഖ്യാപിക്കുകയാണ് കവി .പഴയ കാലത്തിനോട്
തോന്നുന്ന അമിതമായ രതിവാഞ്ചയല്ല ഇത്. ഇവിടെ കരിമ്പുഴ ഭൂതകാലത്തെ തനിക്കായി
ഏറ്റെടുത്തിരിക്കുന്നു.നമ്മുടെ പ്രൊഫസർ കവികൾക്ക് ഇത്തരത്തിൽ മനുഷ്യത്വത്തെ
അവതരിപ്പിക്കാൻ കഴിയില്ല.എന്നാൽ ഭൂതകാലം ഇവിടെ ധ്യാനത്തിനുള്ള ഒരു
അസംസ്കൃത വസ്തുവാണ്. കരിമ്പുഴ ജീവിതത്തിന്റെ ഭാഗധേയത്തെപ്പറ്റി
ആലോചിക്കുകയാണ്. ഒരു മനുഷ്യസംസ്കൃതിക്കും പരിഹാരം നിർദ്ദേശിക്കാനില്ലാത്ത
ഏടാകൂടമാണ് ജീവിതമെന്നു ജ്ഞാനിയായ കവി തിരിച്ചറിയുന്നു. കുട്ടിക്കാലത്തെ
ഒരുമിച്ചുള്ള നടത്തം, പരസ്പരമുള്ള സംവാദങ്ങൾ, ഓർമ്മകൾ ...അതെല്ലാം
എവിടെപ്പോയി? കാലം മാറിയപ്പോൾ നമ്മളും മാറിപ്പോയി ,നമുക്കു പോലും
പിടികിട്ടാത്ത വിധം .നമുക്ക് ഓടിപ്പോകാൻ പോലും ഒരിടമില്ല. </div><div>നമുക്ക്
കണ്ണാടി തല്ലിപ്പൊട്ടിക്കേണ്ടി വരില്ല ;കാരണം ,കണ്ണാടിയിൽ നോക്കിയാൽ
നമുക്ക് നമ്മെ കാണാനൊക്കില്ല, വേറെ ആളെയായിരിക്കും കാണുക.</div><div><br /></div><div>തൻ്റെ ദാരിദ്ര്യമറിഞ്ഞ സ്നേഹിത സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് പെരുമാറിയത് ഇങ്ങനെയാണ് കവിതയിൽ വിവരിക്കുന്നത്:</div><div><br /></div><div>'പച്ചമുളക് പഴുത്തതും ചോറുമെൻ </div><div>ചോറ്റുപാത്രത്തിലേക്കപ്പോൾ പകർന്നു നീ </div><div>ഡപ്പപോൽ
അക്കാഴ്ച കണ്ടേൻ ഇളിഭ്യനായ്!'പഠനകാലം കഴിഞ്ഞതോടെ എല്ലാവരും മാറി
.സ്നേഹബന്ധം മാഞ്ഞുപോയി. മനുഷ്യർ വളർന്ന് ഓരോ തുരുത്തായി മാറുന്നു.
മിഥ്യയാണോ ഇത് ? അല്ലെങ്കിൽ വ്യർത്ഥതയോ ?</div><div><br /></div><div>'ആർത്തുണ്ടൊരാ യൗവ്വനാരംഭ വൈദ്യുത </div><div>,ദീപ്തി ആ ശക്തി ,ആസക്തി</div><div>ഹായ് ഹായ് !രസ -</div><div>സ്ഫൂർത്തി ,ആ ഏകാന്ത </div><div>കൈവല്യ സംഭൂതി '</div><div><br /></div><div>സ്ഥാപനവത്കൃതം </div><div><br /></div><div>കലാകാരൻ
ഇന്ന് രാഷ്ട്രീയ ,സാംസ്കാരിക സ്ഥാപനങ്ങളുടെ അടിമയായിക്കൊണ്ടിരിക്കുകയാണ്.
ഒരു കാര്യം ഓർക്കണം: തോപ്പിൽഭാസി 'അശ്വമേധം'എന്ന നാടകം എഴുതിയത് ,കേശവദേവ്
'ഓടയിൽ നിന്ന്' എന്ന നോവൽ എഴുതിയത് ഭാവിയിൽ ഏതെങ്കിലും അക്കാദമി പരവതാനി
വിരിക്കുമെന്നു വിചാരിച്ചതുകൊണ്ടല്ല. എഴുതേണ്ടത് അവർക്ക് അത്രയ്ക്ക്
ആവശ്യമായിരുന്നു.</div><div><br /></div><div>പെണ്ണെഴുത്തും സെക്സും</div><div><br /></div><div>ചില
വനിതാ എഴുത്തുകാർ എന്തെഴുതിയാലും അതിൽ സെക്സ്
കുത്തിനിറയ്ക്കുകയാണ്.സെക്സിൻ്<wbr></wbr>റെ വിവരണം വായിച്ച് വായനക്കാർ അന്തംവിടുകയും
എഴുതിയ വ്യക്തിയെ അന്ധമായി ആരാധിക്കുകയും ചെയ്യുമെന്ന ധാരണയാണ് ഇതിനു
പിന്നിലുള്ളത്.</div><div><br /></div><div>എന്നാൽ ഇന്നത്തെ വായനക്കാരനു
ഇക്കാര്യത്തിൽ എഴുത്തുകാരികളെക്കാൾ ലോകപരിചയമുണ്ട് .മറ്റൊന്നും
എഴുതാനില്ലാത്തതുകൊണ്ടാണ് ചിലർ എല്ലായ്പോഴും ലൈംഗികത വിവരിക്കുന്നത്.
ലൈംഗികത ഒരു അനുഭൂതിയാണ്. അത് ആവിഷ്കരിക്കാൻ കഴിവില്ലാത്തവരാണ് ഏറെയും.
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഒരു തിയറിയുണ്ട്. ജീവിതത്തിൽ സെക്സ്
ഇല്ലാത്തവരാണ് അത് അമിതമായി രചനകളിൽ വാരിവലിച്ചിടുന്നത്! . ശരിയായിരിക്കാം.</div><div><br /></div><div>പരാജയപ്പെട്ട കവിത</div><div><br /></div><div>'പഞ്ചമിരാത്രി
'എന്ന കവിത എഴുതിയ എസ്.കലേശ് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഓഗസ്റ്റ് 7
)വാക്കുകൾ അടുക്കിവയ്ക്കുന്നതല്ലാതെ യാതൊരു വികാരവും ജനിപ്പിക്കുന്നില്ല.
വാക്കുകൾ തിരഞ്ഞെടുക്കുന്നതിൽ കവി പരാജയപ്പെട്ടിരിക്കുന്നു. സാധാരണ
കാര്യങ്ങൾ , പ്രണയകഥകളിൽ പൊതുവേ പരാമർശിക്കപ്പെടുന്ന വിഷയങ്ങൾ
ആവർത്തിക്കുന്നതല്ലാതെ, അനുവാചകന് ഒരു നവീന അനുഭവവും നല്കാൻ കഴിയുന്നില്ല .</div><div><br /></div><div>കൈയിൽ പക്ഷിയുടെ ചിത്രം പച്ചകുത്തിയ ഉടനെ കാമുകീ കാമുകന്മാർ ആകാശത്തിലൂടെ പക്ഷികളായി പറന്നുവെന്ന് !.</div><div>'പട്ടണത്തിന് മീതെ പറക്കുന്നു പക്ഷിഗോത്ര പിന്മുറക്കാർ നമ്മൾ '</div><div>എന്ന് എഴുതിയതിലൂടെ ഈ കവി ഇനിയും ഭാഷയിൽ പക്വത നേടിയില്ല എന്ന് വ്യക്തമാകുകയാണ്.</div><div><br /></div><div>'ഏറ്റുവെള്ളമിരമ്പിയിറങ്ങുമീ </div><div>ചേറ്റുമണ്ണിലുണരുന്നു വിത്തുകൾ ആഴമീനുകൾ ജലമെയ്യേറി ചാടി</div><div>നൃത്തച്ചുവടു വയ്ക്കുന്നു '</div><div><br /></div><div>വാക്കുകൾ
വെറുതെ എടുത്തു വയ്ക്കുന്നതല്ലാതെ മനുഷ്യജീവിതത്തെ സൂക്ഷ്മതലത്തിൻ
സ്പർശിക്കുന്നില്ല. ഇതൊരു കോളജ് മാഗസിൻ കവിതയാക്കാൻ കൊള്ളാം .ഓരോ വാക്കിനും
ജീവനുണ്ടാവണം. അങ്ങനെ ജീവിതത്തിൻ്റെ അനുഭവത്തിലേക്ക്, അസ്തിത്വത്തിലേക്ക്
വാതിൽ തുറക്കണം .</div><div><br /></div><div>ആലങ്കോട് ലീലാകൃഷ്ണന്റെ
'പിൻനിലാവിലെ നിള (മനോരമ വാർഷികപ്പതിപ്പ്)സ്ഥിരം നിർമിതിയാണ് .ലീലാകൃഷ്ണൻ
എന്തെഴുതിയാലും അതിൽ നിലാവ് കടന്നുവരാതിരിക്കില്ല .പിന്നെന്തിനു നിളയെ
ഒഴിവാക്കണം ?നിളയിൽ നീരാടുക തന്നെ.ആഴമുള്ള ഒരു കവിത എഴുതാൻ
അദ്ദേഹത്തിനറിയില്ല,ഇപ്പോഴും.</div><div>എപ്പോഴും മറ്റുള്ളവർ ഉപയോഗിച്ച
വാങ്മയങ്ങളും ചിന്തകളുമാണ് ഓർമ്മിപ്പിക്കുക.ക്ളീഷേ എന്ന് വൃത്തിയായി പറയാൻ
കഴിയുന്നത് ലീലാകൃഷ്ണന്റെ കവിതകളെക്കുറിച്ചാണ്. അദ്ദേഹത്തിനു കവിത ഒരു
ധ്യാനമോ ദർശനമോ അനുഭവമോ അല്ല .കേട്ടറിഞ്ഞ കുറെ വിവരണങ്ങൾ മാത്രമേ ഉണ്ടാകൂ.</div><div><br /></div><div>'തിരൂരുനിന്നീവഴിയോളം </div><div>നിള പിന്നിലേക്കൊഴുക്കിയ </div><div>പഞ്ചമവേദാമൃത </div><div>പാലാഴിക്കിളിപ്പാട്ടിൻ </div><div>തുഞ്ചത്തെ നാരായത്തി -</div><div>ലേകകനായെഴുത്തച്ഛൻ 'എന്ന് എഴുതുന്നതിനെയാണ് ക്ളീഷേ എന്നു വിളിക്കേണ്ടത്. </div><div><br /></div><div>സ്വാതന്ത്ര്യമോ?</div><div><br /></div><div>എഴുത്തുകാരൻ
രാഷ്ട്രീയകക്ഷിയുടെ സാംസ്കാരിക വിഭാഗത്തിൽ നിന്നോ, യൂണിവേഴ്സിറ്റികളിൽ
നിന്നോ സ്വതന്ത്ര നല്ല .ഒരു സുഹൃത്ത് കഴിഞ്ഞദിവസം പറഞ്ഞത് കേന്ദ്രത്തിൽ
നിന്ന് വലിയ ബഹുമതികൾ ലഭിക്കാൻ, നിരീശ്വരവാദികളായിരുന്ന ചിലർ ഭക്തിയിലേക്ക്
തിരിഞ്ഞുവെന്നാണ്! . പരസ്യമായി ഒരു ഭജന കൊണ്ടു വല്ലതും കിട്ടുകയാണെങ്കിലോ ?
പുരസ്കാരവും പദവിയും ഇല്ലെങ്കിൽ അയൽപക്കത്തുള്ളവർ പോലും തിരിഞ്ഞു
നോക്കില്ലത്രേ. നോബൽ സമ്മാനം ലഭിച്ച ടി.എസ്. എലിയറ്റിനെ തൊട്ടടുത്ത
ഫ്ളാറ്റിൽ താമസിച്ചിരുന്ന യാൾ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ എലിയറ്റിനു
അറിയപ്പെടാതെ ജീവിക്കുന്നതിൽ ഒരു സുഖമുണ്ടായിരുന്നു .നമ്മുടെ എം. എൻ.
പാലൂര് ,മാധവൻ അയ്യപ്പത്ത് , മാമ്പുഴ കുമാരൻ ,ആർ .രാമചന്ദ്രൻ തുടങ്ങിയവർ
എത്രമാത്രം സുഖം അനുഭവിച്ചിട്ടുണ്ട് എന്നാർക്കുക! .</div><div><br /></div><div>ഇന്ന്
പുറംചട്ട തീരുമാനിക്കുന്നതിനും പുസ്തകങ്ങൾക്ക് നാമകരണം ചെയ്യുന്നതിനും
അവതാരിക എഴുതിക്കുന്നതിനും എഴുത്തുകാർക്ക് സ്വാതന്ത്ര്യമില്ല. അതെല്ലാം
തീരുമാനിക്കുന്നത് പ്രസാധനാലയങ്ങളിലെ പബ്ളിക്കേഷൻ മാനേജർമാരാണ്. ഏത്
മാഗസിനിലാണ് ഇൻറർവ്യൂ, ഫോട്ടോ തുടങ്ങിയവ അടിച്ചു വരേണ്ടതെന്ന് ആ മാനേജർമാർ
തീരുമാനിക്കും. യാതൊരു അഭിപ്രായവും പറയാതെ വെറുതെ എഴുതാൻ മാത്രമാണ്
എഴുത്തുകാരൻ്റെ ജോലി.</div>m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-1729137012591440352022-12-09T22:28:00.002-08:002022-12-09T22:28:14.565-08:00കലയുടെ ഒളിത്താവളം /അക്ഷരജാലകം /എം.കെ.ഹരികുമാർ <p> </p><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjIik3iULK9TrL2DFI7RiDL4eNx58BAUNTSi6IZYzhvp2UZA2XwHJ1SSXD8wV3TTeQIWi3k-kGgJz3fViTpjLcG1xfBtCDuz5MzNtxdNK2aEylv7VKsVQyxDy_627-Bi3_wkJ_KH8NxiIHKOS1n5JOMLAeRtgsF8sJBwWo6z1p8p5WRYtdineAy2v47/s1080/IMG-20221119-WA0064.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="1080" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjIik3iULK9TrL2DFI7RiDL4eNx58BAUNTSi6IZYzhvp2UZA2XwHJ1SSXD8wV3TTeQIWi3k-kGgJz3fViTpjLcG1xfBtCDuz5MzNtxdNK2aEylv7VKsVQyxDy_627-Bi3_wkJ_KH8NxiIHKOS1n5JOMLAeRtgsF8sJBwWo6z1p8p5WRYtdineAy2v47/s320/IMG-20221119-WA0064.jpg" width="320" /></a></div><br /><br /><div><br /></div><div>ഇന്നത്തെ
കലാപങ്ങൾ ,രക്തച്ചൊരിച്ചിലുകൾ , കരച്ചിലുകൾ ,ഒഴിഞ്ഞോടലുകൾ, തറയിൽ പടർന്ന
രക്തത്തുള്ളികൾ, കൂട്ടക്കൊലകൾ, ബഹളങ്ങൾ, അപമാനകരമായ ക്രൂരതകൾ എല്ലാം
ചരിത്രത്തിൽ ഒരു പ്രതിഛായ അവശേഷിപ്പിച്ചാണ് കടന്നുപോകുന്നത്. പ്രതിഛായകൾ
എന്നു പറയുന്നത് വ്യാവഹാരിക ലോകത്തെ മാധ്യമങ്ങൾക്കും ആളുകളുടെ
മനസ്സുകൾക്കും വീണ്ടും വീണ്ടും ഓർമ്മിക്കാനുള്ള ചിത്രങ്ങളാണ്. പ്രതിഛായകൾ
ചരിത്രമായി ആലേഖനം ചെയ്യപ്പെടുകയോ വിവരിക്കപ്പെടുകയോ പുസ്തകരൂപത്തിൽ
പ്രസിദ്ധീകരിക്കപ്പെടുകയോ ചെയ്യുന്നതോടെ അത് ചരിത്രമാകുന്നു. അതിൻ്റെയർത്ഥം
നാം അനുഭവിച്ചതെന്താണോ ,അതിലേക്ക് കല്പിതകഥയുടെ ഒരു ഫാന്റസി
കൂട്ടിച്ചേർക്കപ്പെടുന്നു എന്നാണ്. ഒരിക്കലും വാക്കുകളായിരുന്നിട്ടില്ലാത്ത
യാഥാർത്ഥ്യങ്ങൾ പിന്നീട് പലർ പല രീതിയിൽ എഴുതിയ ടെക്സ്റ്റുകളായി
രൂപാന്തരപ്പെടുന്നു. </div><div><br /></div><div>ചരിത്രമാകുന്നതോടെ അത് നേരത്തെ സംഭവിച്ച കാര്യങ്ങളുടെ തനിപ്പകർപ്പല്ലാതായി മാറുകയാണ്.</div><div>അത്
മനുഷ്യർക്ക് വായിക്കാൻ വേണ്ടി നിർമ്മിച്ചതാണ് .അതുകൊണ്ട് നേരത്തെ
സംഭവിച്ചതിനോട് അതിനു യാതൊരു ബന്ധവുമില്ലാത്തതായിത്തീരുന്നില്ല. എന്നാൽ
ചരിത്രത്തിലെ കൊലപാതകത്തിനു യഥാർത്ഥത്തിൽ സംഭവിച്ചപ്പോഴുള്ള വേദനയോ
ക്രൂരതയോ ഇല്ല .അത് വായിക്കുന്നവരുടെ വാക്കുകളിലുള്ള ഒരനുഭവമാണ്.
യുദ്ധത്തിൽ കൊലചെയ്യപ്പെട്ടവന്റെ വേദന വായനക്കാരനു ആവശ്യമില്ലല്ലോ.
യുദ്ധത്തിൽ മരിച്ചവനെ ഒരു വായനക്കാരനും വേണ്ട; അവനു വേണ്ടത് അവൻ്റെ
കാൽപ്പനിക കഥയിലെ ഒരു നായകനെയാണ്. ലോകത്തിലെ വിഷമസന്ധികൾ പിന്നീട്
ഓർക്കുമ്പോൾ മധുരമുള്ള സ്വപ്നങ്ങളായി മാറുന്നു. നമ്മുടെ അനുഭവങ്ങൾ പിന്നീട്
ഒരു കഥയാണ്. ആ കഥയിൽ നമ്മൾ ഒരു വിവേക ജീവിയാണ്. നമുക്ക് സ്വയം
പ്രശംസിക്കാനും കാലത്തെക്കുറിച്ചുള്ള കാല്പനികമായ സങ്കല്പങ്ങൾ
സൃഷ്ടിക്കാനും അവസരമുണ്ട്. നമ്മൾ ഒരു പോരാട്ടത്തിന്റെ കഥയിലെ നായകനോ
,നായികയോ ആകുന്നത് വലിയ കാര്യമല്ലേ ? ജീവിതത്തെ സാഹിത്യമാക്കുന്നതിന്റെ
പ്രാഥമികമായ വിദ്യയാണിത്.</div><div> </div><div>ഓർക്കുമ്പോൾ രസം</div><div><br /></div><div>ജീവിതത്തിൽ
സാഹിത്യം ഒരു നിഴൽ പോലെ പിന്തുടരുകയാണ്. സാഹിതീയ അനുഭവങ്ങൾ നമ്മുടെ
നഗ്നമായ യാഥാർത്ഥ്യങ്ങളിൽ സർപ്പത്തെപ്പോലെ ചുറ്റിവരിഞ്ഞു കിടക്കുകയാണ്.
അതുകൊണ്ട് നാം ജീവിക്കുന്ന യാഥാർത്ഥ്യങ്ങളിൽ തന്നെ അതിൻ്റെ ടെക്സ്റ്റ്
,അർത്ഥം മറ്റൊരു ഉൽപ്പന്നമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു.പന്ത്
കളിക്കുന്ന ഒരു കുട്ടിയിൽ പന്തുകളിയുടെ ഒരു ടെക്സ്റ്റ് പലമാനങ്ങളിൽ
സൃഷ്ടിക്കപ്പെടുന്നു. അതായത് ,കുട്ടിയെ കാണുന്നവർ അവനെ പല രീതിയിൽ
സങ്കല്പിക്കുന്നു. </div><div><br /></div><div>കാളിദാസൻ്റെ 'രഘുവംശ'ത്തിൽ
രാവണനെ വധിച്ച ശേഷം ശ്രീരാമൻ സീതയുമായി രാജകൊട്ടാരത്തിൽ തിരിച്ചെത്തിയ
സമയത്തെ ഒരു സംഭവം വിവരിക്കുന്നുണ്ട് .രാമന്റെ യുദ്ധവീരകഥകൾ പലയിടത്തും
ചിത്രീകരിച്ച് പ്രദർശിപ്പിച്ചിരിക്കുകയാണ് .അത് കാണാനിടയായ രാമനും സീതയും ആ
സംഭവത്തെപ്പറ്റി ഓർത്തു സന്തോഷിക്കുകയാണ് .അവരിൽ ദുഃഖമോ കോപമോ ഇല്ല.
ഹൃദയഹാരിയായ വികാരമാണുയരുന്നത്. സംഘർഷാത്മകമായ യുദ്ധരംഗങ്ങളുടെ ആകാംക്ഷയോ
ഭയമോ അനിശ്ചിതത്വമോ അവിടെയില്ല; പനിനീർപ്പൂക്കൾ കാറ്റിലാടുന്നതു പോലെയുള്ള
ഹൃദ്യമായ കാഴ്ചകൾ മാത്രം .</div><div><br /></div><div>ഈ ലോകത്തിലെ ഏതൊരു
രക്തച്ചൊരിച്ചിലിലും കലയുടെ ഒരു മൂല്യവും ആസ്വാദനസാധ്യതയും
നിലനിൽക്കുന്നുണ്ട്. കാലത്തിൻ്റെ മറ്റൊരു മാനമാണത്. കലാപത്തിൽ രക്തമൊഴുകി
തളം കെട്ടി കിടക്കുന്ന തെരുവുകൾക്ക് ഒരു ഫോട്ടോഗ്രഫി മൂല്യമുണ്ട്. ആ
ഫോട്ടോകൾ മാധ്യമങ്ങൾ എത്ര തുക കൊടുത്തും വാങ്ങും. അതിനു കലാമൂല്യമുണ്ട്.
അത് കാൻവാസിലാവാഹിക്കാൻ അധികമായ പ്രതിഭ വേണം .എന്നാൽ ഫോട്ടോ ,പെയിൻ്റിങ്ങ്
എന്നിവയിൽ നോക്കിയാൽ അതിനു കലാപരമായ ഉണ്മയുള്ളതായി കാണാം. മഹാനായ കലാകാരൻ
പിക്കാസോ സ്പാനിഷ് യുദ്ധത്തിൻ്റെ ഭീതിയും നാശവും വിവരിക്കാനാണല്ലോ
'ഗ്വർണിക്ക'വരച്ചത്. ആ ചിത്രത്തിൽ ചോരയോ, നിലവിളിയോ, ഭയമോ ഇല്ല;
സൗന്ദര്യത്തിന്റെ ഒരു കാലിഡോസ്കോപ്പിക് ഇമേജാണത്. ശൈലിയിലൂടെ ,പിക്കാസോ
ചരിത്രത്തെ ഒരു ജനപ്രിയവും നവീനവുമായ കലാവബോധമാക്കി മാറ്റുന്നു. </div><div><br /></div><div>വിമർശനത്തിൻ്റെ പ്രസക്തി</div><div><br /></div><div>'അക്ഷരജാലകം'
പോലൊരു കോളത്തിൽ വിമർശനത്തിന്റെ, വിമത അഭിപ്രായത്തിന്റെ
സാന്നിധ്യമില്ലെങ്കിൽ എഴുതുന്നതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാവുകയില്ല.
സ്റ്റാറ്റസ് കോ നിലനിർത്തുന്നത് രണ്ടാം തരം എഴുത്തിന്റെ സ്വഭാവമാണ്.
ഉത്തരവാദിത്തമുള്ള എഴുത്തുകാരൻ എപ്പോഴും സ്റ്റാറ്റസ് കോ തെറ്റിക്കുകയാണ്
ചെയ്യുന്നത്. കാരണം, വളരെയേറെ ഉപയോഗിക്കപ്പെട്ട, പരിചിതമായ ഒരു അനുഭവ
,യാഥാർത്ഥ്യ ,വ്യാഖ്യാന വ്യവസ്ഥയിൽ പുതുതായി ഒന്നും ചിന്തിക്കാനില്ല.
നിലവിലുള്ളതിനോട് പ്രതിബദ്ധതക്കുറവ് അല്ലെങ്കിൽ അപര്യാപ്തമാണെന്ന അറിവ്
പുതിയതൊന്നു കണ്ടെത്താനുള്ള തീ ഉള്ളിലുണ്ടെന്നതിൻ്റെ തെളിവാണ് .</div><div>ഒരു
ദിശ ചൂണ്ടിക്കാണിക്കാൻ എപ്പോഴും കഴിയണമെന്നില്ല. എന്നാൽ വിയോജിപ്പുകൾ
ആവശ്യമാണ്. ഒരേ അഭിപ്രായക്കാരും ഒരേ ശൈലിക്കാരും സാഹിത്യരംഗത്ത്
ആപത്തിൻ്റെ സൂചനകളാണ്. </div><div><br /></div><div>രചനാരംഗത്ത്
വേറിടുന്നിടത്താണ് സൂര്യൻ .എന്തിനാണ് എഴുതുന്നതെന്ന് സുഖിപ്പിക്കലിൻ്റെയും
തിരുമ്മലിൻ്റെയും ചികിത്സ ഏറ്റെടുത്തവർ സ്വയം ചോദിക്കണം. എഴുതുന്നത്
എന്തെങ്കിലും പുതുതായി പറയാനാണ്;ബുദ്ധിരഹിതമായി പിന്താങ്ങാൻ വേണ്ടി സമയം
പാഴാക്കേണ്ടതില്ല. ഫ്രാൻസിൽ നവനോവൽ പ്രസ്ഥാനത്തിൻ്റെ മുഖ്യവക്താവായിരുന്ന
അലൻ റോബ്ബേ ഗ്രിയേ പറഞ്ഞു, യഥാർത്ഥത്തിൽ സാഹിത്യത്തിൽ ഒരു മാസ്റ്റർപീസും
ഇല്ലെന്ന്. അനശ്വരതയുള്ള ഒരു കൃതിയുമില്ല. എന്നാൽ ഒരു കൃതി
അതിജീവിക്കുന്നത് എത്രമാത്രം അത് ഭൂതകാലത്തെ പിന്നിലുപേക്ഷിച്ച് ഭാവിയെ
ആശ്ളേഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് ഗ്രിയേയുടെ
അഭിപ്രായം. എല്ലാവരെയും സന്തോഷിപ്പിച്ചും ഇക്കിളിപ്പെടുത്തിയും
പ്രോത്സാഹിപ്പിച്ചും ഒരു വിമർശകനു ജീവിക്കാനാവില്ല.അങ്ങനെ ചെയ്യാൻ
ശ്രമിച്ചാൽ അയാൾ വിമർശകനല്ലാതാവും .</div><div><br /></div><div>ആനന്ദബോസും മലയാളസാഹിത്യവും</div><div><br /></div><div>എഴുത്തുകാരനും
ഐഎഎസുകാരനുമായ സി.വി. ആനന്ദബോസ് ബംഗാൾ ഗവർണറായി ചുമതലയേറ്റത്
ശ്രദ്ധേയമാണ്. എന്നാൽ ഇത് ചില മലയാള സാഹിത്യകാരന്മാരെ വികാരം
കൊള്ളിക്കുകയാണ്. എലി പുന്നെല്ല് കാണുമ്പോഴുള്ള ഒരു ചിരി ഉണ്ടല്ലോ, അത്
ചിലരുടെ മുഖങ്ങളിൽ ഞാൻ കാണുന്നുണ്ട്. ബംഗാളിൽ നിന്ന് മലയാളത്തിലേക്ക്
അവാർഡുകൾ കൊണ്ടുവരാനുള്ള ഒരവസരമായി ആരെങ്കിലും ഇതിനെ കാണുന്നുണ്ടെങ്കിൽ
അവർക്ക് തെറ്റി. അതിനൊന്നും സാധ്യതയില്ല .എന്നാൽ അതൊരു പ്രതീക്ഷയായി
ഉയിർത്തെഴുന്നേറ്റെങ്കിൽ ആർക്കും അക്കൂട്ടരെ തടയാനാവില്ല .അതിൻ്റെ ചലനങ്ങൾ
ഇപ്പോൾ തന്നെ കണ്ടുതുടങ്ങിയിരിക്കുന്നു. ചങ്ങമ്പുഴയുടെ 'രമണൻ' മലയാളത്തിൽ
ചൊല്ലിയശേഷം തത്സമയം അത് ഇംഗ്ലീഷിൽ അതേ ഈണത്തിൽ ചൊല്ലി പ്രാഗത്ഭ്യം
തെളിയിച്ച ആനന്ദബോസ് നല്ലൊരു ഗദ്യകാരനാണെന്ന കാര്യം പ്രത്യേകം
പറയേണ്ടതുണ്ട്.</div><div><br /></div><div>ഇന്ത്യ ഒരു യാത്ര </div><div><br /></div><div>ദേശമംഗലം
രാമകൃഷ്ണൻ തീക്ഷണമായ ചിന്തകളും ഭാവനകളുമായി വരുകയാണ് 'ഒരു ഇന്ത്യൻ കിനാവ്
'(പ്രസാധകൻ,നവംബർ)എന്ന കവിതയിൽ .ഇന്ത്യൻ കിനാവ് ഇപ്പോഴും നമ്മുടെ സിരകളിൽ
പ്രസരിക്കുകയാണ് .ഒരു കവിക്ക് ഇന്ത്യയെ, അതിന്റെ ലക്ഷം കോടി സമസ്യകളെ,
നിറങ്ങളെ, ആനന്ദലഹരികളെ പുണരാതെ ജീവിക്കാനാവില്ല. ഇന്ത്യ, ഒരിക്കലും
തീരാത്ത കിനാവാണ് .ഇന്ത്യക്ക് രാത്രിയും പകലും വികാരങ്ങളുടെ ആനന്ദലഹരിയാണ്.
ഇന്ത്യൻ റെയിൽവേയെ ആ കിനാവുകളുടെ വാഹകയായി കവി സങ്കല്പിക്കുന്നു. കവിയുടെ
വരികൾ:</div><div><br /></div><div>'ഇന്ത്യൻ റെയിൽവേയിൽ</div><div>ടിക്കറ്റെടുത്തിരുന്നുവല്ലോ </div><div>ആശാനും അക്കിത്തവും </div><div>പണ്ഡിറ്റ് കറുപ്പനും യൂസഫലിയും .</div><div>ഏത് സ്റ്റേഷനിലെ </div><div>ഉരുൾപൊട്ടലാണ് </div><div>അവരെ തട്ടിക്കൊണ്ടുപോയത് .</div><div>കവിതയുടെ വീട്ടിൽ </div><div>തിരക്കിയപ്പോൾ </div><div>കവിതയും എത്തിയിട്ടില്ല'.</div><div><br /></div><div>ഇന്ത്യ
ഒരു യാത്രയാണ് ;അവസാനമില്ലാത്ത യാത്ര. ആ യാത്രയിൽ ആരെല്ലാം വന്നു
പോകുന്നു!. നഷ്ടസ്മൃതികളിൽ വേവുന്ന ഒരു ഇന്ത്യൻ മനസ്സാണ് കവി
പരിചയപ്പെടുത്തുന്നത്.</div><div><br /></div><div>ഹിഗ്വിറ്റ എന്ന പേരിനു പേറ്റൻ്റോ ?</div><div><br /></div><div>ക്രിസ്ത്യൻ
ഹിഗ്വിറ്റ ,റെനെ ഹിഗ്വിറ്റ എന്നിവർ കൊളമ്പിയൻ ഫുട്ബോൾ താരങ്ങളാണ്.
ഹിഗ്വിറ്റ എന്നത് ഒരു ഒരു വ്യക്തിയുടെ പേരായിരിക്കെ അതിൻ്റെ പേറ്റൻ്റ്
മറ്റൊരാൾക്ക് കിട്ടുന്നതെങ്ങനെയാണ് ?ഹിഗ്വിറ്റ എന്ന പേരിൽ കഥയോ നോവലോ
എഴുതിയതുകൊണ്ട് അതിൻ്റെ പേറ്റൻ്റ് ലഭിക്കുകയില്ല. എൻ.എസ് മാധവൻ ഹിഗ്വിറ്റ
എന്ന പേരിൽ ഒരു കഥ എഴുതി. അതുകൊണ്ട് ആ പേര് മറ്റാർക്കും ഉപയോഗിക്കാൻ
പാടില്ലെന്നു പറയുന്നത് ബാലിശമാണ്. ഞാൻ ഷേക്സ്പിയർ എന്നൊരു പുസ്തകം
എഴുതിയാൽ കേരളത്തിൽ മറ്റാർക്കും ഷേക്സ്പിയർ എന്ന പേരിൽ സിനിമയോ നാടകമോ
നിർമിക്കാൻ പാടില്ലെന്നു പറയുന്നതിൽ യുക്തിയുണ്ടോ? ഇനി യഥാർത്ഥ
ഹിഗ്വിറ്റയായ ഫുട്ബോൾ താരത്തിനു സ്വന്തം പേരിൽ ഒരു സിനിമയെടുക്കാൻ എൻ.എസ്.
മാധവനോട് ചോദിക്കേണ്ടി വരുമല്ലോ. </div><div>മറഡോണ എന്ന പേരിൽ ഒരാൾ കഥ
എഴുതിയതുകൊണ്ട് മറഡോണ എന്ന പേരിൽ മറ്റൊരാൾ സിനിമ എടുക്കരുതെന്ന് പറയുന്നത്
ഫ്യൂഡൽ മനോഭാവമാണ് പുറത്തു കൊണ്ടുവരുന്നത്.</div><div><br /></div><div>മാധവിക്കുട്ടിയുടെ തുറന്നുപറയൽ </div><div><br /></div><div>എഴുതാൻ കഴിയാതെ വന്ന ചില സന്ദർഭങ്ങളെ ഓർത്തുകൊണ്ട് മാധവിക്കുട്ടി ഇങ്ങനെ കുറിച്ചു:</div><div>'എഴുതാൻ
വയ്യ എന്ന സ്ഥിതി ചില പ്രത്യേക ദുഃഖങ്ങളാൽ വന്നെത്തിയപ്പോൾ ഞാൻ ഒരു ഉപായം
കണ്ടുപിടിച്ചു. വെപ്പുകാരിയെ പറഞ്ഞയച്ച് ഞാൻ വീട്ടിലെ വെപ്പുകാരിയാവുക,
അങ്ങനെയെങ്കിലും ചെലവ് ചുരുക്കി കുടുംബത്തിന് ഒരു അഭിമാനിയായിത്തീരുക.
പക്ഷേ, മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ ഞാൻ ചലിക്കുന്ന ഒരു പാവയായിത്തീർന്നു.
പാവയല്ല മൃഗം. എൻ്റെ കൈകൾ പരുത്തു .എൻ്റെ നെറ്റിമേൽ എല്ലായ്പോഴും
വിയർപ്പുതുള്ളികൾ മാത്രം, പൊട്ടുമില്ല ഗോപിയുമില്ല. എൻ്റെ ചെറിയ മകനെ
ഓർക്കുമ്പോൾ മാത്രമേ ജീവിതം തുടരുവാനായി ഒരു കാരണം എനിക്ക്
ലഭിച്ചിരുന്നുള്ളു. എഴുത്തുകാരനു എഴുത്തു നിന്നാൽ മരണമാണ്. ജീവിതത്തേക്കാൾ
എത്രയോ ഭേദം. നൊണ്ടിയായിത്തീർന്ന പന്തയക്കുതിരയുടെ ദയനീയസ്ഥിതിയാണ്
പിന്നീട് അയാളുടെ ജീവിതം. കുതിരകളെ വെടിവയ്ക്കാം. എഴുതിത്തീർന്ന
എഴുത്തുകാരെയോ ?</div><div><br /></div><div>മാധവിക്കുട്ടി എന്തെഴുതിയാലും
അതിൽ ജീവിതവും കവിതയുമുണ്ട്. ഈ സിദ്ധി അവർക്ക് മാത്രമേയുള്ളൂ. അവർ എത്ര
വേദനയോടെയാണ് എഴുത്ത് നിർത്തിയവരെപ്പറ്റി പറയുന്നത്!. എന്നാൽ ഈ സമൂഹം എത്ര
ക്രൂരമായാണ് ഉള്ളിൽ തീ പടർന്ന ഒരെഴുത്തുകാരനോട് പെരുമാറുന്നത്!. ഒരു
അഭിനന്ദനം അറിയിക്കില്ല;കത്തെഴുതില്ല;വിളിക്കില്ല.എല്ലായ്പ്പോഴും
അവഗണിച്ചും പുച്ഛിച്ചും പരദൂഷണം പറഞ്ഞും കുറ്റപ്പെടുത്തിയും നശിപ്പിക്കാൻ
നോക്കുകയാണ്. </div><div><br /></div><div>'പഴേതാവാണ്ടിരിക്കാൻ</div><div>പുതുക്കങ്ങളുണ്ടാക്കി
ജീവിക്കണം' എന്ന് റഹീമ കെ.എ. (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 4) വെലുതാ
വണ്ടാർന്നു'എന്ന കവിതയിൽ എഴുതിയത് പല ഓർമ്മകളിലേക്ക് കൊണ്ടുപോയി.</div><div><br /></div><div>നാരായണൻ്റെ വാദം തെറ്റ്</div><div><br /></div><div>സച്ചിദാനന്ദൻ്റെ വാക്കുകളെ കെ.സി.നാരായണൻ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 4) ഉദ്ധരിക്കകയാണ്:</div><div>'സഹിഷ്ണുത
എന്ന വാക്ക് അത്യന്തം അപകടകരമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നാം
നമ്മുടേതല്ലാത്ത മതങ്ങളെയും ഭാഷകളെയും സംസ്കാരങ്ങളെയും സഹിക്കുകയാണോ
വേണ്ടത്? ഇഷ്ടമില്ലാത്തതിനെയാണല്ലോ നാം സഹിക്കേണ്ടി വരുന്നത് .അങ്ങനെ നാം
സഹിക്കേണ്ടവയാണോ മറ്റുള്ളവരുടെ മതവും ഭാഷയും സംസ്കാരവുമെല്ലാം." തുടർന്ന്
നാരായണൻ ഇതിനു പരഭാഗ ശോഭ നല്കുന്നത് ഇങ്ങനെയാണ്: 'അപ്പോൾ ഇഷ്ടമില്ലാത്ത
മതത്തെയും ഭാഷക്കാരനെയും സഹിക്കുക എന്ന ശീലമാണ് സഹിഷ്ണുത എങ്കിൽ ആ
സഹിഷ്ണുതയെയാണോ നാം പാലിക്കേണ്ടതും ഉയർത്തിപ്പിടിക്കേണ്ടതും?'. പകരം
വാക്കായി അദ്ദേഹം നിർദ്ദേശിക്കുന്നത് മതമൈത്രി, സമഭാവം എന്നൊക്കെയാണ്.</div><div><br /></div><div>എന്നാൽ
സച്ചിദാനന്ദനും നാരായണനും തെറ്റി. സച്ചിദാനന്ദനു തെറ്റിയാൽ നാരായണനും
തെറ്റുമല്ലോ. സഹിഷ്ണുത എന്ന വാക്കിനു പകരമായി മൈത്രി എന്നു
ഉപയോഗിക്കാനാവില്ല. കാരണം, സഹിഷ്ണുത എതിരഭിപ്രായമുള്ളവരെ ജീവിക്കാൻ
അനുവദിക്കലാണ്. അവരോട് മൈത്രി സാധ്യമാകില്ലെന്നു സാഹചര്യം
വ്യക്തമാക്കുന്നുണ്ട്. </div><div>വോൾട്ടയുടെ ആശയമാണത്. ജനാധിപത്യത്തിലെ
ഏറ്റവും ഉന്നതമായ ആശയം .എതിരഭിപ്രായങ്ങളോടു വിയോജിച്ചു കൊണ്ടു തന്നെ
അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടുക. അതാണ് സഹനം.ഇത് മനസിലാക്കാൻ
പ്രയാസമാണെന്നറിയാം . എതിരഭിപ്രായയുള്ളവരെ നാരായണൻ തൻ്റെ മാസികയിൽ എഴുതാൻ
അനുവദിച്ചിട്ടില്ലല്ലോ. അപ്പോൾ നാരായണന്റെ മൈത്രി വെറും കാപട്യമാണ്.
സഹിഷ്ണുത എന്ന ആശയം സ്വാമി വിവേകാനന്ദൻ തൻ്റെ ചിക്കാഗോ പ്രസംഗത്തിൽ
സൂചിപ്പിക്കുന്നുണ്ട്. പ്രാപഞ്ചികമായ സഹിഷ്ണുത എന്നാണ് അദ്ദേഹം
വിളിക്കുന്നത്.ആ സഹനം സച്ചിദാനന്ദനും നാരായണനും പറയുന്നതുപോലെ ഒരു
ചീത്തക്കാര്യമല്ല. സുന്ദരമായ ജനാധിപത്യ ആദർശമാണ്. എതിരഭിപ്രായങ്ങളെ
പ്രകോപനമില്ലാതെ സഹിക്കണം എന്ന വാദമാണത്. വിപരീതമായി ചിന്തിക്കുന്നവരെ
നിങ്ങൾ ജീവിക്കാൻ അനുവദിച്ചാൽ മതി ;അവരെ കെട്ടിപ്പിടിച്ച് സ്നേഹിക്കാൻ
പോവുകയാണെന്നു കള്ളത്തരം പറയണ്ട.</div>m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-82187152697055156812022-12-09T22:26:00.001-08:002022-12-09T22:26:11.331-08:00കുയിൽ പാടുന്നത് ആൾക്കൂട്ടത്തിനു വേണ്ടിയല്ല /അക്ഷരജാലകം /എം.കെ.ഹരികുമാർ a<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9VbDUtnQEzgqr0R2VatORYi-1PWHFDaVq167ImXZvshu-BYX-Vao9tHl5qsc77zvdui-uvks-1ojWH7s-5TjEVXs-vUYesSxo_sYojt1h2gWluswpujK5qr02Kq8oFkWLqQ-Lqnbvy1BIiTKD85vBiYCD1Dup_QCjEi9RvuGpREADjtaEvKpZUi_t/s1080/IMG_20211024_113547_840.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="1080" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9VbDUtnQEzgqr0R2VatORYi-1PWHFDaVq167ImXZvshu-BYX-Vao9tHl5qsc77zvdui-uvks-1ojWH7s-5TjEVXs-vUYesSxo_sYojt1h2gWluswpujK5qr02Kq8oFkWLqQ-Lqnbvy1BIiTKD85vBiYCD1Dup_QCjEi9RvuGpREADjtaEvKpZUi_t/s320/IMG_20211024_113547_840.jpg" width="320" /></a><br /><br /><div><br /></div><div>ലോകത്തിലെ
പ്രധാന നോവലിസ്റ്റുകൾ തങ്ങൾക്കാവശ്യമുള്ള ഒരു ക്രാഫ്റ്റ്
കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്. പഴയ ശൈലിയും മാതൃകയും ഉപേക്ഷിച്ചുകൊണ്ടു
മാത്രമേ മികച്ച കൃതികൾ എഴുതാനാവൂ എന്ന തിരിച്ചറിവാണ് ഇത് കാണിക്കുന്നത്.</div><div>സിനിമയ്ക്ക്
പറ്റിയ കഥകൾ എഴുതിക്കൊണ്ടിരിക്കുകയല്ല നോവലിസ്റ്റിൻ്റെ ജോലി. സിനിമയ്ക്കു
വഴങ്ങാത്ത കഥകൾ ആലോചിക്കണം. ബഷീറിൻ്റെ മാന്ത്രികപ്പൂച്ച സിനിമയ്ക്ക്
വഴങ്ങില്ലല്ലോ .കോവിലൻ്റ 'തട്ടകം' സിനിമയുടെ ഫ്രെയിമിൽ ആലോചിച്ചാലും
വിജയിക്കില്ല .കേശവദേവിൻ്റെ 'ഓടയിൽ നിന്ന് 'സിനിമയാക്കാം; പക്ഷേ,
കാക്കനാടൻ്റെ 'ഏഴാംമുദ്ര' പ്രയാസമായിരിക്കും .</div><div><br /></div><div>ലോക
നോവൽസാഹിത്യത്തിലെ വലിയ എഴുത്തുകാരായ ഒർഹാൻ പാമുഖ് , ജോർജ് ഓർവെൽ ,മിലാൻ
കുന്ദേര ,ഗാവോ സിങ്ജിയാൻ, ഉമ്പർട്ടോ എക്കോ തുടങ്ങിയവർ പുതിയ നോവൽ എന്ന
ആശയം അവതരിപ്പിക്കുകയാണ്. ഓരോ നോവലിസ്റ്റിനും ഓരോ വഴിയാണ്. ഒരാൾ നോവലിൻ്റെ
വഴി കണ്ടെത്തുമ്പോഴേ അയാൾ നോവലിസ്റ്റാകുന്നുള്ളു. അങ്ങനെ തന്റേതായ നോവൽ
സങ്കല്പത്തെ സാക്ഷാത്ക്കരിച്ച എഴുത്തുകാരനാണ് റഷ്യയിലെ യെവ്ജനി വൊദലാസ്കിൻ
.അദ്ദേഹം ഇന്നു റഷ്യയിൽ വായനക്കാർ ഏറെ താല്പര്യപ്പെടുന്ന എഴുത്തുകാരനാണ്. </div><div>'ലാറൂസ്'
എന്ന നോവൽ എറെ ചർച്ച ചെയ്യപ്പെട്ടു, സ്വീകരിക്കപ്പെട്ടു. സോളോ വ്യോവ് ആൻഡ്
ലാറിയോനോവ് ,ദ് പെറ്റ് മാർക്കറ്റ് ,സിസ്റ്റർ ഓഫ് ഫോർ ,ജസ്റ്റിഫിക്കേഷൻ ഓഫ്
ദ് ഐലൻഡ് എന്നീ കൃതികളിലൂടെ വൊദ ലാസ്കിൻ നോവൽ എന്ന സാഹിത്യ രൂപത്തിലേക്ക്
തൻ്റേതായ ചില ഫാൻ്റസികൾ കൂട്ടിച്ചേർത്തു. മധ്യകാലഘട്ടത്തിലെ റഷ്യയെ ഫാൻ്റസി
യിലൂടെ പുന:സൃഷ്ടിക്കുകയാണ് ലാറൂസ് എന്ന കൃതി. ഒരാൾ തന്നെ ചരിത്രത്തിലെ
പല വ്യക്തിത്വങ്ങളായി നമ്മുടെ മുന്നിൽ വരികയാണ്. ആർസെനി എന്ന ആ വൈദ്യൻ പല
കാലങ്ങളിൽ ജീവിക്കുന്നതായി അറിയിക്കുന്നു. എന്തുകൊണ്ടാണ് നോവലിസ്റ്റ് ഈ
രീതി സ്വീകരിക്കുന്നത്? തൻ്റേതായ ഒരു സൃഷ്ടി നടത്താൻ ഇതാവശ്യമാണെന്ന
തത്ത്വമാണ് നോവലിസ്റ്റിനുള്ളത്. </div><div><br /></div><div>ഒരു
വ്യക്തിയായിരിക്കുന്നതാണ് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയമെന്ന്
വൊദലാസ്കിൻ പറയുന്നു. തന്റെ കലയെ ബാധിക്കുന്ന വ്യക്തിബോധചിന്തകളെക്കുറിച്ച്
അദ്ദേഹം ഇങ്ങനെ പറയുന്നു: 'രണ്ടുതരം
മനുഷ്യപ്പെരുമാറ്റമാണുള്ളത്.ആദ്യത്തേത് വ്യക്തിവാദമാണ് .മറ്റൊന്ന്
സാമൂഹികതയും. എന്നാൽ സത്യം ഇതിനു രണ്ടിനുമിടയിലാണ്. അതുകൊണ്ടാണ് ഞാൻ കഥ
പറയാൻ മധ്യകാലത്തെ തിരഞ്ഞെടുക്കുന്നത്. ഞാനൊരു വ്യക്തിയായിരിക്കുന്നു;
സമൂഹത്തിനെതിരല്ല .സത്യമായിട്ടും 'പൊതുവായ' ഒരു ലക്ഷ്യമില്ലെന്ന് റഷ്യൻ
വിപ്ലവം കാണിച്ചുതന്നു. വിപ്ലവം എന്നു പറയുന്നത് ഓടിപ്പോകുന്ന ഒരു
ട്രെയിനാണ്. അവിടെ നിങ്ങൾ സ്വന്തം സീറ്റ് ഉറപ്പാക്കാനാണ് ശ്രമിക്കുക.
അപ്പോഴാണ് നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുന്നത് ,നിങ്ങൾ പ്രതീക്ഷിച്ചതിനു
വിപരീതമായി ട്രെയിൻ മറ്റൊരു ദിശയിലേക്കാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന്!
.ഒരേ സ്വരത്തിൽ ആളുകൾ കൂട്ടമായി നിന്നു പാടുന്നത് അപകടകരമാണ്.
സ്റ്റാലിനിസത്തിൽ നാം കണ്ടത് എല്ലാവരും ഒരുമിച്ചു പാടുന്നതാണ്, ഏകാധിപത്യം
എന്ന അർത്ഥത്തിൽ. ഇതിലുള്ള അപകടം ഒഴിവാക്കാൻ ഒരു വഴിയേ ഉള്ളൂ: നിങ്ങൾ
സ്വന്തം ശബ്ദത്തിൽ പാടുക'.</div><div><br /></div><div>ആൾക്കൂട്ടത്തിൽ
പാടുന്നത് വ്യർത്ഥമാണ് ,ആരും കേൾക്കില്ല .എന്നാൽ ഒരു കുയിലിനു
സ്വന്തമാവശ്യത്തിനു വേണ്ടി പാടേണ്ടതുണ്ട്; എല്ലാ ഭരണകൂടങ്ങളും എതിർത്താലും
.കുയിൽ പാടുന്നത് ഒരു കൂട്ടത്തെ സന്തോഷിപ്പിക്കാനുമല്ല, ദൂരെ എവിടെയോ ഉള്ള
ഒരു സംഗീത പ്രേമിക്കു വേണ്ടിയാണ്. </div><div><br /></div><div>ആനന്ദിൻ്റെ താക്കോൽ </div><div><br /></div><div>ആനന്ദിന്റെ
'താക്കോൽ'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 20) എന്ന കഥ പതിവുപോലെ
ഉദാസീനതയോടെയാണ് വായിച്ചത്. താക്കോൽ എന്ന പേര് കണ്ടപ്പോൾ തന്നെ
ചരിത്രത്തിൻ്റെ ഒരു അറ തുറക്കാനുള്ള താക്കോലാണെന്ന് ഊഹിച്ചിരുന്നു. കഥ
വായിച്ചപ്പോൾ അത് ശരിയാണെന്നു തെളിഞ്ഞു. </div><div>ആനന്ദിൻ്റെ 'ആറാമത്തെ
വിരൽ', ഗംഗയിലെ പാലം, ഗോവർദ്ധൻ തുടങ്ങിയ കഥകളിലെല്ലാം ചർച്ച ചെയ്യുന്നത്
ഒരേയൊരു വിഷയമാണ്: ചരിത്രം എന്ന അസംബന്ധം. ചരിത്രത്തിലെ പല ടെക്സ്റ്റുകളും
നമ്മൾ കരുതുന്നതുപോലെയല്ല; അതിനു വിപരീത അർത്ഥങ്ങളുണ്ടെന്നാണ് ആനന്ദ്
സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്നത്.</div><div><br /></div><div>ഈ കഥയിലെ
മുഖ്യകഥാവസ്തു എന്നു പറയുന്നത് 'മൂന്നു വിദ്യാർത്ഥികൾ അവരുടെ ഒരു
കൂട്ടുകാരനെ കുറച്ചു ദിവസത്തെ അവധി കിട്ടുമെന്ന ആശയിൽ ഒരു മരത്തിൻ്റെ
കൊമ്പിൽ കെട്ടിത്തൂക്കിക്കൊന്നു എന്നതാണ്.ഒരു പത്രക്കട്ടിങ്ങിൽ കണ്ട ഈ
വാർത്ത ശരിയോ എന്നറിയാൻ കഥയിലെ മുഖ്യ കഥാപാത്രമായ ട്രെയിൻ യാത്രികൻ
ഹൈദരാബാദിനു കുറച്ചകലെയുള്ള റെയിൽവേ സ്റ്റേഷനിലും തുടർന്ന് വിദൂരമായ ബിർകുഡ
എന്ന ഗ്രാമത്തിലെ സ്കൂളിലും പോലീസ് സ്റ്റേഷനിലും അന്വേഷണം നടത്തുന്നു.
എന്നാൽ ആരും തന്നെ അങ്ങനെ ഒരു സംഭവം നടന്നതായി സമ്മതിക്കുന്നില്ല. ദീതിദമായ
ഒരന്തരീക്ഷമാണ് അവിടെയുള്ളത്. പലരുടെയും സംഭാഷണങ്ങളും മുഖഭാവങ്ങളും അത്
വിശദീകരിക്കുന്നു. വിഭ്രമിക്കുന്ന ഒരു പുരാതന സ്മാരകസമുച്ചയത്തിലേക്ക്
കഥാനായകൻ എത്തിച്ചേരുന്നു. ഒടുവിൽ കഥാനായകൻ ഇങ്ങനെ തന്റെ മനോനില
ആവിഷ്കരിക്കുന്നു:</div><div>'സത്യമായും ഞാൻ വായിച്ച റിപ്പോർട്ട്
വരാനിരിക്കുന്ന ഒരു സംഭവമാണോ ? ഭൂതവും ഭാവിയും വ്യത്യാസമില്ലാത്ത
കാലാതീതമായ ഒന്ന് ?ഞാൻ ഏതോ സംയോഗത്തിൻ ഫലമായി ഇറങ്ങിപ്പോന്നത് കാലത്തിൽ
മുന്നോട്ടോ പിന്നോട്ടോ നടന്നുകൊണ്ടാണോ? അഥവാ ആ വ്യത്യാസങ്ങളില്ലാത്ത
കാലാതീതതയിൽ? ബോണ്ട പൊതിഞ്ഞ ഈ കടലാസിന്റെ തീയതിയുള്ള മുകൾഭാഗം ഇല്ലാതെ
പോയത് .'</div><div><br /></div><div>ഈ സംഭവത്തിലൂടെ ആനന്ദ് തന്റെ കഥയെ,
പ്രമുഖ ചെക്ക് ,ജർമ്മൻ എഴുത്തുകാരനായ കാഫ്കയുടെ കഥകളിലും നോവലിലും
കാണുന്നതുപോലെ ,ഉത്തരമില്ലാത്ത ചോദ്യങ്ങൾ മാത്രമാക്കി മാറ്റുന്നു.
കാഫ്കയുടെ സ്വാധീനം പ്രകടമാണ്. കാഫ്കയുടെ 'ദ് കാസിൽ' എന്ന നോവലിൽ
ദുർഗത്തിലേക്ക് വഴിയന്വേഷിച്ചിരുന്ന ഒരാളാണുള്ളത്. ദുർഗത്തിന്റെ ചീഫിനെ
കാണാൻ അയാൾ പലരെയും സമീപിക്കുന്നു. എന്നാൽ അയാളിലേക്ക് എത്താനാകുന്നില്ല
.യുക്തിയും ചിന്തയുമില്ലാതായ ഒരു സ്വപ്നാത്മകലോകമാണ് കാഫ്ക വളരെ
'യാഥാർത്ഥ്യ'ബോധത്തോടെ പരിചയപ്പെടുത്തുന്നത്. ആനന്ദും അതു തന്നെയാണ്
ചെയ്യുന്നത്.</div><div><br /></div><div>ആനന്ദിന്റെ കഥയിലെ ആദ്യഖണ്ഡവും
അവസാനഖണ്ഡവും കഥയിൽ നിന്നു ഒഴിവാക്കേണ്ടതായിരുന്നു .ആദ്യഖണ്ഡത്തിൽ
മനുഷ്യൻ്റെ ക്രൂരതയെക്കുറിച്ചും ഇമ്യൂണിറ്റിയെക്കുറിച്ചും ദീർഘമായ ഒരു
ചർച്ച സംഘടിപ്പിച്ചിരിക്കുകയാണ്, ട്രെയിനിൽ. അവസാനഖണ്ഡത്തിൽ ഹവേലിയുടെയും
ദർഗയുടെയും മിനാരങ്ങളുടെയും ചരിത്രാവശിഷ്ടങ്ങൾ സന്ദർശിക്കുന്നതിൻ്റെ
വിവരണമാണുള്ളത്. കഥയിലൂടെ എന്താണോ പറയാനുദ്ദേശിച്ചത്, അത് വായനക്കാരനു
കിട്ടിക്കഴിഞ്ഞ ശേഷവും ആനന്ദ് കഥയുമായി മുന്നോട്ടു പോവുകയാണ്. ചരിത്രം ഒരു
പ്രഹസനമാണെന്ന അനുഭവത്തിൽ ആനന്ദിൻ്റെ നിലപാടിനെ സാധൂകരിക്കുന്ന ഒരു വിവരണം
കൂടി ഇതിലുണ്ട്: 'ഇന്നു നിങ്ങളുടെ മുൻപിൽ സന്ദർശകർ കയറിയിറങ്ങുന്ന കൂറ്റൻ
മന്ദിരങ്ങളും ശവകുടീരങ്ങളും ആരാധനാലയങ്ങളും വരെ പഴയകാലത്തെ കൂറ്റൻ
കൊള്ളക്കാരുടേതല്ലേ? അവർ തന്നെ മരിക്കും മുൻപ് പണിയിച്ച പലതും ? അവർ
രാജാക്കന്മാരും സുൽത്താന്മാരും ബാദ്ഷാമാരും ആയപ്പോൾ ചോരക്കറ പോയി .ഇന്നു
നിങ്ങളുടെ മുൻപിൽ പുതിയ രാജാക്കന്മാർ ജനങ്ങളുടെ മുതൽ വീതം പറ്റി പുതിയ
കൊള്ളക്കാർക്ക് പതിച്ചുകൊടുക്കുമ്പോൾ അത് പതിവെന്ന മട്ടിൽ നിങ്ങളുടെ ശ്രദ്ധ
തന്നെ നേടുന്നില്ല .അന്നും അത് പതിവെന്ന മട്ടിൽ സ്വീകരിക്കപ്പെട്ടു'.</div><div><br /></div><div>ആനന്ദ്
പതിറ്റാണ്ടുകൾക്കിടയിൽ ഒരിക്കൽപോലും കഥാഘടനയിൽ പരിവർത്തനം വരുത്തുകയോ
ഭാഷാപരമായ നവീനത സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. കേരളീയതയും മലയാളത്തവും
ഇപ്പോഴും ആനന്ദിൻ്റെ കൃതികളിൽ നിന്നു അകന്നുനിൽക്കുകയാണ്. എങ്കിലും
ആനന്ദിൻ്റെയത്രയും ആത്മാർത്ഥതയോടെ ഒരു കഥയെഴുതാൻ ഇന്നത്തെ ഒരു കഥാകൃത്തിനും
കഴിയുന്നില്ല.</div><div><br /></div><div>ഫുക്കോയുടെ ചിന്ത </div><div><br /></div><div>ഫ്രഞ്ചു
തത്ത്വചിന്തകനും ചരിത്ര ജ്ഞാനിയുമായ മിഷേൽ ഫുക്കോ (1926-1984) പറഞ്ഞത്
ഇതാണ്: 'വിദ്യാലയങ്ങൾ സമൂഹത്തിൽ ചെയ്യുന്നത് ജയിലുകളും
മാനസികരോഗാശുപത്രികളും ചെയ്യുന്നതിനു സമാനമാണ് - നിർണയിക്കുക ,തരം
തിരിക്കുക ,നിയന്ത്രിക്കുക, ആളുകളെ ക്രമീകരിക്കുക .</div><div><br /></div><div>സാഹിത്യം വേറെ </div><div>രാഷ്ട്രീയം വേറെ </div><div><br /></div><div>ചില
എഴുത്തുകാർ സാഹിത്യമെന്നത് രാഷ്ട്രീയമാണെന്നു തെറ്റിദ്ധരിച്ചിരിക്കുകയാണ്.
തങ്ങളുടെ രാഷ്ട്രീയപ്പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നതും
സാഹിത്യമെഴുതുന്നതും ഒരുപോലെയാണെന്നു അവർ കരുതുന്നു. പാർട്ടി ചിഹ്നങ്ങളും
കൊടിയും മറ്റും വികാരാവേശത്തിൽ പുസ്തകങ്ങളുടെ കവർപേജുകളിൽ വരെ ആലേഖനം
ചെയ്യുകയാണ്. നല്ല രാഷ്ട്രീയക്കാർ പോലും ഇതിനോട് യോജിക്കുമെന്നു
കരുതുന്നില്ല. എം.എ.ബേബിയോ അല്ലെങ്കിൽ വൈക്കം വിശ്വനോ ,ബേബി ജോണോ ഈ രീതി
അംഗീകരിക്കുമെന്നു കരുതുന്നില്ല .അമേരിക്കൻ നാടകകൃത്ത് എഡ്വേർഡ് ആൽബി
പറഞ്ഞു, ഒരു സർഗാത്മക എഴുത്തുകാരനു രണ്ടുകാര്യങ്ങളെക്കുറിച്ച് മാത്രമേ
എഴുതാനുള്ളു: 'ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും '.അതായത്
,അവനവനെക്കുറിച്ചോ സ്വന്തം പാർട്ടിയെക്കുറിച്ചോ എഴുതരുത്.</div><div><br /></div><div>എൻ.പി. ചന്ദ്രശേഖരൻ 'കുരുവികളുടെയും തേനീച്ചകളുടെയും കവിത'(പച്ചമലയാളം ,സെപ്റ്റംബർ) എന്ന രചനയിൽ കുറിക്കുന്നു:</div><div>'കവിതയിൽ നിന്നു </div><div>വെട്ടിക്കളയാനാവാത്ത </div><div>വാക്കുകളുണ്ട് .</div><div>അവ നൊന്തുകൊണ്ടു</div><div>വെട്ടിക്കളയുക തന്നെ വേണം. അല്ലെങ്കിൽ കവിയും കവിതയും</div><div>ഒന്നാകും.</div><div>കവിയെ തേടി കത്താളുകൾ </div><div>തീവെട്ടികളുമായെത്തും'.</div><div><br /></div><div>കവി
എന്താണുദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. കട്ടപിടിച്ച കാല്പനികതയാണിത്.
എന്തിനാണ് ഇത്ര അതിഭാവുകത്വം? കവിയുടെ നിർദ്ദേശം പാലിച്ചാൽ ഇതിലെ വരികൾ
തന്നെ വെട്ടിക്കളയണം. പിന്നെ എവിടെയാണ് കവിത? വെട്ടിക്കളയാനാവാത്തത്
വെട്ടിക്കളഞ്ഞാൽ പിന്നെ വായിക്കാൻ ഒന്നും കാണില്ലല്ലോ. ഇനി അപ്രിയമായ
വാക്കുകളുടെ കാര്യമാണു ഉദ്ദേശിക്കുന്നതെങ്കിൽ, അത് ധ്വനിപ്പിക്കുകയെങ്കിലും
വേണം. അപ്രിയവാക്കുകൾ കവിതയിൽ കടന്നുകൂടിയാൽ കവിയും കവിതയും
ഒന്നാകുമെന്ന്!. അതിൻ്റെയർത്ഥം തൻ്റെ കവിതയിലെ വാക്കുകൾക്ക് താനുമായി ഒരു
ബന്ധവുമില്ലെന്ന് !.</div><div><br /></div><div>ആയുധത്തിനു കണ്ണില്ല</div><div><br /></div><div>മനു എം.ജി 'സമരം'(പ്രസാധകൻ , ഒക്ടോബർ) എന്ന കവിതയിൽ 'സമരം ആയുധമാണ് ,ആയുധം ഉപകരണവും' എന്നെഴുതിയിരിക്കുന്നു. </div><div>ഇതിലും
നിറയെ പിശകുകളാണ്. സമരം ആയുധമല്ല; അത് ഒരു പ്രതികരണവും
പ്രതിഷേധമറിയിക്കലുമാണ്. ആയുധം എതിരിടാനുള്ള വസ്തുവാണ് .ആയുധത്തിനു
കണ്ണില്ല; സമരത്തിനു കണ്ണുണ്ട്. </div><div>ആയുധം ഉപകരണമല്ല .ഉപകരണം എന്നു
പറയുന്നത് യുദ്ധത്തിനുള്ള വസ്തുവല്ല .അമ്പ് ഒരുപകരണമല്ല. സ്കെയിൽ
ഒരുപകരണമാണ്. സമരം ചെയ്യുന്നവരൊക്കെ പരാജയപ്പെടുമെന്നാണ് കവി തുടർന്നു
പറയുന്നത് .</div><div><br /></div><div>'വെട്ടുന്നവനു മാത്രമേ തോന്നലുണ്ടാകൂ .</div><div>ജയിച്ചാലും അവർ തോറ്റുപോകും. ബാക്കിയായ പാണ്ഡവർ സാക്ഷി.</div><div>സാരാനാഥിലെ സ്തംഭം സാക്ഷി'</div><div><br /></div><div>ഇത്
പിന്തിരിപ്പൻ നിലപാടാണെന്ന് അറിയിക്കട്ടെ. പാണ്ഡവർ എവിടെയാണ് തോറ്റത്?.
കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് മുപ്പത്തിയാറ് വർഷം ഭരിച്ചില്ലേ?. എതിർപ്പ്
വ്യർത്ഥമാണെന്നറിഞ്ഞ് അനീതിയെ വച്ചു വാഴിക്കണമെന്നാണ് കവിയുടെ ചിന്ത.ഇത്
ജീർണതയാണ്. </div><div><br /></div><div>വാക്കിന് കത്തിയേക്കാൾ മൂർച്ച</div><div><br /></div><div>തൂലികയ്ക്ക്
വാളിനേക്കാൾ ശക്തി യുണ്ടെന്ന് (ദ് പെൻ ഈസ് മൈറ്റിയർ ദാൻ ദ് സ്വോർഡ്)
പറഞ്ഞത് ഇംഗ്ലീഷ് നാടകകൃത്ത് എഡ്വേർഡ് ബുൾവർ ലിറ്റൺ ആണ്. വാക്ക്
മുറിവേൽപ്പിക്കാൻ പര്യാപ്തമാണ്. എന്നാൽ വാക്ക് നിസ്സഹായമാണ്. നജീബ്
കാഞ്ഞിരോട് എഴുതിയ 'വാക്ക് ' (കലാപൂർണ, സെപ്റ്റംബർ)എന്ന കവിത ഇക്കാര്യം
ഭംഗിയായി ഓർമിപ്പിക്കുന്നു. </div><div><br /></div><div>'എയ്തു വിട്ടവർ മറന്നാലും </div><div>വാക്കമ്പേറ്റവർ </div><div>അതിൽ കിടന്ന് പിടയും.</div><div>ഭ്രാന്ത് പിടിക്കും'.</div><div><br /></div><div>എന്നാൽ വാക്കുകൊണ്ടുള്ള ഉപയോഗത്തിൽ നിന്നു പിന്മാറാൻ വാക്കുകൾക്കാവില്ല .വാക്കുകൾ പ്രപഞ്ചത്തെയാണ് സേവിക്കുന്നത്.</div>m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-12587073528477428082022-12-09T22:24:00.002-08:002022-12-09T22:24:09.922-08:00സ്വപ്നങ്ങളുടെ പനിച്ചൂട് /അക്ഷരജാലകം എം.കെ.ഹരികുമാർ <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZkJgekmIoGnwXhEFXy0O1TyZ7-caMmqwi-NHj3GKuYRjTu-wHB7aMIF4WO6P9p6QXksFotboHEvx5SeGpbUtqin3vRG3DrQQP7QdtMXUKS9F1pKHcqrOJRQLblUGW2_lBl7eAlW__HvE6NtNARtfGd4u5-_4h1jrTiAfGJFf8QWRNm-LHa-Nn8dQk/s1045/IMG_20220514_140539.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1045" data-original-width="844" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZkJgekmIoGnwXhEFXy0O1TyZ7-caMmqwi-NHj3GKuYRjTu-wHB7aMIF4WO6P9p6QXksFotboHEvx5SeGpbUtqin3vRG3DrQQP7QdtMXUKS9F1pKHcqrOJRQLblUGW2_lBl7eAlW__HvE6NtNARtfGd4u5-_4h1jrTiAfGJFf8QWRNm-LHa-Nn8dQk/s320/IMG_20220514_140539.jpg" width="258" /></a><br /><br /><div><br /></div><div>ഈജിപ്തിലെ
പ്രമുഖ നഗരമായ അലക്സാൺഡ്രിയയിൽ നിന്നു വ്യത്യസ്തമായ മറ്റൊരു സ്ഥലമാണ്
ബ്രിട്ടീഷ് എഴുത്തുകാരൻ ലാറൻസ് ഡ്യൂറൽ തൻ്റെ പ്രസിദ്ധമായ 'അലക്സാൺഡ്രിയ
ക്വാർട്ടെറ്റി'ൽ (നാല് നോവലുകൾ) ആവിഷ്കരിച്ചത് .</div><div><br /></div><div>നോവൽ
വായിച്ച പലരും ഡ്യൂറലിനു കത്തെഴുതി തങ്ങളുടെ പണം തിരിച്ചു നല്കണം ,ഇത്
യഥാർത്ഥ അലക്സാൺഡ്രിയയല്ല എന്നു പരാതിപ്പെട്ടുകൊണ്ട് .ഇതിനു മറുപടിയായി
ഡ്യൂവൽ പറയുന്നു, ഇത് എന്നെങ്കിലും നിലനിന്ന ,പരിചിതമായ ഒരു പട്ടണമല്ലെന്ന്
.തൻ്റെ ഓർമ്മകളെ ഒരു കുട്ടിയുടെ കൗതുകത്തോടെ വാരിക്കോരിയെടുത്ത്
പുനഃസൃഷ്ടിച്ച സ്വന്തം അലക്സാൺഡ്രിയയാണത്.</div><div>ഒരു
നാടിനെക്കുറിച്ചെഴുതുകയാണെന്നു പറഞ്ഞുകൊണ്ട് അവിടുത്തെ ചരിത്രം
രേഖപ്പെടുത്തി വയ്ക്കുന്ന നോവലുകൾ ധാരാളമുണ്ട്. കോവിലൻ്റെ തട്ടകം ,തകഴിയുടെ
രണ്ടിടങ്ങഴി തുടങ്ങിയ കൃതികൾ ഉദാഹരണം. എഴുത്തുകാരൻ ഒരു ചരിത്രം
സൃഷ്ടിക്കുകയാണ്. ദേശത്തിൻ്റെ ചരിത്രം എന്നു പറയാം. സമീപകാലത്ത് കുറെയധികം
നോവലുകൾ ഈ ഗണത്തിൽ പിറന്നിട്ടുണ്ട്. എന്നാൽ ഇത്തരം കൃതികളിൽ ഉന്നതമായ ഒരിടം
പൂരിപ്പിക്കപ്പെടാതെ ബാക്കി നിൽക്കുകയാണ്. </div><div><br /></div><div>തസ്രാക്കല്ല ഖസാക്ക് </div><div><br /></div><div>കലാപരമായ
ആവശ്യങ്ങൾക്ക് വേണ്ടി കലാകാരൻ സൃഷ്ടിക്കുന്ന പ്രദേശമാണിത്. ഇതിൻ്റെ
ഭാഗമായാണ് വില്യം ഫോക്നർ യോക്നാപാടാഫ, ജയിംസ് ജോയ്സ് ഡബ്ളിൻ എന്നീ
സ്ഥലങ്ങൾ സൃഷ്ടിച്ചത്. യഥാർത്ഥ സ്ഥലങ്ങളാണെന്നു തോന്നുന്നത് പട്ടണങ്ങളുടെ
യഥാർത്ഥ പേരുകൾ ഉള്ളതുകൊണ്ടു മാത്രമാണ്. ഇത്തരം രചനകളിൽ എഴുത്തുകാർ അവരുടെ
മനസ്സിൻ്റെ ഒരു ആന്തരിക ഭൂപടമാണ് വരയ്ക്കുന്നത്. 'ഖസാക്കിൻ്റെ
ഇതിഹാസ'ത്തിൽ ഒ.വി.വിജയൻ യഥാർത്ഥത്തിലുള്ള തസ്രാക്കിനെയാണ്
വിവരിക്കുന്നതെന്ന് തെറ്റിദ്ധരിച്ചവർ ഏറെയാണ്. വിജയനെ അനുസ്മരിക്കാൻ
രൂപീകരിച്ച തസ്രാക്ക് സമിതി പോലും തെറ്റിദ്ധരിച്ചവരിൽ ഉൾപ്പെടുമെന്നാണ് ഞാൻ
കരുതുന്നത്. </div><div>യഥാർത്ഥ ഗ്രാമമായ തസ്റാക്കിനെ അവർ ഒരു സ്മാരകമായി
വികസിപ്പിച്ചിരിക്കുന്നു .ഇത്രയും നല്ല ഒരു സ്മാരകം മലയാളത്തിൽ മറ്റൊരു
എഴുത്തുകാരനും ലഭിച്ചിട്ടില്ല എന്ന വസ്തുത അംഗീകരിക്കണം .എന്നാൽ തസ്രാക്ക്
എന്ന ഗ്രാമമല്ല 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിലുള്ളത്.</div><div><br /></div><div>അത്
വിജയൻ്റെ മനസ്സിൻ്റെ ഭൂപടമനുസരിച്ചുള്ള മറ്റൊരു ഗ്രാമമാണ്. പഴയ ഗ്രാമം ഒരു
കരടു മാത്രമാണ്. ചില സ്ഥലനാമങ്ങളോ ജീവിച്ചിരുന്ന വ്യക്തികളോ നോവലിൽ
കണ്ടേക്കാം. അത് യഥാർത്ഥ ഗ്രാമത്തിൻ്റെ തനിയാവർത്തനമാണെന്നു
തെറ്റിദ്ധരിക്കുന്നതാണ് കുഴപ്പം. ഇത് ആധുനിക കലയുടെ സവിശേഷമായ ഒരു മുഖമാണ്
.കുറെ മാറ്റിമറിക്കലുകൾ അനിവാര്യമാവുന്നു. വിജയൻ മറ്റൊരു സാങ്കല്പിക
ഭൂഭാഗമാണ് ആവിഷ്കരിക്കുന്നത്. മഹാചിത്രകാരനായ വാൻഗോഗ് മാനസിക കേന്ദ്രത്തിൽ
വച്ച് ജനാലയിലൂടെ കണ്ട ഭൂഭാഗവും രാത്രിയും അതേപടി 'സ്റ്റാറി നൈറ്' എന്ന
ചിത്രത്തിൽ വരച്ചിട്ടില്ല. അവിടുത്തെ യഥാർത്ഥ പ്രകൃതിയിലേക്ക് വാൻഗോഗ്
ചിലത് കൂട്ടിച്ചേർത്തു.അപ്പോൾ അത് മറ്റൊരു ഭൂപകൃതിയായി .അതിൽ കാണുന്നത്
ഭാവനയുടെ സൗന്ദര്യത്തിനു വേണ്ടി വരച്ചതാണ്. വിജയനും അത് ചെയ്തു .ബോധധാരയുടെ
വിഷണ്ണമായ പദചലനങ്ങൾക്ക് അത് കൂടുതൽ തെളിമ നല്കുന്നു. </div><div><br /></div><div>എന്നാൽ
നോവൽ യഥാർത്ഥമായ തസ്രാക്കിലെ ദൃശ്യങ്ങളാണ് ആവിഷ്ക്കരിച്ചതെന്നു
തെറ്റിദ്ധരിച്ച് അവിടെ ചെന്നു ഫോട്ടോയെടുത്ത് അത് നോവലിൻ്റെ ഗ്രാമം എന്നു
പറഞ്ഞ് പ്രദർശിപ്പിക്കുന്നത് അവിവേകമാണ് .ആധുനിക കലാസൃഷ്ടികളുമായി ,അതിൻ്റെ
സൗന്ദര്യശാസ്ത്രപരമായ പ്രക്രിയകളുമായി ബന്ധമില്ലാത്തതു കൊണ്ട്
സംഭവിക്കുന്നതാണിത്. ആധുനിക സാഹിത്യസൃഷ്ടികളിൽ ആത്മാവിന്റെ ഭാവബദ്ധതകളും
പ്രകൃതിയുമാണ് പുനരാവിഷ്ക്കരിക്കുന്നത്.</div><div><br /></div><div>കഥാപാത്രങ്ങൾ മന:ശാസ്ത്ര ടൈപ്പുകളോ ?</div><div><br /></div><div>കഥാപാത്രങ്ങളെ
പ്രത്യേക മാനസികാവസ്ഥയുടെ, അപസ്മാരത്തിന്റെ അടയാളങ്ങളുള്ള ടൈപ്പുകളാക്കി
,അല്ലെങ്കിൽ മനഃശാസ്ത്ര ടൈപ്പുകളാക്കി മാറ്റുന്ന പ്രവണത ഇപ്പോഴും
സാഹിത്യത്തിൽ നിലനിൽക്കുകയാണ്. ഇത് ഒരു ദുര്യോഗമാണ്. ഇത് കഥാകൃത്തിന്റെ
പരിമിതിയായേ കാണാനൊക്കൂ. </div><div>ഒരു ടൈപ്പിനെ വിചിത്ര സ്വഭാവത്തോടെ
അവതരിപ്പിക്കുന്നു. എന്നാൽ അതിൻ്റെ ഉള്ളടക്കത്തിൽ പുതിയ പ്രമേയം
ഉണ്ടാകുന്നില്ല. എം.ആർ.മനോഹരവർമ്മയുടെ 'സ്വയംവരം'(പ്രഭാതരശ്മി
,ഒക്ടോബർ),സാറാജോസഫിന്റെ 'അൽഗോരിതം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 19)
എന്നീ കഥകൾ ഉദാഹരണങ്ങളാണ്. </div><div><br /></div><div>മനോഹരവർമ്മയുടെയും
സാറാജോസഫിൻ്റെയും കഥകളിൽ മന:ശാസ്ത്ര ടൈപ്പുകളായി അവതരിപ്പിച്ചിട്ടുള്ളത്
വിവാഹിതകളായ സ്ത്രീകളെയാണ്. ഇങ്ങനെ വിചിത്രമായ മാനസിക പ്രശ്നങ്ങളുള്ളവരാണ്
സ്ത്രീകൾ എന്ന ധാരണ സാമൂഹ്യപരിപ്രേക്ഷ്യത്തെ തകർക്കുന്ന സമീപനത്തിൻ്റെ
ഭാഗമായി കാണണം. ഇത് കലഹരണപ്പെട്ട കഥാകഥനരീതിയാണെന്ന് പറയട്ടെ.
മനോഹരവർമ്മയുടെ കഥയിൽ ഒരു യുവതി പത്താംക്ലാസ് പാസാകാൻ ശ്രമിക്കുന്നു.
മൂന്നാംവട്ടമാണ് ജയിച്ചത്. പിന്നീട് അവൾ ബി.എ പാസാകുന്നു. തുടർന്ന് അവൾ
വിവാഹത്തിനു സമയമായതായി സമ്മതിക്കുന്നു. വിവാഹം കഴിഞ്ഞെങ്കിലും അവൾക്ക്
കുട്ടിത്തം മാറുന്നില്ല .അവൾ മനസ്സിൽ കണ്ട ഭർത്താവിൻ്റെ ചിത്രം കഥാകൃത്ത്
ഇങ്ങനെ വിവരിക്കുന്നു:</div><div>"ഭർത്താവ് താൻ പഠിക്കുന്നതിനു സമ്മതിക്കണം
.പുസ്തകവും ബുക്കും പെൻസിലും പേനയും ഒക്കെ വാങ്ങിത്തരണം .അത് ശരിയാക്കാം.
അച്ഛൻ പറഞ്ഞു .ലീലാമണിക്കു സന്തോഷമായി. അവൾ ഭർത്താവിനെ സ്വപ്നം കാണാൻ
ശീലിച്ചു .കൈയിൽ ഏത്തപ്പഴവും പരിപ്പുവടയും പുസ്തകങ്ങളുമായി വരുന്ന ഭർത്താവ്
".</div><div><br /></div><div>വിവാഹം കഴിഞ്ഞതോടെ ലീലാമണിക്ക് പുസ്തകങ്ങളോട്
താല്പര്യം കുറഞ്ഞു. പക്ഷേ, അവൾക്ക് പഠിക്കണമെന്നുണ്ട്. എന്തായാലും,
ഭർത്താവ് അവളെ അവളുടെ സമ്മതത്തോടെ വീട്ടിൽ കൊണ്ടുചെന്നാക്കുന്നു .തുടർന്ന്
അവൾ ജോലി നേടാൻ പഠിച്ചു, പരീക്ഷയെഴുതി. ഭർത്താവ് ആഴ്ചതോറും വന്നുപോയി. അവൾ
ഭർത്താവിനോട് പറഞ്ഞത് ഓരോ ആഴ്ചയിലും വരുന്നത് ഓരോ
ഗെറ്റപ്പിലായിരിക്കണമെന്നാണ്. ഭർത്താവ് സമ്മതിച്ചു. പിന്നീട് ഭർത്താവ്
വരാതെയായി. അവൾ അയാളെയും ഓർക്കാറില്ല. അവൾ വെറുതെ ചിരിക്കുകയാണ്. കഥയുടെ
വണ്ടി ഇപ്പോഴും തിരുനക്കരയിൽ തന്നെ .ഇത്തരം കഥകൾ വായനക്കാരെ</div><div>മനോരോഗികളാക്കുകയാണ്. </div><div><br /></div><div>സാറേജോസഫിന്റെ
കഥയിൽ ഭാര്യയും ഭർത്താവുമാണുള്ളതെങ്കിലും തിരക്കഥ പോലെയാണ് കഥ
വിവരിക്കുന്നത്. സീനുകൾ എണ്ണമിട്ടു തിരിക്കേണ്ട ജോലിയേ
സംവിധായകനുള്ളു.ഉറങ്ങിക്കിടക്കുന്ന രോഗിയായ ഭർത്താവിനെ ഉപേക്ഷിച്ചു അവൾ
അപസ്മാരബാധയിലെന്ന പോലെ, രാത്രിയിൽ ഒറ്റയ്ക്ക് നടക്കുകയാണ്, സഹോദരൻ്റെ
വീട്ടിലേക്ക്. അർദ്ധരാത്രിയിൽ സഹോദരനോട് അവൾ തൻ്റെ പഴയ റൂബിക്സ് ക്യൂബ്
തിരിച്ചു തരണമെന്ന് ആവശ്യപ്പെടുന്നു! .അതു വാങ്ങി തിരിച്ച വന്ന അവൾ സ്റ്റോർ
റൂമിൽ കയറിയിരുന്നു ക്യൂബിലെ പ്രതലങ്ങൾ ശരിയാക്കാൻ വീണ്ടും വീണ്ടും
പരിശ്രമിക്കുകയാണ്.</div><div><br /></div><div>ഇതാണ് മനഃശാസ്ത്ര ടൈപ്പ്.
കഥാപാത്രങ്ങളെ പ്രത്യേക മനോനിലയുള്ളവരായി മാറ്റുന്നതല്ലാതെ ഇത്തരം കഥകളിൽ
ഇന്നത്തെ വായനയ്ക്ക് ആവശ്യമായ സ്ഫോടനശക്തി കാണാനില്ല . കഥയുടെ കൂമ്പ്
അടഞ്ഞു എന്നു ഉറപ്പിക്കാവുന്ന രചനകളാണ് ഇത് രണ്ടും.</div><div><br /></div><div>ക്രൂരതയും നാടകവേദിയും </div><div><br /></div><div>ജീവിതത്തിൻ്റെ
നല്ലൊരു പങ്കും മാനസികരോഗാശുപത്രിയിൽ ചെലവഴിച്ച നാടകചിന്തകനും
സംവിധായകനുമാണ് അഥൊന അർത്തോ (Antonin Arthaud, 1896-1948)).അദ്ദേഹത്തിൻ്റെ
ആശയമാണ് ക്രൂരതയുടെ നാടകവേദി. ഈ നാടകവേദിയെ പരിചയപ്പെടുത്തുന്ന
മാനിഫെസ്റ്റോയും അദ്ദേഹം എഴുതി.</div><div><br /></div><div>ദ് തീയേറ്റർ ആൻഡ്
ഇറ്റ്സ് ഡബിൾ എന്ന പുസ്തകത്തിൽ തൻ്റെ വിപ്ളവകരമായ നാടകസങ്കല്പം അദ്ദേഹം
വിശദീകരിച്ചു. പ്രേക്ഷകനും നടനും തമ്മിലുള്ള അതിർവരമ്പ് ഇല്ലാതെയാകണം എന്നു
ചിന്തിച്ച അർത്തോ, നാടകവേദി പ്രകോപനങ്ങളുടെയും വികാരങ്ങളുടെയും നഗ്നമായ
ഇടമാണെന്നു വാദിച്ചു. </div><div><br /></div><div>അർത്തോയുടെ വിഭ്രാമകവും സ്ഫോടനാത്മകവുമായ ചില ചിന്തകൾ ഇവിടെ ചേർക്കുകയാണ്:</div><div><br /></div><div>1)പുതിയ ക്രമങ്ങൾ അന്വേഷിച്ച് ഞാൻ സ്വപ്നങ്ങളുടെ പനിച്ചൂടിലേക്ക് എന്നെത്തന്നെ ഉപേക്ഷിക്കുകയാണ്.</div><div>2)എൻ്റെ കലാസൃഷ്ടിക്ക് ജീവിതത്തിൽ നിന്ന് വേർപെട്ട ഒരു അസ്തിത്വമുള്ളതായി ചിന്തിക്കാനാവില്ല.</div><div>3)കവിത വിഘടിപ്പിക്കുന്നതും അരാജകത്വസ്വഭാവമുള്ളതുമായ ഒരു ശക്തിയാണ്.അത് അറിയപ്പെട്ട ബന്ധങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത് .</div><div>4)എല്ലാ എഴുത്തും ചവറാണ് .</div><div>5)എല്ലാ
കാര്യങ്ങളും വഷളായിരിക്കുകയാണ്; എന്തുകൊണ്ടെന്നാൽ ,ഈ നിമിഷത്തിൽ രോഗം
ബാധിച്ച മന:സാക്ഷിയുടെ യഥാർത്ഥ താൽപര്യം അതിൻ്റെ തന്നെ രോഗങ്ങളിൽ നിന്നു
രക്ഷനേടാതിരിക്കുന്നതിലാണ്. </div><div>6)ഒമ്പതു വർഷം ഒരു മാനസികാരോഗ്യ
കേന്ദ്രത്തിൽ കഴിഞ്ഞ എനിക്ക് ആത്മഹത്യ ചെയ്യാൻ ഒരിക്കലും തോന്നിയിട്ടില്ല
.എന്നാൽ മനോരോഗ വിദഗ്ദ്ധന്യമായുള്ള ഓരോ സംഭാഷണത്തിലും ,എന്നും രാവിലെ
അദ്ദേഹം സന്ദർശിക്കാൻ വരുമ്പോൾ, എനിക്ക് തൂങ്ങിമരിച്ചാലെന്തെന്നു
തോന്നിയിട്ടുണ്ട്. അയാളുടെ കഴുത്തു മുറിക്കാൻ കഴിയുന്നില്ലല്ലോ എന്ന
ചിന്തയാണ് കാരണം.</div><div>7)മനസ്സിൻ്റെ വിചാരം അത് കാണുന്നതും
ചെയ്യുന്നതും എല്ലാം വിശ്വസിക്കുന്നു എന്നാണ്. എന്തിനോടെങ്കിലുമുള്ള
നമ്മുടെ അഭിനിവേശത്തിന്റെ കാരണമിതാണ്.</div><div>8)പ്രേതങ്ങളും മന്ത്രവാദികളുമുള്ള ഈ ലോകത്തിൽ ജീവിക്കേണ്ടിവന്നതിൽ ഞാൻ ദുഃഖിക്കുന്നു. എന്നാൽ യഥാർത്ഥ മന്ത്രവാദികൾ വളരെ കുറവാണ് .</div><div>9)ഒരു നടൻ ,ഹൃദയത്തിൻ്റെ കായിക താരമാണ്.</div><div>10)ഓരോ ഭ്രാന്തനിലും തെറ്റിദ്ധരിക്കപ്പെട്ട ഒരു ജീനിയസുണ്ട്.</div><div>11)നാടകവേദി
നവീകരിച്ച ജീവിതാവബോധത്തിൽ നാം വിശ്വസിക്കണം. ഭയമില്ലാതെ, നിലനിൽക്കാത്ത
ഒന്നിന്റെ കർത്തൃത്വം ഏറ്റെടുക്കാൻ സഹായിക്കുന്നത് ,അത് ജീവിതത്തിലേക്ക്
കൊണ്ടുവരുന്നത് ആ ജീവിതാവബോധമാണ്.</div><div><br /></div><div>വിചിത്ര യുക്തി </div><div><br /></div><div>ഫ്രഞ്ച്
എഴുത്തുകാരൻ വിക്ടർ യുഗോയുടെ 'പാവങ്ങൾ' 1862 ലാണല്ലാ പ്രസിദ്ധീകരിച്ചത്.
അതിൻ്റെ മലയാള വിവർത്തനം നിർവ്വഹിച്ച നാലപ്പാട്ട് നാരായണമേനോൻ തന്നിലെ
കവിയെയാണ് ആ പരിഭാഷയുടെ വേളയിൽ സാക്ഷാത്ക്കരിക്കാൻ ശ്രമിച്ചത്. ആ
ഗദ്യത്തിനു ആ ഗുണമുണ്ട്. എന്നാൽ പാവങ്ങളുടെ പരിഭാഷയുടെ
പോയകാലത്തെക്കുറിച്ച് ഇ.വി. രാമകൃഷ്ണൻ എഴുതിയ ലേഖനം (പാവങ്ങളുടെ
നൂറ്റാണ്ട്: മലയാള ഭാവനയെ പ്രചോദിപ്പിച്ച പരിഭാഷ, മാതൃഭൂമി ആഴ്ചപ്പതിപ്പ്
,നവംബർ 26)അക്കാദമിക് പ്രബന്ധങ്ങൾക്ക് പൊതുവേയുള്ള വിരസതയാണ്
പങ്കുവെക്കുന്നത്.</div><div><br /></div><div>രാമകൃഷ്ണൻ തൻ്റെ കൃത്രിമ
പാണ്ഡിത്യം കാണിക്കാനായി അനാവശ്യ ഉദ്ധരണികൾ നിരത്തുകയാണ്. ഈ ലേഖനം
ഉദ്ധരണികളുടെ ഒരു സമാഹാരമാണെന്ന് തോന്നുന്നു.</div><div>എന്തിനാണ് ഈ
'പാവങ്ങൾ' മനസ്സിലാക്കാൻ ഉമ്പർട്ടോ എക്കോ മറ്റൊരു പുസ്തകത്തെപ്പറ്റി
പറഞ്ഞത് ഉദ്ധരിക്കുന്നത്? ആ ഭാഗം ഇതാണ്: 'ഉമ്പർട്ടോ ഇക്കോ ,ഹ്യു ഗോവിൻ്റെ
അവസാനത്തെ നോവലായ 'തൊണ്ണൂറ്റിമൂന്നു 'എന്ന കൃതിയെപ്പറ്റി പറഞ്ഞത് പാവങ്ങളെ
മനസ്സിലാക്കാൻ ഉപകരിക്കും: 'ഹ്യു ഗോവിനു ആധിക്യങ്ങളുടെ കഥ പറയണമായിരുന്നു.
അവ്യാഖ്യേയങ്ങളായ ഈ ആധിക്യങ്ങൾ പരസ്പര വൈരുദ്ധ്യങ്ങളുടെ ഭാഷയിൽ മാത്രമേ
വിവരിക്കാനാവൂ .ഹ്യുഗോ ശ്രമിച്ചത് ചരിത്രത്തിന്റെ ചാലകശക്തികളെ
മനസ്സിലാക്കാനാണ് ". </div><div><br /></div><div>എന്തൊരു വിചിത്രമായ
യുക്തിയാണ് രാമകൃഷ്ണനുള്ളത് !.'പാവങ്ങൾ' നമ്മുടെ മലയാളത്തിൽ കൺമുന്നിൽ
ഇരിക്കുകയാണ്. അത് മനസ്സിലാക്കണമെങ്കിൽ ഉമ്പർട്ടോ ഇക്കോ
,തൊണ്ണൂറ്റിമൂന്നിനെക്കുറിച്ചും ആധിക്യങ്ങളെക്കുറിച്ചും പറഞ്ഞത്
മനസ്സിലാക്കണമെന്ന് !.എന്നാൽ എന്താണ് ഈ ആധിക്യങ്ങളെന്നു വിവരിക്കാൻ ലേഖകനു
കഴിയുന്നില്ല .ഇതാണ് ഇന്നത്തെ അക്കാദമിക് വിമർശനം എത്തിച്ചേർന്നിരിക്കുന്ന
അനാവശ്യ ഉദ്ധരണികളുടെയും കൃത്രിമ പാണ്ഡിത്യപ്രകടനങ്ങളുടെയും മരുഭൂമി.</div><div>രാമകൃഷ്ണൻ
'പാവങ്ങൾ ' വായിച്ച് ആസ്വദിച്ചിട്ടില്ലെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
അത് മറയ്ക്കാനാണ് അനാവശ്യ ഉദ്ധരണികൾ നിരത്തുന്നത്. </div><div>കലാശാലാ
അധ്യാപകരായ വിമർശകർക്ക് ഒരു സാഹിത്യകൃതി വായിച്ചു അതിൻ്റെ
സൗന്ദര്യാനുഭൂതിയിൽ എത്താൻ കഴിയുമെന്നു തെളിയിക്കുന്ന ഒരു ലേഖനമെങ്കിലും
ഉണ്ടാകുന്നതു നോക്കിയിരിക്കുകയാണ് ഞാൻ. </div><div><br /></div><div>ഉദ്ധരണികളുടെ മൃഗശാല </div><div><br /></div><div>ഇതുപോലെയുള്ള
ഒരു ലേഖനമായിരുന്നു ടി.ടി. ശ്രീകുമാർ സംസ്കൃതഭാഷയെക്കുറിച്ച് ഏതാനും
ലക്കങ്ങൾക്കു മുമ്പ് ആഴ്ചപ്പതിപ്പിൽ എഴുതിയത്. അദ്ദേഹം സംസ്കൃതത്തെ
പാർട്ടി, മതം എന്നിവയുമായി കൂട്ടിക്കുഴച്ച് വക്രീകരിക്കുന്നു. അനാവശ്യ
ഉദ്ധരണികളുടെ ഒരു മൃഗശാലയാണ് ഈ ലേഖനം. ശ്രീകുമാർ വായിക്കേണ്ടത് കൃഷ്ണചൈതന്യ
എഴുതിയ 'സംസ്കൃത സാഹിത്യത്തിലെ തത്ത്വചിന്ത '(രണ്ടു വാല്യങ്ങൾ )എന്ന
പുസ്തകമാണ്. എത്ര ഉന്നതമായാണ് കൃഷ്ണചൈതന്യ ഭാഷയെയും സാഹിത്യത്തെയും
സമീപിക്കുന്നത് ! <br /></div>m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-22610973146893795152022-12-09T22:22:00.002-08:002022-12-09T22:22:32.073-08:00ചിന്തകൾക്കുള്ളിലെ ബുദ്ധൻ /അക്ഷരജാലകം /എം.കെ.ഹരികുമാർ <br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8G-AJec9luXRQ_Dfcr8I5IJli-2vh3aiKpIfUCI6jqRak7LF13I7f_OxR4Sw6vlzFTAi6JsHv_1xtYgxxWKwQYQOhvL7CYraiP10z85tVV2hAz06fLJQq9cajeBPlXzofoI6dwe1246Lse0QLjO5eROCDp8x37fu_Wbr-LS4bqoBY0JmfqsX0X7xv/s1080/Mk3(1).jpeg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="1080" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8G-AJec9luXRQ_Dfcr8I5IJli-2vh3aiKpIfUCI6jqRak7LF13I7f_OxR4Sw6vlzFTAi6JsHv_1xtYgxxWKwQYQOhvL7CYraiP10z85tVV2hAz06fLJQq9cajeBPlXzofoI6dwe1246Lse0QLjO5eROCDp8x37fu_Wbr-LS4bqoBY0JmfqsX0X7xv/s320/Mk3(1).jpeg" width="320" /></a></div><br /><div><br /></div><div><br /></div><div>'ഡി.എച്ച്.
ലോറൻസ്: ആൻ അൺപ്രൊഫഷണൽ സ്റ്റഡി' എന്ന പുസ്തകത്തിൽ ഫ്രഞ്ച് ,അമെരിക്കൻ
എഴുത്തുകാരി അനൈസ് നിൻ എഴുതിയത് ശ്രദ്ധേയമായിരിക്കുന്നു: </div><div>'ജീവിതം
ആയിത്തീരലിൻ്റെ ഒരു പ്രക്രിയയാണ് ;നമ്മൾ കടന്നു പോകേണ്ട വിവിധ അവസ്ഥകളുടെ
ഒരു സംയോജനമാണത്. ഒരു പ്രത്യേക അവസ്ഥ തിരഞ്ഞെടുത്ത് അതിൽ തന്നെ തുടരാൻ
തീരുമാനിക്കുന്നവർ പരാജയപ്പെടുന്നു. ഇത് ഒരു തരത്തിലുള്ള മരണമാണ്'.</div><div><br /></div><div>വാസ്തവത്തിൽ,
ശാന്തമായ ഒരു ജലാശയത്തിലേക്ക് കല്ലുകൾ വലിച്ചെറിഞ്ഞ് അലങ്കോലമുണ്ടാക്കുന്ന
ജോലിയാണോ ജീവിതം എന്ന പ്രക്രിയയുടെ ഉടമയായ നമുക്കുള്ളത്?. നമ്മൾ
അറിഞ്ഞുകൊണ്ടുതന്നെ അലങ്കോലമുണ്ടാക്കുന്നു. ശാന്തമായിരിക്കുന്നിടത്തെല്ലാം
നമ്മൾ ഒന്നിനൊന്നു വേറിട്ട്, ഇടഞ്ഞ് തല്ലുണ്ടാക്കുന്നു. അങ്ങനെ
ചിതറിപ്പോകുന്നതാണ് വിപ്ലവമെന്നു വിചാരിക്കുന്നു. സ്വന്തം ശരീരത്തിലേക്ക്
നിരീക്ഷിച്ചാൽ ചില സൂചനകൾ കിട്ടാതിരിക്കില്ല. അനൈസ് നിൻ അത്
വിശദീകരിക്കുന്നുണ്ട്:</div><div><br /></div><div>'ഡി.എച്ച്.ലോറൻസ്
വിശ്വസിച്ചു, ശരീരത്തിന്റെ വികാരങ്ങളാണ് - അതിന്റെ ഏറ്റവും പ്രക്ഷുബ്ദ്ധമായ
ആവേഗങ്ങൾ മുതൽ ചെറിയ ചലനങ്ങൾ വരെ- ദർശനത്തിന്റെ ഊഷ്മളമായ വേരുകൾ എന്ന്. ആ
ഊഷ്മളമായ വേരുകളിൽ നിന്നാണ് നമുക്ക് ശരിക്കും വളരാനകുന്നുള്ളു.
ശരീരത്തിന്റെ ജൈവപരത സ്വാഭാവികമാണ് .മനസ്സിൻ്റെ ഇടപെടലാണ്
വിഭജനങ്ങളുണ്ടാക്കുന്നത്- ബോധത്തിന്റെ ശരിയും ശരികേടുകളും'.മനസും ശരീരവും
തമ്മിലുള്ള ഒരു ലയം സാക്ഷാത്കരിക്കുമ്പോഴാണ് പൂർണ്ണ സൗഖ്യമുണ്ടാകുന്നതെന്ന്
വരുന്നു .ധ്യാനിയായ ബുദ്ധൻ അവിടെയാണ് തെളിയുന്നത്. </div><div><br /></div><div>അണുകുടുംബം കെണിയോ ?</div><div><br /></div><div>ഇന്നത്തെ
കഥാകൃത്തുകളിൽ കഥയെക്കുറിച്ചു ജാഗ്രതയുള്ളയാളാണ് എം.നന്ദകുമാർ.
എന്തെങ്കിലും എഴുതി കഥയെന്നു പേരിടുന്നവരാണ് അധികവും .തങ്ങളെക്കുറിച്ചു
വായനക്കാർ എന്ത് കരുതുമെന്ന് അല്പം പോലും വേവലാതിയില്ലാത്ത എഴുത്തുകാർ
ഉണ്ടാവുന്നത് അപകടമാണ്. വായനക്കാരനാണ് ദൈവം. അവൻ വിവേകിയാണ്;സൗന്ദര്യത്തെ
തേടുന്നവനാണ്. അവനെ മാനിക്കണം. അവൻ്റെ നിലവാരത്തിനൊത്ത് ഉയരണം.
എം.നന്ദകുമാറിന്റെ 'പൂച്ചകളുടെ തീവണ്ടി'(മാതൃഭൂമി ആഴ്ചപ്പതിപ്പ്
,സെപ്റ്റംബർ 24) വായിച്ചത് വെറുതെയായില്ല. അദ്ദേഹം ഇന്നത്തെ അണുകുടുംബം
എന്ന കെണിയെ തുറന്നുകാണിച്ചിരിക്കുന്നു. കുടുംബം അനിവാര്യമാണെങ്കിലും
ജീവിതത്തിലെ സാഹസികതയും വേഗവും സംഘർഷവും സമ്മർദ്ദവും അതിരുവിട്ട ഈ കാലത്ത്
അത് മാനസികപ്രശ്നമായി മാറുകയാണ്. സ്വസ്ഥതയ്ക്കു വേണ്ടി കുടുംബജീവിതം
തിരഞ്ഞെടുക്കുന്നവർ സ്വസ്ഥത നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യുകയാണ്. ഈ കഥയിലെ
രേവതി അതിനുദാഹരണമാണ് .അവളുടെ വിവാഹജീവിതം ഒരിക്കലും സുഖകരമായിരുന്നില്ല
.ആദ്യത്തെ രണ്ട് ഗർഭവും അലസിയതും പിന്നീടുണ്ടായ കുട്ടിക്ക് സംസാരശേഷി
കുറഞ്ഞതും കുടുംബപ്രശ്നമായി മാറി. ഭാര്യയ്ക്കും ഭർത്താവിനും സുഖം നൽകാത്ത ആ
കുടുംബം ജീവിച്ചത് ആ കുഞ്ഞിനുവേണ്ടിയായിരുന്നോ ?</div><div><br /></div><div>എന്നാൽ
അതിൻ്റെ പേരിലാണെങ്കിലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടായത് .കുടുംബം
വളരെ ആപത്ക്കരവും സാഹസികവുമാവുകയാണ്, ആധുനിക നഗരവ്യവസ്ഥയിൽ. ജീവിതത്തിൻ്റെ
അനിശ്ചിതത്വമാണ് അതിനു കാരണം. ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച അവളുടെ മൃതദേഹം
കണ്ട ഭർത്താവ് ദിനകരൻ അവസാനം ആ സത്യം മനസ്സിലാക്കി: </div><div>'പുറത്തു വരാത്ത നിലവിളിയോടെ കിടക്കയിൽ കുഴഞ്ഞിരിക്കുമ്പോൾ പൊടുന്നനെ അയാൾ കണ്ടെത്തുന്നു: അവൾ എത്രമാത്രം മെലിഞ്ഞു പോയി!'</div><div><br /></div><div>മറ്റൊരു തുടക്കമാകട്ടെ</div><div><br /></div><div>ഇപ്പോൾ
സാഹിത്യകൃതികൾക്ക് അവാർഡ് കൊടുക്കുന്നത് കഴിഞ്ഞ നാലോ അഞ്ചോ
വർഷങ്ങൾക്കിടയിൽ പുറത്തിറങ്ങിയ കൃതികളെ അടിസ്ഥാനമാക്കിയാണ്.
അഞ്ചുവർഷങ്ങൾക്കിടയിൽ മികച്ച കൃതിയില്ലെങ്കിൽ? ഏതെങ്കിലും ഒന്നിനു
കൊടുക്കേണ്ടിവരുന്നു. എന്നാൽ പഴയകാല കൃതികൾക്കു ഇനിയും അവാർഡിനു
അർഹതയുണ്ട്. വിലാസിനിയുടെ 'അവകാശികൾ' എന്ന ബൃഹത് നോവലിനു ഒരവാർഡ് കൊടുത്താൽ
എന്താണ് കുഴപ്പം ? മലയാളസാഹിത്യത്തിന്റെ നല്ലകാലം കഴിഞ്ഞല്ലോ .പഴയ കൃതികൾ
ഇനിയും അവാർഡ് കിട്ടാതെ അവശേഷിക്കുകയാണ് .പോഞ്ഞിക്കര റാഫിയുടെ കലിയുഗം ,
കൃഷ്ണചൈതന്യയുടെ സംസ്കൃത സാഹിത്യത്തിലെ തത്ത്വചിന്ത ,യു.പി. ജയരാജിൻ്റെ
'ഓക്കിനാവയിലെ പതിവ്രതകൾ ,കാക്കനാടൻ്റെ ആൾവാർ തിരുനഗറിലെ പന്നികൾ തുടങ്ങിയ
കൃതികൾക്ക് അവാർഡ് കൊടുത്താൽ പുതിയൊരു മൂല്യചർച്ചയ്ക്കു തുടക്കമാകും.
കാക്കനാടൻ്റെ കൃതിക്ക് അവാർഡ് കൊടുക്കുന്നു എന്നു കരുതുക.എന്നിട്ട് ആ തുക
ഉപയോഗിച്ച് ഒരു അവാർഡും ലഭിക്കാത്ത പത്തുപേരെയെങ്കിലും ആദരിക്കുക. അത്
സാഹിത്യചിന്തയുടെ ഗൗരവം കൂടുതൽ പേരിലേക്ക് എത്തിക്കാൻ സഹായിക്കും .ഈ
രംഗത്ത് പ്രവർത്തിക്കാൻ പ്രേരണയാകും. </div><div><br /></div><div>ബോധത്തിൽ സ്ഫോടനം</div><div><br /></div><div>തീവ്രരാഷ്ട്രീയ
നിലപാടുകളുടെ പേരിൽ അറസ്റ്റിലാവുകയും പീഡനമനുഭവിക്കുകയും ചെയ്ത
എഴുത്തുകാരനായിരുന്നു പി.എൻ.ദാസ് .എന്നാൽ അത് അദ്ദേഹത്തെ കൂടുതൽ
അറിവുള്ളവനാക്കി. ദസ്തയെവ്സ്കിയുടെ ജയിൽ ജീവിതം പോലെ പിൽക്കാലത്ത് വേറിട്ട
അർത്ഥാന്വേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കുമുള്ള ഒരു പ്രചോദനമായി മാറി ,ആ
പീഡിതമായ ദിനങ്ങൾ .ദാസ് ആ കാലത്തെക്കുറിച്ച് എഴുതുന്നത് ഇങ്ങനെയാണ്:
'വിപ്ലവ രാഷ്ട്രീയവുമായുള്ള ബന്ധത്തിൻ്റെ പേരിൽ അടിയന്തരാവസ്ഥക്കാലത്ത്
ഒരു വർഷം ജയിലിലായിരുന്നു. വൈദ്യുതിയില്ലാത്തതുകൊണ്ട് രാത്രി മുഴുവൻ
ഉറങ്ങുന്നതുവരെ ആലോചനകളിൽ മുഴുകിയിരിക്കും.പൂർണമെന്നു വിചാരിച്ചു വന്ന
ആശയങ്ങളിൽ പൂരിപ്പിക്കേണ്ട ഒട്ടേറെ ഇടങ്ങളുണ്ടെന്നു കണ്ടെത്തിക്കൊണ്ടിരുന്ന
നാളുകൾ. ജയിലിൽ നിന്നു പുറത്തുവന്നത് കനത്ത ഒരു
വിശ്വാസപ്രതിസന്ധിയുമായിട്ടായിരുന്നു. വീടിനു പുറത്ത് ലോകം കൂടുതൽ അനാഥവും
ഏകാന്തവുമായി മാറുന്നതു പോലുള്ള സംഭവങ്ങളാണക്കാലത്തുണ്ടായത്.
വിപ്ളവരാഷ്ട്രീയവുമായി ബന്ധമുണ്ടായിരുന്ന പലരും മനോരോഗികളായി. സുബ്രഹ്മണ്യ
ദാസ്, ഡോ.സലിം തുടങ്ങിയ ചില സുഹൃത്തുക്കൾ ആത്മഹത്യ ചെയ്തു. ആയിടെ സാന്ത്വനം
തേടി പല ആത്മീയകേന്ദ്രങ്ങളിലും യാത്ര ചെയ്തു. ജെ. കൃഷ്ണമൂർത്തിയെ
വായിക്കാൻ തുടങ്ങി. തുടർന്നാണ് ധ്യാനത്തിന്റെ വഴിയിലെത്തുന്നതും ജീവിതത്തിൽ
നവമായ ഒരു പ്രത്യാശ ജനിക്കുന്നതും' .</div><div><br /></div><div>അതുവരെ
വിശ്വസിച്ചിരുന്ന മാർഗ്ഗം തെറ്റാണെന്നു തിരിച്ചറിയുന്ന നിമിഷം ഒരു വഴി
അവസാനിക്കുകയാണ്. അത് പരാജയബോധത്തെ ആളിക്കത്തിക്കുന്നു. ബോധത്തിൽ ഒരു
സ്ഫോടനം നടക്കുകയാണ്. അത് വേറൊരു രീതിയിൽ മരണമാണ്. ദാസ് അതിൽ നിന്നു
ഉണർന്ന് മറ്റൊരു വഴിക്ക് സഞ്ചരിച്ചു. കൂടുതൽ അർത്ഥവത്തായ ഒരു
ലക്ഷ്യത്തിനുവേണ്ടി. പ്രചോദനാത്മകമായ പുതിയ അറിവുകൾ അദ്ദേഹത്തെ
കാത്തിരിക്കുന്നുണ്ടായിരുന്നു. ചിന്തകൾക്കുള്ളിലെ ധ്യാനിയായ ബുദ്ധനെ
കാണുവാൻ നാം തയ്യാറായിരിക്കണം. അറിവിനുള്ളിൽ ദേവനിരിക്കുന്നു. അത് പക്ഷേ
,എല്ലാവർക്കും വെളിപ്പെടണമെന്നില്ല .നല്ലൊരു വാചകം എഴുതണമെങ്കിൽ ഈ ബോധം
അനുഗ്രഹിക്കണം. മഹാഭാരതത്തെക്കുറിച്ച് നൂറുകണക്കിന് പേജുകൾ എഴുതുന്ന ധാരാളം
പേരെ ഇന്നു കാണാം. പക്ഷേ ,നമ്മെ ചിന്തകൾക്കുള്ളിലെ , വസ്തുക്കൾക്കുള്ളിലെ
ബുദ്ധനിലേക്ക് എത്തിക്കുന്ന ഒരു വാചകം പോലും അതിലുണ്ടാകില്ല .ഇത്
തെളിയിക്കുന്ന ,ദാസിന്റെ 'വേദനയും വൈദ്യവും' എന്ന ലേഖനത്തിലെ ഒരു ഭാഗം
ഇവിടെ ചേർക്കുകയാണ് :</div><div>'ഒരാൾ വളരെ വേദനയിലാണ്. അത് അങ്ങനെയിരിക്കെ
ഒരു നാളയാൾക്ക് വേദന അല്പം കുറയുന്നു. അയാൾ മൊഴിയുന്നു: 'ഞാൻ വളരെ
സന്തുഷ്ടനാണ് .അയാൾക്കറിയില്ല എന്താണ് സന്തുഷ്ടിയെന്ന്. ചിലപ്പോൾ അഗാധമായ
ദുഃഖമയാൾക്കുണ്ടാകും. ചിലപ്പോളതു കുറയും. ദുഃഖം കുറയുന്നതിനെയാണ് അയാൾ
സന്തുഷ്ടിയെന്നു പറയുന്നത്. അതുപോലെയത്രേ ഇന്നു നമ്മുടെ ആരോഗ്യസങ്കല്പവും
.രണ്ടു രോഗങ്ങൾക്കിടയിലുള്ള രോഗമില്ലാത്ത അവസ്ഥയാണോ ആരോഗ്യം? ആശുപത്രികളിൽ
പോകാതിരിക്കലും മരുന്നു കുടിക്കാതിരിക്കലുമാണോ ആരോഗ്യം ?ആരോഗ്യാവസ്ഥയിൽ
ആരോഗ്യമില്ല. തനുവും മനവും പ്രാണനും പൂർണ സ്വാസ്ഥ്യത്തോടെ
വർത്തിക്കുന്നതത്രേ ആരോഗ്യം. എന്താണാരോഗ്യമെന്നു നിങ്ങൾ എപ്പോഴെങ്കിലും
അറിഞ്ഞിട്ടുണ്ടോ? നിങ്ങളെപ്പോഴും അറിയുന്നത് രോഗങ്ങൾ വരുന്നതും പോകുന്നതു
മാവും'.</div><div><br /></div><div>ഒരു നിമിഷത്തിലെ കവിത </div><div><br /></div><div>ജീവിതത്തിൻ്റെ
ക്ഷണികത ഇപ്പോൾ നാം ഏറ്റവുമധികം അഭിമുഖീകരിക്കുകയാണ്. ഇൻഫർമേഷൻ ഓവർലോഡ് ,
ഡിജിറ്റൽ ഓവർലോഡ് എന്നു പറയാവുന്ന തരത്തിൽ ഡേറ്റയുടെ പ്രവാഹമാണുള്ളത്.
മൊബൈൽ ഫോണിലെ ഡേറ്റ നീക്കം ചെയ്യാൻ തന്നെ കുറെ സമയം വേണം. എല്ലാ ജോലിയും
മാറ്റിവെച്ച് വേണം ആവശ്യമില്ലാത്ത ഡേറ്റ് നീക്കം ചെയ്യാൻ .വാട്സപ്പ്
ഗ്രൂപ്പുകളും വ്യക്തിഗത സൗഹൃദങ്ങളും നാമമാത്രമായാൽ പോലും പാഴ് ഡേറ്റ -
ചിത്രങ്ങൾ ,സന്ദേശങ്ങൾ, ഓഡിയോകൾ ,വീഡിയോകൾ - നമ്മുടെ അനുവാദമില്ലാതെ കടന്നു
വരുകയാണ്. ഇതെല്ലാം നീക്കം ചെയ്തേ മതിയാകൂ .അനാവശ്യ ഫയലുകൾ
ഒഴിവാക്കിയില്ലെങ്കിൽ ഫോണിൻ്റെ പ്രവർത്തനത്തെ ബാധിക്കുമെന്നതുകൊണ്ട് നാം
ഇതൊഴിവാക്കാൻ നിർബന്ധിതരാവുന്നു.ഇത് നമ്മെ നൈമിഷിക ജീവിതത്തിലേക്കാണ്
തള്ളിവിടുന്നത്. സ്ഥൂലമായതൊന്നും നമുക്ക് സ്വീകരിക്കാനാവില്ല. എല്ലാം
ഉപഭോഗമാണ് .നൊടിനേരത്തെ ഉപഭോഗത്തിനുശേഷം നശിപ്പിച്ചു കളയുകയാണ് .ഈ സമീപനം
മനുഷ്യരുടെ സ്വഭാവത്തിലും പ്രകടമാണ്. ബന്ധങ്ങളിലും അത് നിഴലിക്കുകയാണ്. </div><div><br /></div><div>ഈ
നൈമിഷികത ഇന്നത്തെ കവിതകളിൽ പ്രകടമാണ്. ഇന്നലെകൾക്ക് വേണ്ടിയോ നാളെക്ക്
വേണ്ടിയോ കവിത എഴുതുന്നവർ കുറഞ്ഞു. അജിത വി.എസ് എഴുതിയ 'മുഖം'(കലാപൂർണ്ണ,
സെപ്റ്റംബർ)എന്ന കവിതയിലെ വരികൾ നോക്കൂ :</div><div>'സ്വകാര്യമുറി,യലമാരയിൽ </div><div>ഊരിവച്ചിന്നത്തെ മുഖം ഭദ്രം</div><div>നിരയായൂഴം കാത്തിനിയും മുഖങ്ങൾ നാട്ടിലേക്കൊരു മുഖം</div><div>വീട്ടിലേക്കിനിയൊന്ന്</div><div>ചന്ദനക്കുറിയിലൊരു</div><div>ചെന്നായ്ച്ചിരി നേർപ്പിച്ച് </div><div>പാതിയടയും മിഴി,ഭക്തമുഖം'</div><div><br /></div><div>പല
കപടമുഖങ്ങൾ എഴുത്തണിയുന്ന ഒരു ഗ്രീൻ റൂമായി മനുഷ്യമനസ്സ്
മാറിയിരിക്കുന്നു. അങ്ങനെ മുഖമില്ലാത്തവരെന്ന നിലയിൽ നാം വ്യാജമായ ഒരു
'സുരക്ഷ' അനുഭവിക്കുകയാണ്. ഇത് നൈമിഷികതയാണ്. മനുഷ്യൻ ഒരിക്കൽ മാത്രമാണ്
ജീവിക്കുന്നത്. പിന്നീടവൻ മറ്റൊരു മുഖവുമായി മറ്റൊരിടത്ത്
പ്രത്യക്ഷപ്പെടുകയാണ്.</div><div><br /></div><div>കാലം </div><div><br /></div><div>രാജൻ സി.എച്ച് നൈമിഷികാനുഭവത്തെ ഇങ്ങനെ സംഗ്രഹിക്കുന്നു:'തണുത്തുപോകും' (ഗ്രന്ഥാലോകം ,ഒക്ടോബർ) എന്ന കവിതയിൽ :</div><div>'കാലം ചെല്ലുന്തോറും </div><div>എല്ലാറ്റിനും ചൂട് </div><div>കുറഞ്ഞു വരുമെന്ന് </div><div>ഫ്രീസറിൽ വച്ച മുത്തച്ഛൻ്റെ </div><div>തണുത്തുറഞ്ഞ ശരീരം</div><div>എന്നോട് ചിരിക്കുന്നതായി തോന്നി '</div><div><br /></div><div>മുത്തച്ഛന് ഇപ്പോൾ ചൂടില്ല .കാലം ആ </div><div>ചൂട് കവർന്നെടുത്തിരിക്കുന്നു .ഒരു നിമിഷമാണ് കവിത. അതിനപ്പുറമോ ഇപ്പുറമോ ഇല്ല.</div><div><br /></div><div>വിനോദ്
വൈശാഖി 'പുസ്തകം'(കലാപൂർണ) എന്ന കവിതയിലൂടെ പി. ഗോവിന്ദപ്പിള്ളയെ
അനുസ്മരിക്കുകയാണ്. വലിയ വായനക്കാരനായിരുന്ന പിജിയൊരു പൂമരം എന്നാണ് വിനോദ്
എഴുതുന്നത്. എല്ലാവരും മറന്ന പി.ജിയെ ഒരു കവിതയിലൂടെ അനുസ്മരിച്ചുവല്ലോ.
അത്രയും നല്ലത്. ധാരാളം വായിച്ച പിജിയുടെ സംഭാവനകളെക്കുറിച്ച് ഇനിയും ഒരു
അന്വേഷണം ഇവിടെ ആരംഭിച്ചിട്ടില്ല .</div>m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-16149744524195426022022-12-09T22:20:00.003-08:002022-12-09T22:20:37.534-08:00പ്രതീതിയും പ്രതിഛായയും /അക്ഷരജാലകം /എം.കെ.ഹരികുമാർ <p><br /></p><p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqoIFFqIZKUrNNZxN5_kSVXYibZs24ZpsPBo1WxTWn3OzNA-0fzai3ThDFSR4_NmVk2B7HiwzIRxbx-6sMNWqrco_0CT5rN9rj1sMIYzSFy3-pjE_F1sUZhUrdJtpKgh3ehfUxFhYEEMEXpmxwo8uVtYQ2QbVgMAEuWQEVd1x0nGJ5MqhdASlRQrx6/s853/IMG_20220820_191709.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="853" data-original-width="853" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqoIFFqIZKUrNNZxN5_kSVXYibZs24ZpsPBo1WxTWn3OzNA-0fzai3ThDFSR4_NmVk2B7HiwzIRxbx-6sMNWqrco_0CT5rN9rj1sMIYzSFy3-pjE_F1sUZhUrdJtpKgh3ehfUxFhYEEMEXpmxwo8uVtYQ2QbVgMAEuWQEVd1x0nGJ5MqhdASlRQrx6/s320/IMG_20220820_191709.jpg" width="320" /></a></div><br /><br /><div><br /></div><div>ജീവിതം
ചെറുതായിക്കൊണ്ടിരിക്കുകയാണ്. കാരണം, നമുക്ക് നേരിട്ട് ഇടപെടാതെ ,മനസ്സ്
കൊടുക്കാതെ, മനസ്സ് ഇല്ലാതെ, സ്നേഹിക്കാതെ, ചിന്തിക്കാതെ, പ്രേമിക്കാതെ
,സ്പർശിക്കാതെ, സ്വന്തം ശരീരമില്ലാതെ തന്നെ ജീവിക്കാമെന്നു
വന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളും ഇൻ്റർനെറ്റുമാണ് അതിനുള്ള
സാധ്യതയൊരുക്കുന്നത് .</div><div>യഥാർത്ഥ ജീവിതമേതാണ് ,പ്രതീതി ജീവിതമേതാണ്
എന്നു വേർതിരിക്കാൻ പ്രയാസമാണ്.ഒരശരീരിയായി ജീവിക്കുന്നതിന്റെ സുഖം
ട്വിറ്റർ ,ഫേസ്ബുക്ക് തുടങ്ങിയ അക്കൗണ്ടുകൾ ഉള്ളവർക്ക് പെട്ടെന്നു
മനസ്സിലാവും. നമ്മെ പ്രതിനിധീകരിക്കാൻ ഇമോജികൾ ഉള്ളതുപോലെ റെഡിമെയ്ഡ്
സന്ദേശങ്ങളുമുണ്ട്. ലൈവ് വീഡിയോകൾ നമ്മെ വേറൊരു ഗ്രഹത്തിൽ എത്തിച്ച
പോലെയാണ് തോന്നുന്നത്. സകലരോടും വെറുപ്പും അസൂയയുമുള്ള ഒരുവൻ രാവിലെ
ശുഭസൂചകങ്ങളായ റെഡിമെയ്ഡ് പിൻ്ററസ്റ്റ് ഇമേജ് സന്ദേശങ്ങൾ അയച്ച് ആളുകളുടെ
മുന്നിൽ മറ്റൊരു പ്രതിഛായ നേടുന്നു. നമ്മളല്ല ജീവിക്കുന്നത് ; നമ്മുടെ
സന്ദേശങ്ങളും പിഡിഎഫു(പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്)കളും
ജെപിജി(ജോയിൻ്റ് ഫോട്ടോഗ്രാഫിക് എക്സ്പെർട്ട് ഗ്രൂപ്പ് ) ഇമേജുകളുമാണ്. </div><div><br /></div><div>അത്
നമ്മെക്കാൾ കൂടുതൽ സഞ്ചരിക്കുന്നു. നമുക്ക് പകരമാണ് അത് ജീവിക്കുന്നത്.
അതുകൊണ്ട് നമ്മുടെ ജീവിതം ചെറുതായിരിക്കുകയാണ്. എന്നാൽ ഈ സാധ്യതകൾ നമ്മെ
മറച്ചു പിടിക്കുകയും ചെയ്യുന്നു. ജീവിതത്തിൻ്റെ ഒരു പ്രതീതി
യാഥാർത്ഥ്യമായി അത് നീട്ടി വയ്ക്കപ്പെടുന്നു.ജീവിതത്തേക്കാൾ വലിയ
പ്രതിഛായകൾ ഇന്നത്തെ മനുഷ്യരെ ചുറ്റിവരിഞ്ഞിരിക്കുകയാണ്. മൊബൈൽ ഫോൺ വാങ്ങി
നൽകിയില്ലെങ്കിൽ കുട്ടികൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്,
ഇതുകൊണ്ടാണ്.ബൈക്ക് വാങ്ങി കൊടുത്തില്ലെങ്കിൽ മരിക്കേണ്ടിവരും. ജീവിതത്തിനു
അതിൻ്റെ തനതായ മൂല്യം ഇല്ലാതായിരിക്കുന്നു. എന്തിൻ്റെ ഉടമസ്ഥതയാണോ
നമുക്കുള്ളത് അതാണ് നമ്മെ മൂല്യമുള്ളതാക്കുന്നത്. നടന്നു പോകുന്നവനു
മൂല്യമില്ല!. വിലകൂടിയ കാറിലാണെങ്കിൽ ജീവിതമൂല്യം ഇരട്ടിക്കുന്നു .ഉപഭോഗ
വസ്തുക്കൾ ,ആഡംബരവസ്തുക്കൾ, തുടങ്ങിയവ ഇന്നു ജീവിതത്തെക്കാൾ വലിയ പ്രതിഛായ
നേടിയിരിക്കുന്നു. നിർത്തിയിട്ട കാറിൽ ചാരി നിന്നാൽ മതി, ഉടമയുടെ തൊഴി
ഉറപ്പാണ്. വില കൂടിയ പ്രതിഛായക്ക് വേണ്ടി ജീവിക്കേണ്ടിവരുന്നതാണ് ഇന്നത്തെ
അനിവാര്യത. അല്ലെങ്കിൽ അസ്തിത്വമില്ല!. ജീവിതത്തെ ഉപഭോഗവസ്തുക്കൾ
മറ്റൊന്നാക്കി മാറ്റിയിരിക്കുന്നു. പ്രണയിക്കുകയോ അടുത്തിടപഴകുകയോ
ചെയ്യുമ്പോൾ പോലും മനുഷ്യരിൽ ബാക്കിയാവുന്നത് തനിക്ക്
നഷ്ടപ്പെട്ടേക്കാവുന്ന സ്വർഗതുല്യമായ അനുഭവങ്ങളെക്കുറിച്ചുള്ള ഓർമ്മകളാണ്.
പ്രണയിക്ക് വിഷം കൊടുത്തു കൊല്ലാൻ ഒരുവളെ പ്രേരിപ്പിക്കുന്നത് ഇതാണ്. വലിയ
സ്വർഗ്ഗങ്ങൾ ,തന്നെ കാത്തു ദൂരെ നിൽക്കുമ്പോൾ അരികിലുള്ളവരെ കൊല്ലാം എന്ന
തലത്തിലേക്ക് ചിന്ത മാറുന്നതാണ് ജീവിതത്തേക്കാൾ വലിയ പ്രതിഛായ .</div><div><br /></div><div>എയ്ഡ്സ് ,ആഗോളവത്ക്കരണം </div><div><br /></div><div>മനുഷ്യലൈംഗികതയ്ക്ക്
ഒരു നിതാന്ത ഭീഷണി ഉയർത്തിക്കൊണ്ടാണ് എയ്ഡ്സ് അവതരിച്ചത് .ലൈംഗിക
ബന്ധത്തിലൂടെ പകരുന്ന ഒരു രോഗമെന്ന നിലയിൽ എയ്ഡ്സിനെതിരെ ജാഗ്രത
പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ എയ്ഡ്സ് തോറ്റു പിന്മാറുകയും ലൈംഗികത
മുന്നോട്ടുപോകുകയും ചെയ്തു.പിന്നീട് കോവിഡ് വന്നതോടെ ലൈംഗികതയ്ക്ക് കർട്ടൻ
വീണു. എന്നാൽ കോവിഡ് പരാജയപ്പെട്ടു. മനുഷ്യരെ തമ്മിൽ അകറ്റാൻ അധികാര
കേന്ദ്രങ്ങൾക്കോ, നിയമങ്ങൾക്കോ കഴിയില്ലെന്നതാണ് ഇതു തെളിയിക്കുന്നത്.</div><div><br /></div><div>പ്രമുഖ
നരവംശചരിത്രകാരനായ നോവ ഹരാരി സൂചിപ്പിക്കുന്നതുപോലെ ആഗോളവൽക്കരണം
പരാജയപ്പെട്ടോ എന്നു സംശയിക്കേണ്ട കാലഘട്ടമാണിത്. ആഗോളവത്ക്കരണം
പരാജയപ്പെട്ടു. ഒരു ധ്രുവത്തിനു കീഴിൽ ലോകം എന്ന ആശയം അട്ടിമറിക്കപ്പെട്ടു.
സമൂഹമാധ്യമങ്ങളും സ്വതന്ത്ര സോഫ്റ്റുവെയറുകളും വൈദ്യശാസ്ത്ര മേഖലയിലെ
ബഹുസ്വരതയും ഏക ധ്രുവത്തെ അപ്രസക്തമാക്കിയിരിക്കുന്നു. </div><div><br /></div><div>ഓരോ
ദിവസവും നമ്മുടെ ആൻഡ്രോയിഡ് ഫോണിൽ നിന്നു ഗൂഗിളിലേക്ക് ശേഖരിക്കപ്പെടുന്ന
അനേകം മെഗാബൈറ്റ് ഡേറ്റ വ്യക്തികളെ അവരുടെ അധികാരശ്രേണിയിൽ നിന്നെല്ലാം
ഇറക്കിവിട്ടിരിക്കുന്നു.ഗസറ്റഡ് ഓഫീസറായാലും അറ്റൻഡറായാലും ഫോണിൽ നിന്നുള്ള
ഡേറ്റ ശേഖരിക്കപ്പെടുന്നത് ഒരുപോലെയാണ്.</div><div>അവരുടെ മനസിലെ
ഇഷ്ടാനിഷ്ടങ്ങൾ ഗൂഗിൾ നേരത്തെ തന്നെ പഠിക്കുകയാണ്.ഇതിൽ വ്യക്തിയുടെ
തിരഞ്ഞെടുപ്പ് എന്തായാലും ,അതിൻ്റെ അടിസ്ഥാനത്തിൽ ഭാവിയെ നിർണയിക്കാൻ
സെർച്ച് എഞ്ചിനുകൾക്ക് കഴിയുന്നു. </div><div><br /></div><div>രണ്ടാം യൗവ്വനം</div><div><br /></div><div>സച്ചിദാനന്ദൻ്റെ
'അതിജീവനം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഒക്ടോബർ 23) സമീപകാലത്ത് വായിച്ച
ഭേദപ്പെട്ട കവിതയാണ്. സച്ചിദാനന്ദൻ്റെ സമീപഭൂതകാലത്തിലെ കവിതകളിൽ
നിന്നെല്ലാം ഇത് വ്യത്യസ്തമാകുന്നത് , ഇതിൽ പ്രത്യേകിച്ച് ഒരു
രാഷ്ട്രീയപാർട്ടിയുടെയോ ,മതവിദ്വേത്തിൻ്റെയോ സ്വരം ഉയരാത്തത്
കൊണ്ടുകൂടിയാണ് .</div><div><br /></div><div>കവി തൻ്റെ ഏകാന്തതയിലും
നിസ്സഹായതയിലും തിരിച്ചെത്തിയിരിക്കുന്നു .കവികൾക്ക് രണ്ട് യൗവ്വനങ്ങൾ
കിട്ടുക പ്രയാസമാണ്. എഴുതിത്തുടങ്ങുന്ന കാലത്തെ യൗവ്വനമാണ് ആദ്യത്തേത് .
അറുപത് പിന്നിടുമ്പോഴാണ് രണ്ടാമത്തെ യൗവ്വനം കിട്ടുക .ഇത് എല്ലാവർക്കും
കിട്ടുകയില്ല. കടമ്മനിട്ടയ്ക്ക്, പാലൂരിന് ,ആറ്റൂരിന്, അത്
കിട്ടിയില്ല.എന്നാൽ ഡി.വിനയചന്ദ്രനു അത് കിട്ടിയെങ്കിലും എറിഞ്ഞുടച്ചു. </div><div><br /></div><div>സച്ചിദാനന്ദൻ
ഇതാ തൻ്റെ 'അതിജീവനം' എന്ന കവിതയിലൂടെ രണ്ടാം യൗവ്വനം തിരിച്ചു
പിടിച്ചിരിക്കുന്നു. രണ്ടാം യൗവ്വനത്തിന്റെ പ്രത്യേകത എന്താണ്? എല്ലാ
അധികാരസ്ഥാപനങ്ങളും വിശ്വാസസംഹിതങ്ങളും ആദർശങ്ങളും തന്നെ വഞ്ചിച്ചു എന്നു
തിരിച്ചറിഞ്ഞ് ജ്ഞാനഭാരത്തോടെ സ്വതന്ത്രമാകുന്ന ഘട്ടമാണ്.ഭൂരിപക്ഷം
കവികൾക്കും രണ്ടാം യൗവ്വനം കിട്ടില്ല .അവർ അപ്പോഴേക്കും നല്ലൊരു
അടിമയായിരിക്കും; ഒന്നും കേൾക്കാത്ത മട്ടിൽ കൃത്രിമമായ ബാധിര്യവുമായി
പ്രണയത്തിലായാലും ആശ്ചര്യപ്പെടാനില്ല .അപ്പോഴാണ് പൗരാവലി കവിയെ ആദരിക്കാൻ
തിക്കിത്തിരക്കുന്നത്. </div><div><br /></div><div>എന്നാൽ സച്ചിദാനന്ദൻ തൻ്റെ തിരിച്ചറിവുകളെ ഇങ്ങനെ ആഘോഷിക്കുകയാണ്:</div><div>'കൽക്കരിയിൽ പുരാതനമായ</div><div>കാടുകൾ ഉറങ്ങിക്കിടക്കുന്നു</div><div>അവയ്ക്കകത്ത് </div><div>നാം മെരുക്കിയെടുക്കുന്ന</div><div>കാട്ടുതീയുണ്ട്.</div><div>.....</div><div>ചേറിൽ പോലുമുണ്ട് </div><div>പൂണ്ടുകിടക്കുന്ന ജീവികളുടെ</div><div>ആത്മാക്കൾ;</div><div>കളകളായി മുളയ്ക്കുകയും</div><div>മഞ്ഞപ്പൂക്കൾ വിടർത്തി</div><div>വാടി വീഴുകയും ചെയ്യുന്നവ.</div><div>.......</div><div>പാമ്പുകളുടെ ജീവൻ </div><div>കടലിൽ തിരമാലകളായി</div><div>പുളയുന്നു' .</div><div><br /></div><div>വാർദ്ധക്യത്തിലെ
ഏകാന്തത കവിക്ക് അതിജീവിക്കാനുള്ളതാണ്. അപ്പോഴാണ് കവി അക്ഷരങ്ങളുടെ
വളവുകളിൽ അനാഥരാക്കപ്പെട്ട തലമുറകളെപ്പറ്റി ഓർക്കുന്നത്.</div><div><br /></div><div>ഇറ്റാലോ കാൽവിനോയുടെ</div><div>ഭാവന</div><div><br /></div><div>ഭാവിയുടെ
സാഹിത്യത്തിനു വേണ്ടി, നിലവിലുള്ളതും ഉപയോഗിച്ച് തേയ്മാനം വന്നതുമായ
പ്രതിബിംബങ്ങളെ, പ്രതീകങ്ങളെ പുതിയ പശ്ചാത്തലത്തിൽ അർത്ഥവ്യത്യാസത്തോടെ
ഉപയോഗിക്കണമെന്നു പ്രമുഖ ഇറ്റാലിയൻ സാഹിത്യകാരനായ ഇറ്റാലോ കാൽവിനോ 'സിക്സ്
മെമോസ് ഫോർ ദ് നെക്സ്റ്റ് മിലേനിയം' എന്ന പുസ്തകത്തിൽ എഴുതുന്നുണ്ട്.അത്
മറ്റൊരു തരത്തിൽ സാമ്പ്രദായികമായ എഴുത്തിനെ തുടച്ചു നീക്കി മറ്റൊന്നു
സൃഷ്ടിക്കുന്നതിനു സമാനമായിരിക്കും .</div><div><br /></div><div>ഓഷോയുടെ ചിന്തകൾ </div><div><br /></div><div>ഇന്ത്യ
കണ്ട പത്തു മഹാധിഷണാശാലികളിൽ ഒരാളാണ് ഓഷോ എന്നു നിസ്സംശയം പറയാം. സമുദ്രം
പോലെ പരന്നു കിടക്കുന്ന , അദ്ദേഹത്തിൻ്റെ ചിന്താമണ്ഡലം അത്
വ്യക്തമാക്കുന്നുണ്ട്. ഓഷോയുടെ ചില ചിന്തകൾ ഇവിടെ അവതരിപ്പിക്കുകയാണ്:</div><div>1)നിങ്ങൾ
നിങ്ങളാണ് .മറ്റാരെക്കാളും, ഒരുനിലയിലും, നിങ്ങൾ ചെറുതല്ല. നിങ്ങളെ
ബഹുമാനിക്കുക. നിങ്ങളുടെയുള്ളിലെ ശബ്ദത്തെ തിരിച്ചറിയുക. അതിനെ പിന്തുടരുക.</div><div><br /></div><div>2)അസ്തിത്വം
ഒരു തരത്തിലും തെറ്റാവാനിടയില്ല. അത് നമ്മുടെ ആഗ്രഹങ്ങളെ
പൂർത്തീകരിക്കുന്നില്ലെങ്കിൽ അതിൻ്റെയർത്ഥം നമ്മുടെ ആഗ്രഹങ്ങൾ
തെറ്റാണെന്നാണ്. </div><div><br /></div><div>3)വിചിത്രമായ ഒരു കാര്യമാണിത്:
ഏത് കുട്ടിയും ജനിക്കുന്നത് ചുരുട്ടിയ കൈകളുമായാണ്. എന്നാൽ എല്ലാവരും
മരിക്കുന്നതോ ? വിടർത്തിപ്പിടിച്ച കൈകളുമായി.</div><div><br /></div><div>4)ഒരു
ചിന്തയുമില്ലാതെ ,ഒരു ശ്രദ്ധയുമില്ലാതെ, യാതൊന്നും ആഗ്രഹിക്കാതെ വെറുതെ
നിശബ്ദനായിരുന്നു നോക്കൂ ,നിങ്ങളിൽ തന്നെ വേരുകളാഴ്ത്തി.</div><div><br /></div><div>5)കുറച്ചു
സമയത്തേക്കാണെങ്കിലും, ചിരിക്കുമ്പോൾ നിങ്ങൾ ധ്യാനത്തിലാണ് ;ചിന്ത
നിലയ്ക്കുന്നു. ഒരേസമയത്ത് ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുക
അസാധ്യമാണ്.</div><div><br /></div><div>6)ലോകത്തിലെ ഏറ്റവും വലിയ ഭയം എന്നു
പറയുന്നത് മറ്റുള്ളവരുടെ അഭിപ്രായമാണ്. എന്നാൽ ആൾക്കൂട്ടത്തെ പേടിക്കാത്ത
നിമിഷത്തിൽ നിങ്ങൾ ഒരു ആട്ടിൻപറ്റമല്ലാതാകുന്നു. നിങ്ങൾ ഒരു
സിംഹമായിത്തീരുന്നു. നിങ്ങളുടെ ഹൃദയത്തിൽ നിന്നു ഒരു വലിയ
അലർച്ചയുണ്ടാകുന്നു. അത് സ്വാതന്ത്ര്യത്തിന്റെ അലർച്ചയാണ്.</div><div><br /></div><div>7)നിങ്ങൾ
ആഗ്രഹിക്കുന്നതിനു മുമ്പ് ചിന്തിക്കുന്നു. അത്
പൂർത്തീകരിക്കപ്പെടുന്നതിനുള്ള എല്ലാ സാധ്യതയുമുണ്ട് .പക്ഷേ ,അപ്പോൾ നിങ്ങൾ
യാതനയനുഭവിച്ചു തുടങ്ങും.</div><div><br /></div><div>8)നിങ്ങൾ സൃഷ്ടിപരമായി
പ്രവർത്തിക്കുമ്പോൾ മാത്രമാണ് ജീവിതത്തിനു അർത്ഥമുള്ളതായി തോന്നുക. അത്
എഴുതേണ്ട കവിതയാണ് .അത് ആലപിക്കേണ്ട ഗാനമാണ്. അത് അനുഷ്ഠിക്കേണ്ട നൃത്തമാണ്
.</div><div><br /></div><div>9)മരങ്ങൾ നോക്കൂ ,പക്ഷികളെ നോക്കൂ ,മേഘങ്ങളെ
നോക്കൂ, നക്ഷത്രങ്ങളെ നോക്കൂ... നിങ്ങൾക്ക് കണ്ണുകളുണ്ടെങ്കിൽ കാണാൻ
കഴിയും, ഈ ലോകത്തിലെ എല്ലാ ഉണ്മയും ആനന്ദത്തിലാണ്. </div><div><br /></div><div>10) ഒരുവൻ്റെ അസ്തിത്വത്തിലെ ഏറ്റവും വലിയ കലാപം എന്നു പറയുന്നത് സർഗാത്മകതയാണ്. </div><div><br /></div><div><br /></div><div>ടി.പി. രാജീവൻ ,വിജയകുമാർ മേനോൻ </div><div><br /></div><div>കവിയും
നോവലിസ്റ്റുമായ ടി.പി.രാജീവനും കലാവിമർശകനായ വിജയകുമാർ മേനോനും
വിടവാങ്ങിയിരിക്കുന്നു. കവിതയുടെ വഴിയിൽ സഞ്ചരിച്ച ടി. പി. രാജീവൻ അതിൽ
നിന്ന് മാറി നോവൽ എന്ന മാധ്യമത്തിലേക്ക് വന്നത് ഒരു നവാനുഭവമായി. ഒരാൾ
ഒരേയൊരു മാധ്യമത്തിൽ മാത്രം തുടരണം എന്നു പറയുന്നതിൽ ഇന്നത്തെ കാലത്ത് വലിയ
പ്രസക്തിയില്ല. കാരണം, എഴുതാനുള്ള മാധ്യമം തിരഞ്ഞെടുക്കാനുള്ള
സ്വാതന്ത്ര്യം എഴുതുന്നയാൾക്കാണുള്ളത്. </div><div>ദീർഘകാലമായി
കവിതയെഴുതുന്ന ഒരാൾ മറ്റൊരു മാധ്യമം പരീക്ഷിക്കുന്നത് സർഗാത്മകമായ
നവീകരണമായി കണ്ടാൽ മതി. ക്ലീഷേകളിൽ നിന്നു, നടപ്പുവഴികളിൽ നിന്നു മാറി
സഞ്ചരിക്കാൻ ശ്രമിച്ച എഴുത്തുകാരനാണ് ടി.പി.രാജീവൻ .അദ്ദേഹത്തിൻ്റെ ദ്
കുറുക്കൻ ,ഹൊഗനേക്കൽ തുടങ്ങിയ കവിതകളും പാലേരി മാണിക്യം എന്ന നോവലും
രാഷ്ട്രീയ ഭിക്ഷാംദേഹികളായി നടക്കുന്നവർക്ക് എഴുതാൻ കഴിയുന്നതല്ല .രാജീവൻ
തൻ്റെ സ്വാതന്ത്ര്യത്തെ വീണ്ടെടുക്കാനും അറിയാനും നിരന്തരം
പ്രയത്നിച്ചുകൊണ്ടിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.</div><div><br /></div><div>വിജയകുമാർ
മേനോൻ ചിത്രകലയെക്കുറിച്ചുള്ള അവബോധം ആധുനികമാക്കുന്നതിൽ അതുല്യമായ
പങ്കുവഹിച്ചു. ഇപ്പോൾ ചിത്രകല ആസ്വദിക്കാൻ കഴിയുന്നവർ എഴുത്തുകാർക്കിടയിൽ
ചുരുക്കമാണ്. വളരെ വിദ്യാസമ്പന്നരായ ആളുകൾക്കു പോലും വാൻഗോഗ്, മാറ്റിസ്,
മൊനെ തുടങ്ങിയവരെ അറിയില്ല. ഇത് നമ്മുടെ സംസ്കാരത്തിന്റെ വികാസത്തിനു
തടസ്സമായി നിൽക്കുന്ന ഒരു ഘടകമാണ്. ചിത്രയെകലയെക്കുറിച്ച് പത്രമാസികകളിൽ
യാതൊരു വിവരണവും വരുന്നില്ല .ചിത്രപ്രദർശനം നടത്തിയതിനെക്കുറിച്ച് വാർത്ത
കൊടുക്കുന്നത് മുട്ടക്കോഴികളെ വിതരണം ചെയ്തു എന്നു
അറിയിക്കുന്നതുപോലെയാണ്. ചിത്രപ്രദർശനങ്ങളുടെ വാർത്ത കാൽ നൂറ്റാണ്ട്
തുടർച്ചയായി വായിച്ചാലും വായനക്കാരനു ചിത്രകലയെക്കുറിച്ച് ഒന്നും തന്നെ
ഗ്രഹിക്കാനാവില്ല. </div><div>ഇവിടെയാണ് വിജയകുമാർ എഴുതി ഒരു ചരിത്രമുണ്ടാക്കിയത്. </div><div><br /></div><div>ആസ്വാദനമില്ല</div><div><br /></div><div>മലയാളസാഹിത്യത്തിൽ
ഇത്രയധികം കവികൾക്കും നോവലിസ്റ്റുകൾക്കും ഇടം കിട്ടാൻ പോകുന്നില്ല.
എഴുത്തുകാരുടെ ഒരു പ്രവാഹമാണിപ്പോൾ. വായനക്കാരില്ല ,എഴുത്തുകാരേയുള്ളു. ഇവർ
യഥാർത്ഥ എഴുത്തുകാരല്ല. പലരും മറ്റു പല സൗകര്യങ്ങളും ഉപയോഗിച്ച്
നിലവാരമില്ലാത്ത കൃതികൾ തുടരെ പ്രസിദ്ധീകരിച്ച് അവാർഡ് വാങ്ങുകയാണ്.
എന്നിട്ട് അവർ വാട്സപ്പിലും ഫേസ്ബുക്കിലും ഓടി നടന്ന് പലതും
അവകാശപ്പെടുന്നു. ഏതാനും രചനകൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ഉടനെ
വലിയ കവിയാണെന്ന് ഭാവിക്കുന്നത് അറിവില്ലാത്തതുകൊണ്ടാണ്. </div><div><br /></div><div>കൂടുതൽ
വായിച്ചാലേ സ്വന്തം കൃതികളുടെ ആഴക്കുറവ് ബോധ്യമാവുകയുള്ളു. ഒരു ദുര്യോഗം
ഇതാണ്: അസംഖ്യം സാഹിത്യ കൃതികൾ ദിനംപ്രതി
പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടെങ്കിലും അത് എങ്ങനെ വായിക്കണമെന്നു
ഭൂരിപക്ഷത്തിനും അറിയില്ല. അതിൽ ഉന്നതമായ മൂല്യങ്ങൾ അടങ്ങിയിട്ടുള്ളത്
കണ്ടുപിടിക്കാനുള്ള സംവിധാനമില്ല .അതുകൊണ്ടാണ് ഇപ്പോഴും എൻ. പ്രഭാകരൻ
,സി.വി.ബാലകൃഷ്ണൻ തുടങ്ങിയവരുടെ ശരാശരിയിൽ താഴെയുള്ള കഥകൾ കവർസ്റ്റോറി
യാക്കി വായനക്കാരെണ്ട് വായിപ്പിക്കുന്നത്.സാഹിത്യ വായനയുടെ അഭിരുചി എവിടെയോ
നഷ്ടപ്പെട്ടിരിക്കുന്നു. സാഹിത്യം</div><div> ആസ്വദിക്കാനറിയുന്ന വിമർശകരോ , ഉപന്യാസകാരന്മാരോ ഇന്നു കലാശാലകളിലില്ല.<div>അക്ഷരജാലകം</div><div>എം.കെ.ഹരികുമാർ </div><div>9995312097</div><div><br /></div><div>പ്രതീതിയും പ്രതിഛായയും </div><div><br /></div><div>ജീവിതം
ചെറുതായിക്കൊണ്ടിരിക്കുകയാണ്. കാരണം, നമുക്ക് നേരിട്ട് ഇടപെടാതെ ,മനസ്സ്
കൊടുക്കാതെ, മനസ്സ് ഇല്ലാതെ, സ്നേഹിക്കാതെ, ചിന്തിക്കാതെ, പ്രേമിക്കാതെ
,സ്പർശിക്കാതെ, സ്വന്തം ശരീരമില്ലാതെ തന്നെ ജീവിക്കാമെന്നു
വന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളും ഇൻ്റർനെറ്റുമാണ് അതിനുള്ള
സാധ്യതയൊരുക്കുന്നത് .</div><div>യഥാർത്ഥ ജീവിതമേതാണ് ,പ്രതീതി ജീവിതമേതാണ്
എന്നു വേർതിരിക്കാൻ പ്രയാസമാണ്.ഒരശരീരിയായി ജീവിക്കുന്നതിന്റെ സുഖം
ട്വിറ്റർ ,ഫേസ്ബുക്ക് തുടങ്ങിയ അക്കൗണ്ടുകൾ ഉള്ളവർക്ക് പെട്ടെന്നു
മനസ്സിലാവും. നമ്മെ പ്രതിനിധീകരിക്കാൻ ഇമോജികൾ ഉള്ളതുപോലെ റെഡിമെയ്ഡ്
സന്ദേശങ്ങളുമുണ്ട്. ലൈവ് വീഡിയോകൾ നമ്മെ വേറൊരു ഗ്രഹത്തിൽ എത്തിച്ച
പോലെയാണ് തോന്നുന്നത്. സകലരോടും വെറുപ്പും അസൂയയുമുള്ള ഒരുവൻ രാവിലെ
ശുഭസൂചകങ്ങളായ റെഡിമെയ്ഡ് പിൻ്ററസ്റ്റ് ഇമേജ് സന്ദേശങ്ങൾ അയച്ച് ആളുകളുടെ
മുന്നിൽ മറ്റൊരു പ്രതിഛായ നേടുന്നു. നമ്മളല്ല ജീവിക്കുന്നത് ; നമ്മുടെ
സന്ദേശങ്ങളും പിഡിഎഫു(പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്)കളും
ജെപിജി(ജോയിൻ്റ് ഫോട്ടോഗ്രാഫിക് എക്സ്പെർട്ട് ഗ്രൂപ്പ് ) ഇമേജുകളുമാണ്. </div><div><br /></div><div>അത്
നമ്മെക്കാൾ കൂടുതൽ സഞ്ചരിക്കുന്നു. നമുക്ക് പകരമാണ് അത് ജീവിക്കുന്നത്.
അതുകൊണ്ട് നമ്മുടെ ജീവിതം ചെറുതായിരിക്കുകയാണ്. എന്നാൽ ഈ സാധ്യതകൾ നമ്മെ
മറച്ചു പിടിക്കുകയും ചെയ്യുന്നു. ജീവിതത്തിൻ്റെ ഒരു പ്രതീതി
യാഥാർത്ഥ്യമായി അത് നീട്ടി വയ്ക്കപ്പെടുന്നു.ജീവിതത്തേക്കാൾ വലിയ
പ്രതിഛായകൾ ഇന്നത്തെ മനുഷ്യരെ ചുറ്റിവരിഞ്ഞിരിക്കുകയാണ്. മൊബൈൽ ഫോൺ വാങ്ങി
നൽകിയില്ലെങ്കിൽ കുട്ടികൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്,
ഇതുകൊണ്ടാണ്.ബൈക്ക് വാങ്ങി കൊടുത്തില്ലെങ്കിൽ മരിക്കേണ്ടിവരും. ജീവിതത്തിനു
അതിൻ്റെ തനതായ മൂല്യം ഇല്ലാതായിരിക്കുന്നു. എന്തിൻ്റെ ഉടമസ്ഥതയാണോ
നമുക്കുള്ളത് അതാണ് നമ്മെ മൂല്യമുള്ളതാക്കുന്നത്. നടന്നു പോകുന്നവനു
മൂല്യമില്ല!. വിലകൂടിയ കാറിലാണെങ്കിൽ ജീവിതമൂല്യം ഇരട്ടിക്കുന്നു .ഉപഭോഗ
വസ്തുക്കൾ ,ആഡംബരവസ്തുക്കൾ, തുടങ്ങിയവ ഇന്നു ജീവിതത്തെക്കാൾ വലിയ പ്രതിഛായ
നേടിയിരിക്കുന്നു. നിർത്തിയിട്ട കാറിൽ ചാരി നിന്നാൽ മതി, ഉടമയുടെ തൊഴി
ഉറപ്പാണ്. വില കൂടിയ പ്രതിഛായക്ക് വേണ്ടി ജീവിക്കേണ്ടിവരുന്നതാണ് ഇന്നത്തെ
അനിവാര്യത. അല്ലെങ്കിൽ അസ്തിത്വമില്ല!. ജീവിതത്തെ ഉപഭോഗവസ്തുക്കൾ
മറ്റൊന്നാക്കി മാറ്റിയിരിക്കുന്നു. പ്രണയിക്കുകയോ അടുത്തിടപഴകുകയോ
ചെയ്യുമ്പോൾ പോലും മനുഷ്യരിൽ ബാക്കിയാവുന്നത് തനിക്ക്
നഷ്ടപ്പെട്ടേക്കാവുന്ന സ്വർഗതുല്യമായ അനുഭവങ്ങളെക്കുറിച്ചുള്ള ഓർമ്മകളാണ്.
പ്രണയിക്ക് വിഷം കൊടുത്തു കൊല്ലാൻ ഒരുവളെ പ്രേരിപ്പിക്കുന്നത് ഇതാണ്. വലിയ
സ്വർഗ്ഗങ്ങൾ ,തന്നെ കാത്തു ദൂരെ നിൽക്കുമ്പോൾ അരികിലുള്ളവരെ കൊല്ലാം എന്ന
തലത്തിലേക്ക് ചിന്ത മാറുന്നതാണ് ജീവിതത്തേക്കാൾ വലിയ പ്രതിഛായ .</div><div><br /></div><div>എയ്ഡ്സ് ,ആഗോളവത്ക്കരണം </div><div><br /></div><div>മനുഷ്യലൈംഗികതയ്ക്ക്
ഒരു നിതാന്ത ഭീഷണി ഉയർത്തിക്കൊണ്ടാണ് എയ്ഡ്സ് അവതരിച്ചത് .ലൈംഗിക
ബന്ധത്തിലൂടെ പകരുന്ന ഒരു രോഗമെന്ന നിലയിൽ എയ്ഡ്സിനെതിരെ ജാഗ്രത
പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ എയ്ഡ്സ് തോറ്റു പിന്മാറുകയും ലൈംഗികത
മുന്നോട്ടുപോകുകയും ചെയ്തു.പിന്നീട് കോവിഡ് വന്നതോടെ ലൈംഗികതയ്ക്ക് കർട്ടൻ
വീണു. എന്നാൽ കോവിഡ് പരാജയപ്പെട്ടു. മനുഷ്യരെ തമ്മിൽ അകറ്റാൻ അധികാര
കേന്ദ്രങ്ങൾക്കോ, നിയമങ്ങൾക്കോ കഴിയില്ലെന്നതാണ് ഇതു തെളിയിക്കുന്നത്.</div><div><br /></div><div>പ്രമുഖ
നരവംശചരിത്രകാരനായ നോവ ഹരാരി സൂചിപ്പിക്കുന്നതുപോലെ ആഗോളവൽക്കരണം
പരാജയപ്പെട്ടോ എന്നു സംശയിക്കേണ്ട കാലഘട്ടമാണിത്. ആഗോളവത്ക്കരണം
പരാജയപ്പെട്ടു. ഒരു ധ്രുവത്തിനു കീഴിൽ ലോകം എന്ന ആശയം അട്ടിമറിക്കപ്പെട്ടു.
സമൂഹമാധ്യമങ്ങളും സ്വതന്ത്ര സോഫ്റ്റുവെയറുകളും വൈദ്യശാസ്ത്ര മേഖലയിലെ
ബഹുസ്വരതയും ഏക ധ്രുവത്തെ അപ്രസക്തമാക്കിയിരിക്കുന്നു. </div><div><br /></div><div>ഓരോ
ദിവസവും നമ്മുടെ ആൻഡ്രോയിഡ് ഫോണിൽ നിന്നു ഗൂഗിളിലേക്ക് ശേഖരിക്കപ്പെടുന്ന
അനേകം മെഗാബൈറ്റ് ഡേറ്റ വ്യക്തികളെ അവരുടെ അധികാരശ്രേണിയിൽ നിന്നെല്ലാം
ഇറക്കിവിട്ടിരിക്കുന്നു.ഗസറ്റഡ് ഓഫീസറായാലും അറ്റൻഡറായാലും ഫോണിൽ നിന്നുള്ള
ഡേറ്റ ശേഖരിക്കപ്പെടുന്നത് ഒരുപോലെയാണ്.</div><div>അവരുടെ മനസിലെ
ഇഷ്ടാനിഷ്ടങ്ങൾ ഗൂഗിൾ നേരത്തെ തന്നെ പഠിക്കുകയാണ്.ഇതിൽ വ്യക്തിയുടെ
തിരഞ്ഞെടുപ്പ് എന്തായാലും ,അതിൻ്റെ അടിസ്ഥാനത്തിൽ ഭാവിയെ നിർണയിക്കാൻ
സെർച്ച് എഞ്ചിനുകൾക്ക് കഴിയുന്നു. </div><div><br /></div><div>രണ്ടാം യൗവ്വനം</div><div><br /></div><div>സച്ചിദാനന്ദൻ്റെ
'അതിജീവനം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഒക്ടോബർ 23) സമീപകാലത്ത് വായിച്ച
ഭേദപ്പെട്ട കവിതയാണ്. സച്ചിദാനന്ദൻ്റെ സമീപഭൂതകാലത്തിലെ കവിതകളിൽ
നിന്നെല്ലാം ഇത് വ്യത്യസ്തമാകുന്നത് , ഇതിൽ പ്രത്യേകിച്ച് ഒരു
രാഷ്ട്രീയപാർട്ടിയുടെയോ ,മതവിദ്വേത്തിൻ്റെയോ സ്വരം ഉയരാത്തത്
കൊണ്ടുകൂടിയാണ് .</div><div><br /></div><div>കവി തൻ്റെ ഏകാന്തതയിലും
നിസ്സഹായതയിലും തിരിച്ചെത്തിയിരിക്കുന്നു .കവികൾക്ക് രണ്ട് യൗവ്വനങ്ങൾ
കിട്ടുക പ്രയാസമാണ്. എഴുതിത്തുടങ്ങുന്ന കാലത്തെ യൗവ്വനമാണ് ആദ്യത്തേത് .
അറുപത് പിന്നിടുമ്പോഴാണ് രണ്ടാമത്തെ യൗവ്വനം കിട്ടുക .ഇത് എല്ലാവർക്കും
കിട്ടുകയില്ല. കടമ്മനിട്ടയ്ക്ക്, പാലൂരിന് ,ആറ്റൂരിന്, അത്
കിട്ടിയില്ല.എന്നാൽ ഡി.വിനയചന്ദ്രനു അത് കിട്ടിയെങ്കിലും എറിഞ്ഞുടച്ചു. </div><div><br /></div><div>സച്ചിദാനന്ദൻ
ഇതാ തൻ്റെ 'അതിജീവനം' എന്ന കവിതയിലൂടെ രണ്ടാം യൗവ്വനം തിരിച്ചു
പിടിച്ചിരിക്കുന്നു. രണ്ടാം യൗവ്വനത്തിന്റെ പ്രത്യേകത എന്താണ്? എല്ലാ
അധികാരസ്ഥാപനങ്ങളും വിശ്വാസസംഹിതങ്ങളും ആദർശങ്ങളും തന്നെ വഞ്ചിച്ചു എന്നു
തിരിച്ചറിഞ്ഞ് ജ്ഞാനഭാരത്തോടെ സ്വതന്ത്രമാകുന്ന ഘട്ടമാണ്.ഭൂരിപക്ഷം
കവികൾക്കും രണ്ടാം യൗവ്വനം കിട്ടില്ല .അവർ അപ്പോഴേക്കും നല്ലൊരു
അടിമയായിരിക്കും; ഒന്നും കേൾക്കാത്ത മട്ടിൽ കൃത്രിമമായ ബാധിര്യവുമായി
പ്രണയത്തിലായാലും ആശ്ചര്യപ്പെടാനില്ല .അപ്പോഴാണ് പൗരാവലി കവിയെ ആദരിക്കാൻ
തിക്കിത്തിരക്കുന്നത്. </div><div><br /></div><div>എന്നാൽ സച്ചിദാനന്ദൻ തൻ്റെ തിരിച്ചറിവുകളെ ഇങ്ങനെ ആഘോഷിക്കുകയാണ്:</div><div>'കൽക്കരിയിൽ പുരാതനമായ</div><div>കാടുകൾ ഉറങ്ങിക്കിടക്കുന്നു</div><div>അവയ്ക്കകത്ത് </div><div>നാം മെരുക്കിയെടുക്കുന്ന</div><div>കാട്ടുതീയുണ്ട്.</div><div>.....</div><div>ചേറിൽ പോലുമുണ്ട് </div><div>പൂണ്ടുകിടക്കുന്ന ജീവികളുടെ</div><div>ആത്മാക്കൾ;</div><div>കളകളായി മുളയ്ക്കുകയും</div><div>മഞ്ഞപ്പൂക്കൾ വിടർത്തി</div><div>വാടി വീഴുകയും ചെയ്യുന്നവ.</div><div>.......</div><div>പാമ്പുകളുടെ ജീവൻ </div><div>കടലിൽ തിരമാലകളായി</div><div>പുളയുന്നു' .</div><div><br /></div><div>വാർദ്ധക്യത്തിലെ
ഏകാന്തത കവിക്ക് അതിജീവിക്കാനുള്ളതാണ്. അപ്പോഴാണ് കവി അക്ഷരങ്ങളുടെ
വളവുകളിൽ അനാഥരാക്കപ്പെട്ട തലമുറകളെപ്പറ്റി ഓർക്കുന്നത്.</div><div><br /></div><div>ഇറ്റാലോ കാൽവിനോയുടെ</div><div>ഭാവന</div><div><br /></div><div>ഭാവിയുടെ
സാഹിത്യത്തിനു വേണ്ടി, നിലവിലുള്ളതും ഉപയോഗിച്ച് തേയ്മാനം വന്നതുമായ
പ്രതിബിംബങ്ങളെ, പ്രതീകങ്ങളെ പുതിയ പശ്ചാത്തലത്തിൽ അർത്ഥവ്യത്യാസത്തോടെ
ഉപയോഗിക്കണമെന്നു പ്രമുഖ ഇറ്റാലിയൻ സാഹിത്യകാരനായ ഇറ്റാലോ കാൽവിനോ 'സിക്സ്
മെമോസ് ഫോർ ദ് നെക്സ്റ്റ് മിലേനിയം' എന്ന പുസ്തകത്തിൽ എഴുതുന്നുണ്ട്.അത്
മറ്റൊരു തരത്തിൽ സാമ്പ്രദായികമായ എഴുത്തിനെ തുടച്ചു നീക്കി മറ്റൊന്നു
സൃഷ്ടിക്കുന്നതിനു സമാനമായിരിക്കും .</div><div><br /></div><div>ഓഷോയുടെ ചിന്തകൾ </div><div><br /></div><div>ഇന്ത്യ
കണ്ട പത്തു മഹാധിഷണാശാലികളിൽ ഒരാളാണ് ഓഷോ എന്നു നിസ്സംശയം പറയാം. സമുദ്രം
പോലെ പരന്നു കിടക്കുന്ന , അദ്ദേഹത്തിൻ്റെ ചിന്താമണ്ഡലം അത്
വ്യക്തമാക്കുന്നുണ്ട്. ഓഷോയുടെ ചില ചിന്തകൾ ഇവിടെ അവതരിപ്പിക്കുകയാണ്:</div><div>1)നിങ്ങൾ
നിങ്ങളാണ് .മറ്റാരെക്കാളും, ഒരുനിലയിലും, നിങ്ങൾ ചെറുതല്ല. നിങ്ങളെ
ബഹുമാനിക്കുക. നിങ്ങളുടെയുള്ളിലെ ശബ്ദത്തെ തിരിച്ചറിയുക. അതിനെ പിന്തുടരുക.</div><div><br /></div><div>2)അസ്തിത്വം
ഒരു തരത്തിലും തെറ്റാവാനിടയില്ല. അത് നമ്മുടെ ആഗ്രഹങ്ങളെ
പൂർത്തീകരിക്കുന്നില്ലെങ്കിൽ അതിൻ്റെയർത്ഥം നമ്മുടെ ആഗ്രഹങ്ങൾ
തെറ്റാണെന്നാണ്. </div><div><br /></div><div>3)വിചിത്രമായ ഒരു കാര്യമാണിത്:
ഏത് കുട്ടിയും ജനിക്കുന്നത് ചുരുട്ടിയ കൈകളുമായാണ്. എന്നാൽ എല്ലാവരും
മരിക്കുന്നതോ ? വിടർത്തിപ്പിടിച്ച കൈകളുമായി.</div><div><br /></div><div>4)ഒരു
ചിന്തയുമില്ലാതെ ,ഒരു ശ്രദ്ധയുമില്ലാതെ, യാതൊന്നും ആഗ്രഹിക്കാതെ വെറുതെ
നിശബ്ദനായിരുന്നു നോക്കൂ ,നിങ്ങളിൽ തന്നെ വേരുകളാഴ്ത്തി.</div><div><br /></div><div>5)കുറച്ചു
സമയത്തേക്കാണെങ്കിലും, ചിരിക്കുമ്പോൾ നിങ്ങൾ ധ്യാനത്തിലാണ് ;ചിന്ത
നിലയ്ക്കുന്നു. ഒരേസമയത്ത് ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുക
അസാധ്യമാണ്.</div><div><br /></div><div>6)ലോകത്തിലെ ഏറ്റവും വലിയ ഭയം എന്നു
പറയുന്നത് മറ്റുള്ളവരുടെ അഭിപ്രായമാണ്. എന്നാൽ ആൾക്കൂട്ടത്തെ പേടിക്കാത്ത
നിമിഷത്തിൽ നിങ്ങൾ ഒരു ആട്ടിൻപറ്റമല്ലാതാകുന്നു. നിങ്ങൾ ഒരു
സിംഹമായിത്തീരുന്നു. നിങ്ങളുടെ ഹൃദയത്തിൽ നിന്നു ഒരു വലിയ
അലർച്ചയുണ്ടാകുന്നു. അത് സ്വാതന്ത്ര്യത്തിന്റെ അലർച്ചയാണ്.</div><div><br /></div><div>7)നിങ്ങൾ
ആഗ്രഹിക്കുന്നതിനു മുമ്പ് ചിന്തിക്കുന്നു. അത്
പൂർത്തീകരിക്കപ്പെടുന്നതിനുള്ള എല്ലാ സാധ്യതയുമുണ്ട് .പക്ഷേ ,അപ്പോൾ നിങ്ങൾ
യാതനയനുഭവിച്ചു തുടങ്ങും.</div><div><br /></div><div>8)നിങ്ങൾ സൃഷ്ടിപരമായി
പ്രവർത്തിക്കുമ്പോൾ മാത്രമാണ് ജീവിതത്തിനു അർത്ഥമുള്ളതായി തോന്നുക. അത്
എഴുതേണ്ട കവിതയാണ് .അത് ആലപിക്കേണ്ട ഗാനമാണ്. അത് അനുഷ്ഠിക്കേണ്ട നൃത്തമാണ്
.</div><div><br /></div><div>9)മരങ്ങൾ നോക്കൂ ,പക്ഷികളെ നോക്കൂ ,മേഘങ്ങളെ
നോക്കൂ, നക്ഷത്രങ്ങളെ നോക്കൂ... നിങ്ങൾക്ക് കണ്ണുകളുണ്ടെങ്കിൽ കാണാൻ
കഴിയും, ഈ ലോകത്തിലെ എല്ലാ ഉണ്മയും ആനന്ദത്തിലാണ്. </div><div><br /></div><div>10) ഒരുവൻ്റെ അസ്തിത്വത്തിലെ ഏറ്റവും വലിയ കലാപം എന്നു പറയുന്നത് സർഗാത്മകതയാണ്. </div><div><br /></div><div><br /></div><div>ടി.പി. രാജീവൻ ,വിജയകുമാർ മേനോൻ </div><div><br /></div><div>കവിയും
നോവലിസ്റ്റുമായ ടി.പി.രാജീവനും കലാവിമർശകനായ വിജയകുമാർ മേനോനും
വിടവാങ്ങിയിരിക്കുന്നു. കവിതയുടെ വഴിയിൽ സഞ്ചരിച്ച ടി. പി. രാജീവൻ അതിൽ
നിന്ന് മാറി നോവൽ എന്ന മാധ്യമത്തിലേക്ക് വന്നത് ഒരു നവാനുഭവമായി. ഒരാൾ
ഒരേയൊരു മാധ്യമത്തിൽ മാത്രം തുടരണം എന്നു പറയുന്നതിൽ ഇന്നത്തെ കാലത്ത് വലിയ
പ്രസക്തിയില്ല. കാരണം, എഴുതാനുള്ള മാധ്യമം തിരഞ്ഞെടുക്കാനുള്ള
സ്വാതന്ത്ര്യം എഴുതുന്നയാൾക്കാണുള്ളത്. </div><div>ദീർഘകാലമായി
കവിതയെഴുതുന്ന ഒരാൾ മറ്റൊരു മാധ്യമം പരീക്ഷിക്കുന്നത് സർഗാത്മകമായ
നവീകരണമായി കണ്ടാൽ മതി. ക്ലീഷേകളിൽ നിന്നു, നടപ്പുവഴികളിൽ നിന്നു മാറി
സഞ്ചരിക്കാൻ ശ്രമിച്ച എഴുത്തുകാരനാണ് ടി.പി.രാജീവൻ .അദ്ദേഹത്തിൻ്റെ ദ്
കുറുക്കൻ ,ഹൊഗനേക്കൽ തുടങ്ങിയ കവിതകളും പാലേരി മാണിക്യം എന്ന നോവലും
രാഷ്ട്രീയ ഭിക്ഷാംദേഹികളായി നടക്കുന്നവർക്ക് എഴുതാൻ കഴിയുന്നതല്ല .രാജീവൻ
തൻ്റെ സ്വാതന്ത്ര്യത്തെ വീണ്ടെടുക്കാനും അറിയാനും നിരന്തരം
പ്രയത്നിച്ചുകൊണ്ടിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.</div><div><br /></div><div>വിജയകുമാർ
മേനോൻ ചിത്രകലയെക്കുറിച്ചുള്ള അവബോധം ആധുനികമാക്കുന്നതിൽ അതുല്യമായ
പങ്കുവഹിച്ചു. ഇപ്പോൾ ചിത്രകല ആസ്വദിക്കാൻ കഴിയുന്നവർ എഴുത്തുകാർക്കിടയിൽ
ചുരുക്കമാണ്. വളരെ വിദ്യാസമ്പന്നരായ ആളുകൾക്കു പോലും വാൻഗോഗ്, മാറ്റിസ്,
മൊനെ തുടങ്ങിയവരെ അറിയില്ല. ഇത് നമ്മുടെ സംസ്കാരത്തിന്റെ വികാസത്തിനു
തടസ്സമായി നിൽക്കുന്ന ഒരു ഘടകമാണ്. ചിത്രയെകലയെക്കുറിച്ച് പത്രമാസികകളിൽ
യാതൊരു വിവരണവും വരുന്നില്ല .ചിത്രപ്രദർശനം നടത്തിയതിനെക്കുറിച്ച് വാർത്ത
കൊടുക്കുന്നത് മുട്ടക്കോഴികളെ വിതരണം ചെയ്തു എന്നു
അറിയിക്കുന്നതുപോലെയാണ്. ചിത്രപ്രദർശനങ്ങളുടെ വാർത്ത കാൽ നൂറ്റാണ്ട്
തുടർച്ചയായി വായിച്ചാലും വായനക്കാരനു ചിത്രകലയെക്കുറിച്ച് ഒന്നും തന്നെ
ഗ്രഹിക്കാനാവില്ല. </div><div>ഇവിടെയാണ് വിജയകുമാർ എഴുതി ഒരു ചരിത്രമുണ്ടാക്കിയത്. </div><div><br /></div><div>ആസ്വാദനമില്ല</div><div><br /></div><div>മലയാളസാഹിത്യത്തിൽ
ഇത്രയധികം കവികൾക്കും നോവലിസ്റ്റുകൾക്കും ഇടം കിട്ടാൻ പോകുന്നില്ല.
എഴുത്തുകാരുടെ ഒരു പ്രവാഹമാണിപ്പോൾ. വായനക്കാരില്ല ,എഴുത്തുകാരേയുള്ളു. ഇവർ
യഥാർത്ഥ എഴുത്തുകാരല്ല. പലരും മറ്റു പല സൗകര്യങ്ങളും ഉപയോഗിച്ച്
നിലവാരമില്ലാത്ത കൃതികൾ തുടരെ പ്രസിദ്ധീകരിച്ച് അവാർഡ് വാങ്ങുകയാണ്.
എന്നിട്ട് അവർ വാട്സപ്പിലും ഫേസ്ബുക്കിലും ഓടി നടന്ന് പലതും
അവകാശപ്പെടുന്നു. ഏതാനും രചനകൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ഉടനെ
വലിയ കവിയാണെന്ന് ഭാവിക്കുന്നത് അറിവില്ലാത്തതുകൊണ്ടാണ്. </div><div><br /></div><div>കൂടുതൽ
വായിച്ചാലേ സ്വന്തം കൃതികളുടെ ആഴക്കുറവ് ബോധ്യമാവുകയുള്ളു. ഒരു ദുര്യോഗം
ഇതാണ്: അസംഖ്യം സാഹിത്യ കൃതികൾ ദിനംപ്രതി
പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടെങ്കിലും അത് എങ്ങനെ വായിക്കണമെന്നു
ഭൂരിപക്ഷത്തിനും അറിയില്ല. അതിൽ ഉന്നതമായ മൂല്യങ്ങൾ അടങ്ങിയിട്ടുള്ളത്
കണ്ടുപിടിക്കാനുള്ള സംവിധാനമില്ല .അതുകൊണ്ടാണ് ഇപ്പോഴും എൻ. പ്രഭാകരൻ
,സി.വി.ബാലകൃഷ്ണൻ തുടങ്ങിയവരുടെ ശരാശരിയിൽ താഴെയുള്ള കഥകൾ കവർസ്റ്റോറി
യാക്കി വായനക്കാരെണ്ട് വായിപ്പിക്കുന്നത്.സാഹിത്യ വായനയുടെ അഭിരുചി എവിടെയോ
നഷ്ടപ്പെട്ടിരിക്കുന്നു. സാഹിത്യം</div><div> ആസ്വദിക്കാനറിയുന്ന വിമർശകരോ , ഉപന്യാസകാരന്മാരോ ഇന്നു കലാശാലകളിലില്ല.</div></div>m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-46057988128686783482022-12-09T22:18:00.002-08:002022-12-09T22:18:21.397-08:00ഗദ്യത്തിൻ്റെ രാഗം /അക്ഷരജാലകം / എം.കെ.ഹരികുമാർ<br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgS00XZ18y5Tj0NZD_dR2dMOhx2bSKudtk8cGMrZCd-0lC7kMoqVf-KsJNNJlwyevurS0XzB45VUvmOyAKujE_pY50fwkRWwAAU5smcnMgHDZGBxktmqJPE_vyYt36Vrb6DrWgxREdWczFT47YwHUqn-ijCANkuveOiCtp824PcUzMRNhEUbUCRb1Gn/s1080/IMG-20221122-WA0107(3).jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="1080" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgS00XZ18y5Tj0NZD_dR2dMOhx2bSKudtk8cGMrZCd-0lC7kMoqVf-KsJNNJlwyevurS0XzB45VUvmOyAKujE_pY50fwkRWwAAU5smcnMgHDZGBxktmqJPE_vyYt36Vrb6DrWgxREdWczFT47YwHUqn-ijCANkuveOiCtp824PcUzMRNhEUbUCRb1Gn/s320/IMG-20221122-WA0107(3).jpg" width="320" /></a></div><br /><br /><div><br /></div><div><br /></div><div>ഈ
വർഷം സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആനി എർണോയുമായി അമെരിക്കൻ
എഴുത്തുകാരി ലോറൻ എൽകിൻ നടത്തിയ സംഭാഷണം' ദ് വൈറ്റ് റിവ്യു 'വിൽ വായിച്ചു.
നോവലിസ്റ്റ് എന്നോ റൈറ്റർ എന്നോ വിളിക്കപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ല
എന്നാണ് അവർ പറഞ്ഞത്. കാരണം, ഈ പദങ്ങളൊക്കെ ഇന്നു ഭാഷയിൽ പുരുഷനെ മാത്രമാണ്
വിവക്ഷിക്കുന്നത്. സ്ത്രീക്ക് ആ പദങ്ങളിൽ ഇടമില്ല. തന്നെ പരമാവധി
അകറ്റിനിർത്തുകയാണ് എഴുതുമ്പോൾ ചെയ്യാറുള്ളതെന്നും താൻ എന്താണോ, താൻ
ജീവിച്ചതെന്താണോ ഇവ തമ്മിലുള്ള വിടവ് പ്രധാനമാണെന്നും അവർ
ഓർമ്മിപ്പിക്കുന്നു .രണ്ട് ലോകങ്ങളെ അവർ അഭിമുഖീകരിക്കുന്നു. ഒന്ന്, അവർ
സമൂഹത്തിൽ ഏതുതലത്തിൽ ജീവിക്കുന്നു. രണ്ട്, സാഹിത്യത്തിൻ്റെ അനുഭവം. ഈ
രണ്ടു ലോകങ്ങളെയും അഭിമുഖീകരിച്ചുകൊണ്ടാണ് അവർ എഴുതുന്നത്. സാഹിത്യം ഒരു
സമുന്നതമായ, സൂക്ഷ്മമായ അനുഭവമാണെന്നും വ്യക്തി എന്ന നിലയിലുള്ള തൻ്റെ
അനുഭവങ്ങളും സാമൂഹ്യശ്രേണിയിലുള്ള തന്റെ ജീവിതവും അതിൽ നിന്നു വളരെ
ദൂരെയാണെന്നും എർണോ തിരിച്ചറിയുന്നു. ഈ തിരിച്ചറിവുള്ള എഴുത്തുകാർ ഇന്നു
വളരെ വളരെ</div><div>ദുർല്ലഭമാണെന്നു പറയട്ടെ .</div><div><br /></div><div>പൊളിറ്റിക്കലി കറക്ട് </div><div><br /></div><div>രാഷ്ട്രീയമായി
ശരിയെന്ന അർത്ഥത്തിൽ 'പൊളിറ്റിക്കലി കറക്ട്' എന്നു പറയുന്നത് ആരെയും
വേദനിപ്പിക്കാതെ പെരുമാറുന്നതിനെക്കുറിച്ചാണല്ലോ. പൊതുമര്യാദ പാലിച്ചു
സംരക്ഷണം തേടുകയാണ് ഉചിതമെന്നു കരുതുന്നവർ കലാരംഗത്ത് വലിയ
നേട്ടങ്ങളുണ്ടാക്കുമെന്നു കരുതാനാവില്ല. കലാകാരന്റെ മുന്നിലുള്ളത്
ഭാവിയാണെങ്കിലും അവനു നേരിടാനുള്ളത് ഭൂതകാലത്തെയാണ്. ഭൂതകാലമെന്നാൽ നിറയെ
ശൈലികളാണ് ,ഭാഷകളാണ്, ചിന്തകളാണ്, മാതൃകകളാണ്. ഭൂതകാലം ഒരു സമസ്യയാണ്.
വെറുതെയിരുന്നാലും ഇതെല്ലാം വന്നു ഒരുവൻ്റെ തലയിൽ വീഴും. അകൽച്ച, വെറുപ്പ്,
ദുഷ്പ്രഭുത്വം തുടങ്ങിയവ നമ്മൾ കണ്ടുപിടിച്ചതല്ല;അതെല്ലാം ഇവിടെ
ഉണ്ടായിരുന്നു. നമ്മൾ കുടിച്ച വെള്ളത്തിലും കഴിച്ച ഭക്ഷണത്തിലും
അതുണ്ടായിരുന്നു. നമ്മുടെ നോട്ടങ്ങളിൽ ഇതെല്ലാം ലയിച്ചു
ചേർന്നിരിക്കുകയാണ്. ഭൂതകാലം ഇതിന്റെയെല്ലാം ജീനുകളെ വഹിക്കുകയാണ്
.പിന്നെങ്ങനെ നമ്മൾ മോചിതരാകും ?</div><div><br /></div><div>അതുകൊണ്ടാണ്
മഹാവിമർശകനായ ജോസഫ് മുണ്ടശ്ശേരി തൻ്റെ 'പ്രയാണം' എന്ന ലഘുഗ്രന്ഥത്തിൽ
പറയുന്നത് ,ഫ്യൂഡലിസത്തിൽ നിന്നു വെറുതെ ഒരു ചാട്ടം ചാടിയാൽ
കമ്മ്യൂണിസ്റ്റാകില്ലെന്ന് .കാരണം, കുറെ ദൂരം താണ്ടാനുണ്ട്. മാനസികമായ
പരിവർത്തനം അതിനാവശ്യമാണ്. വെറുതെ ആഗ്രഹിച്ചാൽ പോരാ ;നമ്മുടെ ശാരീരിക
ചലനങ്ങളിൽ ,ശരീരഭാഷയിൽ, വീക്ഷണങ്ങളിൽ കലർന്നിരിക്കുന്ന കാലഹരണപ്പെട്ടതും
അപരിഷ്കൃതവുമായ ചിന്തകളെ തിരിച്ചറിഞ്ഞു ദൂരീകരിക്കേണ്ടതുണ്ട്. </div><div>അതുകൊണ്ട് കലാകാരൻ തൻ്റെ ഭൂതകാലത്തെ നേരിട്ട് ജയിക്കേണ്ടതുണ്ട്. മാനസികവും ബുദ്ധിപരവുമായ ഒരു എതിരിടലാണത്. </div><div>ഭൂതകാലമെന്നാൽ
ഒരു കാലഘട്ടമല്ല; ആകെ ചരിത്രമാണ് .രാഷ്ട്രീയ, സാമൂഹിക ചരിത്രം മാത്രമല്ല;
വ്യവസ്ഥകളായി രൂപപ്പെടാത്ത അനേകം ചരിത്രങ്ങളുണ്ട്; വികാരങ്ങളുടെയും ആത്മീയ
പരിവർത്തനത്തിൻ്റെയും ചരിത്രമുണ്ട്.</div><div><br /></div><div>കൃഷ്ണമൂർത്തിയും സൗന്ദര്യവും </div><div><br /></div><div>തത്ത്വചിന്തകനായ
ജിദ്ദു കൃഷ്ണമൂർത്തി ഇങ്ങനെ പറഞ്ഞു: 'സൗന്ദര്യത്തെ അറിയാതെ, അതിനെ
വൈകാരികമായി ഉൾക്കൊള്ളാതെ ഒരു പ്രേമവും സാധ്യമാകില്ല. അഴുക്കുള്ള
പാതയെക്കുറിച്ച് ,ജനങ്ങളെക്കുറിച്ച്, ആകാശത്തെക്കുറിച്ച് ,നദിയെക്കുറിച്ച്,
പ്രകൃതിയെക്കുറിച്ചുള്ള അറിവാണ് സ്നേഹം. വൈകാരികതയാണ് സ്നേഹത്തിൻ്റെ സത്ത.
എന്നാൽ ഭൂരിപക്ഷമാളുകളും വൈകാരികതയെ ഭയക്കുന്നു. അവർ വൈകാരികമാകുന്നതിനെ
ഉപദ്രവമായി കാണുന്നു. അതുകൊണ്ട് അവർ സ്വയം കഠിനഹൃദയരാകുന്നു. അങ്ങനെയവർ
സ്വന്തം സങ്കടങ്ങളെ സൂക്ഷിച്ചുവയ്ക്കുന്നു. അല്ലെങ്കിൽ അവർ പലവിധത്തിലുള്ള
വിനോദങ്ങളിലേക്ക്, ആരാധനകളിലേക്ക്, പരദൂഷണത്തിലേക്ക് കാഴ്ചകളിലേക്ക്,
ആകൃഷ്ടരാവുന്നു'.</div><div><br /></div><div>ഓരോ നിമിഷവും നമുക്ക്
ജീവിക്കാനുള്ളതാണ് .അതുകൊണ്ട് വൈകാരികത എപ്പോഴുമുണ്ട്. അതിനെ
തഴയാനുള്ളതല്ല. ഇന്നത്തെ സാഹിത്യകൃതികൾ അനാവശ്യമായി പൊളിറ്റിക്കലി കറക്റ്റ്
ആവുകയാണ്.ജീവിതത്തെ ബാധിക്കുന്ന ഒരു പ്രശ്നത്തെയും കാണാതെ ,പ്രതികരിക്കാതെ
മുരിങ്ങമരത്തിൽ കാക്ക വന്നിരുന്നതിനെക്കുറിച്ചും വനപാലകർ പുലിയെ കറിവെച്ച്
കഴിക്കുന്നതിനെ ക്കുറിച്ചും കൂട്ടുകാരൻ്റെ അച്ഛനെക്കുറിച്ചും എഴുതി
രക്ഷപ്പെടുന്നു .യാതൊന്നിനെയും ഗൗരവത്തോടെ അഭിമുഖീകരിക്കാൻ സാധിക്കാത്ത ഒരു
കലാകാരസമൂഹം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.</div><div><br /></div><div>ഗദ്യത്തിൻ്റെ കാലം </div><div><br /></div><div>എന്താണ്
യാഥാർത്ഥ്യമെന്നു തിരിച്ചറിയപ്പെടുന്നില്ല .രാഷ്ട്രീയ ലേഖനങ്ങൾ പോലും
ഉണ്ടാകാത്തത് ഈ 'പൊളിറ്റിക്കലി കറക്ട്' മനോഭാവം മൂലമാണ്. വർഷങ്ങൾക്കു ശേഷം
കോൺഗ്രസ്സിൽ ഒരു തിരഞ്ഞെടുപ്പ് വന്നപ്പോൾ പൗരന്മാർക്ക് നീതിബോധം ഉണ്ടാകുന്ന
തരത്തിൽ ഒരു ലേഖനം മലയാളത്തിൽ എഴുതപ്പെട്ടില്ല. ഗവർണറും സർക്കാരും
തമ്മിലുള്ള തർക്കത്തിൽ, ഒരു മന്ത്രിയുടെ കാര്യത്തിൽ തനിക്ക് പ്രീതിയില്ല
എന്ന നിലപാടിന്റെ പ്രശ്നത്തിൽ, നീതിയുടെയും മനസ്സാക്ഷിയുടെയും
തീപ്പൊരിയുള്ള ഒരു ലേഖനം എഴുതപ്പെടുന്നില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ്
സി.നാരായണപിള്ള എഴുതുമായിരുന്നു.</div><div><br /></div><div>ഇന്നത്തെ
സാഹിത്യലേഖനങ്ങൾ ഭൂരിപക്ഷവും തന്നെ തൊഴിലിന്റെ ഭാഗമായി എഴുതപ്പെടുന്നതാണ്.
ഒന്നിലും മനസ്സാക്ഷിയോ മനുഷ്യത്വമോ സത്യമോ ഇല്ല .ഗദ്യം ഏതാണ്ട് മരിച്ചു
എന്നു പറയാം. ഇന്നു ഗദ്യത്തിനു മനസ്സോ ,സഹവർത്തിത്വമോ ,മമതയോ ഇല്ലാതായി
.ഗദ്യത്തിനു അന്തരംഗ സമുദ്രങ്ങൾ വേണം ,കവിതയേക്കാൾ.ഗദ്യം അതിൻ്റെ തന്നെ
രാഗം കണ്ടെത്തുകയാണ്. തകഴി തോട്ടിയുടെ മകൻ ,രണ്ടിടങ്ങഴി എന്നീ കൃതികൾ
എഴുതിയത് പൊളിറ്റിക്കലി കറക്ടാവാൻ തനിക്ക് കഴിയില്ലെന്ന ഉറച്ച ബോധ്യത്തിൽ
നിന്നുകൊണ്ടാണ്. ഒ.വി.വിജയൻ 'ധർമ്മപുരാണം' എന്ന നോവലും 'എണ്ണ' എന്ന കഥയും
എഴുതിയത് ഈ ബോധ്യത്തിൻ്റെ പിൻബലത്തിലാണ്. </div><div><br /></div><div>തന്റെ
കാലഘട്ടത്തിലെ നിശ്ചലതയെയും ജീർണതയെയും മരണത്തെയും വൈകാരികമായി
തിരിച്ചറിയാനാവുന്നില്ലെങ്കിൽ എഴുതിയതുകൊണ്ട് എന്താണ് പ്രയോജനം? മെക്സിക്കൻ
എഴുത്തുകാരൻ ഹ്വാൻ റുൾഫോ തൻ്റെ 'പെഡ്രോ പരാമോ 'എന്ന ഒരേയൊരു നോവലിലൂടെ ഇത്
സാധ്യമാക്കി. ഇവിടെ അമ്പത് നോവലെഴുതുന്നവർക്കു പോലും അത് അസാധ്യമാണ്.
യാതൊന്നിനോടും പ്രതികരിക്കാതെ ,വൈകാരിക ബന്ധമില്ലാതെ ഉറക്കം തൂങ്ങി
എഴുതുന്ന കൃതികൾക്ക് അനേകം പുരസ്കാരങ്ങൾ കിട്ടുന്നത് എന്തിൻ്റെ ആപത്
സൂചനയാണ് !ഇത് എന്തെങ്കിലും മാറ്റം ഉണ്ടാക്കുമോ ?</div><div><br /></div><div>ആത്മകഥയ്ക്ക് പറ്റിയ ജീവിതമില്ല </div><div><br /></div><div>ചലചിത്ര
നടൻ മധു സ്വന്തം ജീവിതത്തെക്കുറിച്ച് പറഞ്ഞ കാര്യം ശ്രദ്ധേയമായി തോന്നി.
ആത്മകഥ എഴുതുന്നില്ലേ എന്നു ഒരു മാധ്യമപ്രവർത്തക ചോദിച്ചപ്പോൾ അദ്ദേഹം
പറഞ്ഞു ,തന്റെ ജീവിതം എഴുതാൻ മാത്രം വലിപ്പമുള്ളതായി ഒരിക്കലും
തോന്നിയിട്ടില്ല എന്ന്. കുറെ സിനിമകളിൽ അഭിനയിച്ചു , സംവിധാനം ചെയ്തു
എന്നത് നേരാണ്. അതൊക്കെ അസാധാരണമാണെന്ന് കരുതുന്നില്ല. സ്വന്തം ജീവിതത്തെ
വല്ലാതെ പെരുപ്പിച്ച് അമിതമായ ആത്മവിശ്വാസവുമായി നടക്കുന്നവരുടെ
കൂട്ടത്തിൽ ഇപ്പോൾ എഴുത്തുകാരാണ് അധികവും .</div><div><br /></div><div>ജീവിതത്തിലെ
ഓരോ ദിവസവും എന്നും ഓർക്കപ്പെടേണ്ട മഹാസംഭവങ്ങൾ നിറഞ്ഞതാണെന്നു
ചിന്തിക്കുന്നത് മൗഢ്യമല്ലേ ? യാതൊരു മൂല്യവുമില്ലാത്ത കാര്യങ്ങൾ, അമിതമായ
ആത്മരതിയുടെ ഫലമായി എഴുതിവയ്ക്കുകയാണ് .മറ്റൊരാളായി മാറി നിന്ന ശേഷം
സ്വന്തം ജീവിതത്തെ നോക്കൂ .ജീവിതം ഒരു നിത്യയാഥാർഥ്യമാണോ? ഈ ശരീരമൊരു വാടക
വണ്ടി പോലെയല്ലേ ? എവിടെനിന്നോ കിട്ടിയ ഒരു വണ്ടി ഉപയോഗശേഷം
ഉപേക്ഷിക്കുന്നു ;മറ്റൊരാൾക്കും ഉപയോഗിക്കാനാവാത്ത വിധം അത്
തകരാറിലായിട്ടുണ്ടാകും. ആ ശരീരത്തിന്റെ പേരിൽ അനശ്വരത ആഘോഷിക്കാൻ
എന്താണുള്ളത്? പിന്നെയുള്ളത് മനസ്സാണ്. മനസ്സ് ഒരു നേരാണോ ?കുറേക്കാലം
പ്രേമിച്ചു ഒരു കുഴിയിൽ മരിക്കാൻ ആഗ്രഹിച്ചു നടക്കുന്ന കമിതാക്കളുണ്ട്.
എന്നാൽ പിന്നീട് പിണങ്ങുമ്പോൾ പഴയതെല്ലാം വ്യാജമായിത്തീരുന്നു. ശത്രുവാകാൻ
ഒരു മടിയുമില്ല. മനസ്സ് ഒരു വ്യാജബിംബമല്ലേ? മനസ്സിൽ തോന്നുന്നതെല്ലാം
മിക്കവാറും കളവായിരിക്കും ;അല്ലെങ്കിൽ അത് കള്ളമാണെന്ന് തെളിയിക്കാൻ അധിക
സമയം വേണ്ടിവരില്ല. അതുകൊണ്ട് ആത്മകഥ ഒരു സുരക്ഷിത പാതയല്ലെന്നു
എഴുത്തുകാരൻ മനസ്സിലാക്കുന്നതാണ് നല്ലത്.</div><div><br /></div><div>ഖസാക്ക് 100 ൽ </div><div><br /></div><div>'ഖസാക്കിൻ്റെ
ഇതിഹാസ'ത്തിൻ്റെ നൂറാം പതിപ്പ് (ഡി.സി) പുറത്തിറങ്ങുകയാണ്. 1969 ലാണ് ഈ
കൃതി പ്രസിദ്ധീകരിച്ചത്. മലയാളഭാഷയെയും സാഹിത്യത്തെയും സൗന്ദര്യബോധത്തെയും
ആധുനികമായ പരിവർത്തനത്തിനു വിധേയമാക്കിയ ഒരേയൊരു കൃതിയാണിത് .മറ്റൊരു
ശാഖയിലും ഇതിനു സമാനമായ സ്ഥാനമുള്ള ഒരു കൃതിയില്ല .ഈ നോവലിനെക്കുറിച്ച് ഞാൻ
എഴുതിയ 'ആത്മായനങ്ങളുടെ ഖസാക്ക് '(1984) ഒരു സാമ്പ്രദായിക പഠനമല്ല;
വിമർശകൻ്റെ കലയാണ്. ഖസാക്കിനെക്കുറിച്ച് ഉണ്ടായ ആദ്യത്തെയും അവസാനത്തെയും
കൃതിയാണിത്. ഈ നോവൽ എന്നിൽ സൃഷ്ടിച്ച മറ്റൊരു കൃതിയാണിത്. എൻ്റെ ദാർശനിക,
സൗന്ദര്യാത്മക പ്രകമ്പനങ്ങളെ കലാപരമായി പുന:സൃഷ്ടിക്കുകയാണ് ചെയ്തത്.
അതുകൊണ്ടാണ് അത് ആസ്വാദകൻ്റെ ,വായനക്കാരൻ്റെ ,വിമർശകൻ്റെ കലയായി മാറുന്നത്.</div><div><br /></div><div>ഞാൻ
എഴുതി തുടങ്ങുന്ന കാലത്ത് വിജയനെ വിമർശകരും രാഷ്ടീയക്കാരും സാംസ്കാരിക
ശക്തികളും ആക്രമിക്കുന്നതാണ് കണ്ടത്.ശത്രുതയോടെ പലരും എഴുതി
.വിജയനെക്കുറിച്ച് നുണകൾ പ്രചരിപ്പിച്ചു. എന്നാൽ ഇതെല്ലാം ഇപ്പോൾ മാറി.
എന്തൊരു പരിവർത്തനമാണിത്!. കേരള ,കേന്ദ്ര സാഹിത്യ അക്കാദമികൾക്ക്
സൗന്ദര്യബോധം കമ്മിയായതുകൊണ്ട് അവർ രണ്ടു കൂട്ടരും അവാർഡ് കൊടുത്തില്ല.
അതും നന്നായി.</div><div>ഇപ്പോൾ ഖസാക്ക് ഒരാഘോഷമാണ്. ഇതാ എട്ട് വ്യത്യസ്ത കവറുകളിൽ രൂപകൽപ്പന ചെയ്ത ഖസാക്ക് എഡിഷൻ ഒന്നിച്ചു വാങ്ങുന്നതാണ് ആഘോഷം !.</div><div><br /></div><div>യുദ്ധം കവിതയിൽ </div><div><br /></div><div>പി.ടി.
പ്രമീഷ് (യുദ്ധവും ജീവിതവും ,കലാപൂർണ ,സെപ്റ്റംബർ)തൻ്റെ വൈകാരിക ലോകത്ത്
തീവ്രമായി അനുഭവിക്കുകയാണ് ,ഒരു യുദ്ധത്തെ . യുക്രെയ്ൻ യുദ്ധം നമ്മുടെ
കൺമുന്നിലുണ്ട്. ചിത്രശലഭം ചെരുപ്പിനടിയിൽ അമരുന്നത് കണ്ടാൽ കരയുന്ന കവികൾ
പക്ഷേ ,ആ യുദ്ധം കണ്ടില്ല .ഇതാ ,പ്രതിഭയുള്ള പ്രമീഷ് എഴുതുന്നു :</div><div>'പൂന്തോട്ടങ്ങൾ </div><div>ബോംബിംഗിൽ കരിഞ്ഞുപോയതിനാൽ</div><div>മരിച്ച കുട്ടികളുടെ </div><div>ശവകുടീരങ്ങളിൽ</div><div>പൂക്കൾ പോലും </div><div>വയ്ക്കാനായില്ല .</div><div>ഭാവിയിലേക്ക് കൈപിടിച്ച് </div><div>നടത്തേണ്ട ,</div><div>അവരുടെ പുസ്തകത്തിലെ അക്ഷരമാലകൾ ,</div><div>തകർന്ന സ്കൂൾ മൈതാനങ്ങളിൽ</div><div>ദുഃഖത്തോടെ അലയുന്നു'.</div><div><br /></div><div>ഈ
അനുഭവം കാകളിയിലെഴുതേണ്ട. ഗദ്യം ധാരാളം മതി. ഈ ഗദ്യം ആധാരത്തിനോ
,മഹസ്സറിനോ ഉപയോഗിക്കുന്നതല്ല .ഇതിൽ മനുഷ്യാത്മാവിൻ്റെ താപമാണുള്ളത്.</div><div><br /></div><div>കഥയുടെ കർത്തൃത്വം വേണോ ?</div><div><br /></div>'കാഞ്ഞിരത്താഴത്തെ
മൂക്കടയാളങ്ങൾ'(ഗ്രന്ഥാലോകം ,ആഗസ്റ്റ്) എന്ന കഥയെഴുതിയ ഉണ്ണികൃഷ്ണൻ
കളീക്കൽ കഥ പറയാൻ താല്പര്യമുള്ള വ്യക്തിയാണ്. അതിനുള്ള വാസനയുമുണ്ട്. അത്
പ്രാചീനമായ വാസനയാണ് .എന്നാൽ ആധുനികകാലത്തെ കഥ എന്ന സാഹിത്യരൂപത്തിലെത്താൻ
ഇതു പോരാ. അതിന്റെ കലാപരവും ശൈലീപരവുമായ സവിശേഷതകൾ അറിയണം. എങ്കിലേ
ചെറുകഥയുടെ കർത്തൃത്വം ഒരാൾക്കു ലഭിക്കുകയുള്ളു. സ്രഷ്ടാവ് എന്ന സ്ഥാനം
വേണോ ?എന്തെങ്കിലും സൃഷ്ടിച്ചാലല്ലേ അത് സാധ്യമാകൂ ?ഈ കഥയിൽ അനാവശ്യമായ
വിവരണങ്ങളാണ് കൂടുതൽ .മനുഷ്യരുടെ മൂക്കിനെക്കുറിച്ച് സവിസ്തരം
പ്രതിപാദിക്കുന്നു. കഥയുടെ കലാനുഭൂതി സൃഷ്ടിക്കപ്പെടുന്നില്ല. ഒരു
സംഭവത്തിന്റെ, കുറെ സംഭവങ്ങളുടെ സ്ഥൂലമായ വിവരണം ഇന്നു നോവലിസ്റ്റുകൾക്ക്
പോലും വേണ്ടാതായിട്ടുണ്ട്. കഥയിൽ ഒരു മനസ്സിന്റെ ധ്യാനമുണ്ടാവണം. അത്
ഏകാന്തമായ ധ്യാനത്തിലേക്ക് നമ്മെ പ്രലോഭിപ്പിക്കണം. വായനക്കാരൻ ആ
താമരക്കുമ്പിളിൽ സ്വയം കാണണം m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-22919353091528520932022-12-09T22:16:00.008-08:002022-12-09T22:16:57.116-08:00അമ്പും പക്ഷിയും നേർക്കുനേർ /അക്ഷരജാലകം /എം.കെ.ഹരികുമാർ <p> </p><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwCiCjPOpmG_hBRWMtOJHekUO-LHeldSIn9NF4ilH9gl7HhR_0srfmj-GzA-s4Z26xdYpDTgM75ktVafGChZj5NeBgABZn_pJgRoYLiO0YNRyW7yfsyOCmmbMFD99OQBgdSabW8H8pzDr2BX8HCjrp-g5Tr6s9HdFgd_qx84vVxm3Pd7Dr4JE4p1RW/s1080/IMG-20221122-WA0106.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="1080" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwCiCjPOpmG_hBRWMtOJHekUO-LHeldSIn9NF4ilH9gl7HhR_0srfmj-GzA-s4Z26xdYpDTgM75ktVafGChZj5NeBgABZn_pJgRoYLiO0YNRyW7yfsyOCmmbMFD99OQBgdSabW8H8pzDr2BX8HCjrp-g5Tr6s9HdFgd_qx84vVxm3Pd7Dr4JE4p1RW/s320/IMG-20221122-WA0106.jpg" width="320" /></a></div><br /><br /><div><br /></div><div><br /></div><div>ഒരു
സോഷ്യൽമീഡിയ മനസ്സ്, അല്ലെങ്കിൽ മനോഭാവം ഇന്നു രൂപപ്പെട്ടിട്ടുണ്ട്
.സോഷ്യൽ മീഡിയയ്ക്ക് മാനാഭിമാനങ്ങളില്ല .നിയമങ്ങൾ പോലും അവിടെ ദുർബ്ബലമാണ്.
ഒരാൾക്ക് സ്വന്തം പ്രൊഫൈൽ മറച്ചുവച്ച് എന്തും എഴുതാം. പ്രശസ്തനായ ഒരാൾ
മരിച്ചു എന്നു തെറ്റായ വാർത്ത നല്കുന്നതിൽ ആഹ്ളാദിക്കുന്ന ഒരു മാധ്യമ
സംസ്കാരമാണ് ചുറ്റിനും കനം വയ്ക്കുന്നത്. ഒരു സെലിബ്രിറ്റി മരിച്ചു എന്നു
കള്ളം പറഞ്ഞാൽ യു ട്യൂബിലൂടെ പണമുണ്ടാക്കും. അപ്പോൾ കള്ളത്തിനു മുല്യം
കൈവരുകയാണ്. ഒരാൾ എത്രത്തോളം വ്യാജമാകുന്നു എന്നത് സോഷ്യൽ മീഡിയയിൽ ഒരു
ട്രേഡ് മാർക്കാണ്. അത് വിജയത്തിൻ്റെ പ്രതിലോമകരമായ വിജയമാണ്. പ്രകോപനങ്ങൾ
,അട്ടഹാസങ്ങൾ, തെറികൾ, ആക്രോശങ്ങൾ, വെല്ലുവിളികൾ, നുണകൾ എല്ലാം ചേർന്നതാണ്
സോഷ്യൽ മീഡിയയിലെ ഭാഷ .അവിടെ ദൈവങ്ങളില്ല;ഓർമ്മകളില്ല. ദൈവം 'യഥാർത്ഥ'മായി
നിൽക്കുന്നത് പുറംലോകത്താണ്;ചിലപ്പോഴൊക്കെ മനുഷ്യമനസിലും .ഒരു
ആരാധനാലയത്തിൽ നാം പ്രതീക്ഷിക്കുന്നത് ,സങ്കല്പിക്കുന്നത്
ദൈവത്തെയാണ്.ആരാധനാലയത്തിലും ദൈവമില്ലെന്നു പറഞ്ഞാൽ നിരാശപ്പെടേണ്ടി വരും.
അപ്പോൾ നാം ശരിക്കും ഒറ്റപ്പെടും ;ദൈവത്തിൻ്റെ ഒരു പരിഭാഷയാണത്. എന്നാൽ
സോഷ്യൽ മീഡിയ ലോകത്ത് ഒരു ദൈവവുമില്ല .അവിടെ ഓരോരുത്തരും ദൈവമാണ് .ഓരോ
വ്യക്തിയും വിധിക്കുന്നു .സ്വയം വാഴുന്നു.അദൃശ്യനായി നടക്കുന്നു.
ശരീരമില്ലാതെ ജീവിക്കുന്നു, </div><div><br /></div><div>അതുകൊണ്ട് സോഷ്യൽ
മീഡിയയിലെ ഭാഷയുടെ വിമതസ്വഭാവം പ്രകോപനപരമായി ഉപയോഗപ്പെടുത്തിയാലേ അവിടെ
നിലനിൽക്കാനാവൂ. ഒരു പുതിയ മാധ്യമത്തിന്റെ ഉത്തര- ഉത്തരാധുനികമായ ലോകമാണത്.
അവിടെ വാർത്ത ഒരാൾക്ക് സ്വയം നിർമ്മിക്കാം .വാർത്തയിൽ ഇടപെടാം. അവിടെ
എഡിറ്ററില്ല .പത്രാധിപർ മരിച്ചു. </div><div><br /></div><div>കൊല്ലുമ്പോഴും വിനോദം</div><div><br /></div><div>ന്യൂസിലൻഡിലെ
ഒരു ഭദ്രാസനപ്പള്ളിയിൽ പ്രാർത്ഥിച്ചിരുന്നവർക്ക് നേരെ നിറയൊഴിച്ച അക്രമി
തൻ്റെ തലയിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലൂടെ ആ ഭീകരദൃശ്യങ്ങൾ ഫേസ്ബുക്ക്
ലൈവ് കൊടുത്തത് ഓർക്കുമല്ലോ .അയാൾ ദൈവമാകാൻ നോക്കുകയായിരുന്നു. കുറച്ചു
നേരത്തേക്കെങ്കിലും താൻ മാത്രം നിയന്ത്രിക്കുന്ന ലോകത്തെ
കണ്ടെത്താനായിരുന്നു അയാളുടെ ശ്രമം.കൊല്ലുമ്പോഴും ഒരു എൻറർടെയ്ൻമെൻ്റ്
വേണമത്രേ. ഈ പെരുമാറ്റഭാഷയും ആംഗ്യചലനങ്ങളും ടെലിവിഷൻ വാർത്താ അവതാരകരെയും
ചർച്ചയിൽ പങ്കാളികളായി എത്തുന്നവരെയും സ്വാധീനിച്ചിരിക്കുകയാണ്. ഓരോ ചാനൽ
ചർച്ചയും പിന്നീട് യൂട്യൂബ് ദൃശ്യങ്ങളായി മാറാനുള്ളതാണ്. ചാനൽ ചർച്ച
കൃത്യസമയത്ത് ,റിയൽ ടൈമിൽ നടക്കുന്നതാണ് .എന്നാൽ അതിൻ്റെ വിപണി പിന്നീട്
യൂട്യൂബിൽ പല സമയങ്ങളിലാണ് രൂപപ്പെടുന്നത്. അതുകൊണ്ട് റിയൽ ടൈമിലെ ചർച്ചയും
അതിന്റെ സ്വഭാവവും ഭാഷയും യൂട്യൂബ് പ്രേക്ഷകർക്ക് കൂടി പ്രിയങ്കരമാവുന്ന
തരത്തിൽ സജ്ജീകരിക്കാൻ ഉത്പാദകർ തയ്യാറായിരിക്കണം. അതുകൊണ്ടാണ് ഇന്നത്തെ
ടെലിവിഷൻ ചാനൽ ചർച്ചകളിലെ പങ്കാളികളുടെ ഭാഷയും ആംഗ്യങ്ങളും
വ്യത്യസ്തമാകുന്നത്. അതിനു എരിവും പുളിയും കൂടുതലായിരിക്കും.എരിവില്ലെങ്കിൽ
പ്രേക്ഷകരുണ്ടാവില്ല. അനാവശ്യമായി കോപിക്കുകയോ അശ്ലീലമെന്ന ധ്വനി
സൃഷ്ടിച്ചുകൊണ്ട് ചീത്തപറയുകയോ വേണം. കൈയിലുള്ള വകതിരിവില്ലാത്ത ഭാഷ
കെട്ടഴിച്ച് വിടണം .താൻ ഒരു മര്യാദകെട്ട വനാണെന്നു പ്രേക്ഷകരെ കൊണ്ട്
അംഗീകരിപ്പിക്കുന്നിടത്താണ് ചർച്ചയിലെ പങ്കാളികളുടെ വിജയമിരിക്കുന്നത്. </div><div><br /></div><div>ക്ഷോഭിക്കുന്നതിനാണ്
മാർക്കറ്റ്. ക്ഷോഭത്തിനു ഒരു വിപണനമൂല്യമുണ്ട്. അത് എതിരാളികളെ
സൃഷ്ടിച്ചേക്കാം; അല്ലെങ്കിൽ കാണികളെ ആകർഷിക്കാതിരിക്കില്ല.
ശാന്തമായിരിക്കുന്ന ഒരു പട്ടണത്തിൽ മൂന്നോ നാലോ പേർ ചേർന്നുണ്ടാക്കുന്ന
തമ്മിലടി പെട്ടെന്നു വലിയൊരു ജനക്കൂട്ടത്തിന്റെ ശ്രദ്ധയാകർഷിക്കുന്നു.
ചാനൽചർച്ചയിലെ പങ്കാളികളും ഇതിനു സമാനമായ ചലനമാണ് യുട്യൂബിൽ പിന്നീട്
സൃഷ്ടിക്കുന്നത്. </div><div><br /></div><div>അതുകൊണ്ട് പങ്കാളികളുടെ ഭാഷ
വളരെ പരുക്കനായിരിക്കും. എന്നാൽ ഈ ക്ഷോഭവും അംഗചലനങ്ങളും എതിർപ്പും ആരാണ്
നിശ്ചയിക്കുന്നത്? അത് വാർത്തയ്ക്ക് മുന്നേ തന്നെ തീരുമാനിക്കപ്പെടുന്നതാണ്
.പരസ്യദാതാക്കളുടെ താല്പര്യത്തെ മാനിച്ചുകൊണ്ട് ചാനലിലെ കണ്ടന്റ്
പ്രൊവൈഡർമാരാണ് പങ്കാളികളുടെ പെരുമാറ്റരീതിയെ സ്വാധീനിക്കുന്നത്. അവതാരകനെ
,അവർ അതിനായി ദൈവത്തിൻ്റെ തലത്തിലേക്ക് ഉയർത്തുന്നു .അവതാരകൻ്റെ
പദ്ധതിക്കനുസരിച്ച് പങ്കാളികൾ രണ്ടോ മൂന്നോ വിഭാഗങ്ങളായി തിരിഞ്ഞ്
ഏറ്റുമുട്ടുന്നതിനാണ് മൂല്യം. ഈ ഏറ്റുമുട്ടൽ യൂട്യൂബിൽ രണ്ട്
അഭിപ്രായങ്ങളുടെ ,തോന്നലുകളുടെ, തെമ്മാടിത്തങ്ങളുടെ നേർക്കു നേർ
പോരാട്ടമായി വ്യാഖ്യാനിക്കപ്പെടുന്നു.</div><div>ഒരു യാഥാർത്ഥ്യവും ഇന്നു
തർക്കിക്കപ്പെടാതെ നിലനിൽക്കുന്നില്ല. യാഥാർത്ഥ്യം തർക്കത്തിനുവേണ്ടി
സൃഷ്ടിക്കപ്പെടുന്നതാണോ എന്നു പോലും സംശയമുണ്ട് .</div><div><br /></div><div><br /></div><div>കഥ വേണ്ട; കഥയുടെ കഥ മതി </div><div><br /></div><div>'ഗ്രന്ഥാലോകം'
മാസികയിൽ കഥ,കവിത ,ലേഖനം എന്നീ ശാഖകൾക്കു പുറമേ 'കഥയുടെ കഥ' എന്നൊരു
പുതിയ ശാഖ കൂടി ആരംഭിച്ചിരിക്കുന്നു .പ്രമുഖ കഥാകൃത്തുക്കൾ അവരുടെ കഥയുടെ
വഴി അന്വേഷിക്കുകയാണ്. ഒരു ആത്മകഥാപരമായ കുറിപ്പ്. കഥാകൃത്തു സ്വന്തം
കഥയെക്കുറിച്ച്, കഥാപാത്രങ്ങളെക്കുറിച്ച് പറയുകയാണ്. ഇന്നു മലയാള ചെറുകഥ
ഏതാണ്ട് അവസാനിച്ചു എന്നു പറയാം. വർഷങ്ങളായി കഥാരംഗം തരിശായി കിടക്കുകയാണ്.
ശരിയായ പ്രചോദനത്തിൻ്റെ ശക്തിയിൽ ,ജീവിതാനുഭവത്തിൽ പ്രകാശം വിതറുന്ന
,രണ്ടാമതൊന്നുകൂടി വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കഥ ഉണ്ടായിട്ട്
പതിറ്റാണ്ടുകൾ പിന്നിടുകയാണ്. എഴുതാൻ വേണ്ടി ഒരു കഥ എഴുതുകയാണ് പലരും .ഒരു
കഥ തുടങ്ങി കഴിഞ്ഞ ശേഷമാണ് ഇനിയെങ്ങനെ മുന്നോട്ടു പോകുമെന്നു കഥാകൃത്ത്
ആലോചിക്കുന്നത്. </div><div><br /></div><div>സമീപകാലത്ത് വായിച്ച ഭൂരിപക്ഷം
കഥകളും അനുഭവദാരിദ്ര്യം,ഭാവനാരാഹിത്യം എന്നിവയാൽ അപ്രസക്തമാവുകയായിരുന്നു.
എന്നാൽ 'കഥയുടെ കഥ 'എഴുതാൻ മിക്കവർക്കും കഴിയുന്നു. കഥയുടെ കഥ കലയല്ലല്ലോ
.അത് ആഴം കുറഞ്ഞ ഓർമ്മക്കുറിപ്പ് പോലെ ആയാസരഹിതമാണ്.</div><div>ആ എഴുത്തിൽ
സ്വന്തം ജീവിതത്തെ മഹത്വവൽക്കരിക്കാനാകും. ഒരു കഥ ആവശ്യപ്പെടുന്ന
വെല്ലുവിളികളില്ല .ഇനി കഥാകൃത്തുക്കൾ കഥകൾ എഴുതണ്ട; കഥയുടെ കഥ എഴുതിയാൽ
മതി. </div><div><br /></div><div><br /></div><div>എൻ.പി.ഹാഫിസ് മുഹമ്മദ്
എഴുതിയ 'മധുരത്തിലെ കയ്പ്'എന്ന ലേഖനം തൻ്റെ കഥാജീവിതത്തെ
ഓർമ്മിപ്പിക്കുന്നു:'വീട്ടുകാരോടൊപ്പവും ചങ്ങാതിമാരോടൊപ്പവും മധുരം
നുണയും. ഞാൻ പഠിപ്പിച്ച രാഖിയെയും ബർഷിനയെയും മധുരപ്രിയരാക്കി
മാറ്റിയിട്ടുണ്ട് .അധ്യാപകരായ അവരുമായി കൂട്ടുചേർന്ന് മധുരപാനം
ആഘോഷമാക്കാറുണ്ട് .അതൊരനുഷ്ഠാനമാക്കാറുണ്ട്'.ഈ ആർജ്ജവത്വം, സത്യസന്ധത
കഥകളിലും വന്നിരുന്നെങ്കിൽ !കഥാകൃത്തുക്കൾ അവരുടെ സരളമായ മനോഭാവങ്ങൾ
വീണ്ടെടുക്കുന്നത് ഇത്തരം കുറിപ്പുകളിലൂടെയാണ്. </div><div><br /></div><div>വിമർശനത്തിന്റെ നൂലാമാലകൾ</div><div><br /></div><div>വിമർശനം
ഒരു വൈകാരിക പ്രതികരണമാണോ? ചിലർ അങ്ങനെ ധരിച്ചവച്ചിട്ടുണ്ട്. ഒരു
സാഹിത്യകൃതിയെയോ, ആശയത്തെ യോ നിന്ദ്യമായി ചീത്തവിളിക്കുന്നത്, വ്യക്തിപരമായ
അപമാനം ലക്ഷ്യമാക്കി എഴുതുന്നത് വിമർശനമായി കാണാനാവില്ല. മഹാനായ ലെനിൻ
എതിരാളികളെ അങ്ങനെ വിമർശിച്ചിട്ടുണ്ട് .എന്നാൽ അത് ഒരാളുടെ മാനസികാവസ്ഥയുടെ
ഭാഗമായി കണ്ടാൽ മതി. എം. കൃഷ്ണൻനായർ പലപ്പോഴും അങ്ങനെ ചെയ്തിട്ടുണ്ട്.
കക്കൂസിന്റെ ഭിത്തിയിൽ കരിക്കട്ട കൊണ്ട് കോറിയിടുന്നതു പോലെയാണ്
സാഹിത്യരചനയെന്നു ഒരാൾ അധിക്ഷേപിക്കുന്നുണ്ടെങ്കിൽ അത് സാഹിത്യവിമർശനമല്ല
.അങ്ങനെ കരുതുന്നവർ വിമർശനം എന്ന പ്രവൃത്തിയെ അതിവൈകാരികതയിലേക്കും
അതിഭാവുകത്വത്തിലേക്കും അതിശയോക്തിയിലേക്കും കൊണ്ടുപോകുന്നവരാണ് .</div><div><br /></div><div>ഒരു
കൂതിയുടെ ഉള്ളടക്കത്തെയോ ഭാഷയെയോ നമുക്ക് തകർക്കാം; യുക്തിയാണ് അതിനുള്ള
മാധ്യമം .അധിക്ഷേപം യുക്തിയുടെ വ്യതിചലനമാണ് .അപ്പോൾ അത് വൈകാരികപ്രകടനം
മാത്രമാകും. മഹാനായ അമെരിക്കൻ -ഇംഗ്ളിഷ് കവിയും വിമർശകനുമായ ടി.എസ്.
എലിയറ്റിന്റെ 'സേക്രഡ് വുഡ്' എന്ന സമാഹാരത്തിൽ 'ദ് പെർഫെക്റ്റ്
ക്രിട്ടിക്' എന്നൊരു ലേഖനമുണ്ട്. വിമർശനത്തിന്റെ ബൗദ്ധികവും
സൗന്ദര്യാത്മകവും ദാർശനികവുമായ വഴികളെക്കുറിച്ചെല്ലാം ചിന്തിച്ച
വ്യക്തിയാണല്ലോ എലിയറ്റ് .കൃതികളുടെ പഠനം എഴുതുന്നവരെ വിമർശകരെന്ന്
വിളിക്കാനാവില്ല. പഠനം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഒരു കൃതിയിലെ
ഉള്ളടക്കത്തെക്കുറിച്ച്, ആവിഷ്കാരത്തെക്കുറിച്ച് ലഭ്യമായ ചില മാതൃകകളിൽ
വച്ച്, വ്യവഹാരങ്ങളെ അടിസ്ഥാനപ്പെടുത്തി അവലോകനം ചെയ്യുക മാത്രമാണ്
പഠനക്കാർ ചെയ്യുന്നത്. എന്നാൽ വിമർശനം അതല്ല; വിമർശനം ഒരു കലയും ആശയപരമായ
ഒരു ജീവിതവുമാണ് .അതിൽ ഒരു വാദമുണ്ട്. അത് നിലവിലുള്ള ചിന്താധാരയെ
,സൗന്ദര്യാവബോധത്തെ,ഉറച്ചുപോയ ആശയസങ്കല്പങ്ങളെ നിരാകരിച്ച് പുതിയൊരു ദിശ
ചൂണ്ടിക്കാണിക്കുകയാണ് .നിലവിലുള്ള ഒരാശയത്തിന്റെ പരിചയപ്പെടുത്തലോ ,ഒരു
സിദ്ധാന്തത്തിൻ്റെ പ്രയോഗമോ അല്ല അവിടെയുള്ളത്. എലിയറ്റ് പറയുന്നു , ഒരു
കാവ്യവിമർശകൻ കവിതയെ വിമർശിക്കുന്നത് കവിത സൃഷ്ടിക്കാൻ വേണ്ടിയാണെന്ന്.
വിമർശനവും സൃഷ്ടിയും രണ്ടുതരം ഭാവുകത്വമാണ് ,വൈകാരികതയാണ്. എന്നാൽ അത്
പരസ്പരപൂരകമാണ്. വൈകാരിക സംവേദനം അപൂർവ്വമായിരിക്കുമ്പോൾ അതിൻ്റെ പ്രീതി
കുറഞ്ഞിരിക്കുമ്പോൾ, അഭിലഷണീയമായിരിക്കുമ്പോൾ വിമർശകനും സൃഷ്ടികർത്താവും
ഒരേ യാളായിരിക്കേണ്ടിവരുമെന്നാണ് എലിയറ്റ് നല്കുന്ന സന്ദേശം.</div><div><br /></div><div>വിമർശനത്തിൽ
കവിതയുണ്ട്. കവിതയെക്കുറിച്ചുള്ള ഒരു ലക്ഷ്യമില്ലെങ്കിൽ വിമർശനത്തിന്റെ
ആവശ്യം തന്നെയില്ല. പക്ഷേ ,അത് വിമർശനത്തിൻ്റെ കവിതയാണ്. പക്ഷിയെ ഉന്നം
വച്ചാണ് അമ്പെയ്യുന്ന തെങ്കിൽ അമ്പിൻ്റെ സഞ്ചാരപഥത്തിൽ ഒരു പക്ഷിയുണ്ടായേ
തീരു. അതുപോലെ, പക്ഷിയെ തേടുന്ന ഒരു അമ്പും ഉണ്ടായിരിക്കണം. അമ്പും
പക്ഷിയും നേർരേഖയിൽ വരുമ്പോഴാണ് ആ പാരസ്പര്യം സംഭവിക്കുന്നത്. അമ്പ്
പാഞ്ഞുചെന്ന് പക്ഷിയെ കൊല്ലുകയാണ്. വിമർശനം ഒരമ്പാണ്. അത്
സാഹിത്യകൃതിയെയാണ് വധിക്കുന്നത്. നിലവിലുള്ള ധാരണകളെ നശിപ്പിക്കാതെ ഒരു
പുതിയ ധാരണ രചനയുടെ കാര്യത്തിൽ സാധ്യമല്ല. </div><div><br /></div><div>ഹെമിംഗ്വേയുടെ
'ദ് ഓൾഡ് മാൻ ആൻഡ് ദ് സീ' എന്ന നോവലിലെ പ്രധാന കഥാപാത്രമായ
സാൻ്റിയാഗോയെക്കുറിച്ചുള്ള ധാരണ മാറണമെങ്കിൽ പുതിയതൊന്നു കൊണ്ടുവരണം.
എലിയറ്റ് പറയുന്ന 'ന്യൂ ഇംപ്രഷൻ 'ഇതു തന്നെയാണ്. </div><div>ഒരു പുതിയ ധാരണ
നിലവിലുള്ള ധാരണയെ പുതുക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ സാഹിത്യവിമർശനം
സാഹിത്യകൃതിയെ വധിക്കുകയാണ് ചെയ്യുന്നത് ,ഒരു പുതിയ ഇംപ്രഷൻ
സൃഷ്ടിക്കുന്നതിന് വേണ്ടി .</div><div><br /></div><div>രഹസ്യം തേടി </div><div><br /></div><div>ബി. ഷിഹാബിന്റെ 'ഇനിയെത്ര ദൂരം'(സൈൻബുക്സ് )എന്ന പുതിയ കവിതാസമാഹാരത്തിലെ 'പുസ്തകം' എന്ന കവിതയിലെ വരികൾ ഇങ്ങനെയാണ്:</div><div>'എന്തെങ്കിലും </div><div>തരപ്പെടണമെങ്കിൽ </div><div>എപ്പോഴും ചൂണ്ടയിട്ട് </div><div>കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കണം.'</div><div>കാലം എപ്പോഴും </div><div>കുതിച്ചു പായുന്നുണ്ടാവും'.</div><div><br /></div><div>ഒരു സൃഷ്ടി എപ്പോഴും അനാവൃതമല്ല. അത് തുറക്കാനായി കാത്തിരിക്കണമെന്നാണ് കവി പറയുന്നത് .</div>m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-21415474579297175042022-12-09T22:15:00.002-08:002022-12-09T22:15:24.946-08:00സത്യത്തിൻ്റെ മഷി /അക്ഷരജാലകം / എം.കെ.ഹരികുമാർ <p> </p><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4oUS25tlyPqLVGPstYHQXXrqyzI9kHM9G08IXE28cLVhzryY-0EL_sH-EsXeSkEWikp92U9pF0VyRVoeneyTGv3unvgRA1mGf9Gt-d2pUSJQkw9YKU_pJd1Bb11-CR1RuMJlWQ8eZ1az7BxJ39tCxcYbBI4-9dt7dP021P2NyMzPO2uS7yhr1G_eQ/s1080/IMG-20221119-WA0067.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="1080" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4oUS25tlyPqLVGPstYHQXXrqyzI9kHM9G08IXE28cLVhzryY-0EL_sH-EsXeSkEWikp92U9pF0VyRVoeneyTGv3unvgRA1mGf9Gt-d2pUSJQkw9YKU_pJd1Bb11-CR1RuMJlWQ8eZ1az7BxJ39tCxcYbBI4-9dt7dP021P2NyMzPO2uS7yhr1G_eQ/s320/IMG-20221119-WA0067.jpg" width="320" /></a></div><br /><br /><div><br /></div><div>പ്രമുഖ
ഫ്രഞ്ച് കവി പോൾ എല്വാദ് (1895-1952) സ്നേഹത്തിന്റെ ആഴങ്ങളിലേക്കാണ്
പോയത്.സ്വന്തം വികാരങ്ങളെ സ്വയം ഒറ്റിക്കൊടുക്കാത്ത ആത്മാർത്ഥതയാണത്.
സ്നേഹിക്കാൻ വേണ്ടി അദ്ദേഹം തൻ്റെയുള്ളിൽ തന്നെ ഒരു ക്രിസ്തുവിനെ
അന്വേഷിച്ചു എന്നു പറയാം. അദ്ദേഹം തൻ്റെ മജ്ജയിലും മാംസത്തിലും
ക്രിസ്തുവിനെ കുരിശിലേറ്റിയ രൂപം അന്വേഷിച്ചു എന്നു വിശദീകരിക്കാനാണ് ഞാൻ
ആഗ്രഹിക്കുന്നത്. കാരണം, സ്നേഹം അദ്ദേഹത്തിനു ഒരു കുരിശുമരണമായിരുന്നു.
ഇനിയും കണ്ടെത്താനുള്ള എന്തോ ഒന്ന്. തന്റെ പ്രണയിനിയുടെ പേര് ചുറ്റിനും
കണ്ട ഇലകളിലും പാറകളിലും പൊടിമണലിലും മറ്റു വസ്തുക്കളിലും എഴുതിവെച്ചു
എന്നു ഒരു കവിതയിൽ എഴുതുന്നുണ്ട്. അദ്ദേഹത്തിൻ്റെ ഏതാനും കവിതകളടങ്ങിയ
സമാഹാരമാണ് 'ക്യാപ്പിറ്റൽ ഓഫ് പെയിൻ'.താൻ വേദനയുടെ തലസ്ഥാനമാണ്
,കേന്ദ്രമാണ് എന്നു അതിൽ മന്ത്രിക്കുന്നു.</div><div><br /></div><div>എന്താണ്
തൻ്റെ പ്രേമമെന്നു അന്വേഷിച്ച കവി അത് കലയിലാണുള്ളതെന്നു
തിരിച്ചറിയുന്നു. എന്താണ് ആ കല? അത് കലാകാരന്റെ വ്യവഹാരലോകത്തെ
നിയന്ത്രിക്കുന്ന കലയല്ല ;സകല പ്രകൃതിയിലും നിലീനമായ കലയാണ്.</div><div>അദ്ദേഹം 'ഇൻവെൻഷൻ' എന്ന കവിതയിൽ ഇങ്ങനെ എഴുതുന്നു: </div><div><br /></div><div>'പ്രേമത്തിന്റെ കല ,</div><div>സ്വതന്ത്രമായ കല,</div><div>നന്നായി മരിക്കുന്നതിന്റെ കല ,</div><div>ചിന്തയുടെ കല ,പൊരുത്തക്കേടിന്റെ കല,പുകവലിയുടെ കല ,</div><div>സന്തോഷത്തിന്റെ കല,</div><div>മധ്യകാലത്തിന്റെ കല ,അലങ്കാരങ്ങളുടെ കല,</div><div>ബുദ്ധവിചാരത്തിന്റെ കല ,</div><div>നന്നായി കണക്കുകൂട്ടുന്നതിന്റെ </div><div>കല,കവിതയുടെ കല ,</div><div>യാന്ത്രിക കല,</div><div>ലൈംഗികതയുടെ കല,</div><div>ഒരു മുത്തച്ഛനായിരിക്കുന്നതിൻ്റെ</div><div>കല, നൃത്തത്തിൻ്റെ കല ,</div><div>കാണലിൻ്റെ കല ,</div><div>മനോജ്ഞതയുടെ കല ,</div><div>തലോടലിൻ്റെ കല ,ജാപ്പനീസ് കല ,</div><div>കളിയുടെ കല ,ഭക്ഷണം </div><div>കഴിക്കുന്നതിൻ്റെ കല ,</div><div>പീഡനത്തിന്റെ കല ,</div><div>എന്നാൽ ഞാൻ സ്നേഹിച്ചതിനെക്കുറിച്ച്</div><div>എഴുതിയതൊന്നും ഒരിടത്തും </div><div>കാണാൻ കഴിഞ്ഞില്ല'.</div><div><br /></div><div>എന്താണ്
കാരണം? അതെല്ലാം കവി സ്വയം നിർമ്മിച്ച ലോകങ്ങളായിരുന്നു. വികാരം
നമ്മുടെയുള്ളിലെ ഉന്മത്തതയിൽ മയങ്ങുന്ന ഒരു നാഗമാണ് .എന്നാൽ
അതിനെക്കുറിച്ച് കൂടുതൽ അറിയാനുണ്ട്. സ്വാനുഭവത്തിലാണ് വികാരങ്ങളെ
കാണേണ്ടത് .മറ്റൊരാൾ എഴുതിയതിൽ നമ്മുടെ വികാരം ഉണ്ടാവുകയില്ല .നമുക്ക്
നോവുമ്പോഴാണ് ദുഃഖം എന്താണെന്നു മനസ്സിലാവുന്നത്. ഓരോന്നിലും
അതാവശ്യപ്പെടുന്ന കല ഉൾച്ചേർന്നിരിക്കുന്നു. സ്നേഹം എന്താണെന്നു
അറിയണമെങ്കിൽ കവിത വായിച്ചാൽ പോരാ,നിരുപാധികമായി സ്നേഹിച്ചു നോക്കണം. ഈ
വൈകാരികക്ഷമതയുടെ ആഴം , സത്യസന്ധത, മാർദ്ദവം ഇന്നത്തെ സാഹിത്യരചനകളിലില്ല. </div><div><br /></div><div>ഈ കഥ എഴുതരുതായിരുന്നു </div><div><br /></div><div>എൻ.
പ്രഭാകരൻ്റെ 'മിണ്ടാസ്വാമി'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,സെപ്റ്റംബർ 25) മലയാള
കഥ എത്രമാത്രം ദുർബ്ബലമായിരിക്കുന്നു എന്നു തെളിയിക്കുന്നതാണ്. ഈ
കാലഘട്ടത്തിൽ ഇതുപോലൊരു കഥ എഴുതരുതായിരുന്നു. മലയാളകഥയുടെ പുതിയ മുഖം എന്ന
നിലയിൽ അവതരിപ്പിക്കരുതായിരുന്നു. അഭിരുചികൾക്കു നാശം സംഭവിച്ച
കാലഘട്ടമാണിത്. അതുകൊണ്ട് ആരെഴുതിയതും ഏറ്റവും നല്ലതെന്നു പറഞ്ഞ്
വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനാവും .മൂല്യങ്ങളുടെ സംഘർഷം അനുഭവിക്കാത്ത ഈ
പുതിയ ലോകത്ത് പിസയും കുഴിമന്തിയും കഴിക്കുന്നതാണ് മൂല്യം. ഷവർമ്മ വേണോ
അൽഫാം വേണോ എന്നു തർക്കിക്കുന്നതാണ് ഇന്നത്തെ മൂല്യസംഘർഷം. ബിരിയാണിയിൽ
ഇറച്ചി കുറഞ്ഞു പോയതിൻ്റെ പേരിൽ ഹോട്ടലുടമയെ തല്ലുന്നതാണ് ഇന്നത്തെ
മൂല്യം! ഒരു കഥയെക്കുറിച്ച് വായനക്കാരനോ ,വിമർശകനോ നിഷ്കളങ്കമായി അഭിപ്രായം
പറഞ്ഞാൽ ,വിയോജിച്ചാൽ ഉപരോധം ഏർപ്പെടുത്തുന്ന കാലമാണല്ലോ ഇത്. എന്നാൽ
എഴുതാൻ സത്യത്തിന്റെ മഷി തേടുന്നവർക്ക് മറ്റെന്താണ് മാർഗം? ഒരു
നോവലിൻ്റെയോ നാടകത്തിന്റെയോ പ്രചാരണമേറ്റെടുക്കാൻ തയ്യാറായാലേ
സാഹിത്യരംഗത്ത് വേണ്ടത്ര പിന്തുണ കിട്ടൂ എന്നു പറയുന്നവരുണ്ട് .എന്നോട്
കഴിഞ്ഞ ദിവസം ഒരു അക്കാദമിക് എഴുത്തുകാരൻ പറഞ്ഞു, താങ്കൾ ഇടതുപക്ഷത്തേക്ക്
വാ ,അല്ലെങ്കിൽ ഈ കൃതികളെക്കുറിച്ച് (അദ്ദേഹം ചില നോവലുകളുടെ പേര് പറഞ്ഞു)
എഴുതൂ .അപ്പോൾ താങ്കൾക്ക് വലിയ സൗഭാഗ്യങ്ങൾ കൈവരുമെന്ന് . അല്ലെങ്കിൽ
ഹിന്ദുസ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നതിനെ ഒന്നു അപമാനിച്ചേക്കൂ .വലിയ
നേട്ടങ്ങൾ ഉടനെ ലഭിക്കുമെന്ന്! എനിക്ക് ,പക്ഷേ ഇതൊന്നും വശമില്ല,
താല്പര്യവുമില്ല. ഞാൻ എന്റെ പക്ഷമാണ്; വായനക്കാരൻ്റെ മനസ്സിൽ സത്യമെന്ന്
തോന്നാവുന്നതാണ് ഞാൻ എഴുതാൻ ശ്രമിക്കുന്നത്.</div><div><br /></div><div>എൻ.
പ്രഭാകരന്റെ 'മിണ്ടാസ്വാമി' ശരിയായ പ്രചോദനത്തിൻ്റെ ബലത്തിൽ എഴുതിയതല്ല.
തല്ലിക്കൂട്ടിയ കഥയാണ്. എഴുതി തുടങ്ങിയ ശേഷം കഥയെ എങ്ങോട്ട് നയിക്കണമെന്നു
കഥാകൃത്ത് കുഴങ്ങുന്നത് വ്യക്തമായ റിയാം. ഒരു കൃഷ്ണൻകുട്ടിയാണ് കഥാപാത്രം.
അയാൾ ജീവിതത്തിൽ പല വേഷങ്ങൾ ചെയ്യുന്നു. എന്തിനാണെന്നു കഥാകൃത്തിനറിയില്ല.
ഒടുവിൽ അയാൾ എല്ലാവരെയും തെറി വിളിക്കുകയാണ്.അതിനും ഉത്തരമില്ല. തെറി
പറഞ്ഞു നടന്ന ഈ മഹാനെ ഒരുനാൾ ആളുകൾ തല്ലുകൊടുത്തു കടത്തിക്കൊണ്ടുപോകുന്നു.
പിന്നീട് ഗ്രാമം അയാളെയോർത്തു ദുഃഖിച്ചുവെന്ന് .കോവിഡും പ്രളയവും
അന്ധവിശ്വാസങ്ങളും ക്രൂരതയും നിറഞ്ഞാടുന്ന ഒരു സമൂഹത്തിൽ വായിക്കാനുള്ള
വിഭവമാണോ ഇത്? കഥാകൃത്ത് ഈ സമൂഹത്തിൽ നിന്നു എത്ര അകന്നു പോയിരിക്കുന്നു. </div><div>പ്രഭാകരൻ്റെ
മനസ്സിൽ കഥയില്ല. അത് തുറന്നുപറഞ്ഞു കുറെ നാൾ മൗനത്തിൽ പ്രവേശിക്കുകയാണ്
വേണ്ടത്. എന്തെഴുതിയാലും പ്രസിദ്ധീകരിക്കും എന്നത് എഴുത്തുകാരനു
പ്രലോഭനമാകരുത് .പൂർണമായ ധ്യാനവും സൗന്ദര്യാത്മകമായ മനനവുമാണ് പ്രധാനം. അത്
നഷ്ടപ്പെട്ടാൽ കലാകാരന്റെ ജീവിതം ക്ളേശകരമായിരിക്കും.</div><div><br /></div><div>മാറ്റത്തിൻ്റെ മൂല്യം </div><div><br /></div><div>മാറ്റം
എന്നത് രാഷ്ട്രീയപാർട്ടികളുടെ യോ സാമൂഹികസംഘടനകളുടെയോ മാത്രം ആവശ്യമല്ല.
മാറ്റത്തിന്റെ മൂല്യം അളക്കാൻ സമൂഹം ആരെയും പ്രത്യേകമായി
ചുമതലപ്പെടുത്തിയിട്ടില്ല. എന്നാൽ മാറാൻ നമ്മൾ വിധിക്കപ്പെടുകയാണ്.
പത്തൊൻപതാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ മനുഷ്യൻ അനുഭവിച്ച സൗഭാഗ്യങ്ങളുടെ
ആയിരം ഇരട്ടിയാണ് ഇപ്പോഴുള്ളത്. ഒരു സൗഭാഗ്യം പോലും ആരും വേണ്ടെന്നു
വയ്ക്കുന്നില്ല. പ്രൈവറ്റ് ബസ്സിലും ഓട്ടോയിലും കയറി യാത്ര ചെയ്തിരുന്നവർ
മെട്രോ വന്നപ്പോൾ അത് സന്തോഷത്തോടെ സ്വീകരിച്ചു.</div><div><br /></div><div>രണ്ടായിരാമാണ്ടോടെ
മൊബൈൽ ഫോണുകളുടെ വിപ്ലവം തുടങ്ങുകയാണ്. മനുഷ്യജീവിതത്തിന്റെ ബുദ്ധിപരവും
വിനോദപരവുമായ ഓരോ മേഖലയും മൊബൈൽ ഫോണിൻ്റെ പരിധിയിലായി. അത് നാൾക്കു നാൾ
വർദ്ധിക്കുകയാണ്. ഒരാളുടെ ജീവിതത്തിൻ്റെ സമഗ്രമായ അറിവിനും ഉപയോഗത്തിനും
സാധ്യതയ്ക്കും ഒരു മൊബൈൽ അനിവാര്യമായിരിക്കുന്നു. ശരീരത്തിൻ്റെ ഒരവയവമാണത്;
അഞ്ചു വിരലുകൾക്ക് മേലെ വളർന്ന ഒരു അവയവം പോലെ. മാത്രമല്ല, അത് മനുഷ്യന്റെ
സ്വഭാവത്തെയും ബുദ്ധിയെയും സ്വാധീനിക്കുകയാണ്.പലപ്പോഴും അത് വിധിയെ പോലും
തീരുമാനിക്കുന്നു. ഒരു ദിവസം ഓഫാക്കി വച്ചാൽ </div><div>സമയബോധവും
ചിന്തയും മാറിമറിയും. വലിയ മാറ്റങ്ങൾ സംഭവിക്കും .ഒരു മാറ്റം നമ്മുടെ
സിരകളിലും ചിന്തകളിലും പ്രകടമായിരിക്കെ ആവിഷ്കാരത്തിലും അതിനു
ഇടമുണ്ട്.വികാരങ്ങൾ സൂക്ഷിക്കാനുള്ളതാണ് ഫോണുകൾ . അതോടെ നമ്മൾ വികാരരഹിതരും
മൂല്യത്തെക്കുറിച്ച് പുതിയ ചിന്തകളുള്ളവരുമായി മാറി. വികാരങ്ങൾ
ഫോണിലേക്ക് നിക്ഷേപിച്ച് സ്വാതന്ത്രമാവുകയാണ് നാം ചെയ്യുന്നത് .ഫേസ്ബുക്ക്
എന്നാണ് പേരെങ്കിലും ആർക്കും ഫെയ്സ് ഇല്ലല്ലോ. ഒളിപ്പിച്ച മുഖങ്ങൾ
വേറെയുണ്ട്. ഇതിന്റെ ഫലമായി നമ്മുടെ നാഡികളിലും ബുദ്ധിയിലും
സംഭവിച്ചിരിക്കുന്ന വേഗം ഭയാനകമാണ് .</div><div><br /></div><div>നമ്മൾ
ഫോണുകളിൽ അഡിക്ട് ആയതുപോലെ നരഭോജികളുമായിരിക്കുന്നു. സമീപകാലത്ത് ഇറങ്ങിയ
ഒരു സിനിമയിൽ ഒരു കഥാപാത്രം പറയുന്നുണ്ട്, മനുഷ്യമാംസത്തിനു ഭയങ്കര
രുചിയാണെന്ന്! .ഇത് എന്തിൻ്റെ സൂചനയാണ് ?മനുഷ്യർക്ക് ഒന്നും തന്നെ
നിയന്ത്രിക്കാനാവുന്നില്ല.എല്ലാറ്റിൻ്റെയും അങ്ങേയറ്റത്തെ തീവ്രതയിലേക്കാണ്
സഞ്ചാരം. സ്വസ്ഥതയും ശാന്തിയും എവിടെ? മനുഷ്യത്വത്തെക്കുറിച്ചുള്ള ആശയങ്ങൾ
പുനരുജ്ജീവിപ്പിക്കേണ്ട കാലമാണിത്. രക്തം ദാനം ചെയ്തും കരൾ പകുത്ത്
നല്കിയും മജ്ജ കൊടുത്തും കിഡ്നി മാറ്റി വച്ചും നമ്മൾ നേടുന്ന
മനഷ്യത്വത്തിനു ഗുണപരമായ പുതിയ ആദർശങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
വിശ്വാസങ്ങൾ നമ്മെ നല്ല മനുഷ്യരാക്കാനാണ് ഉതകേണ്ടത്.</div><div><br /></div><div>മീശയോ ?</div><div><br /></div><div>എന്നാൽ
'മീശ'പോലുള്ള നോവലുകളിൽ കാണുന്നതെന്താണ്? ഒരു മതവിഭാഗത്തെ ആരാധനാലയവുമായി
ബന്ധപ്പെടുത്തി അപമാനിക്കുന്നു.മതവിഭാഗത്തെ അപകീർത്തിപ്പെടുത്തിയാൽ
പുരസ്കാരം ഉറപ്പാണ്. ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു കോളേജ് അധ്യാപികയുടെ
പുസ്തകത്തിൻ്റെ പ്രമോഷന്റെ ഭാഗമായി പുറത്തിറക്കിയ ഓഡിയോ കേൾക്കാനിടയായി.
അതിൽ അവർ പറയുന്നത്, ഉപനിഷത്തുകൾ എഴുതിയ മുനിമാർ
മദ്യപിച്ചിരുന്നുവെന്നാണ്!. എന്തിനാണ് അവർ ഇങ്ങനെ പറയുന്നതെന്നു
വ്യക്തമാണ് .ഇത് അവർക്ക് പെട്ടെന്ന് തന്നെ കുറെ വായനക്കാരെ നേടിക്കൊടുക്കും
.അവരുടെ യൂട്യൂബ് വിഭവങ്ങൾ പരമാവധി ഷെയർ ചെയ്യപ്പെടും. ഫേസ്ബുക്കിൽ ധാരാളം
ലൈക്കും കമന്റും കിട്ടണമെങ്കിൽ മതവെറി അത്യാവശ്യമെന്ന നില
വന്നിരിക്കുന്നു.</div><div><br /></div><div>'മീശ' ഒരു തെറ്റായ സന്ദേശമാണ്
നൽകുന്നത്. ഒരു വിശ്വാസ സമൂഹത്തെ അപമാനിക്കാൻ എഴുത്തുകാരനു പ്രത്യേക
അധികാരമില്ല .എഴുത്തുകാരന്റെ മികവ് സൗന്ദര്യത്തിന്റെ
കണ്ടുപിടിത്തത്തിലായിരിക്കണം. ക്രാഫ്റ്റ്, ഭാഷ ,ശൈലി തുടങ്ങിയവയൊക്കെ
സ്വാഭാവികമായി ഉണ്ടാകുന്നതാണ്. ഇത് കെ. പി. അപ്പൻ പറഞ്ഞതുപോലെയല്ല. അപ്പൻ
പറയുന്നത് ഭാഷ സൃഷ്ടിക്കുകയാണ് സർഗ്ഗാത്മകലാകാരന്റെ ജോലിയെന്നാണ്. ഭാഷ
സൃഷ്ടിക്കാൻ വേണ്ടിയല്ല പോൾ എല്വാദ് കവിതയെഴുതിയത്. എന്നാൽ എല്വാദ്
എഴുതുമ്പോൾ ഭാവനയുടെയും ചിന്തയുടെയും പ്രത്യേകതകൊണ്ട് ഭാഷ സ്വാഭാവികമായ
ഇലാസ്റ്റികത കൈവരിക്കുകയാണ് .ഉള്ളടക്കത്തിന് അനുസരിച്ച് അത് വികസിക്കുകയും
ചുരുങ്ങുകയും ചെയ്യുകയാണ്.</div><div><br /></div><div>മനുഷ്യത്വത്തിൻ്റെ അഭാവം </div><div><br /></div><div>ടി.പത്മനാഭനെ
അനുകരിച്ച് കഥയിൽ അശോകൻ ചരുവിലും സ്വന്തം ജീവിതമാണ് പറയുന്നത്; അതിലെ
നായകനും അദ്ദേഹം തന്നെ. 'ചിത്രമെഴുത്ത്'(മാതൃഭൂമി ആഴ്ചപ്പതിപ്പ്
,സെപ്റ്റംബർ 3) എന്ന കഥയാണ് വിവക്ഷ. ഈ കഥയിൽ കഥാകൃത്ത് ജർമ്മനിയിൽ പോയ
അനുഭവമാണ് എഴുതിയിരിക്കുന്നത്. മകൻ അവിടെയാണ് താമസം. മകനോടൊപ്പം താമസിച്ച
ഏതാനും ദിവസങ്ങളിലെ ചില വിശേഷങ്ങൾ ഒരു സഞ്ചാരസാഹിത്യകാരനെ പോലെ
വിവരിക്കുകയാണ്. മകനും കുടുംബവും താമസിച്ചിരുന്ന വീടിൻ്റെ മുൻ ഉടമയായ
ജർമ്മൻകാരൻ തിയോ എന്ന ചിത്രകാരനെ പരിചയപ്പെടുത്തുന്നതും അയാളുടെ തമിഴ്,
ശ്രീലങ്കൻ ബന്ധങ്ങളെക്കുറിച്ച് വിപുലമായി പ്രതിപാദിക്കുന്നതുമാണ്
കഥയിലുള്ളത്. </div><div><br /></div>എന്നാൽ തിയോ കുടുംബസുഹൃത്തും
വയോധികനുമായിരിക്കെ ദരിദ്രനാണ്. മകൻ്റെ കുടുംബത്തോടൊപ്പം ബീച്ചിൽ പോയ
കഥാകൃത്ത് ഒരു കാഴ്ച കണ്ടു; അവിടെ തനിക്ക് എന്തെങ്കിലും തരണേ എന്ന ബോർഡ്
എഴുതിവെച്ച്, താൻ വരച്ച ചിത്രങ്ങളുമായി കുത്തിയിരിക്കുകയാണ് തിയോ .
പ്രതിഫലം വാങ്ങി പോർട്രെയ്പ്പ് വരച്ചു കൊടുക്കും അദ്ദേഹം. ജീവിക്കാൻ വേറെ
മാർഗ്ഗമില്ല. എന്നാൽ ദൂരെ നിന്നു അയാളെ കണ്ട് കാര്യങ്ങൾ മനസ്സിലാക്കിയ
കഥാകൃത്ത് ,കുടുംബസുഹൃത്തായിരുന്നിട്ടു പോലും ,ബോധപൂർവ്വമോ അല്ലാതെയോ
അങ്ങോട്ട് ചെല്ലുന്നില്ല. വഴിമാറി പോവുകയാണ്. എന്തെങ്കിലും സഹായം നൽകാനോ
,ഒരു സൗഹൃദ സംഭാഷണം നടത്താനോ തയ്യാറാവുന്നില്ല .എന്തൊരു മനുഷ്യത്വരഹിത്യം!.
കഥാകൃത്തിനെ ബാധിച്ചിരിക്കുന്ന ദയാരാഹിത്യം,അകൽച്ച ,ആരോടും ബന്ധം
തോന്നായ്ക തുടങ്ങിയ പ്രശ്നങ്ങളായിരിക്കാം ഇതിനു കാരണം. ഇതായിരിക്കാം
ഇന്നത്തെ രാഷ്ടീയം .ഇത്, ഒരുപക്ഷേ ,കഥാകൃത്ത് തിരിച്ചറിയുന്നുണ്ടാവില്ല.
സാമൂഹ്യജീവിയായ, രാഷ്ട്രീയ ജീവിയായ കഥാകൃത്തിൽ നിന്നു ഒരിക്കലും ഇതുപോലുള്ള
ഒരു പ്രതികരണമല്ല നമ്മൾ പ്രതീക്ഷിക്കുന്നത്. ഒടുവിൽ ജർമ്മനിയിലെ യാചകർ
പലവിധത്തിൽ സമ്പന്നരാണെന്ന് ന്യായം കണ്ടെത്തുകയാണ്. മനസ്സിൽ നിന്നു
അനുകമ്പയും സ്നേഹവും വറ്റിപ്പോയിരിക്കുകയാണ്. ഇങ്ങനെ കഥ എഴുതുന്നതിനു
എന്താണ് പ്രസക്തി? അശോകന്റെ ഈ കഥ വായിക്കുന്ന വേളയിൽ യാതൊരു വൈകാരിക
ബന്ധവും തോന്നിയില്ല ,തിയോയോട് . കാരണം, കഥാകൃത്തിനു തന്നെ തിയോയോടു
ആത്മബന്ധമില്ല. വല്ലതും നഷ്ടപ്പെടുമോ എന്നു കരുതി ആരിലേക്കും അടുക്കാത്ത
മനുഷ്യരുടെ പ്രതിനിധിയാണ് ഈ കഥയിലെ മുഖ്യ കഥാപാത്രമായ കഥാകൃത്ത് .ഇത് ഭയം
ജനിപ്പിക്കുന്നതാണ്m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-69604450752857717102022-12-09T22:13:00.002-08:002022-12-09T22:13:26.935-08:00ജീവിതത്തിൻ്റെ ബർമുദാ ത്രികോണം /അക്ഷരജാലകം / എം.കെ. ഹരികുമാർ<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhyrihMuo85rIT4LrlO9kv0pSVmY-aWkRxJHFhhn4TK5a1fRt_PaDRHg1SozO8kY0C6XYlwhrXRrC5rQNPk7f8ykOh4h11wIi67HVt6LB7ifudthWPKO_NkWZOJMQR01yCIHyiFpFmfRayjIOVvk2eh2RDvX70rG1m1ukFGImiCNWG8Q64tUrmHQC3Y/s1280/IMG_20220820_191633(1).jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1280" data-original-width="853" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhyrihMuo85rIT4LrlO9kv0pSVmY-aWkRxJHFhhn4TK5a1fRt_PaDRHg1SozO8kY0C6XYlwhrXRrC5rQNPk7f8ykOh4h11wIi67HVt6LB7ifudthWPKO_NkWZOJMQR01yCIHyiFpFmfRayjIOVvk2eh2RDvX70rG1m1ukFGImiCNWG8Q64tUrmHQC3Y/s320/IMG_20220820_191633(1).jpg" width="213" /></a></div><br /><br /><p></p><div><br /></div><div>ഫ്രഞ്ചു
കവിയും തത്ത്വപ്രബുദ്ധനുമായിരുന്ന പോൾ വലേറി (1871-1945)യുടെ 'ആൻ
ആന്തോളജി' എന്നൊരു പുസ്തകമുണ്ട്.വലേറിയുടെ രചനകളിൽ നിന്നു ജയിംസ് ആർ. ലോലൻ
സമാഹരിച്ച് എഡിറ്റു ചെയ്തതാണിത് .ഒരു വിഷയത്തെക്കുറിച്ച് എഴുതുമ്പോൾ
അതെന്താണെന്നു വിവരിക്കാനാണ് ശ്രമിക്കുന്നത് ,പരിഹരിക്കാനല്ല. ഒരു സാധാരണ
സാഹിത്യകാരൻ ഇങ്ങനെയല്ല ചിന്തിക്കുന്നത്. അവൻ വിഷയത്തിൻ്റെ ആഴത്തിലേക്കു
പോകുന്നതിനു പകരം ആഴത്തിനു മുകളിലൂടെ ചാടിക്കടക്കുകയാണ് ചെയ്യുന്നത് -
വലേറി എഴുതുന്നു .</div><div><br /></div><div>'ഇൻട്രൊഡക്ഷൻ ടു ദ് മെതേഡ് ഓഫ്
ലിയനാഡോ ഡാവിഞ്ചി' എന്ന ലേഖനത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെടുന്നത്.
എഴുത്തിനെ വളരെ ആഴത്തിലും സൂക്ഷ്മതയിലും കാണുന്നതുകൊണ്ടാണ് വലേറി ഇങ്ങനെ
ചിന്തിക്കുന്നത്. എഴുതാൻ കഴിയുന്നതിൽ ഏറ്റവും മോശം കൃതി എഴുതുകയെന്നതാണ്
ഉദാസീനന്മാരുടെ രീതി. അവർക്ക് തങ്ങളുടെ പേര് അച്ചടിച്ച് കാണുന്നതിലാണ്
താല്പര്യം. തന്നെ വായിക്കാൻ വരുന്നവർ ഗതികെട്ട് ,വായനയുടെ ദുരന്തമോർത്ത്
പരിതപിച്ച് ,വല്ലയിടത്തേക്കും ഓടിരക്ഷപ്പെട്ടുകൊള്ളണം എന്ന ചിന്ത
വലേറിയെപോലുള്ളവരെ ബാധിച്ചിരുന്നില്ല. എപ്പോഴും ഒരു പാത ചൂണ്ടിക്കാണിക്കാൻ
കലാകാരനു കഴിയണം .ആ പാതയാകട്ടെ ചിന്തിപ്പിക്കുന്നതാണ് ;അതേസമയം
സ്വാഭാവികമായി ദുർഗ്രഹവുമാണ്. </div><div><br /></div><div>യാതനയുടെ വിശുദ്ധി</div><div><br /></div><div>'യാതന
എന്നാൽ എന്തിലെങ്കിലും പരമമായ ശ്രദ്ധ കൊടുക്കലാണ്. എൻ്റെ ശരീരത്തിന്റെ
യാതനകളൊഴിച്ച് മറ്റെല്ലാറ്റിനും എതിരെ ഞാൻ പോരാടുന്നു'- വലേറിയുടെ
ആത്മകഥാപരമായ വാക്കുകൾ.എന്തിനാണ് ഈ പോരാട്ടം ?ഇതാണ് ആഭിമുഖ്യം .ഈ ലോകത്തോട്
മുഖാമുഖം വരികയാണ്. അറിയാൻ വേണ്ടി യാതന അനുഭവിക്കണം.ഓരോ യാതനയും നമ്മെ
വിശുദ്ധരാക്കും ;മാലിന്യമാണല്ലോ യാതനയിലൂടെ ഒഴിഞ്ഞുപോകുന്നത്.</div><div>'ഉറച്ചു
പോയതെന്തോ അത് നമ്മെ വഞ്ചിക്കുകയാണ്. നമുക്ക് കാണാൻ വേണ്ടി
നിർമ്മിക്കപ്പെട്ടതെന്തായാലും, അതിന്റെ മുഖച്ഛായ
മാറിക്കൊണ്ടിരിക്കുകയാണെന്ന് അറിയണം, കൂടുതൽ സുന്ദരമാകാൻ വേണ്ടി
.മനസ്സിനുള്ളിലെ ഒരു നാടകമാണിത്. പരിഹരിക്കപ്പെടാത്ത വിഷയമാണ് കലയിലുള്ളത്
-വലേറി എഴുതുന്നു.</div><div><br /></div><div>എല്ലാം പറഞ്ഞുറപ്പിച്ച് ഒരു
സാഹിത്യകൃതി എഴുതാനാവില്ല. മുൻകൂർ അനുവാദം വാങ്ങി ,എല്ലാ അഭിപ്രായക്കാരെയും
ഇക്കിളിപ്പെടുത്തി ,എല്ലാറ്റിനോടും സമരസപ്പെട്ട് ,സകല ജീർണതകളിലും
സുഖസ്നാനം ചെയ്ത് ഒരാൾക്കും മികച്ചത് എഴുതാനൊക്കില്ല. ഒരു സർക്കാർ ദർഘാസ്
പോലെ ജീവിതം ലളിതമല്ല ;അത് ബർമുദാ ത്രികോണം പോലെ ഒരു മോഹിപ്പിക്കുന്ന തർക്ക
വിഷയമാണ്. ജീവിതത്തിന്റെ ദുർഗ്രഹത മാറ്റാമെന്നു പ്രത്യാശിക്കുന്ന
എഴുത്തുകാരൻ വിധിവൈപരീത്യമെന്ന പോലെ ദുർഗ്രഹമായത് പലതും അവശേഷിപ്പിച്ചു
കൊണ്ട് പിൻവാങ്ങുന്നു. എന്താണ് ഒരു മികച്ച കലാകാരൻ കൊണ്ടുവരുന്നത് ? അവൻ
നമ്മുടെ വൈകാരികാനുഭവങ്ങളുടെയും മാനസികഭ്രംശങ്ങളുടെയും അതിസൂക്ഷ്മഭാവങ്ങൾ
,അസ്ഥിരതകൾ തുറന്നുകാണിക്കുന്നു. ഇതറിയാൻ അവൻ വിധിക്കപ്പെട്ടിരിക്കുന്നു
.അയാൾ അറവുകാരനാണ്. ആടിനെയല്ല ,ഉറച്ചു പോയ ,അർത്ഥം നഷ്ടപ്പെട്ട
ചിന്താധാരകളെയും സങ്കല്പങ്ങളെയുമാണ് അയാൾ അറിയുന്നത്. </div><div><br /></div><div>വലേറി
എഴുതുന്നു: ഒരു ആധുനിക കലാകാരന്റെ മൂന്നിൽ രണ്ടു സമയവും ചെലവഴിക്കുന്നത്
എന്താണ് തനിക്കു മുന്നിൽ ദൃശ്യമായതെന്ന് കണ്ടെത്താനാണ്. അതിലുപരി
അദൃശ്യമായത് എന്താണെന്ന് കാണാതിരിക്കാനും .എന്താണോ ജീവിതത്തിൽ കണ്ടത് ,അത്
നാം കണ്ടിട്ടില്ലെന്നാണ് കലാസൃഷ്ടി പഠിപ്പിക്കുന്നത് .പഠിച്ചത് എന്താണോ അത്
ഉപേക്ഷിക്കുകയാണിവിടെ. </div><div><br /></div><div>എങ്ങും തൊടാതെ </div><div><br /></div><div>'ഒരുമ'
മാസികയുടെ ഓണപ്പതിപ്പ്, വൈകിയാണെങ്കിലും, ശ്രദ്ധേയമായി. അംബികാസുതൻ
മങ്ങാടിൻ്റെ കൃതികളെക്കുറിച്ച് ഡോ.സോമൻ കടലൂർ എഴുതിയ ലേഖനം (ഭാവനകൾ
ഭാവിയുടെ ഭാവരാശികൾ)ഒരു സാഹിത്യപഠനത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നു
.ഇക്കാലത്ത് ഓണപ്പതിപ്പുകൾ പൊതുവേ ഒഴിവാക്കുന്നത് സാഹിത്യവിചാരങ്ങളാണെന്ന്
ഓർക്കുമ്പോഴാണ് ഇത് പ്രസക്തമാവുന്നത്. സാഹിത്യ കൃതികളെക്കുറിച്ചുള്ള ഒരു
ചിന്തയും ഓണപ്പതിപ്പുകളിൽ ഉണ്ടാകാറില്ല. </div><div><br /></div><div>പി.എസ്
.രാധാകൃഷ്ണൻ എഴുതിയ 'ഗൊദാർദ് :കലയും കലാപവും'(പ്രസാധകൻ ,ഒക്ടോബർ) ഒരു
ഉപരിപ്ളവ ,വിരസ ലേഖനമാണ്. ഈ ഭാഷയ്ക്ക് ജീവനില്ല .ആക്രിക്കടയിൽ കയറിയ
പോലെയുണ്ട്. ഗൊദാർദിൻ്റെ കലയെക്കുറിച്ച് ഈ ലേഖനത്തിൽ ഒന്നും തന്നെ
വെളിവാക്കപ്പെടുന്നില്ല .</div><div>ബാഹ്യമായ കണക്കെടുപ്പ് മാത്രമാണിത്.
ഒരു ഭാഗം ശ്രദ്ധിക്കുക: 'സാധാരണമെന്നു തോന്നുന്ന മരണ രംഗങ്ങളെ
അതിസാധാരണമാക്കി ത്തീർക്കുകയാണ് സംവിധായകൻ. വീക്കെൻഡ്, പിയെറൊറ്റ ലെ ഫൗ
,ആൽഫ്രാവിൽ തുടങ്ങിയ ചിത്രങ്ങളിൽ മുഖത്തെഴുത്തിൻ്റെ വർണാഭയും രക്തക്കറയുടെ
രൂപകല്പനയും വ്യക്തമാകുന്നുണ്ട്. യാഥാർത്ഥ്യവും സ്വപ്നയാഥാർഥ്യവും ഇവിടെ
ഇടകലരുന്നു.ചുവപ്പും മഞ്ഞയും നീലയും നിറങ്ങൾ കലർന്ന വാൻഗോഗിൻ്റെ
പെയിന്റിംഗ്, വില്യം ഫോക്നർ ,ജോസഫ് കൊൺറാഡ് ,റോബർട്ട് ലൂയി സ്റ്റീവൻസൺ
എന്നിവരുടെ നോവലുകൾ തുടങ്ങിയവ സമ്മേളിക്കുന്ന കൊളാഷിലൂടെ ഇവയ്ക്ക്
രൂപാന്തരമുണ്ടാകുന്നു'-</div><div>എന്തൊരു ദുർബ്ബലവും യാന്ത്രികവുമായ
ഭാഷയാണിത് ! എന്തെങ്കിലും വ്യക്തതയുണ്ടോ ?എന്താണ് കലയിൽ സംഭവിക്കുന്നതെന്ന്
അറിയാതെ എഴുതുന്നതിൻ്റെ കുഴപ്പമാണിത്. എന്താണ് ലേഖകൻ ഉദ്ദേശിക്കുന്നത്
?ഇങ്ങനെ എങ്ങും തൊടാതെ പറയുന്നതാണ് ഇന്നത്തെ അക്കാദമിക് രീതി .ഈ പറഞ്ഞതിനു
അടിയിലുള്ള ഫിലോസഫി സ്വന്തം നിലയിൽ അന്വേഷിച്ചു കണ്ടെത്തണം .അതിനാവശ്യമായ
യുക്തിയാണ് ഉണ്ടാകേണ്ടത്. അതൊന്നും ഈ ലേഖനത്തിലില്ല.</div><div><br /></div><div>പതിതരുടെ നൊമ്പരം</div><div><br /></div><div>കെ.സജീവ്കുമാർ എഴുതിയ 'ഏതോ ഒരു പക്ഷി'(പ്രസാധകൻ ,ഒക്ടോബർ) മനസ്സിലേക്കിറങ്ങി വന്നു.</div><div><br /></div><div>'അതിശൈത്യത്തിൽ</div><div>വിറങ്ങലിക്കുന്നവർ </div><div>തെരുവോരത്ത് </div><div>വിശ്രമിക്കുന്നവർ </div><div>അന്തിയുറങ്ങുന്നവർ </div><div>വീടില്ലാത്തവർ അനാഥർ</div><div>അതെ </div><div>തെരുവിന്റെ സന്തതികൾ ...</div><div>എല്ലാം വരിവരിയായി നീങ്ങുകയാണ്</div><div>പഴകിയ കീറച്ചാക്കിനാല് </div><div>മുഖം മറച്ച് </div><div>ഇരുട്ടിലേക്ക് നടന്നു പോകുന്നത്</div><div>ഏതോ പുരാതന ദൈവമാണ്.</div><div>എവിടേക്കാണിവർ പോകുന്നത്?'</div><div><br /></div><div>ചരിത്രത്തിലെ
നിസ്സഹായരുടെ ,നിന്ദിതരുടെ പലായനം അവസാനിക്കുന്നില്ല. അവർ അവശേഷിപ്പിച്ച
നൊമ്പരം കവി മണ്ണിൽ നിന്ന്, തെരുവിൽ നിന്ന് സമാഹരിക്കുന്നു. ദൈവം
തോറ്റുപോയോ എന്ന ചിന്ത ബാക്കിയാവുന്നു. </div><div><br /></div><div>ഗുർജിഫിൻ്റെ ഉണർവ്വ്</div><div><br /></div><div>റഷ്യൻ
ജ്ഞാനിയായ ജോർജ് ഗുർജിഫ് പറഞ്ഞു: 'മനുഷ്യനു ജനിക്കാം; എന്നാൽ
ജനിക്കണമെങ്കിൽ ആദ്യം മരിക്കണം .മരിക്കണമെങ്കിലോ? അവൻ ആദ്യമായി
ഉണരണം'.എന്താണ് ഈ ഉണർവ്വ് ?അന്ധതകളിൽ ജീവിച്ചത് മരണമാണെന്ന് ഉറപ്പായ ശേഷം
ജ്ഞാനത്തിലേക്കുള്ള ഉണർവ്വാണത്.</div><div><br /></div><div>കാനായിയുടെ കവിത</div><div><br /></div><div>ശില്പി
കാനായി കുഞ്ഞിരാമന്റെ കവിതകളെക്കുറിച്ച് കെ. ജയകുമാർ എഴുതുന്നു
(ശില്പിയുടെ കവിത, പ്രഭാവം മാസിക, ആഗസ്റ്റ് -സെപ്റ്റംബർ).'ശില്പങ്ങളായി
രൂപാന്തരപ്പെടാത്തതും ബിംബങ്ങളുടെയും നിരീക്ഷണങ്ങളുടെയും പ്രേരണയിൽനിന്ന്
ഉറവയെടുത്തതുമാണ് കാനായിയുടെ കവിതകൾ' -ജയകുമാറിൻ്റെ വാക്കുകൾ .കാനായി
സമീപകാലത്താണ് കവിതയിലേക്ക് തിരിഞ്ഞത്.കാനായിയുടെ മനസ്സിൽ അലഞ്ഞു നടക്കുന്ന
ചിന്തകളും ഭാവനകളുമാണ് കവിതയിൽ അവതരിപ്പിക്കുന്നത് .ഒരു കവിത ജയകുമാർ
ഉദ്ധരിക്കുന്നു:</div><div><br /></div><div>'ബിന്ദു ഞാനൊരു ബിന്ദു </div><div>നീങ്ങി നീങ്ങി </div><div>ബിന്ദു ഞാനൊരു ബിന്ദുരേഖ </div><div>രേഖ ഞാൻ നേർരേഖ </div><div>രേഖ ഞാൻ വക്രരേഖ</div><div>രേഖ ഞാൻ കൈരേഖ'</div><div><br /></div><div>ഒരാൾക്ക്
കവിതയെഴുതാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ കാനായിയുടെ കവിത ഒരു തീവ്രമായ
അന്വേഷണമോ ,ഗാഢമായ ജ്വരമോ ആകുന്നില്ല. കവിതയിൽ ഒരു പരിവർത്തനത്തിന് ഇതിൽ
സ്കോപ്പില്ല .അത് കാനായി തിരിച്ചറിയുന്നത് വളരെ വൈകിയായിരിക്കും. കവിതയിൽ
ഒരു മാറ്റമോ വഴിയോ സൃഷ്ടിക്കാൻ കഴിവില്ലാത്ത നൂറുകണക്കിനാളുകൾ
എഴുതുകയാണിപ്പോൾ .സകല അധ്യാപകരും കവിതയെഴുതുന്നത് എന്തിനാണ് ? നല്ലൊരു
വായനക്കാരൻ അല്ലെങ്കിൽ വായനക്കാരിയാകാനുള്ള ഇച്ഛാശക്തിയാണ് പവിത്രമായത്.
അത് മാത്രം ഉണ്ടാകുന്നില്ല .അങ്ങനെയൊരു ഇച്ഛാശക്തി ഇല്ലാതായ ഒരു മനസ്സിൽ
നിന്ന് നല്ല കവിതയുണ്ടാകുമെന്ന് ഞാൻ വിചാരിക്കുന്നില്ല.</div><div><br /></div><div>അന്വേഷണം</div><div><br /></div><div>ദിവാകരൻ
വിഷ്ണുമംഗല പ്രാപഞ്ചികമായ സാരം തേടുന്ന കവിയാണ്. ഇംഗ്ളീഷ് കവി വില്യം
ബ്ളേക്ക് ഒരു തരി മണ്ണിൽ പോലും പ്രപഞ്ചം ദർശിച്ചു. മഹാന്മാർക്ക് ഒരു
മഞ്ഞുതുള്ളി മതി ലോകത്തെ ഗ്രഹിക്കാൻ.ദിവാകരനും തന്റെ ബോധത്തിന്റെ അതിരുകൾ
ഭേദിക്കാനും ആത്മാവെന്ന ആന്തരികാർത്ഥത്തെ ഓരോ നിമിഷത്തിലും അനുഭവിക്കാനും
ശ്രമിക്കുന്നു .ഇത് ഒരുൾത്തേടലാണ്.</div><div><br /></div><div>'എന്തിനായ് പിന്നെ നാം മല്ലടിപ്പൂ</div><div>അല്ലലേറുന്നുണ്ടതു നിമിത്തം </div><div>നന്മകൾ മാത്രമായ് കാണുമെന്നാൽ</div><div>മന്നിടം സ്വർഗ്ഗമായ് മാറുമല്ലോ'</div><div><br /></div><div>ഈ
തിരിച്ചറിവ് മനുഷ്യവംശത്തിനു ഒരാദർശമോ തത്ത്വമോ മാത്രമാണ്. ഒരിക്കലും
നമുക്ക് മാലാഖമാരാകാൻ കഴിയില്ല .നമ്മുടെ ഒരുമയുടെ നിയോഗം വെറും
വ്യാമോഹമാണ്. യുദ്ധമാണ് നമ്മുടെ ഏറ്റവും അടുത്ത വിനിമയയോഗ്യമായ
ജീവിതോപാധി. കലഹങ്ങളിലൂടെയാണ് നാം വളരാൻ ആഗ്രഹിക്കുന്നതെന്ന വിപരീതമാണ്
നമ്മെ പിടികൂടിയിരിക്കുന്നത്. അതുകൊണ്ട് ഐക്യം,രമ്യത,രാഗം തുടങ്ങിയവയൊക്കെ
ഇപ്പോഴും ബഹുഭൂരിപക്ഷത്തിനും കാല്പനികപദങ്ങൾ മാത്രമാണ്.</div><div><br /></div><div>'അനുശോചനം
' എന്ന കഥയെഴുതിയ അശ്വതി വി. നായർ (ഭാഷാപോഷിണി ,സെപ്റ്റംബർ) എന്താണ്
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകുന്നില്ല. ഒരു സുഹൃത്തിൻ്റെ ഭർത്താവ് രോഗം
വന്നു മരിച്ചു. സ്നേഹിതയ്ക്ക് അവളെ പോയി കാണാൻ കഴിഞ്ഞില്ല .ഒരു മാസം
കഴിഞ്ഞ് ആ വിധവയെ കാണാൻ പോയി. അപ്പോൾ അവൾ അവളുടെ മെഡിക്കൽ ഷോപ്പിൽ
കാര്യങ്ങൾ നോക്കുകയാണ്. അത് കണ്ടപ്പോൾ അപരിചിത ഭാവം തോന്നിയത്രേ! മാത്രമല്ല
,സ്വയം പുച്ഛം തോന്നിയെന്ന് എഴുതിയിരിക്കുന്നു. ഒരു വിധവയ്ക്ക് കടയിൽ
ജോലി ചെയ്യാൻ പാടില്ലേ ? എന്താണ് ഇവിടെ പുച്ഛിക്കാൻ ?ആ വാക്ക് വീണ്ടും
ഉപയോഗിച്ചുകൊണ്ട് ചോദിക്കുന്നതാണ്. ഇതുപോലുള്ള പഴയ മോഡൽ കഥകൾ ഇനി വേണോ
എന്നു ആലോചിക്കണം .ബി.എം.ഡബ്ല്യു ,ഓഡി, ബെൻസ്, ഹ്യൂണ്ടായ് തുടങ്ങിയ പുതിയ
മോഡൽ കാറുകൾ നിരത്തിൽ പായുമ്പോൾ അറുപതുമോഡൽ ഫിയറ്റ് കാറുകൾക്ക് എന്താണ്
പ്രസക്തി? കാലത്തിൻ്റെ മാറ്റം മനസ്സിലാക്കുക. സ്വന്തം മാധ്യമമായ കഥയെ
നവീകരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ആവർത്തനവിരസവും നിലവാരമില്ലാത്തതും
ഭാവനാരഹിതവുമായ കഥകൾ വായിക്കാൻ ഇന്ന് നല്ല വായനക്കാരെ കിട്ടില്ല.
ജീവിതത്തെക്കുറിച്ച് അറിയുന്നതിനുമപ്പുറം പോകാനാണ് എഴുത്തുകാരൻ
ശ്രമിക്കേണ്ടത് .അതിനാണ് മൂല്യം.</div><div><br /></div><div>ജീവിതം വളരെ
ദുരൂഹമാണ്. ജനനം, മരണം, ഭാവി, മരണാനന്തരം തുടങ്ങി ഉത്തരമില്ലാത്തതാണ്
എല്ലാം .എല്ലാം സാങ്കല്പിക ബർമുദാ ത്രികോണമായി അവസാനിക്കുകയാണ്. (വടക്കേ
അറ്റ്ലാൻഡിക് മഹാസമുദ്രത്തിൽ ബർമുദാ ദ്വീപിനും പ്യുർട്ടോ റിക്കോക്കും
ഫ്ളോറിഡക്കും ഇടയിലുള്ള സ്ഥലമാണ് ബർമുദാ ത്രികോണം .ഇവിടെ ദുരൂഹ
സാഹചര്യത്തിൽ അമ്പതിലേറെ കപ്പലുകളും ഇരുപത് വിമാനങ്ങളും കാണാതായി എന്നാണ്
വിശ്വസിക്കപ്പെടുന്നത്. വിശദികരിക്കാനാവാത്ത സംഭവങ്ങൾക്ക് കുപ്രസിദ്ധി
നേടിയ സ്ഥലമാണ് )എന്നാൽ മലയാളകഥകളിൽ ഈ കാര്യങ്ങളൊക്കെ വളരെ ലളിതമാണ്,
വാട്സപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്യുന്ന പോലെ !</div><div><br /></div><div>നോബൽ സമ്മാനമോ ?</div><div><br /></div><div>നോബൽ
സാഹിത്യസമ്മാനത്തിനും വിശ്വാസ്യത നഷ്ടപ്പെടുകയാണ്. കഴിഞ്ഞ ഏതാനും
വർഷങ്ങളിൽ നോബൽ സമ്മാനം ലഭിച്ചവരുടെ കൃതികൾ പരിശോധിച്ചാൽ അത് വ്യക്തമാകും. ഈ
വർഷം ഫ്രഞ്ച് എഴുത്തുകാരി ആനി ഫെർണോയ്ക്കാണ് ലഭിച്ചത്. വലിയ കവികളായ
ഡെറിക് വാൽകോട്ട് ,സീമസ് ഹിനി ,റ്റോമസ് ട്രാൻസ്ട്രോമർ തുടങ്ങിയവർക്ക് നോബൽ
സമ്മാനം ലഭിച്ചപ്പോൾ നമ്മൾ ആഹ്ളാദിച്ചു .എന്നാൽ ഗാനരചയിതാവ് ബോബ് ഡിലനും
ലൂയി ഗ്ളക്കിനും അത് നല്കിയത് തെറ്റായ തീരുമാനമായിരുന്നു. മറ്റൊരു ജേതാവായ
ചൈനീസ് നോവലിസ്റ്റ് മോ യാൻ ശരാശരിക്കും താഴെയാണ്. നോവലിസ്റ്റ്
അബ്ദുൾറസാക്ക് ഗുർണ ശരാശരിയാണ്. അതേസമയം ഒർഹാൻ പാമുക്ക്, കസുവോ ഇഷിഗുറോ
,പാട്രിക് മോഡിയാനോ, തുടങ്ങിയവർക്ക് സമ്മാനം നൽകിയത് ഏറ്റവും ഉചിതമായി.</div><div><br /></div><div>ഇപ്പോൾ
നോബൽ കമ്മിറ്റിക്ക് എന്തോ സംഭവിച്ചിരിക്കുന്നു. ഈ വർഷം സൽമാൻ
റുഷ്ദിക്കല്ലാതെ മറ്റാർക്കും കൊടുക്കാൻ പാടില്ലായിരുന്നു .നവീനാ വബോധമുള്ള
,പുതിയ നോവൽ സങ്കല്പങ്ങളുള്ള ,പുതിയ ഭാഷയുള്ള സൽമാൻ റുഷ്ദി ഏതോ അക്രമിയുടെ
കുത്തേറ്റ് കിടക്കുകയാണ്. പന്ത്രണ്ട് അന്താരാഷ്ട്ര നോവലുകളാണ് റുഷ്ദി
എഴുതിയിരിക്കുന്നത് .അദ്ദേഹം കലയുടെ സ്രഷ്ടാവാണ്. ദ് എൻചാൻറ്റേഴ്സ് ഓഫ്
ഫ്ലോറൻസ്, ഷാലിമാർ ദ് ക്ലോൺ ,ഷെയിം തുടങ്ങിയ നോവലുകൾ പോരേ ഈ സമ്മാനത്തിന്?
റുഷ്ദിക്ക് ഇനിയൊരു അവസരം ലഭിക്കുമോ എന്നറിയില്ല. കുത്തേറ്റതിനെ തുടർന്ന്
അദ്ദേഹത്തിൻ്റെ ഒരു കണ്ണിനു കാഴ്ച്ച ശക്തി നഷ്ടപ്പെട്ടിരിക്കയാണ്. ഇനി
എഴുന്നേറ്റ് നടക്കാൻ പ്രയാസമായിരിക്കും. ഏറ്റവും മികച്ച ഒരെഴുത്തുകാരൻ
ജീവനു വേണ്ടി കഷ്ടപ്പെടുമ്പോൾ ശരാശരിക്കാർക്ക് അവാർഡ് കൊടുക്കുന്നത്
അർത്ഥശൂന്യമാണ്. </div><div><br /></div><div>ഹാറുകി മുറകാമി, മിഷേൽ
ഹുയെൽബക്ക്, ലാസ്ലോ ക്രാസ്നാഹോർക്കെ ,ഡോൺ ഡെലിലോ ,മിലാൻ കുന്ദേര
തുടങ്ങിയവർ മികച്ച എഴുത്തുകാർ എന്ന നിലയിൽ ജീവിച്ചിരിക്കുന്നുവെങ്കിലും
റുഷ്ദിക്ക് കൊടുക്കേണ്ടത് നീതിയുടെ അനിവാര്യതയായിരുന്നു. </div><div>ബ്രിട്ടനിലെ
ലാഡ്ബ്രോക്കേഴ്സ് വാതുവെപ്പ് കമ്പനി കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച,
സാധ്യതയുള്ള എഴുപത്തഞ്ച് എഴുത്തുകാരുടെ ലിസ്റ്റിൽ ഒരിന്ത്യക്കാരൻ പോലുമില്ല
എന്ന വസ്തുത ആരെയും അത്ഭുതപ്പെടുത്തുമെന്ന് തോന്നുന്നില്ല.</div>m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-28892973325152919712022-12-09T22:11:00.002-08:002022-12-09T22:11:16.976-08:00നോവൽ ഫാക്ടറി /അക്ഷരജാലകം /എം.കെ.ഹരികുമാർ <br /><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrW21vNkx-6IsZGnl5G44s4Ap_QbQ9mkoUVCIzHuUJoTJG9Dal8Vsqx5TXCxB0hVaG2_AmZVEzYNOsePr00d0WN-u805TN9iJlxRh97VoTNodXZYAzUhZiz5zLMOPty01CKF31evop2QnswBI0MLVRqxufQxGhtSQ7SuJ_9fk0GFVCxjCmAtyKQl3F/s1280/IMG-20221123-WA0132.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="1280" data-original-width="1015" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrW21vNkx-6IsZGnl5G44s4Ap_QbQ9mkoUVCIzHuUJoTJG9Dal8Vsqx5TXCxB0hVaG2_AmZVEzYNOsePr00d0WN-u805TN9iJlxRh97VoTNodXZYAzUhZiz5zLMOPty01CKF31evop2QnswBI0MLVRqxufQxGhtSQ7SuJ_9fk0GFVCxjCmAtyKQl3F/s320/IMG-20221123-WA0132.jpg" width="254" /></a></td></tr><tr><td class="tr-caption" style="text-align: center;">m k harikumar by artist prathapan<br /></td></tr></tbody></table><br /><br /><div>കവിതയും
കഥയും ഏതാണ്ട് പരാജയപ്പെട്ട ഈ പുതിയ നൂറ്റാണ്ടിൽ നോവൽ ദിനംപ്രതിയെന്നോണം
നിർമ്മിക്കപ്പെടുകയാണ് .ഒരു നോവൽ ഫാക്ടറി എന്നു വിളിക്കാവുന്ന തരത്തിൽ
അതിൻ്റെ ഉല്പാദനം വർദ്ധിച്ചുവരുകയാണ്. നൂറു നോവലുകൾ ഒരു വർഷം ഈ ഭാഷയിൽ
പുറത്തിറങ്ങുന്നതിനെ പുതിയൊരു വായനയുടെ വസന്തമായി കാണേണ്ടതില്ല.
ആവർത്തിക്കപ്പെടുന്നതെന്താണ്, എഴുതുന്നതെന്താണ്, ഇതുവരെ
എഴുതപ്പെട്ടതെന്താണ് എന്നൊക്കെ അറിയുന്നവർ ഈ നോവലിസ്റ്റുകൾക്കിടയിലുണ്ടോ ?
പുസ്തകവ്യവസായത്തിനു നോവൽ വേണം. കൂടുതൽ നോവലുകൾ ഉണ്ടായാലേ ഒരു വിപണി
സജീവമാവുകയുള്ളൂ. വായനയല്ല വളരുന്നത്, വില്പനയാണ്. കഴിഞ്ഞദിവസം ഒരു പരസ്യം
കണ്ടു. അതിൽ ഒറ്റയടിക്ക് ആറ് നോവലുകൾ പുറത്തിറക്കുന്നതായാണ് വിവരം.
പി.കെ.ഭാഗ്യലക്ഷ്മിയുടെ നീരാളിച്ചൂണ്ട ,കിംഗ് ജോൺസിൻ്റെ സർക്കാർ, എം.എസ്.
ബനേഷിൻ്റെ ജലഭരദിനരാത്രങ്ങൾ, ഷീലാ ടോമിയുടെ ആ നദിയോട് പേര് ചോദിക്കരുത്
,സോമൻ കടലൂരിൻ്റെ പുള്ളിയൻ ,വിനോദ് കൃഷ്ണയുടെ 9 m mബെരേറ്റ എന്നിവയാണ് ആ
നോവലുകൾ. </div><div><br /></div><div>ഇതിനുപുറമേ ജേക്കബ് എബ്രഹാമിന്റെ
'വാൻഗോഗിൻ്റെ കാമുകി ,നെൽസൺ പുതിയേടത്തിൻ്റെ കനൽ ബീജങ്ങളുടെ കർമ്മകാണ്ഡം,
ഫർസാനയുടെ എല്മ, കെ. വി. മോഹൻകുമാറിന്റെ മഹായോഗി, രമേശ് പഞ്ചവള്ളിലിൻ്റെ
നാലു വർഷങ്ങൾ, ഗണേഷ് ബാലയുടെ ക്രിക്കറ്റ് ഹൗസ് ,ടി.കെ.അനിൽകുമാറിന്റെ അൽ
കാഫി റൂൻ സംവാദങ്ങളുടെ പുസ്തകം ,സുരേന്ദ്രൻ മങ്ങാട്ടിന്റെ രാജമുദ്ര കേസ്
ഡയറി ,ഇരവിയുടെ പഞ്ചശരം, വി. കൃഷ്ണവാദ്ധ്യാരുടെ പുരവനം, ബി .ജയചന്ദ്രന്റെ
യോഗി പറഞ്ഞ കഥ തുടങ്ങി നോവലിൻ്റെ ഒരു വലിയ ഘോഷയാത്രയാണ് കടന്നു പോകുന്നത്.
ഈ നോവലുകൾ എത്രമാത്രം വായനയ്ക്ക് വിഷയമാകുമെന്നു ആലോചിക്കേണ്ടതാണ്. ഒരു കഥ
പറയുക എന്നതിൽ കവിഞ്ഞ് കലാപരമായി നോവലിനെ സമീപിക്കുന്നവർ ഇതിൽ
ആരെങ്കിലുമുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. നോവലിന്റെ മാറിയ
കലാശിൽപത്തെക്കുറിച്ച് എത്ര പേർ അറിയുന്നു? ഇങ്ങനെ കുറെ ചോദ്യങ്ങൾ
ബാക്കിയാവുകയാണ്.</div><div><br /></div><div>നോവൽ ഒരു പുതിയ സാഹിത്യരൂപമാണ്.
ധിഷണാശാലിയായ റഷ്യൻ -അമെരിക്കൻ നോവലിസ്റ്റ് വ്ളാഡിമിർ നബോക്കോവ് പറഞ്ഞത്
,ഓരോ നോവലും മുൻകാല നോവലുകളിൽ നിന്നു വ്യത്യസ്തമാകുമ്പോഴാണ് നോവൽ എന്ന
പേരിനു അർഹമാകുന്നതെന്നാണ്. നോവൽ മനുഷ്യാസ്തിത്വത്തെക്കുറിച്ചുള്ള ഒരു
അന്വേഷണമാണ്. ചരിത്രമോ വ്യക്തിയോ നോവലിൻ്റെ പ്രമേയമാകാം; പക്ഷേ ,അതിലൂടെ
അന്വേഷിക്കപ്പെടുന്നത് അസ്തിത്വമാണ്.</div><div><br /></div><div>മിലാൻ കുന്ദേരയുടെ വീക്ഷണം</div><div><br /></div><div>ചെക്ക്
നോവലിസ്റ്റ് മിലാൻ കുന്ദേര എഴുതിയ 'ദ് ആർട്ട് ഓഫ് ദ് നോവൽ 'വിശേഷപ്പെട്ട
ഒരു കൃതിയാണ്. പുതിയ നോവൽ എന്ന ആശയം എന്താണെന്നും അത് എങ്ങനെ ഉരുത്തിരിഞ്ഞു
എന്നും ആഴത്തിൽ സവിസ്തരം പ്രതിപാദിക്കുന്ന കൃതിയാണത്.
മനുഷ്യാസ്തിത്വത്തിൻ്റെ ഒരു കണമെങ്കിലും കണ്ടെത്തുന്നില്ലെങ്കിൽ നോവൽ
പരാജയമായിരിക്കുമെന്ന നിലപാടാണ് കുന്ദേരയ്ക്കുള്ളത് .മനുഷ്യാസ്തിത്വത്തെ പല
എഴുത്തുകാരും സമീപിച്ചിട്ടുണ്ട്. അതുതന്നെ പകർത്തിവയ്ക്കുകയോ അതിലെ
ആശയങ്ങൾ ഭാഗികമായി സ്വീകരിക്കുകയോ ചെയ്താൽ പുതിയത് കണ്ടെത്താനാവുകയില്ല.
ഒരു പുതിയ ഭൂഖണ്ഡം കണ്ടെത്തണം. നികോസ് കസൻദ്സാക്കിസിൻ്റെ ക്രൈസ്റ്റ്
റീക്രൂസിഫൈഡ് ,റിച്ചാർഡ് ബാക്കിൻ്റെ ജോനതൻ ലിവിംഗ്സ്റ്റൺ സീഗൾ, കാഫ്കയുടെ
ദ് കാസിൽ തുടങ്ങിയ നോവലുകൾ പോലെ അതുവരെ അജ്ഞാതമായ ഒരു ലോകത്തെ അനാവരണം
ചെയ്യണം. </div><div><br /></div><div>കുന്ദേര എഴുതി: 'ഒരു നോവൽ
അന്വേഷിക്കുന്നത് യാഥാർത്ഥ്യമല്ല, അസ്തിത്വമാണ്. നടന്ന സംഭവമല്ല അസ്തിത്വം
;മനുഷ്യൻ്റെ സാധ്യതകളുടെ മേഖലയാണ് അസ്തിത്വം -മനുഷ്യനു
ചെയ്യാനാവുന്നതെന്തും '.നിലനിൽക്കുക എന്നാൽ ഈ ലോകത്തിൽ ആയിരിക്കുക
എന്നാണർത്ഥമെന്ന് കുന്ദേര വിശദീകരിക്കുന്നുണ്ട്. </div><div><br /></div><div>ദേവസ്സി
ചിറമ്മൽ എഴുതിയ 'ജൂഹുവിലെ ക്രിസ്തു' എന്ന കഥാസമാഹാരം യാദൃശ്ചികമായാണ്
കൈയിൽ കിട്ടിയതും വായിച്ചതും . എൻ.വി .കൃഷ്ണവാരിയരാണ് അവതാരിക
എഴുതിയിരിക്കുന്നത്. മനുഷ്യരെ എന്നപോലെ ജന്തുലോകത്തെയും നിരീക്ഷിക്കുന്ന
ദേവസ്സി, അവയിലെല്ലാം ദുരന്തം തളം കെട്ടി നിൽക്കുന്നതായി മനസ്സിലാക്കാൻ
കഴിവുള്ള കഥാകൃത്താണെന്നു എൻ.വി.എഴുതിയത് ശ്രദ്ധേയമായി തോന്നി. ദേവസ്സിയെ
പക്ഷേ, മലയാള കഥാലോകം വേണ്ട പോലെ കണ്ടില്ല. </div><div><br /></div><div>ജൂഹുവിലെ
ക്രിസ്തു എന്ന കഥയിൽ ഒരു പാവപ്പെട്ട ശിൽപ്പിയുടെ ജീവിതമാണ്
വിവരിക്കുന്നത്. കടൽത്തീരത്ത് ക്രിസ്തുവിന്റെ ശില്പം നിർമ്മിച്ചു
വെച്ചിരിക്കുകയാണ് അയാൾ. തൊട്ടടുത്ത് ഒരു തുണി വിരിച്ചിട്ടുണ്ട്. മുംബൈയിലെ
കടൽത്തീരമായതുകൊണ്ട് ധാരാളം സന്ദർശകരുണ്ട് .എന്നാൽ അവർ ശില്പത്തെ
പ്രശംസിച്ചതല്ലാതെ ശില്പിയെ സഹായിച്ചില്ല. ശില്പിയും കുടുംബവും
നിത്യദാരിദ്ര്യത്തിലാണ്. ഒടുവിൽ സഹികെട്ട് ,ഭ്രാന്തമായ ഒരാവേശത്തിൽ ശില്പി
താൻ നിർമ്മിച്ച ശില്പത്തിനു മുകളിൽ കുരിശിലേറ്റിയ ക്രിസ്തുവിന്റെ രൂപത്തെ
അനുകരിച്ച് ശയിച്ചു. അപ്പോൾ ധാരാളം നാണയത്തുട്ടുകൾ ലഭിച്ചു .അയാൾ
അനന്തതയിലേക്ക് കൈകളുയർത്തി ഇങ്ങനെ വിലപിച്ചു: 'പിതാവേ ,ഞാൻ ചെയ്തത്
എന്തെന്ന് എനിക്കറിയാം. എന്നോട് പൊറുക്കേണമേ' .</div><div><br /></div><div>ദേവസ്സിയുടെ
കഥകളിൽ ദീർഘിച്ച വിവരണമില്ല. എന്നാൽ ജീവിതത്തിൻ്റെ കദനവും
അലച്ചിലുമുണ്ട്. 'മിശിഹായുടെ പിറവി' എന്ന കഥ തീക്ഷ്ണമായ ഒരു സമരായുധം
പോലെയാണ് അനുഭവപ്പെട്ടത്. അനീതിയും ചതിയും ഗർവ്വും നിറഞ്ഞ ഒരു സമൂഹത്തെ
ചികിത്സിക്കാൻ കഥാകൃത്ത് ചാട്ടവാറെടുക്കുന്നു. സിമത്തേരിക്കുള്ളിൽ ഒരു
അനാഥസ്ത്രീ പ്രസവിച്ചപ്പോൾ 'കടും പച്ചയിലകളുടെ നിബിഡതയിൽ
മിന്നാമിനുങ്ങുകളെപ്പോലെ നക്ഷത്രക്കുരുന്നുകൾ പോക്കുവെയിലിൽ തിളങ്ങി' എന്ന്
കഥാകൃത്ത് എഴുതുന്നത് എത്ര ആശയസുന്ദരമാണ്.</div><div><br /></div><div>കാക്കനാടൻ വീര്യമേറിയ വീഞ്ഞ് ?</div><div><br /></div><div>കാക്കനാടനെക്കുറിച്ച്
ആവേശത്തോടെ പെരുമ്പടവം ശ്രീധരൻ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്.
കാക്കനാടനെക്കുറിച്ച് അങ്ങനെയേ സംസാരിക്കാനാവുമായിരുന്നുള്ളു .</div><div>കാരണം,
കാക്കനാടൻ മലയാളകഥയിൽ ഓരോ വാക്കിലും അഭൗമസുഗന്ധം നിറച്ച കഥാകാരനാണ്
.അദ്ദേഹം വിലക്കുകളുടെ മതിലുകൾ ചാടിക്കടന്നും സഞ്ചരിക്കുമായിരുന്നു.</div><div>അദ്ദേഹം
എല്ലാ ദർശനങ്ങളെയും തത്ത്വചിന്തകളെയും വെല്ലുവിളിച്ചു. താൻ യാതൊരു
തൊഴുത്തിലും ഒതുങ്ങുന്നവനല്ലെന്ന് അദ്ദേഹം ഓരോ കഥയിലൂടെയും പ്രഖ്യാപിച്ചു.
പെരുമ്പടവം ആധുനികതയെ എതിർക്കുന്നതും ഞാൻ വായിച്ചിട്ടുണ്ട്. ഒരു പക്ഷേ
,അതൊക്കെ ഒരു കഥാകൃത്തിന്റെ പ്രത്യേക സന്ദർഭങ്ങളിലുള്ള
പ്രതികരണമായിരിക്കാം.എഴുത്തുകാർക്ക് എല്ലായ്പ്പോഴും ഒരേ അഭിപ്രായത്തിൽ
ഉറച്ചുനിൽക്കാനാവില്ല .അതിനായി അവർ യാതൊരു എക്സ്ക്യൂട്ടീവ് അധികാരങ്ങളും
വഹിക്കുന്നില്ലല്ലോ. </div><div><br /></div><div>നിയമാനുസൃതമായല്ല പ്രതിഭ
പ്രവർത്തിക്കുന്നത്. പ്രതിഭ അതിൻ്റെ നിയമത്തെപ്പോലും
വെല്ലുവിളിച്ചുകൊണ്ടാവും പ്രത്യക്ഷമാവുക. എഴുത്തുകാരനു എപ്പോഴും സ്ഥിരം
അഭിപ്രായമാണുള്ളതെങ്കിൽ അയാൾ ഒരിക്കലും ചിന്തിച്ചിട്ടില്ല എന്നാണർത്ഥം .ഈ
ലോകം ചിന്തയുടെ സമുദ്രമാണ്. അറ്റ്ലാൻഡിക്ക്, പസഫിക് പോലെ മറ്റൊരു
സമുദ്രമാണത് .അവിടെ എഴുത്തുകാരനു ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് പോകാം
.അയാൾ ആത്മാവിൽ സഞ്ചരിക്കുകയാണ്. ഒന്നിൽ തന്നെ ഉറച്ചു നിൽക്കേണ്ടതില്ല.
ചവിട്ടി നിൽക്കുന്ന മണ്ണ് അശുദ്ധമായാൽ മറ്റൊരിടത്തേക്ക് മാറിനിൽക്കാം.
അപ്പോൾ പഴയ അഭിപ്രായങ്ങൾക്ക് വിലയില്ല .അഭിപ്രായങ്ങൾക്ക് വേണ്ടി ജീവത്യാഗം
ചെയ്യാനും എഴുത്തുകാരനാവില്ല .കാരണം, അവൻ സർവത്ര വൈരുദ്ധ്യമാണ്. ഒരു കൂട്ടം
വൈരുദ്ധങ്ങളിൽ ജീവിച്ചുകൊണ്ട് പുതിയൊരു സൗന്ദര്യം തേടുകയാണവൻ.</div><div><br /></div><div>പെരുമ്പടവത്തിൻ്റെ കഥ</div><div><br /></div><div>പെരുമ്പടവം
ശ്രീധരൻ എഴുതിയ 'കാലസീമകൾ കടന്ന് '(ആശ്രയ മാതൃനാട്, സെപ്റ്റംബർ)
ഓണക്കാലത്ത് വായിച്ച അപൂർവ്വം നല്ല കഥകളിലൊന്നാണ്. അദ്ദേഹം മനുഷ്യന്റെ
ഭാവിയെപ്പറ്റിയും ജീവിതത്തിലെ സങ്കടങ്ങളെക്കുറിച്ചും ചിന്തിക്കുന്നു. ആ
ചിന്തകളെ രാഷ്ട്രീയത്തിലോ മതത്തിലോ കൊണ്ടുപോയി കെട്ടിയിടാൻ അദ്ദേഹം
ഒരുക്കമല്ല. പെരുമ്പടവത്തിനു സംഭവിച്ച ഒരു മാറ്റമാണിത്. മനുഷ്യജീവിതത്തിൽ
കാണാത്ത എന്തോ ഉണ്ടെന്ന അറിവ് അദ്ദേഹത്തെ ഉള്ളിൽ പൊള്ളിക്കുന്നുണ്ടാവണം.
ഒരിറ്റു വെളിച്ചത്തിനായി എങ്ങോട്ടും നോക്കുന്ന ഒരു പഥികനെ ഈ കഥയിൽ കാണാം.
പെരുമ്പടവം തന്നെയാണ് ആ പഥികനെന്നു വിശ്വസിക്കുകയാണ് നല്ലത്. ഇതുപോലെ
ചിന്തിക്കാത്ത ഒരാൾ ഈ കഥയെഴുതില്ലല്ലോ. അദ്ദേഹത്തെ ബാധിച്ചിരിക്കുന്ന
നൈതികമായ, നരവംശശാസ്ത്രപരമായ, ആത്മീയമായ ഉത്ക്കണ്ഠകൾ കഥയിൽ തെളിഞ്ഞു കാണാം.</div><div><br /></div><div>ഊരും
പേരുമില്ലാത്ത ഒരാൾ, ഈ കഥയിൽ ,ഒരിടത്ത് നിന്നു മറ്റൊരിടത്തേക്കു
നടക്കുകയാണ്. ചെല്ലുന്നിടത്തെല്ലാം അയാൾ കാണുന്നത് മനുഷ്യർ പരസ്പരം
പടവെട്ടി മരിച്ചതിന്റെ ദൃശ്യങ്ങളാണ്. 'തെരുവിൽ വീഴുന്ന രക്തം
ശത്രുവിന്റെയല്ല ദൈവത്തിൻ്റെ യാണെന്നു കൊലയാളികൾ ഇനി എന്നാണറിയുന്നത്?'
എന്നു കഥയിൽ ചോദിക്കുന്നത് അതിൻ്റെ ആഴം വ്യക്തമാക്കുന്നു. മനുഷ്യനെ
സങ്കടങ്ങളാണ് പൊതിയുന്നത് .അവൻ ആത്യന്തികമായി കണ്ടെത്തുന്നതും അതുതന്നെ .ഈ
കഥയിൽ ബുദ്ധൻ പറയുന്നു: 'എന്നിട്ടെന്താണ് ഞാൻ കണ്ടെത്തിയത്? ഐഹിക ജീവിതം
തന്നെ ദു:ഖമാണെന്ന്. വാർദ്ധക്യവും രോഗവും മരണവും മാത്രമല്ല, ദുഃഖത്തിന്റെ
സ്പർശമില്ലാതെ ഒന്നുമില്ലെന്ന്'. ദൈവം എന്തുകൊണ്ടാണ് ഇതൊന്നും കാണാത്തതെന്ന
നിഷ്കളങ്കമായ ചോദ്യം ഉയരുന്നു .അപ്പോൾ ബുദ്ധൻ പറയുന്നു:'പ്രപഞ്ചഘടനയിൽ
ഒരീശ്വരനെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ലെന്ന്'.</div><div><br /></div><div>പിന്നീട്
ഈ സഞ്ചാരി ക്രിസ്തുവിനെ കണ്ടുമുട്ടുന്നു. ക്രിസ്തുവിനു ഉത്തരമില്ല.
ആശ്വസിപ്പിക്കുക മാത്രമാണ് ക്രിസ്തു ചെയ്തത്. ഈ കഥ ആധുനികതയുടെ സാരവത്തായ
ഒരനുഭവമാണ്. ജീവിതത്തിന്റെ അർത്ഥം തേടുന്ന ഏതൊരുവനും ഒടുവിൽ നിശൂന്യതയിലും
ദുഃഖത്തിലും എത്തിച്ചേരും.</div><div><br /></div><div>എന്നാൽ സി.വി.
ബാലകൃഷ്ണൻ എഴുതിയ 'സ്വപ്നങ്ങളിലെ ചുവന്ന തടാകം'(മാതൃഭൂമി ഓണപ്പതിപ്പ്)
പെട്ടെന്നു തല്ലിക്കൂട്ടിയെടുത്ത ഒരു ചീത്തക്കഥയാണ്. ബാലകൃഷ്ണനു ആശയപരമായ
ഒരു ആകുലതയുമില്ല. ചിന്താപ്രശ്നങ്ങൾ ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തിനു ഒരു
ഉപരിപ്ളവ വിവരണം മതിയാവും .വലിയ എഴുത്തുകാരായ ഹെമിംഗ്വേ ,ജോയ്സ്, കാർലോസ്
ഫ്യുവൻറിസ് തുടങ്ങിയവരെ ആശയങ്ങൾ എപ്പോഴും അസ്വസ്ഥപ്പെടുത്തിയിരുന്നു.
അവരുടെ മനസ്സ് സർഗാത്മകതയുടെ ഒരു അഗ്നി ശിലയായിരുന്നു.എന്നാൽ ബാലകൃഷ്ണന്റെ
കഥയിലെ കഥാപാത്രങ്ങളായ അമ്മയും മകളും കഥ വായിക്കുന്ന വേളയിൽ തന്നെ നമ്മൾ
മറന്നു പോകുന്നു .</div><div><br /></div><div>കുയ്യാനകൾ</div><div><br /></div><div>എ.ബി.
രഘുനാഥൻനായരുടെ 'ഉപ്പുപ്പാൻ്റെ കുയ്യാനകൾ' എന്ന വിമർശനകൃതി കുറേക്കാലമായി
കിട്ടാനില്ലായിരുന്നു .ഇപ്പോൾ അത് വീണ്ടും പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്
(പച്ചമലയാളം).വൈക്കം മുഹമ്മദ് ബഷീറിൻ്റെ സാഹിത്യരചനകളെ രൂക്ഷമായി
വിമർശിക്കുന്ന ഈ കൃതി എപ്പോഴും അദ്ദേഹത്തിനു ശത്രുക്കളെയാണ്
നേടിക്കൊടുത്തത്. ബഷീറിനു ഒരു വിമർശനമില്ലെന്നു കരുതുന്നവർ ഉണ്ടാകാം.
എന്നാൽ വിമർശനം ആലോചിക്കാനുള്ളതാണ്. മനുഷ്യൻ്റെ സംസ്കാരം വിമർശനത്തിലൂടെ
വികസിക്കുകയാണ്.</div><div><br /></div><div>അത് നമ്മുടെ ചിന്തയുടെ
ഇന്ദ്രിയങ്ങളെയാണ് സ്വാധീനിക്കുന്നത്. വിമർശകനോടു വിരോധം പുലർത്തുന്നവർ
യാതൊരു സംസ്കാരവുമില്ലാത്തവരാണ്. അവനവനോടു സത്യസന്ധത പുലർത്താനുള്ള ഒരു
വഴിയാണ് സാഹിത്യ വിമർശനം ,ചിലർക്കെങ്കിലും .</div><p> </p>m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-2845625279670585822022-12-09T22:08:00.002-08:002022-12-09T22:08:10.971-08:00യാഥാർത്ഥ്യം ഒരു കള്ളച്ചൂതാണ്/അക്ഷരജാലകം /എം.കെ.ഹരികുമാർ <p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhE4W0XgSmIQkFFnyXgQuulBZ_e0_40V7iZ9nKpeznZ2TIXhJe1EPopqh6eglpqzFJD6g0KFbQrrgfgH9-ZylwU20otDnYTho5KezFkqCzoBdMWKxJ4ucKfCGEAge5R8VedpvURnMwWU-c5zYJ3un4IAiB6WC1_GL4a8MN2TNcWaz7SC-K8FrNXEaFc/s1080/IMG-20221124-WA0202(1).jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="1080" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhE4W0XgSmIQkFFnyXgQuulBZ_e0_40V7iZ9nKpeznZ2TIXhJe1EPopqh6eglpqzFJD6g0KFbQrrgfgH9-ZylwU20otDnYTho5KezFkqCzoBdMWKxJ4ucKfCGEAge5R8VedpvURnMwWU-c5zYJ3un4IAiB6WC1_GL4a8MN2TNcWaz7SC-K8FrNXEaFc/s320/IMG-20221124-WA0202(1).jpg" width="320" /></a></div><br /><p></p><br /><div><br /></div><div>'ഫിലിം
ആസ് ആർട്ട് 'എന്ന പുസ്തകമെഴുതിയ പ്രമുഖ ജർമ്മൻ സിനിമാ സൈദ്ധാന്തികൻ
റുഡോൾഫ് ആർനീം(1904-2007) ശ്രദ്ധേയമായ ഒരു കാര്യം പറഞ്ഞു: 'വലിയ
കലാകാരന്മാർ ഒരു പുതിയ ലോകമാണ് സൃഷ്ടിക്കുന്നത്. അവിടെ ഏറ്റവും പരിചിതമായ
വസ്തുക്കൾ കാണപ്പെടുന്നത് മുമ്പൊരിക്കലും കാണപ്പെട്ട രീതിയിൽ
ആയിരിക്കില്ല'.ഇതാണ് ഇരുപതാം നൂറ്റാണ്ടിലെ നവസിനിമയെ നിയന്ത്രിച്ച ദർശനം
.ചലച്ചിത്രകലയിൽ ഒരു സൗന്ദര്യമുണ്ട്. അത് കവിയുടെയോ ചിത്രകാരന്റെയോ വീക്ഷണം
പോലെ വ്യക്തിപരമാണ്, ചില സംവിധായകർക്കെങ്കിലും. താൻ
സിനിമയെടുക്കുന്നതുകൊണ്ട് ജീവിക്കുന്നു എന്നു ചിന്തിച്ച സംവിധായകരുണ്ട്.
അക്കൂട്ടത്തിലാണ് കഴിഞ്ഞദിവസം അന്തരിച്ച ഫ്രഞ്ച് - സ്വിസ് സംവിധായകൻ
ഗൊദാർദിൻ്റെ സ്ഥാനം. അദ്ദേഹം തന്നെയും ഈ ലോകത്തെയും കാണാനാണ് ചലച്ചിത്രത്തെ
സമീപിച്ചത്. ചില സംവിധായകർ ലോകത്തെ കാണിച്ചുകൊടുക്കാനാണ്
സിനിമയെടുക്കുന്നതെങ്കിൽ ഗൊദാർദ് താനുമായുള്ള ബന്ധം വിശദീകരിക്കാനാണ്
ശ്രമിച്ചത്. അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'ഞാൻ വസ്തുതകളെ കാണുന്നത് ലോകത്തോടോ
ജീവിതത്തോടോ ചരിത്രത്തോടോ ബന്ധപ്പെടുത്തിയല്ല; സിനിമയുമായി
ബന്ധപ്പെടുത്തിയാണ്'.</div><div><br /></div><div>തൻ്റെ വീക്ഷണം, അദ്ദേഹം
മറ്റൊരു രീതിയിലും വിശദീകരിച്ചു: 'എനിക്ക് മനുഷ്യരെ അറിയില്ല .ആകെ
അറിയാവുന്നത് ഭൂപ്രകൃതിയാണ് -മരങ്ങളും റോഡുകളും മറ്റും. അങ്ങനെ
എനിക്കറിയാവുന്നതും അറിയാത്തതുമായ രണ്ട് ഘടകങ്ങളുണ്ട്. ഇതിനെ രണ്ടിനെയും
ഞാൻ കൂട്ടി യോജിപ്പിക്കുകയാണ് ചെയ്യുന്നത്'.ഗൊദാർദിൻ്റെ സിനിമകൾ
ഇങ്ങനെയുണ്ടായതാണ്. അദ്ദേഹത്തിന്റെ 'ബ്രത്ത്ലെസ്',കണ്ടംപ്റ്റ് എന്നീ
ചിത്രങ്ങളാണ് കൂടുതൽ വിമർശക, പ്രേക്ഷകപ്രീതി നേടിയത്. എന്നാൽ ഒരിക്കലും
വലിയൊരു ജനക്കൂട്ടം അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നില്ല. പല ചിത്രങ്ങളും കാൻ
ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു തൃപ്തിപ്പെടേണ്ടി വന്നു. സാഹിത്യത്തിൽ
നിന്നും നാടകത്തിൽ നിന്നും സിനിമയെ മോചിപ്പിച്ച ഗൊദാർദ് ഒരു പുതിയ ആഖ്യാനകല
വികസിപ്പിച്ചു. സിനിമ മറ്റൊരു ക്രമമാണ്. അത് കാലത്തെയും സ്ഥലത്തെയും
പൊതുധാരണയ്ക്കപ്പുറത്ത് കൂട്ടിയോജിപ്പിക്കുന്നു. </div><div><br /></div><div>സ്വീഡിഷ്
സംവിധായകനായ ഇൻഗ്മർ ബർഗ്മാൻ (1918-2007)പറഞ്ഞത് തനിക്ക് ഗൊദാർദാൻ്റെ
സിനിമകളെക്കുറിച്ച് മതിപ്പില്ലെന്നാണ്. ആ വാക്കുകൾ ഇങ്ങനെയാണ്
:ഗൊദാർദിൻ്റെ 'സിനിമകൾ എനിക്കൊന്നും തന്നില്ല. അദ്ദേഹം കപട
ബുദ്ധിജീവിയാണ്. ഒരു മൃതാവസ്ഥയാണ് ആ സിനിമകളിലുള്ളത്. ചിത്രീകരണമാകട്ടെ
ബോറാണ്'.അതേസമയം ,ലോകസിനിമയെ ഗൊദാർദിനു മുമ്പും ശേഷവും എന്നു
വേർതിരിക്കാമെന്നു പറയുന്ന വിമർശകരുണ്ട്. </div><div><br /></div><div>കഥയിൽ വിഫലം </div><div><br /></div><div>'ഒരു
പാതിരാക്കവർച്ച'(മനോരമ വാർഷികപ്പതിപ്പ്)എന്ന കഥയെഴുതിയ പി.എഫ്. മാത്യൂസ്
തെളിയിക്കുന്ന ഒരു സത്യമുണ്ട്, ചെറുകഥ എന്ന സാഹിത്യരൂപം അദ്ദേഹത്തിനു
വഴങ്ങുകയില്ല. ഈ കഥ എഴുതി തുടങ്ങിയ ശേഷം എങ്ങനെ മുന്നോട്ടു പോകണമെന്നറിയാതെ
കഥാകൃത്ത് കുഴങ്ങുന്നത് വായനക്കാരനു പെട്ടെന്ന് തന്നെ ബോധ്യപ്പെടും. ഒരാൾ
താൻ കള്ളനല്ല എന്നു ആവർത്തിച്ചുകൊണ്ട് ,രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ്
വീട്ടിലേക്ക് പോകുന്ന പോലീസുകാരൻ്റെ മുന്നിലേക്ക് ചാടി വീഴുകയാണ്!
എന്നിട്ട് അയാൾക്ക് വല്ലതും വിനിമയം ചെയ്യാനാകുന്നുണ്ടോ? എന്തൊക്കെയോ
പുലമ്പിക്കൊണ്ടിരിക്കുന്നു. കഥാകൃത്തിനും പിടിയില്ല ഈ കഥാപാത്രം എന്താണ്
പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന്! പിന്നീട് നാം കാണുന്നത് ഒരു തട്ടുകടയ്ക്ക്
സമീപത്തിരുന്ന് അയാൾ പോലീസുകാരനു വാട്സപ്പ് മെസ്സേജ് അയയ്ക്കുന്നതാണ്.
തൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിക്കുകയാണ്. കള്ളൻ വാട്സപ്പ് മെസ്സേജ്
എഴുതുന്നതു വരെ കാത്തിരിക്കാൻ വിധിക്കപ്പെട്ട പോലീസ് .അതിൽ പറയുന്നത്
,ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഒരുവളെ സഹായിക്കാൻ ഇറങ്ങിയതാണ് താനെന്നാണ് .
ക്യാൻസർ ബാധിച്ച ഒരു സുഹൃത്തിനെ സഹായിക്കാൻ മകളുടെ വിവാഹത്തിനു വച്ചിരുന്ന
സ്വർണമത്രയും ഒരുവൾ എടുത്തുകൊടുത്തുവത്രേ. ആ സ്ത്രീയുടെ വീട്ടിൽ അവളുടെ
ക്ഷണമനസരിച്ചു കയറി സ്വർണം മോഷണം പോയതാണെന്നു സ്ഥാപിക്കുകയായിരുന്നു
ടിയാൻ്റെ ലക്ഷ്യമെന്നു അറിയുന്നു. ഇതാണോ കഥ ? പാലത്തിൽ നിന്നു താഴേക്ക്
ചാടി ആത്മഹത്യ ചെയ്യുന്നവനെ നോക്കി നിന്നു രസിക്കുന്ന ഈ കഥാപാത്രം
ആരെയെങ്കിലും സഹായിക്കാൻ രാത്രി ഇറങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളു !. ഇയാൾ
എന്തിനാണ് ഈ രാത്രി പുറത്തുവന്നതെന്ന് അറിയാൻ നാല് പേജുകൾ നാം
വായിച്ചുതീർക്കണം. ഫലശൂന്യമായ ,ഗതികെട്ട ,അർത്ഥമില്ലാത്ത ,വിരസമായ
വിവരണമാണത്. യാതൊരു പ്രയോജനവുമില്ലാത്ത ഇത്തരം കഥകൾ ഓണക്കാലത്ത്
കൂട്ടത്തോടെ ഡമ്പ് ചെയ്യുകയാണ്. വായിക്കുന്നവന്റെ മനസ്സു കാണാതെ
കഥാകൃത്തുക്കൾ അവരുടെ നിർവ്വികാരമായ, ആഴമില്ലാത്ത മനസ്സുകൾ തുറന്നു
പിടിച്ചിരിക്കുകയാണ്. </div><div><br /></div><div>വായനയുടെ തിരിച്ചുപോക്ക്</div><div><br /></div><div>ഇപ്പോഴത്തെ
നോവലുകൾ കതിന പോലെയാണ് .ആരോ കത്തിച്ചു വിടുന്നു .ആകാശത്ത് ചെന്നു
പൊട്ടിച്ചിതറുന്നു. ചിലർ അത് കണ്ട് ആഹ്ലാദിക്കുന്നു. അത്
ഉല്പാദിപ്പിക്കുന്ന വർണവെളിച്ചം പെട്ടെന്ന് മായുകയാണ്. പിന്നെ ആകാശം
ശൂന്യമാണ്. എന്നാൽ കെ. സുരേന്ദ്രൻ്റെ 'മരണം ദുർബ്ബലം', വിലാസിനിയുടെ
'ഊഞ്ഞാൽ', വൈക്കം ചന്ദ്രശേഖരൻനായരുടെ 'സ്മൃതികാവ്യം',ഉറൂബിന്റെ
'സുന്ദരികളും സുന്ദരന്മാരും',കാക്കനാടൻ്റെ 'ഏഴാംമുദ്ര',പോഞ്ഞിക്കര റാഫിയുടെ
'സ്വർഗ്ഗദൂതൻ'തുടങ്ങിയ നോവലുകളിലേക്ക് തിരിച്ചു പോകേണ്ട ഘട്ടമാണിത്
.മലയാളസാഹിത്യത്തിന്റെ നല്ല കാലഘട്ടം കഴിഞ്ഞു പോയി. വിലാസിനി നാലായിരം
പേജുള്ള 'അവകാശികൾ 'എഴുതിയത് ഒരു അപരാധം പോലെയാണ് മലയാള സാഹിത്യലോകം
വീക്ഷിക്കുന്നത്. വിദേശഭാഷകളിലാണ് അത് എഴുതിയിരുന്നെങ്കിൽ നോബൽ
സമ്മാനത്തിനു സാധ്യതയുണ്ടായിരുന്നു.</div><div><br /></div><div>മേൽപ്പറഞ്ഞ
എഴുത്തുകാരുടെ (കെ.സുരേന്ദ്രൻ ,റാഫി തുടങ്ങിയവരുടെ) രചനകളും
അവരെക്കുറിച്ചുള്ള ലേഖനങ്ങളും മാത്രം പ്രസിദ്ധീകരിക്കുന്ന മാഗസിനുകളാണ് ഇനി
ഉണ്ടാവേണ്ടത്, ഡിജിറ്റൽ ആയാലും മതി .മലയാളസാഹിത്യത്തെ ആകെ ആഘോഷിക്കുമെന്നു
വീമ്പിളക്കിയ പല പ്രസിദ്ധീകരണങ്ങളും സ്വജനങ്ങൾക്ക് മാത്രമായി സംവരണം ചെയ്ത
പശ്ചാത്തലത്തിലാണ് പുതിയ ചുവടുകൾ ആവശ്യമായി വന്നിരിക്കുന്നത്. മൂന്നോ നാലോ
എഴുത്തുകാർക്കു വേണ്ടി മാത്രമായി പ്രസിദ്ധീകരണങ്ങൾ നടത്തണം. </div><div><br /></div><div>പുതിയകാലം എവിടെ?</div><div><br /></div><div>'ഒറ്റക്കാലൻ
കാക്കയുടെയും അവൻ്റെ മകന്റെയും കഥ'(പ്രഭാതരശ്മി, സെപ്റ്റംബർ)എന്ന രചനയിൽ
പതിവുപോലെ തന്നെ ടി.പത്മനാഭൻ സ്വയം ഒരു കഥാപാത്രമായി വരികയാണ്. വീട്ടിൽ
വളർത്തുന്ന നായ്ക്കുട്ടികളും പൂച്ചക്കുട്ടികളും ഒക്കെയാണ് വിഷയം .ഇതിനിടയിൽ
ഒരു ഒറ്റക്കാലൻ കാക്ക വീട്ടുകാരുടെ മിത്രമാകുന്നു .അവൻ ഒരു ദിവസം
അപ്രത്യക്ഷമാവുന്നു .വേറൊരു കാക്ക അവിടെ വരുന്നു. അവൻ ഒറ്റക്കാലൻ കാക്കയുടെ
മകനാണത്രേ. ആഴം കുറഞ്ഞ വൈകാരിക ജീവിതത്തിന്റെ ഭാഗമായ ഇത്തരം ചിന്തകൾ
ഇന്നത്തെ കാലത്തിനു യോജിച്ചതാണോ എന്നു സംശയമുണ്ട്. മനുഷ്യനെ മഥിക്കുന്ന
സങ്കീർണമായ ജീവിതപ്രശ്നങ്ങൾ ഇപ്പോൾ കഥയുടെ വിഷയമാകാറില്ലല്ലോ.രണ്ടുവർഷം
കോവിഡ് തകർത്താടിയിട്ടും മലയാളത്തിൽ ഒരു നല്ല കഥ ഉണ്ടായില്ല. എന്താണ്
കാരണം? കോവിഡിനു പോലും അനക്കാൻ പറ്റാത്ത വിധം കാഥികരുടെ മനസ്സ് കടുത്ത
പുറന്തോടു കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതിൽ ഏതെങ്കിലും ഒരു
കഥാകൃത്തിനെ മാത്രം ഒറ്റപ്പെടുത്താനാവില്ല. ടി. പത്മനാഭനെ വെറുതെ വിടൂ .
അദ്ദേഹം തനിക്ക് പ്രിയപ്പെട്ട വിഷയങ്ങളെപ്പറ്റി എഴുതട്ടെ.</div><div><br /></div><div>ഹാവിയർ മരിയാസ്</div><div><br /></div><div>കഴിഞ്ഞാഴ്ച
അന്തരിച്ച ജാവിയർ മരിയാസ് സ്പെയിനിലെ ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ
ഒരാളായിരുന്നു. സ്പെയിനിനു പുറത്ത് അറിയപ്പെട്ട കുറച്ച് എഴുത്തുകാരിൽ ഒരാൾ
.ആദ്യത്തെ നോവലായ 'ദ് വുൾഫ്സ് ഡൊമിനിയൻ 'എഴുതുമ്പോൾ മരിയാസിനു പത്തൊമ്പതു
വയസ്സാണുണ്ടായിരുന്നത്. കുറച്ചുകാലം യു. എസിൽ കഴിഞ്ഞ അദ്ദേഹം പിന്നീട്
പാരീസിലേക്ക് പലായനം ചെയ്തു .</div><div><br /></div><div>അവിടെ അദ്ദേഹം
തന്റേതായൊരു സാഹിത്യലോകം കെട്ടിപ്പടുത്തു. ലോകത്തിലെ പ്രമുഖനായ
നോവലിസ്റ്റും പരിഭാഷകനുമായി വളർന്നു. ഇംഗ്ലീഷിൽ നിന്നു വ്ളാഡിമിർ
നബോക്കോവ് ,ജോസഫ് കൊൺറാഡ് ,തോമസ് ഹാർഡി, ഡബ്ലിയു .എച്ച്.ഓഡൻ ,ജോസഫ്
ബ്രോഡ്സ്കി ,ആർ. എൽ. സ്റ്റീവൻസൺ തുടങ്ങിയവരുടെ കൃതികൾ അദ്ദേഹം
സ്പാനീഷിലേക്കു പരിഭാഷപ്പെടുത്തി. ഇതിനുപുറമേ 'എൽ പെയ്സ്' എന്ന പ്രമുഖ
മാഗസിനു വേണ്ടി ആനുകാലിക വിഷയങ്ങളെ ആധാരമാക്കി കോളമെഴുതുകയും ചെയ്തു. മരിയാ
സിൻ്റെ മാസ്റ്റർപീസ് മൂന്നു വാല്യങ്ങളായി പുറത്തു വന്ന 'യുവർ ചോയ്സ്
ടുമോറോ' തന്നെയാണ്. ജീവിതത്തെക്കുറിച്ച്, അർത്ഥത്തെക്കുറിച്ച്
,മൂല്യത്തെക്കുറിച്ച് ഏറെ ചിന്തിച്ച മരിയാസ് ഫിക്ഷ്ൻ സൃഷ്ടിച്ചെടുക്കാൻ
മനുഷ്യൻ്റെ സ്വഭാവത്തെ തന്നെ സമീപിച്ചു. ഇന്നലെ പറഞ്ഞ ഒരു കാര്യം
മാറ്റിപ്പറയുന്നതിൽ ഫിക്ഷ്നുണ്ടെന്ന അഭിപ്രായം ഇതിനു തെളിവാണ്
.പരിഭാഷയെക്കുറിച്ച് മരിയാസ് പറഞ്ഞ ഈ അഭിപ്രായം ശ്രദ്ധേയമാണ് :'ഞാൻ
അമെരിക്കയിലെ ഓക്സ്ഫഡിലും സ്പെയിനിലെ മാഡ്രിഡിലും പരിഭാഷയുടെ സിദ്ധാന്തം
പഠിപ്പിച്ചപ്പോൾ കുട്ടികളോട് പറഞ്ഞു: 'നിങ്ങൾക്ക് എല്ലാവർക്കും ധാരണയുണ്ട്
,ഐ ലവ് യു എന്ന വാക്യം എങ്ങനെ പരിഭാഷപ്പെടുത്തണമെന്ന് . ഷർട്ടുകളിലും
മറ്റും അത് ആലേഖനം ചെയ്തിട്ടുള്ളത് അറിയാമല്ലോ .എന്നാൽ സ്പാനിഷിലേക്ക് ഈ
വാക്യം ഏഴോ എട്ടോ തരത്തിൽ പരിഭാഷപ്പെടുത്താം. ഏറ്റവും സാധാരണമായ വാക്കുകൾ,
എല്ലാവർക്കും പരിചിതമായ വാക്കുകൾ ഓരോ ഭാഷയിലും വ്യത്യസ്തമാണ്.
ഉദാഹരണത്തിനു , മരണം ,ജർമ്മൻകാർക്ക് നമ്മുടേതുപോലെയല്ല. എന്തുകൊണ്ടെന്നാൽ
ജർമ്മനിൽ മരണം ഒരു പുരുഷബിംബമാണ്. ഫ്രഞ്ചിലും ഇറ്റാലിയലിനിലും സ്പാനിഷിലും
അത് സ്ത്രൈണമാണ്. ജർമ്മൻ ചിത്രകലയിൽ അതിൻ്റെ പ്രതിനിധാനമുണ്ട്. മരണം ,ഒരു
പുരുഷനാണവിടെ. ദക്ഷിണ യൂറോപ്പിൽ മരണം വയസ്സായ സ്ത്രീയാണ് .മരണം ഏറ്റവും
സാധാരണമായ ഒന്നാണ്, ജീവിതത്തോടൊപ്പമാണത്. അതിൻ്റെയർത്ഥം എപ്പോഴും
ഒരുപോലെയല്ല എന്നോർക്കണം '.</div><div><br /></div><div>യാഥാർത്ഥ്യത്തെക്കുറിച്ചുള്ള
കാഴ്ചപ്പാടുകൾ വിപുലീകരിക്കുന്നതിനും പുതിയ യാഥാർത്ഥ്യങ്ങൾ
കണ്ടെത്തുന്നതിനുമാണ് മരിയാസ് എഴുതിയത് .അദ്ദേഹം ഇങ്ങനെ കുറിച്ചതോർക്കുന്നു
:'മിഥ്യകൾ പ്രധാനമാണ് .നിങ്ങൾ മുൻകൂട്ടി കാണുന്നതോ, ഓർക്കുന്നതോ
യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ പോലെ തന്നെയാണ്'.ജീവിതാനുഭവങ്ങളുടെ
പരിമിതിയെ മറികടക്കാനാണ് മരിയാസ് എഴുതിയതെന്ന് ഒരു വിമർശകൻ പറഞ്ഞതിനു
അർത്ഥവ്യാപ്തിയുണ്ട്. </div><div><br /></div><div>വിമർശനയന്ത്രം</div><div><br /></div><div>ഡോ.ആർ.വി.എം.ദിവാകരൻ
എഴുതിയ 'വിമർശനമെന്ന ഭാഷാകേളി '(ഭാഷാപോഷിണി ,സെപ്റ്റംബർ) എന്ന ലേഖനം കോളജ്
ക്ലാസുകളിലെ ഒരു ലക്ചർ പോലെ യാന്ത്രികവും ഇടുങ്ങിയതുമായി തോന്നി .ഈ
ലേഖനമെഴുതിയ ദിവാകരനു സഹൃദയത്വം എന്ന ഗുണമില്ല .അദ്ദേഹത്തിൻ്റെ ഭാഷ അത്
ശരിവയ്ക്കുന്നു. ഒരു വ്യക്തിയുടെ പ്രത്യക്ഷഭാവത്തേക്കാൾ സ്വയം
വെളിപ്പെടുത്തുന്നത് അയാളുടെ ഭാഷയാണ്. ഒരു വരിയിൽ പോലും ഒന്നും
കണ്ടെത്തുന്നില്ല .സാഹിത്യവിമർശനം ഒരു കലാനുഭവമാണ്. പണ്ഡിതന്മാരായ
അദ്ധ്യാപകർ സാഹിത്യത്തെക്കുറിച്ച് എഴുതുന്നതിനെ വിമർശനമെന്നു
വിളിക്കാനാവില്ല .അവർ പഠിച്ച വിഷയങ്ങൾ ആവർത്തിക്കുകയാണ്. ഡോക്ടറേറ്റ്
തീസിസ് പോലെ മറ്റുള്ളവരുടെ ചിന്തകൾ ഉദ്ധരിക്കുകയോ പകർത്തി വയ്ക്കുകയോ
ചെയ്യുന്നു. ഒരു വിമർശകൻ വീക്ഷണനിലപാടും ചിന്താസ്വാതന്ത്ര്യമാണ്
ഭക്ഷിക്കേണ്ടത്. അയാൾ ആശയങ്ങളിൽ ജീവിച്ച് ആന്തരികമായ പ്രക്ഷോഭമാണ്
നയിക്കേണ്ടത് .ദിവാകരൻ്റെ ലേഖനം അക്കാദമിക് രംഗത്തുള്ളവരുടെ വരണ്ട മനസിനെ
പ്രതിഫലിപ്പിക്കുകയാണ്. </div><div>സ്വതന്ത്രബുദ്ധികൾക്ക് ഇതിൽ നിന്നു ഒന്നും ലഭിക്കാനില്ല.</div><div><br /></div><div>ബുക്ക് ഓഫ് സാൻഡ്</div><div><br /></div><div>അർജൻ്റയിൻ
എഴുത്തുകാരൻ ലൂയി ബോർഹസ് എഴുതിയ 'ബുക്ക് ഓഫ് സാൻഡ്' ഒരു വിചിത്രകഥയാണ്.
എങ്ങനെയാണ് ഇത്തരം കഥകൾ എഴുതുന്നത് ?അത് വ്യക്തിപരമായ ഒരു വിധിയാണ്.
സൗന്ദര്യബോധമാണ് ആ വിധി നിർണയിക്കുന്നത്.</div><div>ചില കാഴ്ചകളും
കാഴ്ചപ്പാടുകളും വ്യക്തിയെ രൂപാന്തരപ്പെടുത്തുന്നു. അനുഭവങ്ങൾ ,ചിലപ്പോൾ
ആന്തരികമായ ഭൂകമ്പമാകാം. ബാല്യത്തിലെയും കൗമാരത്തിലെയും അനുഭവങ്ങളെ പോലും
വേറൊരു രീതിയിൽ കാണാൻ കഴിയണമെങ്കിൽ നമ്മുടെ ഉള്ളിൽ വീക്ഷണപരമായ ഒരു ഭൂകമ്പം
എന്നെങ്കിലും ഉണ്ടാകണം. ഭ്രമിപ്പിക്കുന്ന ഒരു പുസ്തകമാണ് ബോർഹസിൻ്റെ
കഥയിലെ വിഷയം.</div><div>ഒരാൾ വിൽക്കാൻ വീട്ടിൽ കൊണ്ടുവന്നതാണത് .താളുകൾ
മറിച്ചതോടെ കഥാനായകൻ അമ്പരന്നു. അതിനു കൃത്യമായ ഒരു തുടക്കമില്ല. ആദ്യ
പേജുകൾ അനന്തമായി ഉണ്ടാകുകയാണ് ;അന്ത്യവുമില്ല. അവസാന പേജുകളുടെ പെരുപ്പം
ഭ്രാന്തുപിടിപ്പിക്കും.ആദിയോ അന്തമോ ഇല്ലാത്ത ഒരു പുസ്തകം എങ്ങനെ വായിക്കും
?</div><div><br /></div><div>ഈ കഥ നല്കുന്ന സൂചന ഇതായിരിക്കും:
ജീവിതാനുഭവങ്ങൾക്ക് തുടക്കമോ ഒടുക്കമോ ഇല്ല .നമ്മൾ ഒരു ചക്രത്തിലെന്നപോലെ
കറങ്ങുകയാണ്. കാലത്തിൻ്റെ രേഖീയ, വർത്തുള സങ്കല്പങ്ങൾ തകരുന്നു. എവിടെ
നിന്നാണ് നാം തുടങ്ങുന്നത് ?ഓർക്കാൻ ഒരു ബിന്ദുവില്ല. ചിന്തയിൽ
അവസാനിപ്പിക്കാനും ഒരു ബിന്ദുവില്ല. ആലോചിക്കുന്തോറും എല്ലാം
പെരുകുകയാണ്.പുതിയ യാഥാർത്ഥ്യങ്ങളുണ്ടാകുന്നു. യാഥാർത്ഥ്യം ഒരു
കള്ളച്ചൂതാണ്. ബോർഹസ് തന്നെ ബാധിച്ചിരിക്കുന്ന ആത്മീയ പ്രതിസന്ധിയെപ്പറ്റി
ഇങ്ങനെ പറഞ്ഞു :'ഞാൻ നിലനിൽക്കുന്നുണ്ടോ എന്നു എനിക്ക് ഉറപ്പില്ല
,സത്യത്തിൽ .ഞാൻ വായിച്ച എല്ലാ പുസ്തകങ്ങളും, കണ്ട എല്ലാ മനുഷ്യരും ,ഞാൻ
പ്രേമിച്ച എല്ലാ പെണ്ണുങ്ങളും, ഞാൻ സന്ദർശിച്ച എല്ലാ നഗരങ്ങളും ചേർന്നതാണ്
ഞാൻ'.</div>m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-842437264368148102022-12-09T22:06:00.001-08:002022-12-09T22:06:14.436-08:00മൂല്യങ്ങൾക്കു ജീവിതം /അക്ഷരജാലകം/ എം.കെ.ഹരികുമാർ <p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWbujFAPpQNUq8eZfdAKaFKTGqO7fnTNFxcUYn6gq4F0HFXaeOYSIA7O020F15wFuIdUBFS_SEcJa9eFhzP3eMDHWeM1Soqxzs6h3bkarlgx8K7c7jorHPTkDeOZpTSzh0DfPwe5eKGDFcqhuW_90QM09SQyj4L86MwkMoRSkyk1SrWdrnVfV_G57F/s1080/IMG-20221122-WA0107.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="1080" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWbujFAPpQNUq8eZfdAKaFKTGqO7fnTNFxcUYn6gq4F0HFXaeOYSIA7O020F15wFuIdUBFS_SEcJa9eFhzP3eMDHWeM1Soqxzs6h3bkarlgx8K7c7jorHPTkDeOZpTSzh0DfPwe5eKGDFcqhuW_90QM09SQyj4L86MwkMoRSkyk1SrWdrnVfV_G57F/s320/IMG-20221122-WA0107.jpg" width="320" /></a></div><br /><p></p><br /><div><br /></div><div>ഓണപ്പതിപ്പുകളിൽ
പൊതുവേ ,എഴുപതുകളിലെയും എൺപതുകളിലെയും വിഷയങ്ങൾ തന്നെ വീണ്ടും ചർച്ച
ചെയ്യുന്നതാണ് കണ്ടത്. ഭൂതകാലം ഭക്ഷിച്ചുകൊണ്ട് മാത്രം ജീവിക്കാമെന്നു
ധരിക്കുന്നവർ ഏറിയിരിക്കയാണ്. പുതിയ ഒരു വിചാരജീവിതമുണ്ടാകുന്നില്ല
.വീണ്ടും വീണ്ടും പിന്നോട്ട് നോക്കിക്കൊണ്ടിരിക്കുകയാണ്. ഭാവിയെയല്ല
,വർത്തമാനകാലത്തെ പോലും നേരിടാനാകാതെ എഴുത്തുകാർ പിന്തിരിഞ്ഞിരിക്കുന്നു.
പഴയകാല സിനിമാനടൻ രാഘവൻ്റെ ചലച്ചിത്രജീവിതം ഇപ്പോഴും ആരെയാണ് ഹരം
പിടിപ്പിക്കുന്നത് ?ഇത് നൊസ്റ്റാൾജിയയല്ല ,നൊസ്റ്റാൾജിയയ്ക്ക്
കഞ്ഞിവയ്ക്കലാണ്. കാലത്തിനുള്ളിലേക്ക് സൂചിമുഖി പക്ഷിയെയെ പോലെ
കടന്നുചെന്ന് കാണാൻ പലതുമുണ്ട് .അതിനായി തപസ്സു ചെയ്യണം. കാട്ടിൽ പോകേണ്ട;
മനസിനുള്ളിലെ നിബിഡവനത്തിൽ. നമ്മുടെ സാംസ്കാരികമായ അപര്യാപ്തതകൾ
കണ്ടുപിടിക്കണം. ഓണം എന്നു പറയുന്നത് സന്തോഷകരമാണെങ്കിലും അത് ഒരു
കൃത്രിമകസവാണ് .അത് ഭൂതകാലത്തിന്റെ നാണം മറയ്ക്കാനായി നവകേരളത്തിൻ്റെ
ബുദ്ധി കണ്ടുപിടിച്ചതാണ്. അതുകൊണ്ട് ഓണത്തിനു ,അതിൻ്റെ സാഹിത്യത്തിനു
കേരളത്തെ കണ്ടുപിടിക്കാനുള്ള ബാധ്യതയുണ്ട്.</div><div><br /></div><div>ആൾട്ടർനേറ്റീവ് ഷേക്സ്പിയർ </div><div><br /></div><div>ഈ
ജീവിതകാലത്തു തന്നെ തങ്ങൾ തിരസ്കരിക്കപ്പെടുമെന്നു തിരിച്ചറിഞ്ഞ
എഴുത്തുകാരാണ് വിമർശകർക്ക് നേരെ തിരിയുന്നത്. അഷ്ടമൂർത്തി കുറെ കഥകൾ
എഴുതിയെങ്കിലും ഒന്നും ക്ലച്ചു പിടിച്ചില്ല .താൻ തിരസ്ക്കരിക്കപ്പെട്ടു
എന്ന യാഥാർത്ഥ്യവുമായി അദ്ദേഹം പൊരുത്തപ്പെടാൻ ശ്രമിക്കുന്നത് 'നിരൂപകൻ്റെ
രാജ്യഭാരം'(മനോരമ വാർഷികപ്പതിപ്പ്) എന്ന കഥയിൽ കാണാം: 'മരിച്ചുപോയ
പലരുടെയും ഗതി ഇതുതന്നെയാണ്. വള്ളത്തോളിന്റെയും ശങ്കരക്കുറുപ്പിന്റെയും
കവിത ഇപ്പോൾ ആർക്കുവേണം? എന്തിനു ഈ കാലത്ത് ചൊൽക്കാഴ്ചകളിലൂടെ കേരളത്തിൽ
പ്രകമ്പനമുണ്ടാക്കിയ കടമ്മനിട്ടയുടെ പുസ്തകങ്ങൾ പോലും ഇപ്പോൾ സ്റ്റാളുകളിൽ
കെട്ടിക്കിടക്കുകയാണത്രേ . കവികളുടെ കാര്യം മാത്രമല്ല, പൊറ്റക്കാട്ടിന്റെ
പുസ്തകങ്ങൾ ഇപ്പോൾ വല്ലവരും വായിക്കുന്നുണ്ടോ?ഉറൂബിനെയൊക്കെ നമ്മൾ മറന്നു
കഴിഞ്ഞില്ലേ ?'</div><div><br /></div><div>എങ്ങനെയാണ് ഈ ചിന്ത ഉണ്ടായത്?
തനിക്കു മുമ്പുള്ള ചില പ്രമുഖർ കാലഹരണപ്പെട്ടതുകൊണ്ട് തൻ്റെ
ഭാവിയെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട എന്ന ആധി കഥാകൃത്തിനെ
ബാധിച്ചിരിക്കുകയാണ്. കാലാതിവർത്തിയായ മൂല്യങ്ങൾ ചർച്ച ചെയ്യുന്നവരെ
മാത്രമേ പിന്നീട് വായിക്കുകയുള്ളൂ. അമ്പതു വർഷം കഴിഞ്ഞാലും ചർച്ച ചെയ്യാൻ
പ്രസക്തമായ മൂല്യമുണ്ടാകണം; ഇന്നത്തെ വായനക്കാരെ ഇക്കിളിപ്പെടുത്തിയാൽ
മാത്രം പോരാ.</div><div><br /></div><div>അമെരിക്കൻ കവി വാൾട്ട് വിറ്റ്മാൻ്റെ
'ലീവ്സ് ഓഫ് ഗ്രാസ് 'ഇപ്പോഴും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.
ഷേക്സ്പിയറിന്റെ നാടകങ്ങളെക്കു റിച്ചുള്ള പഠനങ്ങൾ അഞ്ചു നൂറ്റാണ്ട്
കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ല. 'ഓൾട്ടർനേറ്റീവ് ഷേക്സ്പിയർ ' എന്ന
ഗ്രന്ഥപരമ്പരയിൽ മൂന്നാമത്തേത് ഞാൻ കഴിഞ്ഞ ദിവസമാണ് വായിച്ചത്. ഇതിൽ
റോബർട്ട് ഷാഗ്നസി, കാതറിൻ റോസ്, ഡബ്ളിയു .ബി. വർത്തൻ, ലൂക്കാസ് ഏൺ ,ജൂലിയ
റീൻഹാർഡ് ലുപ്റ്റൺ തുടങ്ങിയവരാണ് എഴുതിയിരിക്കുന്നത്. നമ്മുടെ കാലത്ത്
ഷേക്സ്പിയർ നാടകങ്ങൾ എങ്ങനെയൊക്കെ വായിക്കാം ,പഠിക്കാം, അവതരിപ്പിക്കാം
എന്നാണ് ഈ ഗ്രന്ഥപരമ്പര ചർച്ച ചെയ്യുന്നത് .ഈ പുസ്തകത്തിൻ്റെ ഒടുവിൽ റോയൽ
ഷേക്സ്പിയർ കമ്പനി ആർട്ടിസ്റ്റ് ഡിറക്ടർ മൈക്കിൾ ബോയ്ദുമായി ഒരു
സംഭാഷണമുണ്ട്. ഒരു ക്ലാസിക്കൽ നാടകകമ്പനിക്ക് സമകാലിക സംസ്കാരത്തെ
അഭിസംബോധന ചെയ്യാനുള്ള ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറയുന്നു.
എന്തുകൊണ്ട്? കലാസൃഷ്ടികളുടെ മരണനിരക്ക് ഭയാനകമാണ്. സംസ്കാരം നിങ്ങളുടെ
കലയെ പാർശ്വവൽക്കരിക്കുകയോ അപ്രസക്തമാക്കുകയോ ചെയ്യുന്നതിനെതിരായ ഒരു
വിചാരം നിങ്ങളുടെ കലാപ്രവർത്തനത്തിൽ എപ്പോഴും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം
നിഷ്കർഷിക്കുന്നു.</div><div>അതിന്റെയർത്ഥം ,പഴയ രീതിയിൽ തന്നെ ഷേക്സ്പിയർ നാടകങ്ങൾ അവതരിപ്പിക്കുന്നതിൽ റോയൽ കമ്പനി തയ്യാറല്ല എന്നാണ്.</div><div><br /></div><div>വിമർശകനെ ഭയപ്പെടുന്നവർ </div><div><br /></div><div>അഷ്ടമൂർത്തിയുടെ
മേൽപ്പറഞ്ഞ കഥ വായിച്ചിട്ട് ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു
,താങ്കളെക്കുറിച്ചാണ് ഈ കഥയെന്ന് !.അദേഹം ഫോണിൽ കഥ വായിച്ചു കേൾപ്പിച്ചു.
എന്നാൽ എന്നെ സംബന്ധിക്കുന്ന ഒന്നും തന്നെ കണ്ടില്ല .ഒരു കാര്യം വ്യക്തമാണ്
;ഈ കഥാകൃത്ത് വിമർശകരെ വല്ലാതെ ഭയപ്പെടുന്നു. വിമർശങ്ങൾ അദ്ദേഹത്തിനു
താങ്ങാനാവുന്നില്ല. ആശയജീവിതം അവസാനിപ്പിച്ചവരാണ് വിമർശകരെ ചീത്ത പറഞ്ഞു
രംഗത്തു വരുന്നത്. </div><div><br /></div><div>ബോബി ജോസ് കട്ടിക്കാടുമായി
വി.ജി. തമ്പി നടത്തുന്ന ഒരു സംഭാഷണം എഴുത്തു മാസിക (സെപ്റ്റംബർ)യിലുണ്ട്.
ഏതോ വലിയ കണ്ടുപിടിത്തം നടത്തിയ മട്ടിലാണ് തമ്പി, കട്ടിക്കാടിനെ
അവതരിപ്പിക്കുന്നത്. ബോബി ജോസ് പറയുന്ന പലതും ക്ളീഷേയാണ്.ഒരു
പുതുമയുമില്ലാത്ത ആശയങ്ങൾ. നിത്യചൈതന്യയതി ,പി.എൻ. ദാസ് ,സാനന്ദരാജ്
തുടങ്ങിയവരുടെ ലേഖനങ്ങൾ വായിച്ചുള്ളവർക്ക് ഇതിൽ പുതുതായി ഒന്നും
കണ്ടെത്താനില്ല. ഒരു ഭാഗം നോക്കൂ:'കുട്ടിക്കാലത്ത് സർക്കസും പാവക്കൂത്തും
സൈക്കിൾ അഭ്യാസങ്ങളുമായി ചില നാടോടി സംഘങ്ങൾ ഞങ്ങളുടെ ഗ്രാമ വെളിയിൽ
തമ്പടിച്ചിരുന്നു . മടങ്ങിപ്പോകുമ്പോൾ അവരോട് ചേരാൻ ഞാൻ കൊതിച്ചു.
അടച്ചിട്ട മുറിയിൽ കിടന്നുറങ്ങുമ്പോൾ ഇപ്പോഴും എനിക്ക് ശ്വാസം മുട്ടുന്നു.
നക്ഷത്രങ്ങളെ നോക്കിയുറങ്ങിപ്പോയ കടൽത്തീരത്തെ ചില രാത്രികൾ എങ്ങനെ
മറക്കാൻ?'.എന്താണ് ഇതിലുള്ളത്? ഇങ്ങനെയൊക്കെ ചിന്തിക്കാത്ത കുട്ടികൾ
എവിടെയെങ്കിലും കാണുമോ ?</div><div><br /></div><div>തിരക്കഥയല്ല സിനിമ </div><div><br /></div><div>മുമ്പൊരു
ലക്കത്തിൽ തിരക്കഥ ഒരു കലാരൂപമോ സാഹിത്യരൂപമോ അല്ലെന്ന് ഞാൻ
എഴുതിയതിനെക്കുറിച്ച് ഒരു ചലച്ചിത്ര വിദ്യാർത്ഥി കഴിഞ്ഞ കഴിഞ്ഞദിവസമാണ്
സംവാദത്തിനായി എന്നെ വിളിച്ചത്. ഇക്കാര്യത്തിൽ എനിക്കുള്ള കാഴ്ചപ്പാടിനു
ഒരു മാറ്റവുമില്ല .തിരക്കഥ ഒരു സാഹിത്യ രൂപമല്ല. അത് കെട്ടിടത്തിന്റെ പ്ലാൻ
പോലെയുള്ള ഒരു കരടാണ്. അത് സംവിധായകൻ ചിത്രീകരിച്ചാലേ സിനിമയാകൂ.
തിരക്കഥയിൽ സിനിമയില്ല. സംവിധായകൻ ചിന്തിക്കുന്നതു പോലെയാണ്
സിനിമയുണ്ടാകുന്നത് .'പഥേർ പാഞ്ചാലി'യുടെ (സത്യജിത് റായി ഈ പേര് വീഡിയോ
ഇൻ്റർവ്യുകളിൽ ഇങ്ങനെയാണ് ഉച്ചരിക്കുന്നത്) തിരക്കഥ കൈയിൽ
കിട്ടിയിരുന്നെങ്കിൽ കെ. ജി .ജോർജ് ,പി.എൻ. മേനോൻ, രാമു കാര്യാട്ട് എന്നീ
സംവിധായകർക്ക് സത്യജിത് റായിയുടെ 'പഥേർ പാഞ്ചാലി' സൃഷ്ടിക്കാനാവില്ല. ഈ
സംവിധായകർ അവരുടെ കലാബോധമനുസരിച്ച് മറ്റൊരു 'പഥേർ പാഞ്ചാലി'യാകും
സൃഷ്ടിക്കുക. അവരുടെ ചിത്രങ്ങളെ പ്രമുഖ ഇംഗ്ളീഷ് സിനിമാവിമർശകനായ ഡെറിക്
മാൽക്കം ലോകത്തിലെ പ്രധാനപ്പെട്ട നൂറ് ചിത്രങ്ങളിലൊന്നായി
തിരഞ്ഞെടുക്കാനുള്ള ഒരു സാധ്യതയുമില്ല.എന്നാൽ റായിയുടെ ചിത്രത്തെ മാൽക്കം
ലോകത്തിലെ നൂറിലൊന്നായി തിരഞ്ഞെടുത്തു. </div><div>ഇതാണ് തിരക്കഥയും
സിനിമയും തമ്മിലുള്ള വ്യത്യാസം എന്നു പറയുന്നത്. കാരണം, തിരക്കഥയിൽ പറയുന്ന
ഇരുട്ടും നിഴലും വെളിച്ചവുമെല്ലാം ഒരു സംവിധായകൻ്റെ മനസ്സിലാണ് കലയായി
മാറുന്നത്.</div><div><br /></div><div>ലോകത്ത് പ്രമുഖനായ ഒരു
ചലച്ചിത്രവിമർശകനും തിരക്കഥകളെക്കുറിച്ച് പഠനം എഴുതില്ല. സ്കിപ്റ്റിനു
ഒറ്റയ്ക്ക് നിൽക്കാനാവില്ല; നാടകത്തിനു കഴിയും. ഒരു ചലച്ചിത്രകാരന്റെ
ജീവിതാനുഭവം ,വീക്ഷണം, കലാബോധം ,തത്ത്വചിന്ത തുടങ്ങിയവയാണ് മികച്ച
സിനിമയ്ക്ക് കാരണമാകുന്നത്. ഡെറിക് മാൽക്കം സത്യജിത് റായിയെക്കുറിച്ച് ഒരു
ലേഖനമെഴുതിയിട്ടുണ്ട് .അതിൽ റായി പറഞ്ഞ ഒരു കാര്യം അദ്ദേഹം ഇങ്ങനെ
ഉദ്ധരിക്കുന്നു: 'ഞാൻ ധാരാളം പണം ചെലവാക്കി ,നദികളും പർവ്വതങ്ങളും കാണാനായി
ലോകമൊട്ടു സഞ്ചരിച്ചു. വളരെ ദൂരം പോയി എല്ലാം കണ്ടു. എന്നാൽ എൻ്റെ
വീടിൻ്റെ വെളിയിൽ ഒരു പുല്ലിന്റെ ഇലയിൽ ഒരു മഞ്ഞുതുള്ളി എങ്ങനെയാണ്
നിങ്ങൾക്ക് ചുറ്റിനുമുള്ള ലോകത്തെ പ്രതിഫലിപ്പിക്കുന്നതെന്ന് കാണാൻ ഞാൻ
മറന്നു പോയി'.ഈ ബോധമാണ് റായിയെ മാറ്റിയ ഘടകം. ഇതാണ് റായിയുടെ
ചലച്ചിത്രങ്ങളെ മഹത്വമുള്ളതാക്കിയതെന്നാണ് മാൽക്കം അഭിപ്രായപ്പെടുന്നത്.</div><div><br /></div><div>കുളിരു പകർന്ന കഥ</div><div><br /></div><div>ഓണക്കാലത്ത്
മനസ്സിനെ കുളിർപ്പിച്ച കഥയാണ് സിതാര എസ് എഴുതിയ 'മറ'(മാതൃഭൂമി
ഓണപ്പതിപ്പ്). ഭർത്താവ് മരിച്ചാൽ ഒരു മുസ്ലിം സ്ത്രീ മറയിലിരിക്കണമെന്ന
നിയമമാണ് ഹമീദ എന്ന കഥാപാത്രത്തിലൂടെ വിശദീകരിക്കുന്നത്. മറയിലിരുന്നു
വീർപ്പു മുട്ടിയ ഹമീദയെ കാണാൻ സഹപാഠി ശ്രീജിത്തും രമയും എത്തുകയാണ്
.വീട്ടുകാർക്ക് ഇഷ്ടമായില്ലെങ്കിൽ അവർ മൂവരും പുറത്തുപോകാൻ തയ്യാറാവുന്നു;
ഒന്നു ചുറ്റിക്കറങ്ങി മനസ്സിനെ വീണ്ടെടുക്കാൻ.</div><div><br /></div><div>മനുഷ്യർക്ക്
സ്നേഹം നിഷിദ്ധമല്ലെന്നാണ് ഈ കഥ പറയുന്നത് .സ്നേഹം നഷ്ടപ്പെട്ടുപോയ
കാലമാണിത്. മരുഭൂമിയിലേക്ക് ഒരു കുടം വെള്ളം ഒഴിച്ചാലെന്നപോലെ സ്നേഹം
പെട്ടെന്നു തന്നെ മനസ്സിൽ വറ്റിപ്പോകുന്നു .എന്നാൽ മനുഷ്യൻ വിചാരിച്ചാൽ
സ്നേഹവും മനസ്സിൽ വളരും. ഓസ്ട്രേലിയൻ ജീവശാസ്ത്രകാരനായ ജെറിമി ഗ്രിഫിത്ത്
തൻ്റെ ഫ്രീഡം ദ് എൻഡ് ഓഫ് ഹ്യൂമൻ കണ്ടിഷൻ ,ബിയോണ്ട് ദ് ഹ്യൂമൻ കണ്ടിഷൻ
തുടങ്ങിയ പുസ്തകങ്ങളിലൂടെ മനുഷ്യന്റെ അടിസ്ഥാന പെരുമാറ്റത്തെക്കുറിച്ചുള്ള
ധാരണ പൊളിച്ചെഴുതുകയാണ്. ജീനുകളുടെ പ്രത്യേകതകൊണ്ടുള്ള ജന്മവാസനയാലാണ്
മനുഷ്യൻ അക്രമിയാകുന്നതെന്ന പരമ്പരാഗത വാദത്തെ അദ്ദേഹം തള്ളുന്നു. പകരം
മന:ശാസ്പരമായ കുഴപ്പങ്ങളാണ് മനുഷ്യപ്രകൃതിയെ അപകടപ്പെടുത്തുന്നതെന്ന്
പറയുന്നു. അതുകൊണ്ട് ജാഗ്രതയുണ്ടെങ്കിൽ മനുഷ്യനു നന്നാവാൻ കഴിയുമത്രേ.</div><div><br /></div><div>കടൽ പറഞ്ഞ കടങ്കഥ</div><div><br /></div><div>ആർ.
ഗോപീകൃഷ്ണൻ രചിച്ച 'കടൽ പറഞ്ഞ കടങ്കഥ 'എന്ന നോവല്ല മെട്രോവാർത്ത
ഓണപ്പതിപ്പിൻ്റെ കവർ സ്റ്റോറിയായി പ്രസിദ്ധീകരിച്ചു കണ്ടതിൽ
സന്തോഷിക്കുകയാണ് .ഈ നോവൽ പ്രസിദ്ധപ്പെടുത്തുന്നതിനു മുന്നേ തന്നെ ഗോപി
സാർ എനിക്കു വായിക്കാൻ തന്നിരുന്നു. ഞങ്ങൾ ഇതിനെക്കുറിച്ച് ഫോണിലൂടെ
ദീർഘമായി സംസാരിച്ചു.അന്ന് ഇതിൻ്റെ പേരു താമരസ്വാമി എന്നായിരുന്നു.
കടലുമായി ബന്ധമുള്ള ഒരു പേരാണ് ഇതിനു ചേരുകയെന്നു അന്നത്തെ ചർച്ചകളിൽ സാർ
തീരുമാനിച്ചിരുന്നു.</div><div><br /></div><div>ഈ നോവല്ല മനുഷ്യനെ മാറ്റുന്ന
ആന്തരികശക്തിയെക്കുറിച്ചുള്ള ഒരു മിത്താണ് .ഗോപി സാറിൻ്റെ സ്നേഹ മനസും
വ്യക്തിത്വവും പോലെ ഈ നോവല്ലയും സ്വാഭാവിക സൗന്ദര്യം ആർജിക്കുകയാണ്.
മനസിൻ്റെ അടിത്തട്ടു കാണിച്ചുതരുന്നു. സൗന്ദര്യത്തിൻ്റെ സ്ഫടികമാനം. ഇതിലെ
സിദ്ധൻ മാറ്റത്തിന്റെ ശക്തിയാണ് .എന്നാൽ ലോകം അത് തിരിച്ചറിയാൻ
വൈകുന്നു.പ്രശസ്ത ലബനീസ് കവി ഖലിൽ ജിബ്രാൻ എഴുതിയ 'ജീസസ് ദ് സൺ ഓഫ് മാൻ'
എന്ന പുസ്തകത്തിൽ ഫിലിപ്പോസ് അധ്യായമുണ്ട്. അതിൽ സ്നേഹംകൊണ്ടു വെറുപ്പിനെ
എതിരിട്ട ഒരാൾ യേശുവിനെ പോലെ ചരിത്രത്തിൽ വേറെയില്ല എന്നു
സാക്ഷ്യപ്പെടുത്തുന്നു.കുരിശിൽ കിടന്നു കൊണ്ടും കരിശിലേറ്റിയവർക്കു വേണ്ടി
പ്രാർത്ഥിക്കുന്നു! .എന്തിനുവേണ്ടിയാണ് എല്ലാവരോടും ക്ഷമിക്കുന്നത്?
സ്നേഹിക്കുന്നത്? ആന്തരിക പരിവർത്തനത്തിനു അതാണ് ഉതകുന്നത് .'കടൽ പറഞ്ഞ
കടങ്കഥ'യിലും ഈ പരിവർത്തന കാഹളം കേൾക്കാം. ലോകത്തെ നന്നാക്കാനും
പ്രബുദ്ധമാക്കാനും വന്ന ഈ സ്വാമിയെ മനുഷ്യമനസിലാണ് അന്വേഷിക്കേണ്ടതെന്നു
കഥാകൃത്ത് സൂചിപ്പിക്കുന്നു .സരളവും സ്നിഗ്ദ്ധവുമാണ് ഇതിൻ്റെ ഭാഷ. </div><div><br /></div><div>പഞ്ചശരം</div><div><br /></div><div>ഇരവി
എഴുതിയ 'പഞ്ചശരം'(ഡി.സി) എന്ന നോവൽ വാത്സ്യായന മഹർഷിയുടെ ജീവിതമാണ്
ആവിഷ്കരിക്കുന്നത്. കാമസൂത്രത്തിൻ്റെ മുറകളിലൂടെ ശാസ്ത്രീയവും നിശിതവുമായ
അന്വേഷണത്വരയുമായി നോവലിസ്റ്റു നീങ്ങുന്നു .യുദ്ധവും രതിയും ഇതിൽ സവിസ്തരം
പ്രതിപാദിക്കുന്നു. ഒരു കാലഘട്ടത്തെ അനാവരണം ചെയ്യുന്ന രചനയാണിത്. ഇതിലെ
രതി എഴുത്തുകാരന്റെ വ്യക്തിപരമായ ലൈംഗിക അനുഭൂതിയായിട്ടല്ല
വിവരിച്ചിട്ടുള്ളത്. ലൈംഗികതയുടെ ധർമ്മവും രാഷ്ട്രീയവും ചേർന്ന ഒരു സവിശേഷ
പ്രസ്ഥാനത്തെയാണ് ഇരവി ഇവിടെ അവതരിപ്പിക്കുന്നത്.</div><div><br /></div><div>കവിയുടെ ജോലി </div><div><br /></div>കേരള
സാഹിത്യഅക്കാദമിയുടെ 'സാഹിത്യചക്രവാള'(സെപ്റ്റംബർ)ത്തിൽ കുരീപ്പുഴ
ശ്രീകുമാറുമായി ഒരഭിമുഖം കാണാം. കുരീപ്പുഴ തൻ്റെ ഫേസ്ബുക്ക് പേജിൽ 'ഇന്നു
വായിച്ച കവിത' എന്ന പേരിൽ മറ്റുള്ളവരുടെ കവിത പോസ്റ്റ് ചെയ്യാറുണ്ട് .ഈ
പംക്തി പതിനൊന്നു വർഷങ്ങൾ പിന്നിട്ടതാണ് അക്കാദമിയെ ഇളക്കി മറിച്ചത്
!.പോസ്റ്റ് ചെയ്യുന്ന കവിതകളുടെ ഗുണമെന്താണെന്നു അദ്ദേഹം
വെളിപ്പെടുത്തിയിട്ടില്ല. അത് അദ്ദേഹത്തിനു വലിയ നിശ്ചയവുമില്ല.
സാഹിത്യകൃതിയുടെ സൗന്ദര്യത്തെക്കു റിച്ച് ഗാഢമായ ചിന്തയും നിഷ്കർഷയുമുള്ള
ഒരാളും ഈ സാഹസത്തിനു ,പരസ്യപരിപാടിക്ക് മുതിരില്ല .കുരീപ്പുഴയ്ക്ക്
കവിതയുടെ ഗുണമല്ല പ്രധാനം; ഒരു കവിത പോസ്റ്റ് ചെയ്താൽ മതി. ഇത്രയും മികച്ച
കവിതകൾ മലയാളത്തിൽ ഉണ്ടായോ? മഹാത്ഭുതം! .ജൂനിയറായ കവികളുടെ പി.ആർ ജോലി ഒരു
മുതിർന്ന കവി ഏറ്റെടുക്കുന്നത് അനുചിതമാണ്.സാഹിത്യബാഹ്യമായ പരിഗണനയിലാണ്
ഇത്തരം തെരഞ്ഞെടുപ്പുകൾ എത്തിച്ചേരുന്നത്.m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-79507543518152626842022-12-09T22:03:00.003-08:002022-12-09T22:03:21.285-08:00സാഹിത്യരചനയിലെ യാജ്ഞവൽക്യം/അക്ഷരജാലകം/ എം.കെ.ഹരികുമാർ <p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpk0qy0EUJ7YcGVAgVTQL8dHSlrFBhx7G4ADOdDK1r4FzntvBrRE-p_u8minr3Ah0eiGBmJGfg0O1qLWyMy6ImdyFOT0DFRQ13aBLhGnTNKpkq415ESfLQTIryxeLRJWGB_Rml_d-jmtlm1JPkDsM06i41vpQDDHu3p2WYlRks4-q81fG4JW7rUJio/s1080/IMG-20221119-WA0069.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="1080" height="272" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpk0qy0EUJ7YcGVAgVTQL8dHSlrFBhx7G4ADOdDK1r4FzntvBrRE-p_u8minr3Ah0eiGBmJGfg0O1qLWyMy6ImdyFOT0DFRQ13aBLhGnTNKpkq415ESfLQTIryxeLRJWGB_Rml_d-jmtlm1JPkDsM06i41vpQDDHu3p2WYlRks4-q81fG4JW7rUJio/w280-h272/IMG-20221119-WA0069.jpg" width="280" /></a></div><br /><p></p><br /><div><br /></div><div><br /></div><div><br /></div><div>ഈ
ജീവിതത്തിൽ തന്നെ പല ജന്മങ്ങൾ താൻ ജീവിച്ചു എന്നു മാധവിക്കുട്ടി
എഴുതിയിട്ടുണ്ട്.' കാതറിൻ മാൻസ്ഫീൽഡ്' എന്ന ചെറു ലേഖനത്തിൽ, തന്നെ
പ്രേമിച്ചിരുന്ന ചെറുപ്പക്കാരെ വീണ്ടും കണ്ടാൽ ഒട്ടും താൽപര്യം
കാണിക്കുകയില്ലെന്ന് അവർ അറിയിക്കുന്നുണ്ട്. കാരണം, അവർക്ക് മനസ്സിൽ സ്ഥാനം
നഷ്ടപ്പെട്ടിരിക്കുന്നു .അവർ ഇങ്ങനെ തുടരുന്നു: 'ഇല്ലെങ്കിൽ
കാമകലകളെപ്പറ്റി അറിയുവാൻ അത്യുൽസുകയായിരുന്ന എനിക്ക്, തൻ്റെ ഭർത്താവ്
ആശ്ളേഷിക്കാൻ മുതിരുമ്പോഴേക്കും മടുപ്പ് തോന്നുന്നത് എന്തുകൊണ്ട്? ഞാനൊരു
പാത്രത്തിൽ വിളമ്പിവച്ച ആഹാരമാണെന്നും അദ്ദേഹം അലഞ്ഞു നടക്കുന്ന ഒരു
ശ്വാവാണെന്നും ചിലപ്പോൾ എനിക്ക് തോന്നും. അദ്ദേഹത്തിൻ്റെ ഒരൊറ്റ ചുംബനം മതി
,ഈ ആഹാരത്തെ വെറുമെച്ചിലാക്കാൻ. പക്ഷേ ,ഇത് ആരുടെ അമൃതേത്തിന്നായാണ്
വിളമ്പി വച്ചിരിക്കുന്നതെന്ന് ഇപ്പോഴും എനിക്കറിയില്ല.
മനുഷ്യജാതിയിൽപ്പെട്ടവർക്കായല്ല എന്നു മാത്രം അറിയാം. പക്ഷേ ,ഈശ്വരനു
മനുഷ്യസ്ത്രീയുടെ ശരീരം എന്നെങ്കിലും ഉതകുമോ ?ശരീരത്തിൽ ഭദ്രമായി
സൂക്ഷിച്ചുവച്ചിരിക്കുന്ന ആത്മസത്തയെയാവാം ഞാൻ ഞാനായി കണക്കാക്കുന്നത്.
ആരും തൊടാത്തതായ എൻ്റെ ഒരേയൊരവയവം'.</div><div><br /></div><div>ഇതാണ്
മാധവിക്കുട്ടി നേടിയെടുത്ത സാഹിത്യത്തിൻ്റെ മതം. അവർ യാതൊന്നിന്റെയും
അനന്തരാവകാശിയോ ഉടമസ്ഥയോ അല്ല; അവർ മനസ്സിൽ എഴുതിയിരുന്നതെല്ലാം മായ്ച്ചു
കളഞ്ഞ ശേഷമാണ് ചിന്തിച്ചത്. ചിന്തിക്കുന്നത് ഒരു സ്വർഗീയാനുഭവമാണെന്നു
എത്രപേർ അറിയുന്നു! . ചിന്തയുടെ ഒരു സൗന്ദര്യമുണ്ട് .നവീനവും ഉൽകൃഷ്ടവുമായ
ഒന്നിനെക്കുറിച്ചുള്ള ആലോചനയാണത് .ചിന്തയിലാണ് ഈശ്വരൻ. ചിന്തയുടെ
സന്താനമാണ് ഈശ്വരൻ .അത് ചിന്തയുടെ സൗന്ദര്യമാണ്; സ്വാതന്ത്ര്യമാണ്.
ഒറ്റയ്ക്ക് നിൽക്കുന്നതിനും സൗന്ദര്യമുണ്ട്. മനസ്സിൻ്റെ സന്തോഷകരമായ ഒരു
കൈകാലിളക്കമാണത്.</div><div><br /></div><div>ചുറ്റും പരക്കുന്ന
നിശ്ശൂന്യതയുടെ നീലാകാശങ്ങളിലേക്ക് കൈകാൽ കുടഞ്ഞ് നാം സ്വയം ജീവൻ
വയ്പിക്കുകയാണ് .മലയാളകഥയ്ക്ക് ആഴവും ദിശാബോധവും നല്കിയ യു. പി. ജയരാജ്
എത്ര വർഷം കഴിഞ്ഞാലും തിളക്കത്തോടെ നില്ക്കും .കാരണം ,അദ്ദേഹം ചിന്തിച്ചു,
ചിന്തയിൽ പന്തം പോലെ ജ്വലിച്ചു ,ചിന്തയിൽ ജീവിച്ചു. അദ്ദേഹത്തിൻ്റെ മഞ്ഞ്
,നിരാശാഭരിതനായ സുഹൃത്തിനൊരു കത്ത് ,ഓക്കിനാവയിലെ പതിവ്രതകൾ തുടങ്ങിയ കഥകൾ
ഇപ്പോഴും കോരിത്തരിപ്പിക്കും. ജയരാജിന്റെ 'ധീരയൗവനം' എന്ന കഥയിലെ ഒരു
ഖണ്ഡിക ഉദ്ധരിക്കുകയാണ്: 'തടവറകൾക്കകത്ത് ഒരിക്കലും ഋതുക്കൾ മാറുന്നില്ല.
അതുകൊണ്ടുതന്നെ ബന്ധിതരായിക്കിടക്കുന്നവർക്ക് വാർദ്ധക്യത്തെയും മരണത്തെയും
ഒരിക്കലും ഭയപ്പെടേണ്ടതില്ല. തടവറകൾക്കകത്ത് എന്നും യൗവനം അതിൻ്റെ ഏറ്റവും
ഉന്നതമായ രൂപത്തിൽ വിജ്രംഭിച്ചു നിൽക്കുന്നു. എന്തെന്നാൽ ഇരുണ്ട
ഭിത്തികൾക്കകത്തേക്ക് പ്രവേശിക്കാനാവാതെ കാലം പോലും അധൈര്യപ്പെട്ട് അറച്ചു
നിൽക്കുകയാണ്'.ഇതുപോലൊരു തടവറയിലാണ് മലയാളകഥ. കാലത്തിൻ്റെ ഗദ്ഗദങ്ങൾ
മനസിലാക്കാനാവാതെ അത് സ്വയം തീർത്ത തടവറയിൽ കഴിയുകയാണ്. സർഗാത്മകമായ ഒരു
ടച്ച് കഥയിൽ നിന്നു അപ്രത്യക്ഷമായിട്ട് കാലം കുറെ കഴിഞ്ഞിരിക്കുന്നു
.കഴിഞ്ഞ പത്തു വർഷത്തെ കഥകൾ പരതിയാൽ പോലും മികച്ച അഞ്ചു കഥകൾ
കണ്ടെത്താനില്ല .</div><div><br /></div><div>റെനി മൈഗ്രിറ്റ് വരയ്ക്കുന്നു</div><div><br /></div><div>ബെൽജിയൻ
പെയിൻ്റർ റെനി മൈഗ്രിറ്റ് (1898-1967)വരച്ചത് തൻ്റെ മനസ്സിൽ പതിയുന്ന
ബിംബങ്ങളെ ആസ്പദമാക്കിയാണ് .അദ്ദേഹം അങ്ങനെ വരയ്ക്കുന്നതിന്റെ പേരിൽ
നമുക്ക് കുറ്റവാളി എന്നു വിളിക്കാനാവില്ല. നമ്മൾ അത് തീർച്ചയായും
കണ്ടിരിക്കണമെന്ന് ഒരു നിർബന്ധവുമില്ലല്ലോ, അദ്ദേഹത്തിന്. അദ്ദേഹം തന്റെ
ഒരു ജീവിത സാധ്യതയാണ് ആലേഖനം ചെയ്യുന്നത്. തൻ്റെ ചിത്രത്തിലെ മരത്തെ ആളുകൾ
എങ്ങനെ കാണുന്നുവെന്ന് മൈഗ്രിറ്റ് നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: </div><div>'ഭൂപ്രകൃതിയിലെ
യഥാർത്ഥ മരത്തെ നിങ്ങൾ ശരിക്കും കാണുന്നില്ല. എന്നാൽ അത് ചിത്രത്തിൽ
വരയ്ക്കുമ്പോൾ നിങ്ങൾ കാണുന്നു. അത് നിങ്ങളെ യഥാർത്ഥ മരത്തെക്കുറിച്ച്
ചിന്തിപ്പിക്കുന്നു. നിങ്ങൾ ഈ ലോകത്തെ നിങ്ങൾക്ക് വെളിയിലായാണ് കാണുന്നത്
.നിങ്ങൾ യഥാർത്ഥത്തിൽ അനുഭവിക്കുന്നത് മാനസികമായ ഒരു പ്രതിനിധാനമാണ്. മനസിൽ
നടക്കുന്ന ഒരു സംഭവമാണത്'.</div><div>ഇതാണ് ഈ ചിത്രകാരൻ കാൻവാസിൽ ആവിഷ്കരിക്കുന്നത്.</div><div><br /></div><div>ആത്മാവിൽ മനനം </div><div><br /></div><div>കഥയുടെ
മഹത്തായ ഒരു കാലഘട്ടത്തിലേക്ക് തിരിച്ചു പോകാൻ സഹായിച്ച രചനയാണ് ഉദയശങ്കർ
എഴുതിയ 'മണികർണികയിലെ ബലിതർപ്പണങ്ങൾ'(എഴുത്ത് ,ഓഗസ്റ്റ് ).ഗംഗയുടെ തീരത്ത്
നടക്കുന്ന ഒരു ബലിതർപ്പണത്തിന്റെ പശ്ചാത്തലത്തിൽ വിവരിക്കുന്ന ഈ കഥ
ജീവിതാർത്ഥത്തിൻ്റെയും ജീവിത ശൂന്യതയുടെയും അഭിനിവേശങ്ങളുടെയും
വൈരുദ്ധ്യങ്ങൾ കാണിച്ചു തന്നു. സി.വി.ശ്രീരാമന്റെ 'വാസ്തുഹാര'
,ക്ഷുരസ്യധാര' തുടങ്ങിയ കഥകളുടെ കാലഘട്ടത്തിലേക്ക് എൻ്റെ ഓർമകൾ പെട്ടെന്നു
സഞ്ചരിച്ചു. സംഭവങ്ങൾക്ക് പിന്നിലേക്ക് ചെന്ന് മനുഷ്യാവസ്ഥയെ
അനുഭവിക്കുകയാണ് ഉദയശങ്കർ. അതിഭാവുകത്വമല്ല ,അതീന്ദ്രിയമായ കാഴ്ചകളാണ്
കഥയിൽ നിറയുന്നത്.</div><div><br /></div><div>കഥ അല്പമൊന്നു
ചെറുതാക്കിയിരുന്നെങ്കിൽ കൂടുതൽ മുറുക്കം കിട്ടുമായിരുന്നു എന്നു തോന്നി.
എന്നാൽ കഥയുടെ ഭാഷ അസാധാരണവും ശക്തവുമാണ്. ആത്മാവിൽ മനനം ചെയ്യുകയാണ്
കഥാകൃത്ത്. ഈ ഭാഗം നോക്കൂ : 'ഇരുട്ട് ഒരു പൂവു പോലെ വിടരുന്ന ഒന്നല്ല
.അവിടെ തന്നെയുള്ള ഒന്നാണ്. ചുരുളഴിഞ്ഞു പരന്നതുമല്ല. അതിലേക്ക് ആഗിരണം
ചെയ്യപ്പെടുകയാണ്. അകന്നുപോകലുകളുടെ മാരിയിൽ ഇരുട്ട് അടുത്തേക്ക്
വന്നണയുകയാണ്.</div><div>ഇരുട്ടിനു ഭൂതമോ വർത്തമാനമോ ഭാവിയോ ഇല്ല .അത്
എന്നെന്നും ഒരുപോലെയാണ്'.ഇത്രയും അന്തരംഗ ഗാഢത നല്കിയ കഥ സമീപകാലത്ത്
വായിച്ചിട്ടില്ല . സതീഷ്ബാബു പയ്യന്നൂരിന്റെ കഥകളിൽ കുടുംബപരവും
വ്യക്തിഗതവുമായ പ്രശ്നങ്ങളാണ് അവതരിപ്പിക്കുന്നത് .'കിഴക്കൻ കാറ്റിൽ പെയ്ത
മഴ'(ഗ്രന്ഥാലോകം, ജൂലൈ) എന്ന കഥയും വ്യത്യസ്തമല്ല. </div><div>വായിക്കുന്നവരെ മുഷിപ്പിക്കാതെ കഥ പറയാൻ സതീഷ് ബാബുവിനറിയാം. കഥ പറയുന്നതിനിടയിൽ അദ്ദേഹം കാടുകയറില്ല. അതാണ് ആശ്വാസം.</div><div>സാധാരണ
വായനക്കാരന്റെ മനസ്സിന്റെ ഗതി നല്ലതുപോലെ അറിയുന്ന കഥാകൃത്താണ് സതീഷ്.
കഥയുടെ പ്രമേയത്തിന്റെ ഗാംഭീര്യമോ ആഴമോ അല്ല എന്നെ ആകർഷിച്ചത് ;കഥ പറയുന്ന
രീതിയാണ്.</div><div><br /></div><div>നായയുടെ ഹൃദയം</div><div><br /></div><div>സോവിയറ്റ്
സാഹിത്യകാരനായിരുന്ന മിഖായേൽ ബുൾഗാകോവ് എഴുതിയ 'ഹേർട്ട് ഓഫ് എ ഡോഗ്'(1925)
അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തെ പരിഹസിച്ച എഴുതിയതാണ്.ഇത് പുറം ലോകം
കാണാൻ 1968 വരെ കാത്തിരിക്കേണ്ടി വന്നു. അതു വരെ സ്വകാര്യമായി
പ്രചരിപ്പിക്കപ്പെടുകയായിരുന്നു. അതിൽ ഒരു നായയെ ഒരു ഡോക്ടർ
ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയാണ്. നായയുടെ വൃഷണം നീക്കംചെയ്ത്
തത്സ്ഥാനത്ത് ഒരു പുരുഷന്റെ വൃഷണവും മറ്റും തുന്നിപ്പിടിപ്പിക്കുന്നു
.നായയുടെ തലച്ചോറിലെ ഓർമ്മയുടെയും ബുദ്ധിയുടെയും ഭാഗം നീക്കം ചെയ്ത് അവിടെ
പുരുഷന്റെ തത്തുല്യമായ ഭാഗം തുന്നിച്ചേർക്കുന്നു. നായ ക്രമേണ അനുസരണയുള്ള
മനുഷ്യസ്വഭാവ മാർജിക്കുന്നു. ഭാവിയിലെ മനുഷ്യരെ സോവിയറ്റ് ഭരണകൂടത്തിനു
വിധേയരാക്കി മാറ്റാൻ കഴിയുന്ന തരത്തിലുള്ള ശസ്ത്രക്രിയകൾ വിജയകരമായി
നടപ്പാക്കാൻ കഴിയുമോ എന്ന പരീക്ഷണമായിരുന്നു പരിഹാസത്തോടെ ബുൾഗാകോവ്
ആവിഷ്കരിച്ചത്. അനുസരണയും വിധേയത്വവുമുള്ള മനുഷ്യരെ ഭരണകൂടം ബോധപൂർവ്വം
സൃഷ്ടിക്കുന്നതിനെ പരിഹസിക്കുകയായിരുന്നു അദ്ദേഹം. </div><div><br /></div><div>സാഹിത്യം
മനുഷ്യരെ ചിന്തിപ്പിക്കുന്നത് ഇങ്ങനെയാണ്. എഴുത്തുകാരൻ കർമ്മത്തിൽ നിന്ന്
ജ്ഞാനത്തിലേക്കാണ് സഞ്ചരിക്കേണ്ടത് ;കർമ്മത്തിൻ്റെ വിവരണം നടത്തിയാൽ പോരാ.
കലയിൽ പ്രബുദ്ധതയുടെ ഒരു തലമുണ്ട്. നമുക്ക് നഷ്ടപ്പെടുന്നതെന്താണെന്നു അത്
ഓർമ്മിപ്പിക്കുന്നു .അതാണ് ബുദ്ധൻ്റെ അദൃശ്യമായ വാൾ. നേടാനുള്ളതിന്റെ
വരുംവരായ്കകൾ അത് പരിശോധിക്കുന്നു. ബുൾഗാകോവിൻ്റെ കൃതിയിൽ മനുഷ്യസ്വഭാവം
ഒരു ചെമ്പക തൈ പോലെ പരിലസിക്കുകയാണ് .മനുഷ്യനാണ് എഴുതുന്നത് ,അത്
മറക്കരുത്. ബുദ്ധി കൂടുതലുള്ള ഒരു യന്ത്രമാകരുത് എഴുത്തുകാരൻ. ഒരു
ചെറുസസ്യത്തിന്റെ നൈർമല്യവും നിസ്വാർത്ഥതയും സഹവാസമനസ്ഥിതിയും
നിലനിർത്തുമ്പോഴാണ് മനുഷ്യർക്ക് വസിക്കാനുള്ള ഇടമായി ഒരു സാഹിത്യസൃഷ്ടി
മാറുന്നത്. ഇതാണ് സാഹിത്യരചനയിലെ യാജ്ഞവൽക്യം. ഇവിടെ യജ്ഞം തനതായ,
കളങ്കമേശാത്ത ജൈവാനുഭവമാണ്, കർമ്മമാണ് .ജൈവാനുഭവത്തിൽ നിന്നു
പ്രബുദ്ധതയിലേക്ക്, വിശാലതയിലേക്ക്, സഹവർത്തിത്വത്തിലേക്ക്, ഉണർവ്വിലേക്ക്
സഞ്ചരിക്കുകയാണ് വാക്കുകൾ.</div><div><br /></div><div>ആധുനികതയുടെ സംസ്കാരം</div><div><br /></div><div>സാഹിത്യത്തിലും
ചിത്രകലയിലും ആധുനികതയുടെ സംസ്കാരം ഇപ്പോഴും പ്രബലമാണ്. ആധുനികതയുടെ
ആധിപത്യകാലം അസ്തമിച്ചിട്ടുണ്ടാകാം.പക്ഷേ, അതുണർത്തിയ കാലാപരമായ അവബോധം
അവസാനിക്കുകയില്ല.</div><div>അത് കലാചിന്തയിൽ ,കലാവതരണത്തിൽ,
കലാപ്രവർത്തനത്തിൽ ഒരു പുതിയ കാലത്തെ ഉദ്ഘാടനം ചെയ്തു എന്ന കാര്യം ഇനി
നിഷേധിച്ചിട്ട് കാര്യമില്ല. ബുദ്ധൻ നല്കിയത് ഒരു പുതിയ ഉണർവ്വാണെങ്കിൽ, അത്
ബുദ്ധൻ സമാധിയാകുന്നതോടെ അവസാനിക്കുന്നില്ല. അത് നമ്മുടെ ഓരോ ചലനത്തിലും
പിന്തുടരുകയാണ്. സ്വസ്ഥമായി ഒരിടത്തിരുന്നു കണ്ണടച്ചാൽ മതി ബുദ്ധൻ
ഉണരുകയായി. വിയറ്റ്നാം സെൻ ബുദ്ധിസ്റ്റ് തീച്ച് നാത് ഹാൻ പറഞ്ഞത് വെറുതെ
നടക്കുമ്പോഴും നമ്മളിൽ ഒരു ബുദ്ധനാകാനുള്ള സാധ്യത
അവശേഷിക്കുന്നുണ്ടെന്നാണ്.</div><div>ഇതുതന്നെയാണ് സാഹിത്യകലയിലെ ആധുനികതയും അവശേഷിപ്പിക്കുന്നത്.</div><div>അത്
വിചാരജീവിതത്തെ നവീന മാക്കുകയാണ് ചെയ്തത്. ജീവിതത്തിൻ്റെ
അർത്ഥമെന്താണെന്ന് ചിന്തിക്കുന്നത് സന്മാർഗവിരുദ്ധമാണോ ? പഴയ ഭാഷാരീതികൾ
ഉപേക്ഷിച്ചു ദർശനപരവും ചിന്താപരവും കലാപരവുമായ അടിയൊഴുക്കുള്ള ഭാഷ
സൃഷ്ടിക്കുന്നത് എങ്ങനെയാണ് പാപമാകുന്നത്? വഞ്ചിപ്പാട്ടിൻ്റെ ഭാഷാശൈലിയിൽ
നിന്നു ആർ. രാമചന്ദ്രൻ്റെ കാവ്യഭാഷയിലേക്ക് ഒരു വളർച്ചയുണ്ട്. അത് ആധുനിക
കാലം സംഭാവന ചെയ്യുന്നതാണ്. ചില ആധുനികകാല കഥകൾ കുറച്ചുപേർക്ക്
മനസ്സിലാകാതിരുന്നു എന്നത് ഒരു തെറ്റല്ല. ടി.ആർ ,കെ.പി. നിർമ്മൽകുമാർ
തുടങ്ങിയവർ എഴുതിയ കഥകൾ ചിലരെയെങ്കിലും മുഷിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ
,ഒരു കാര്യം ഓർക്കണം. ഭാഷകൊണ്ട് സൃഷ്ടിക്കുന്നതെല്ലാം ഒരേ തരം
ഡോക്കുമെൻ്റുകളല്ല. പോലീസുകാരുടെ മഹസർ ,ആധാര രേഖകൾ തുടങ്ങിയവ
ഭാഷകൊണ്ടാണല്ലോ നിർമ്മിക്കുന്നത്. എന്നാൽ അതിൽ കലയോ സൗന്ദര്യമോ സാഹിത്യമോ
ഇല്ല. പെട്ടെന്ന് മനസ്സിലാക്കുക എന്ന് ഒരേയൊരു കാര്യം അന്വേഷിക്കുന്നവർ
എല്ലാറ്റിനെയും വെറും ഡോക്യുമെൻ്റായി കാണാൻ സാഹസപ്പെടുകയാണ് .</div><div><br /></div><div>ടാഗോറിനും താടി </div><div><br /></div><div>സൗന്ദര്യാത്മകമായ
ഗദ്യം മനസ്സിലാക്കാൻ ക്ഷമയും പഠനവും മനനവും ആവശ്യമാണ്. തമ്പാനൂർ റെയിൽവേ
സ്റ്റേഷൻ ഭൂമിയുടെ രേഖ വായിക്കുന്നതു പോലെയല്ല ഷാങ് പോൾ സാർത്ര് പ്രമുഖ
ഇറ്റാലിയൻ ചിത്രകാരൻ കരാവാഗിയോയെക്കുറിച്ച് എഴുതിയത് വായിക്കുന്നത്. രണ്ടും
ഒരേ തരം ഡോക്യുമെൻ്റുകളല്ല. അതുകൊണ്ടാണ് ഒ.വി.വിജയൻ്റെ 'പാറകൾ' എന്ന
കഥയെപ്പറ്റി എഴുപതുകളുടെ ഒടുവിൽ സച്ചിദാനന്ദൻ ദീർഘമായ ഒരു ലേഖനം
എഴുതിയത്.പാറകളെപ്പറ്റി പലർ എഴുതിയ ലേഖനങ്ങൾ സമാഹരിച്ച പുസ്തകം ഞാൻ
വായിച്ചത് എൺപതുകളിൽ കോളജ് വിദ്യാർത്ഥിയായിരുന്നപ്പോഴാണ്. പതിനൊന്നു
വ്യത്യസ്ത കഥകൾ സമാഹരിച്ച് നരേന്ദ്രപ്രസാദ് എഴുതിയ അവതാരിക വായിച്ചവർ
ആധുനികതയെ ഒരു തിന്മയായി വിലയിരുത്തില്ല .ആധുനികതയെന്നാൽ വെറും കള്ളും
കഞ്ചാവും താടിയും മുടിയുമാണെന്ന് രണ്ടുവർഷം മുമ്പ് ഒരു കഥാകൃത്ത് ഒരു കഥയിൽ
തട്ടിവിട്ടത് വിവരമില്ലാത്തതുകൊണ്ടാണ്. </div><div>താടി വളർത്താൻ
ടാഗോറിനും ചട്ടമ്പിസ്വാമികൾക്കും അവകാശമുണ്ട് .വല്ലവരും പറഞ്ഞതു
കേട്ടുകൊണ്ട് എല്ലാമായി എന്നു കരുതുന്ന വിഡ്ഢികളുടെ നിര അവസാനിച്ചിട്ടില്ല .</div><div><br /></div><div>ആധുനികത
ഒരു തത്ത്വശാസ്ത്രമാണ്, അനുഭവമാണ് .കലയുടെ മാന്ത്രികമായ ഒരു തലമാണത്. അത്
ലോകത്തെ പുതിയ രീതിയിൽ നോക്കാൻ പ്രേരിപ്പിക്കുന്നു .എല്ലാത്തിലും
അഗാധമായതെന്തോ സംഭവിക്കുകയാണ്. ഈ അവബോധമില്ലാത്തതുകൊണ്ടാണ് യു.കെ. കുമാരൻ
,എൻ .പ്രഭാകരൻ തുടങ്ങിയവരുടെ തലമുറയ്ക്ക് ഒരു മികച്ച കഥ എഴുതാൻ കഴിയാതെ
പോയത്. അതേസമയം സാറാ ജോസഫിൻ്റെ 'പാപത്തറ 'ശ്രദ്ധേയമായിരുന്നു. എന്നാൽ
ഉത്തരാധുനികത ഒരു തെറ്റ് ചെയ്തു.മഹാവ്യവഹാരങ്ങളെയും ചരിത്രത്തെയും
തള്ളിക്കളഞ്ഞ ഉത്തരാധുനികത ഏത് ഡോക്കുമെൻറും സാഹിത്യമാണെന്ന്
വ്യാഖ്യാനിച്ചു. കുളിമുറിയിൽ എഴുതി വയ്ക്കുന്ന തെറി പോലും ടെക്സ്റ്റ്
ആണെന്ന ചിന്തയാണത്. </div><div>ഇത് പ്രതിലോമപരമാണ്. അത് ടെക്സ്റ്റാകുമ്പോൾ അതിൽ സൗന്ദര്യമോ ,കലയോ ഉണ്ടാകണമെന്നില്ല. ഏതു ടെക്സ്റ്റും സാഹിത്യമല്ല.</div><div><br /></div><div>ഒരു നോവൽ പല വായന </div><div><br /></div>'സത്യം
പലതാണ്; അതൊരിക്കലും ഏകവചനമല്ല. മികച്ച നോവലുകൾക്കെല്ലാം നാനാതരത്തിലുള്ള
ശബ്ദങ്ങളുണ്ട്; അതൊന്നും പരസ്പരം പൊരുത്തമുള്ളതല്ല' - പ്രമുഖ അമേരിക്കൻ
നോവലിസ്റ്റും കവിയുമായ സീരി ഹുസ്ത്വേദ് പറയുന്നു. വാട്ട് ഐ ലൗഡ്, ദ്
സോറോസ് ഓഫ് ആൻ അമെരിക്കൻ തുടങ്ങി ഏഴ് നോവലുകൾ എഴുതിയ സിരി നല്ലൊരു കവിയും
ഗദ്യകാരിയുമാണ്. ഒരു നോവലിൽ തന്നെ അസംഖ്യം പരിപ്രേക്ഷ്യങ്ങളും മാനങ്ങളും
വായനകളും സാധ്യമാകുന്നതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നത്
ദസ്തയെവ്സ്കിയുടെ 'ദ് ബ്രദേഴ്സ് കരമസോവ്, എമിലി ബ്രോൺതേയുടെ 'വുതറിംഗ്
ഹൈറ്റ്സ്',വിർജീനിയാ വുൾഫിൻ്റെ 'ടു ദ് ലൈറ്റ് ഹൗസ്' തുടങ്ങിയ കൃതികളാണ്.
ഒരു എഴുത്തുകാരൻ, ഒരു കൃതി, ഒരു അർത്ഥം ,ഒരു വായന എന്നിങ്ങനെയുള്ള
സങ്കല്പങ്ങൾ അവസാനിച്ചിരിക്കുന്നു<br />m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-67066375560327766912022-09-07T23:10:00.000-07:002022-09-07T23:10:11.894-07:00ഓണം മലയാളിയുടെ വൈരുദ്ധ്യദർശനം : എം.കെ.ഹരികുമാർ <p> </p><ul class="hd_n P_0 H_6D6F M_0 ir3_0 iy_h D_F ab_C" data-test-id="navigable-list" role="menubar" tabindex="0"><div class="I_ZkbNhI D_FY W_6D6F" data-test-id="message-view-body"><div class="msg-body P_wpofO mq_AS" data-test-id="message-view-body-content"><div class="jb_0 X_6MGW N_6Fd5"><div><div id="yiv7809236973"><div>a<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUhWL_WcN0EDxMepW3yctSzVSzPaxZLKOD3ZinWfzm32CJLKoqoVcj_Am3RAY2i0Qb7bqZCCRZA7t2eoilMfRWsuU1oyUpcloj589c53tAb5vf7SetwYuq7bdQ2Jy0hppmKQMvRIoJNeustWRBsqCb5QeAoN-MMYvIjXpPj-ZHdNA84c1UB9jnNmjw/s1280/IMG-20220907-WA0048.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="960" data-original-width="1280" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUhWL_WcN0EDxMepW3yctSzVSzPaxZLKOD3ZinWfzm32CJLKoqoVcj_Am3RAY2i0Qb7bqZCCRZA7t2eoilMfRWsuU1oyUpcloj589c53tAb5vf7SetwYuq7bdQ2Jy0hppmKQMvRIoJNeustWRBsqCb5QeAoN-MMYvIjXpPj-ZHdNA84c1UB9jnNmjw/s320/IMG-20220907-WA0048.jpg" width="320" /></a></div><br /><br /><div><br /></div><div><br /></div><div>കൂത്താട്ടുകുളം
: ഓണം മലയാളിയുടെ ജീവിതത്തിലെ ഒരു വൈരുദ്ധ്യദർശനമാണെന്നു എഴുത്തുകാരനും
വിമർശകനുമായ എം.കെ .ഹരികുമാർ അഭിപ്രായപ്പെട്ടു.</div><div><br /></div><div>ഉപ്പുകണ്ടം പബ്ലിക് ലൈബ്രറിയുടെ ഓണാഘോഷ സമാപനയോഗത്തിൽ ഓണസന്ദേശം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. </div><div><br /></div><div>ഓണത്തിൻ്റെ
സമത്വവും സാഹോദര്യവും സത്യവും എല്ലാം ഒരു കവിയുടെ ഭാവനയാകാനാണ് സാധ്യത
.മഹാബലി ഒന്നുകിൽ ഒരു മന:ശാസ്ത്രജ്ഞനായിരിക്കണം; അല്ലെങ്കിൽ ഒരു
മജീഷ്യനായിരിക്കണം. കാരണം ,ഒരു രാജ്യത്തെ ജനങ്ങളെയാകെ സത്യസന്ധരും
സന്തോഷമുള്ളവരും സാഹോദര്യ ബോധമുള്ളവരുമാക്കി മാറ്റാൻ ആർക്കും കഴിയില്ല.
മനുഷ്യപ്രകൃതിയെ മനസ്സിലാക്കുന്നവർ അത് അംഗീകരിക്കുകയില്ല .മനുഷ്യനിൽ
സമത്വബോധമോ സാഹോദര്യമോ ഇല്ല. മനുഷ്യൻ പ്രകൃതിക്കു എതിരാണ്. മനുഷ്യനു സത്യം
മാത്രം പറഞ്ഞുകൊണ്ട് ജീവിക്കാനാവില്ല. ജീവിതത്തിൽ ദൈവം ഉണ്ടാക്കി
വച്ചിരിക്കുന്ന ഒരു ഏടാകൂടമാണിത്. നമുക്ക് ആരോടെങ്കിലും അനീതി ചെയ്യാതെ
ജീവിക്കാനാകില്ല .മനുഷ്യപ്രകൃതി അങ്ങനെയാണ്. മനുഷ്യനു ധർമ്മം
പാലിക്കണമെങ്കിൽ മറ്റാരോടെങ്കിലും അധർമ്മം പ്രവർത്തിക്കേണ്ടിവരും. അതാണ്
അവന്റെ ധർമ്മസങ്കടം. ഒരു പീഢയെറുമ്പിനും വരുത്തരുതെന്നു നാരായണഗുരു
പറയുന്നത് ആ ഹൃദയത്തിന്റെ വലിപ്പമാണ് കാണിക്കുന്നത്. എന്നാൽ മനുഷ്യനു
ഉറുമ്പിനെ കൊല്ലാതിരിക്കാനാവില്ല. മനുഷ്യൻ ക്രൂരനാണ് ,ഈ ഭൂമുഖത്തുള്ള ഏത്
ജീവിയേക്കാൾ. അവൻ്റെ വീടിൻ്റെ ചുറ്റുമതിൽ കടന്നു ഏത് ജീവി വന്നാലും
കൊല്ലപ്പെടും. മനുഷ്യനിൽ ദയ ഇല്ല .അതുകൊണ്ടാണ് മദർ തെരേസ സ്വന്തം ജീവിതകാലം
മുഴുവൻ ദയ എന്താണെന്നു പഠിപ്പിക്കാൻ തീരുമാനിച്ചത്. മനുഷ്യർക്ക് വേണ്ടി
മാത്രമാണ് ഈ ഭൂമി എന്നു മനുഷ്യൻ ചിന്തിക്കുന്നു. പഞ്ചഭൂതങ്ങളെയും
മലിനമാക്കിയിരിക്കുകയാണ്. മറ്റൊരു ജീവിക്കും ഇതിൽ പങ്കില്ല. കടലിൽ വലിയ
രാജ്യങ്ങളുടെ വലിപ്പത്തിൽ പ്ലാസ്റ്റിക് കുന്നുകൂടി കിടക്കുകയാണ്
.പ്ലാസ്റ്റിക് സുന്ദരമായ ജീവിതമാണ് കഴിഞ്ഞകാലങ്ങളിൽ സമ്മാനിച്ചതെങ്കിൽ
ഇപ്പോൾ അത് ദുരന്തമായിരിക്കുന്നു -ഹരികുമാർ പറഞ്ഞു.</div><div><br /></div><div>ഓണത്തിൻ്റെ
സന്ദർഭം നമ്മെ സ്വയം നിരീക്ഷിക്കാൻ സഹായിക്കുന്നു. അതിനുള്ള അവസരമാണിത്.
സമത്വബോധമില്ലാത്ത നമുക്ക് അത് ഭാവനയിൽ ആചരിക്കാം. നമ്മൾ എന്നാണ്
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങിയത് ?എന്നാണ് പാത്രത്തിൽ ഭക്ഷണം
കഴിച്ചത്? അതിനുമുമ്പ് ഓണത്തിനായി നമ്മൾ ഒരുമിച്ചിരുന്നു എന്നു പറയുന്നത്
അവിശ്വസനീയമാണ്. നമ്മുടെ ഈ ഓണം ഒരു നവകേരള സങ്കൽപ്പമാണ്. നാം എങ്ങനെയാണ്
മുന്നേറേണ്ടതെന്നു അത് ഓർമിപ്പിക്കുന്നു. ഒരു പുതിയ വസന്തകാലത്തെയാണ് ഓണം
മനസിലേക്കു കൊണ്ടുവരുന്നത് - ഹരികുമാർ പറഞ്ഞു.</div><div><br /></div><div>ഒരു
വിഭാഗം ജനതയ്ക്ക് സഞ്ചാരസ്വാതന്ത്ര്യവും വിദ്യാഭ്യാസ
സ്വാതന്ത്യവുമില്ലാതിരുന്ന കാലത്ത് ഓണത്തിന് സാധ്യതയില്ല.എന്നാൽ നമുക്ക്
പ്രതീക്ഷയും യഥാർത്ഥ ലക്ഷ്യവും ആവശ്യമുണ്ട് .അതിനാണ് ഓണം .ഓണം പുതിയ ഒരു
രാഷ്ട്രീയവും സംസ്കാരവുമാണ്. നീതിക്കു വേണ്ടിയുള്ള തീവ്രമായ അഭിലാഷം അത്
ഊതിക്കത്തിക്കുന്നു. ഒന്നിച്ചിരുന്ന് ഉണ്ടിട്ടില്ലാത്ത മലയാളി ഒരു ഇലയിൽ
ചോറും കറികളും വിളമ്പി ഒരുമിച്ചിരിക്കാമെന്നു തീരുമാനിക്കുന്നത് പുതിയ
കേരളത്തിൻ്റെ നല്ല വാർത്തയാണ്. എല്ലാവർക്കും എല്ലാ രുചികളും
ലഭ്യമല്ലാതിരുന്ന കേരളമായിരുന്നു ഇവിടെ നേരത്തെ ഉണ്ടായിരുന്നത്.
പശുവില്ലാത്തവനു പാല് കിട്ടുമോ? അതുകൊണ്ട് വിവിധ സമുദായങ്ങളുടെ രചികൾ ഒരു
ഇലയിൽ വിളമ്പുന്നതോടെ ഒരു പുതിയ ജനാധിപത്യകേരളം ഉണ്ടാവുകയാണ്.
മലയാളത്തിന്റെ പൊതുശബ്ദമാണത്. സംസ്കൃതബദ്ധമായ സാഹിത്യത്തെ തനിമലയാളമാക്കി
തകഴിയും കേശവദേവും മറ്റും അവതരിപ്പിച്ചത് കൂടുതൽ വായനക്കാരിലേക്ക് ഈ
അവബോധമെത്തിക്കാൻ സഹായിച്ചു. </div><div>എഴുതാൻ പത്രമോ പ്രസംഗിക്കാൻ വേദിയോ
ഇല്ലാതിരുന്ന ദേവ് എത്ര കഷ്ടപ്പെട്ടാണ് 'ഓടയിൽ നിന്നു 'എഴുതിയത് ! .ഒരു
നവമലയാളിയുടെ ആദർശത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്നത്തിന്റെയും
ഗോപുരമാണ് കേശവദേവ് പരിചയപ്പെടുത്തിയത്. മനുഷ്യനിൽ കള്ളം നിലനിൽക്കുമ്പോൾ
മാവേലിക്ക് എല്ലാവരെയും സന്തോഷിപ്പിക്കാനാവില്ല. മനുഷ്യമനസ്സ് ഒരു
പിടികിട്ടാപ്പുള്ളിയാണ് .എപ്പോഴാണ് മനസ്സിൻ്റെ ഇഷ്ടം മാറുന്നത്
എന്നറിയില്ല. മനസ്സ് ഒരു യാഥാർത്ഥ്യമല്ല. എന്നാൽ നിങ്ങൾ ഒരിക്കലും കാണാൻ
മുതിരാത്ത സൂര്യോദയം ഒരു യാഥാർത്ഥ്യമാണ്. മനസ്സിൽ ആരോടും സ്നേഹമോ ബന്ധമോ
ഇല്ലാത്ത ഒരവസ്ഥയിൽ സന്തോഷവും സമത്വവും മിത്തായി മാറുകയാണ് - ഹരികുമാർ
ചൂണ്ടിക്കാട്ടി.</div><div><br /></div><div>പാലക്കുഴ പഞ്ചായത്ത് പ്രസിഡണ്ട്
ജയ കെ .എ ,ലൈബ്രറി പ്രസിഡണ്ട് സതീഷ് തെറോത്ത് ,ലൈബ്രറി കൗൺസിൽ അംഗം ജോസ്
കരിമ്പന , ലൈബ്രറി സെക്രട്ടറി റെജി ജോസഫ്, കൺവീനർ ലാലു മാത്യു എന്നിവർ
പ്രസംഗിച്ചു.</div><div><br /></div></div>
</div></div></div></div><div class="jb_0 X_6MGW N_6Fd5"></div></div><div class="H_7jIs D_F ab_C Q_69H5 E_36RhU" data-test-id="toolbar-hover-area"><div class="D_F W_6D6F r_BN gl_C" data-test-id="card-toolbar"><span class="em_N en_N"></span><div class="D_F ab_C en_0 b_Z14vXdP e_3mS2U I_ZkbNhI P_Z1otBpf"><ul class="hd_n P_0 H_6D6F M_0 ir3_0 iy_h D_F ab_C" data-test-id="navigable-list" role="menubar" tabindex="0"><li class="G_e p_R" role="menuitem"><span class="r_P D_F M_1Eu5U7 cdPFi_Z1oI2WW cdPFi4_Z29WjXl rtlR_h_2gl0WC"></span><br /></li></ul></div></div></div><li class="G_e p_R" role="menuitem"><span class="r_P D_F M_1Eu5U7 cdPFi_Z1oI2WW cdPFi4_Z29WjXl rtlR_h_2gl0WC"></span><br /></li><li class="G_e p_R" role="menuitem"><span class="r_P D_F M_1Eu5U7 cdPFi_Z1oI2WW cdPFi4_Z29WjXl rtlR_h_2gl0WC"></span><br /></li><li class="G_e p_R" role="menuitem"><span class="r_P D_F M_oRiNT"><div class="D_F cdPFi_Z1oI2WW cdPFi4_Z29WjXl" data-test-id="popover-container"><br /></div></span><br /></li></ul>m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-40262395541821369932022-09-04T10:59:00.002-07:002022-09-04T10:59:16.896-07:00കവി ഉദ്ദേശിച്ചതല്ല /അക്ഷരജാലകംഎം.കെ.ഹരികുമാർ <br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3U8ufLQwQDv2GO0eH64HVN59N8cKWreQUU0N1B72oOxz31WG-uVa47wQ2p2pFpFWzXC30_QtrhSszw6UHW-rSadhTnuULadbINdc45PkHPiWSmbEsu0dIDobQt7lbRx0DCqnMR_Cf5avvW_HIPa8alr9SA_pwiWowxbhyGA4Yl88lWUi6ZH7bg8E3/s853/IMG_20220521_131318.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="853" data-original-width="853" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3U8ufLQwQDv2GO0eH64HVN59N8cKWreQUU0N1B72oOxz31WG-uVa47wQ2p2pFpFWzXC30_QtrhSszw6UHW-rSadhTnuULadbINdc45PkHPiWSmbEsu0dIDobQt7lbRx0DCqnMR_Cf5avvW_HIPa8alr9SA_pwiWowxbhyGA4Yl88lWUi6ZH7bg8E3/s320/IMG_20220521_131318.jpg" width="320" /></a></div><br /><br /><div><br /></div><div>കവി ഉദ്ദേശിച്ചതല്ല </div><div><br /></div><div>'കവിതയിലെ
ഭാഷയിൽ കവി വന്നു നിന്നു പ്രതിസന്ധി സൃഷ്ടിക്കരുത്. കവിതയ്ക്ക് അതിൻ്റെ
വിധി ഏറ്റുവാങ്ങാൻ കഴിയണം. കവിത ഒരു ചാവേറാണ്. അത് ഒരിടത്തേക്കും,
പൂർവ്വനിശ്ചിതമായി ഉന്നം വച്ചിട്ടില്ല' - എൻ്റെ 'മറവിയുടെ നിർമ്മാണം
'(2011,എസ്.പി.സി.എസ്)എന്ന പുസ്തകത്തിലെ ചില വാക്യങ്ങളാണിത്. ഒരു
ഓർമ്മപ്പെടുത്തലും വിമർശനവുമാണ് ഇതിലൂടെ ഉന്നം വയ്ക്കുന്നത്.കവിതയുടെ
ഭാവുകത്വം മരിച്ചു എന്നു നേരത്തെ തന്നെ ഈ പംക്തിയിൽ എഴുതിയിരുന്നതാണല്ലോ.
ഒരു കാലഘട്ടത്തിന്റെയോ കവികളുടെയോ എന്നൊക്കെ പറയാവുന്ന വൈകാരികക്ഷമതയോ
അതിൻ്റെ കേന്ദ്രീകരണമോ ഇന്നില്ല. ഇപ്പോൾ കവികൾ അവർക്ക് ആവശ്യമുള്ളത്
ഉത്പാദിപ്പിചെടുക്കുകയാണ്, ദോശയും ചമ്മന്തിയും പോലെ. വാദത്തിനു അതൊരു
ജനാധിപത്യാവകാശമായി അംഗീകരിക്കാമെങ്കിലും എന്തെങ്കിലും ഉള്ളടക്കം വേണ്ടേ ?</div><div><br /></div><div>ഏതുകാലത്തെ
രചനയാണെങ്കിലും അടിസ്ഥാനപരമായി സൗന്ദര്യം, സഹൃദയത്വം, മൂല്യം എന്നീ
ഗുണങ്ങളിൽ നിന്നു താഴെ വീണാൽ അതോടെ സാഹിത്യം ഇല്ലാതാകും. ജോൺ മിൽട്ടൺ
,മാത്യൂ അർനോൾഡ് ,ടി.എസ്. എലിയറ്റ് തുടങ്ങിയ കവികൾ വ്യത്യസ്ത കാലങ്ങളിലൂടെ
ഇത് സത്യമാണെന്ന് തെളിയിച്ചിട്ടുണ്ട്. കവിത വായിക്കുന്ന വിമർശകൻ, പക്ഷേ
,കവി ഉദ്ദേശിച്ചതല്ല കണ്ടെത്താൻ ശ്രമിക്കുന്നത്. വിമർശകൻ കവിയുടെ
വാടകക്കെട്ടിടത്തിൽ താമസിക്കുന്നവനല്ല;അയാൾക്ക് സ്വന്തമായി
ചിന്തിക്കാനുള്ള ശേഷിയുണ്ട് .കവിത വായിക്കുമ്പോൾ വിമർശകൻ കവിയെ
പരിഗണിക്കുന്നേയില്ല .അയാൾ തൻ്റേതായ തത്ത്വചിന്തയും കലയുമാണ്
അന്വേഷിക്കുന്നത്. വിമർശകൻ എഴുതുന്നത് സ്വന്തം കലാ വബോത്തിനു വ്യാപ്തി
നല്കാനാണ് . അതോടൊപ്പം അയാൾ സാഹിത്യകൃതിയെ അസ്ഥിരപ്പെടുത്തുകയാണ്
ചെയ്യുന്നത്. </div><div><br /></div><div>കവിതയിലെ ഭാഷയിൽ കവി പ്രതിബന്ധമായി വന്നുനിൽക്കരുത്. എന്തുകൊണ്ട് ? തൻ്റെ കവിതയുടെ അർത്ഥവും ലക്ഷ്യവും ഇതെല്ലാമാണെന്നു കവി പറയരുത്.</div><div>അങ്ങനെ
പറഞ്ഞാൽ കവിത ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തരം താഴും .കവിത ഒരു
സൃഷ്ടിയാണെങ്കിൽ അതിനു അതിന്റേതായ വിധി ഏറ്റുവാങ്ങാനാവണം, ഓരോ
വായനക്കാരൻ്റെയും മുന്നിൽ. മനുഷ്യൻ ജനിച്ചു കഴിഞ്ഞാൽ അവന്റെ വിധി
മറ്റൊരാൾക്ക് സ്വന്തമാക്കാനാവില്ലല്ലോ. അതുപോലെയാണ് കവിതയും .
വായനക്കാരനാണ് അതിൻ്റെ ജീവിതത്തിൽ ഇടപെടുന്നത്. അതൊരു പാരസ്പര്യമാണ്. കവിത
ചാവേറാകുന്നത് ഈ പാരസ്പര്യത്തിൽ സ്വയം
നഷ്ടപ്പെടുമ്പോഴാണ്.അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്രം' വായനക്കാരന്റെ
തിരഞ്ഞെടുപ്പാണ്. അത് വായനക്കാരന്റെ വഴിയിൽ മരിക്കുകയാണ്, എന്തിനോ വേണ്ടി.
വായനക്കാരൻ ,ചിലപ്പോൾ അതിനെ കൊല്ലുകയോ പ്രതിഷ്ഠിക്കുകയോ ചെയ്യും .</div><div><br /></div><div>മഷിയിട്ടു നോക്കിയാൽ</div><div><br /></div><div>ഇന്നത്തെ
കവിതയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത് മനുഷ്യജന്യമായ അനുഭൂതികളാണ്.
മഷിയിട്ടു നോക്കിയാൽ പോലും ഇന്നത്തെ കവിതകളിൽ മനുഷ്യനെയോ മനുഷ്യത്വത്തെയോ
കാണാനാവില്ല. പി.എൻ. ഗോപികൃഷ്ണന്റെ 'കുതിരമ്പേരൂർ ബുഖാറിനും യൂറോപ്പിന്റെ
സാമൂഹ്യചലനാത്മകതകതയും' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ആഗസ്റ്റ് 6) എന്ന കവിത
അതിൻ്റെ തലക്കെട്ട് കൊണ്ടുതന്നെ വായനക്കാരനെ തലചുറ്റിക്കുന്നു. മനുഷ്യനു
നാക്കുപയോഗിച്ചു പറയാനാവില്ലെന്ന് ഉറപ്പിച്ച ശേഷമാണ് ഈ കവി കവിതയ്ക്കു
പേരിടുന്നത്. ഇവിടെ കവിതയൊഴിച്ചു ബാക്കിയെല്ലാമുണ്ട്. ഗോപീകൃഷ്ണനു ഒരു
കവിയുടെ അനുഭൂതി എന്താണെന്നറിയില്ല. പ്രബന്ധം എഴുതാനുള്ള വാസനയുണ്ട്.
വാക്കുകളിൽ നിന്ന് കവിതയുടെ രക്തം വാറ്റിക്കളഞ്ഞ ശേഷമാണ് എഴുതുന്നതെന്നു
തോന്നുന്നു.</div><div><br /></div><div>'സ്പാഗെറ്റിയും പിസ്സയും</div><div>തുർക്കി കബാബും സുലഭമായ </div><div>മിനി യൂറോപ്പിനെ </div><div>അവൻ തൃശൂരിൽ നിന്നും </div><div>കുഴിച്ചെടുത്തു തന്നു'</div><div><br /></div><div>എന്നൊക്കെ
എഴുതുമ്പോൾ അനുവാചകനെ കൊല്ലുകയാണ് ചെയ്യുന്നത്. ഇതുപോലെ കവിതയുടെ
കണികപോലും കണ്ടുപിടിക്കാനാവാത്ത രചനയാണ് അനിത തമ്പി എഴുതിയ
'കർക്കിടകപ്പത്ത്'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ആഗസ്റ്റ് 17).മനസ്സിൽ
കവിതയെഴുതാനുള്ള ത്വര അല്ലെങ്കിൽ നിർബന്ധമുള്ളപ്പോഴേ എഴുതാവു . അല്ലെങ്കിൽ
ഇങ്ങനെ സംഭവിക്കും. അനിത തമ്പിക്ക് കാവ്യാത്മകമായ ശോകമില്ല; കവിതയില്ല.
കവിതയുടെ ശോകത്തിൽ ഒരു കവി ദ്രവിക്കണം .അപ്പോഴാണ് രക്തത്തിന്റെ നിറമുള്ള
വാക്കുകൾ ഉണ്ടാവുന്നത്. കവിത ഒരൊഴുക്കാണ്. അത് ഒരു മുറിയിലിരുന്ന് കണക്ക്
കൂട്ടിയെടുക്കന്നതല്ല .കവിതയുടെ ഇടയ്ക്ക് ഹലോ ഹലോ എന്ന്
എഴുതിവെച്ചിരിക്കുന്നു .രാവണനെ വിളിക്കുകയാണത്രേ !.രാവണൻ തൊട്ടടുത്ത്
താമസിക്കുകയാണല്ലോ . രാവണൻ ലൈനിലുണ്ട്! </div><div><br /></div><div>'രാവണാ രാവണാ </div><div>കാമരൂപണി സോദരാ </div><div>കേൾക്കാം കേൾക്കാം </div><div>കാതും മുലയും മൂക്കുമറ്റ് </div><div>മലങ്കാടിളകി വരുന്നു </div><div>ചോരയുമൊലിപ്പിച്ച് അലറിമുറയിട്ടു വരുന്നു'</div><div><br /></div><div>ഇതിൽ
എന്ത് കവിതയാണ് വായനക്കാരൻ ഗ്രഹിക്കേണ്ടത് ?ഈ കവിത എന്തിനാണ് എഴുതിയത്
?മലയാളകവിതയിലിപ്പോൾ ഇതുപോലുള്ള വികാരരഹിതമായ, ഭാവനാശൂന്യമായ ,
നിഷ്പ്രയാജനകരമായ കവനങ്ങൾ മാത്രമേയുള്ളു. </div><div><br /></div><div>സ്നേഹവും വിയോഗവും</div><div><br /></div><div>മനുഷ്യർ
പരസ്പരം നോക്കുന്നതിൽപോലും ഒരു വിടപറയലും വീണ്ടും കണ്ടുമുട്ടാം എന്നുള്ള
പ്രതീക്ഷയുമല്ലേ നിറവേറ്റുന്നത് ?യാത്രകളിൽ നാം എത്രയോപേരെ കാണുന്നു .ചിലരെ
ഒരിക്കൽ മാത്രം കാണാൻ വിധിയുണ്ടായിരുന്നു .അവർ എവിടെയോ പോയി മറയുകയാണ്.
കർമ്മപരമ്പരയിൽ ആകസ്മികമായ കൂടിച്ചേരലും വേർപിരിയലുമാണ് സംഭവിക്കുന്നത്.
ഇംഗ്ലീഷ് കവി യേറ്റ്സ് ഇങ്ങനെയെഴുതി: നമ്മുടെ ആത്മാവുകൾ പരസ്പരം
അഭിലഷിക്കുന്നു; അതോടൊപ്പം നിരന്തരമായ വിയോഗവുമാണത്.</div><div>സ്നേഹത്തെയും വിയോഗത്തെയും ഒരു നിമിഷത്തിൽ തന്നെ അനുഭവിപ്പിക്കാൻ മനുഷ്യൻ വിധിക്കപ്പെട്ടിരിക്കുന്നു. </div><div><br /></div><div>അക്കാദമി അവാർഡ് </div><div><br /></div><div>കേരള
സാഹിത്യഅക്കാദമിയുടെ അധ്യക്ഷനായി സച്ചിദാനന്ദൻ വന്നതിനെ തുടർന്ന് പലരും
വിമർശിക്കുന്നതു കണ്ടു. സച്ചിദാനന്ദനെ വിമർശിക്കേണ്ട. കാരണം, അദ്ദേഹം
വന്നില്ലെങ്കിൽ ആ സ്ഥാനത്ത് ആടും അങ്ങാടിയുമെന്തെന്ന് അറിയാത്തവർ വരും.
അതുകൊണ്ട് നമുക്കൊന്നുമില്ല .സച്ചിദാനന്ദൻ വിചാരിച്ചതുകൊണ്ടൊന്നും അക്കാദമി
രക്ഷപ്പെടില്ല. അക്കാദമി ഒരു യാഥാസ്ഥിതിക ഫ്യൂഡൽ സ്ഥാപനമാണ് .അതിനു
എപ്പോഴും യാഥാസ്ഥിതിക മുഖമാണുള്ളത് .അത് എപ്പോഴും എതിർക്കുന്നത് മികച്ച
സാഹിത്യത്തെയാണ്. 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിനു അക്കാദമി അവാർഡ്
കൊടുത്തില്ലല്ലോ; കേന്ദ്ര അക്കാദമിയും കൊടുത്തില്ല. അതുകൊണ്ട് അക്കാദമി
അവാർഡുകൾക്ക് എപ്പോഴും ഒരു യാഥാസ്ഥിതിക മുഖമുണ്ടാവും. </div><div><br /></div><div>ഇത്തവണ
അൻവർ അലിക്ക് കവിതക്കുള്ള അവാർഡ് കൊടുത്തിരിക്കുന്നു. അൻവറിൻ്റെ കവിതകളിൽ
ഞാൻ പൊതുവേ കാണുന്ന ദോഷം അതിൽ കവിതയില്ല എന്നുള്ളതാണ്. ചില ആശയങ്ങളും
അഭിപ്രായങ്ങളും പ്രകടിപ്പിക്കാനാണ് ശ്രമം. അത് പക്ഷേ ,കവിതയുടെ
ചെലവിലാകരുത് .മെഹബൂബ് എക്സ്പ്രസ് എന്ന രചനയിലും കവിതാബാഹ്യമായ ചില
ആശയങ്ങൾക്കായി ആ മാധ്യമം ഉപയോഗിക്കുന്നതായി കാണുന്നു .</div><div><br /></div><div>ചങ്ങമ്പുഴക്ക്
ശേഷം എ.അയ്യപ്പൻ സൃഷ്ടിച്ച ഒരു റിഥമുണ്ട്. ആ റിഥം ജീവിതത്തിനും
കവിതയ്ക്കുമിടയിലുള്ള ഒരു വേഷപ്രച്ഛന്നതയല്ല, താദാത്മ്യമാണ്. അയ്യപ്പൻ്റെ
കവിതയുടെ റിഥം അലച്ചിലും ത്യാഗവും വിശപ്പും മറ്റും ചേർന്നതാണ്. അങ്ങനെയുള്ള
തീക്ഷ്ണമായ ആന്തരിക പ്രശ്നങ്ങൾ ഇപ്പോൾ കവിതയിലില്ല. സുഗതകുമാരിക്ക് ശേഷം
കവിതയില്ലെന്ന് പറയാം.ഒരു പക്ഷേ, അവസാനത്തെ കവിയായിരിക്കും
സുഗതകുമാരി.സുഗതകുമാരി പത്തു വരിയാണ് എഴുതിയതെങ്കിലും അതിൽ
വാക്കുകൾക്കതീതമായ ഒരു അനുഭവം നിലനിൽക്കുന്നുണ്ട്.അവാച്യമായ ,അലൗകികമായ
ഒരു തലമാണത് .അത് പിന്നീട് വന്നവരിൽ കാണാനാവുന്നില്ല.നമ്മുടെ ഭാഷയിൽ
സാഹിത്യഅക്കാദമിയോടും അതിന്റെ പ്രവർത്തനരീതികളോടും വിയോജിക്കാൻ മനസ്സുള്ള
വിമതർ ധാരാളം വന്നാലേ മൂല്യത്തെക്കുറിച്ചുള്ള ചർച്ച പുനരാരംഭിക്കാൻ
കഴിയുകയുള്ളൂ. എന്നാൽ അതിനു ഗോപീകൃഷ്ണനോ,അൻവർ അലിയോ പര്യാപ്തമല്ല .ഈ
ചെറുപ്പക്കാരൊക്കെ ഒത്തുതീർപ്പിൻ്റെയും കീഴടങ്ങലിൻ്റെയും യാഥാസ്ഥിതികമായ
നിലപാടുകളുടെയും ഗതാനികത്വത്തിലക്ക് ചുരുക്കപ്പെട്ടിരിക്കുന്നു.</div><div><br /></div><div>എസ്.വി യും നാരായനും</div><div><br /></div><div>കഴിഞ്ഞദിവസം
ഒരു സുഹൃത്ത് എസ്.വി വേണുഗോപൻ നായർ അന്തരിച്ച ഉടനെ സമൂഹമാധ്യമത്തിൽ
ക്ഷോഭത്തോടെ എഴുതി ,അദ്ദേഹത്തെ വേണ്ടപോലെ മലയാളി ആദരിച്ചില്ലെന്ന്!
.കഥാകൃത്ത് മരിച്ച ഉടനെ എവിടെ നിന്നു വന്നു ഈ ക്ഷോഭം ? അദ്ദേഹം ഇവിടെ
ഉണ്ടായിരുന്നല്ലോ. വേണുഗോപൻ നായർക്ക് മിക്ക പുരസ്കാരങ്ങളും
കിട്ടിയിട്ടുണ്ട്. എന്നാൽ പുരസ്കാരം ഒരു രക്ഷപ്പെടലായി കരുതരുത്. എന്നെ
പോലെയുള്ള വിമർശകർ അദ്ദേഹത്തിൻ്റെ കഥകളെക്കുറിച്ച് എഴുതിയില്ലെന്ന്
പറയുമായിരിക്കും. അതിനു കാരണം മനോഭാവമാണ്. അഭിരുചിയാണ് വിമർശകൻ്റെ പക്ഷം.
വിമർശികനെ ആകർഷിക്കുന്ന ചിലതുണ്ടാകണം.വേണുഗോപൻനായർക്ക് അർഹമായത്
ലഭിച്ചിട്ടുണ്ട്. നാരായൻ്റെ കാര്യത്തിലും അതാണ് പറയാനുള്ളത്. അവർ നല്ല
എഴുത്തുകാരായിരുന്നു. സർഗാത്മകമായ സിദ്ധികൾക്കു യോജിച്ച അംഗീകാരം അവർക്ക്
ലഭിച്ചിട്ടുണ്ട്. അതിനപ്പുറം എങ്ങനെയാണ് ലഭിക്കുക?</div><div><br /></div><div>കമ്യുവിൻ്റെ മിത്ത് </div><div><br /></div><div>ആൽബേർ കമ്യുവിൻ്റെ 'ദ് മിത്ത് ഓഫ് സിസിഫസ്' വായിച്ച എത്ര മലയാളം അദ്ധ്യാപകരുണ്ട് ,കോളജുകളിൽ? .</div><div>തങ്ങൾ
പഠിച്ചതിനപ്പുറം ഒന്നും വായിക്കില്ല എന്നാണ് അവരുടെ ശപഥം .മറ്റൊരു ലോകം
ഉണ്ടെന്ന് വിചാരിക്കുന്നില്ല .ഷോപ്പനോർ, നിഷെ, റസ്സൽ തുടങ്ങിയവരെ
വായിക്കാതെ എന്ത് വിമർശനമെഴുതാനാണ്? ഇപ്പോഴും നളചരിതത്തിൽ തന്നെ
കെട്ടിമറിയിയുകയാണ്.എൻ. അജയകുമാർ 'നളചരിതം ഇന്ന് ' എന്ന വിഷയത്തിൽ ഒരു
പുസ്തകം എഴുതി പ്രസിദ്ധീകരിച്ചതിനെപ്പറ്റി എൻ.ബി.എസിന്റെ ബുള്ളറ്റിനിൽ
വായിച്ചു .യുജിസി ധനസഹായം കിട്ടുന്നതുകൊണ്ട് ഗവേഷണം ചെയ്യാമല്ലോ.
പുതിയതൊന്നും വായിക്കേണ്ടതുമില്ല. നളചരിതം ആട്ടക്കഥയുടെ
പ്രസക്തിയെക്കുറിച്ച് കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിൽ മൂന്നുദിവസം
പ്രഭാഷണപരമ്പര നടത്തിയെന്ന്! അതിശയം തന്നെ. ഇവരെയൊക്കെ കേൾക്കുന്ന കുട്ടികൾ
സ്വതന്ത്രമായ മനസ്സോടുകൂടി എന്നെങ്കിലും എഴുതാൻ പ്രാപ്തരാകുമെന്നു
വിചാരിക്കാനാവില്ല.</div><div>'നമ്മൾ ഒരിക്കലും ഒന്നും കാണുന്നില്ല,
എന്തെന്നാൽ നമുക്ക് കാണുന്നതിനെക്കുറിച്ചെല്ലാം
അഭിപ്രായങ്ങളുണ്ടായിപ്പോയി' എന്നു ജിദ്ദു കൃഷ്ണമൂർത്തി പറഞ്ഞത്
ഓർക്കുകയാണ്.അജയകുമാറിനെപ്പോലെ ഭൂതകാലത്തിന്റെ ചുമരുകൾക്കുള്ളിൽ നിന്നു
പുറത്തു വരാനാകാതെ ,പഠിച്ച പുസ്തകങ്ങൾ തന്നെ പഠിപ്പിക്കുന്നവർക്കാണ്
അക്കാദമി അവാർഡു കൊടുക്കുന്നത്.</div><div>ഇതാണ് അക്കാദമിയുടെ യാഥാസ്ഥിതികത്വത്തിൻ്റെ പ്രത്യക്ഷ , പ്രകടഭാവം. </div><div><br /></div><div>മുട്ടത്തുവർക്കിയോ</div><div><br /></div><div>മുട്ടത്തുവർക്കി
മഹാനായ സാഹിത്യകാരനായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ പേരിലുള്ള അവാർഡ്
വാങ്ങിയവർ അദ്ദേഹത്തെക്കുറിച്ച് നല്ല വാക്ക് പറഞ്ഞില്ലെന്നും വിനു എബ്രഹാം
വേദനയോടെ എഴുതുന്നു (മുട്ടത്തുവർക്കിയുടെ രാത്രി ,പ്രഭാതരശ്മി, ജൂൺ)
.പാസ്റ്റർനക്കിൻ്റെ ഡോക്ടർ ഷിവാഗോ മുട്ടത്തു വർക്കി പരിഭാഷപ്പെടുത്തിയതാണ്
വിനു ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം. നല്ല പരിഭാഷയാണ്. പക്ഷേ
,പരിഭാഷകരെ ഇവിടെ ആരാണ് മാനിച്ചിട്ടുള്ളത്? പരിഭാഷകന്മാർ അനവധിയാണ്.
ദസ്തയെവ്സ്കിയുടെ കൃതികൾ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ എൻ.
കെ. ദാമോദരൻ, ബംഗാളി ക്ലതികൾ പരിഭാഷപ്പെത്തായ എം.എൻ . സത്യാർത്ഥി ,ആനി
തയ്യിൽ തുടങ്ങിയവരെ മറന്നില്ലേ ? അലക്സാണ്ടർ ഡ്യൂമായുടെ
'മോണ്ടിക്രിസ്റ്റോ' ഉൾപ്പെടെ കുറെ നല്ല പുസ്തകങ്ങൾ അവർ
പരിഭാഷപ്പെടുത്തിയിട്ടുണ്ട്.</div><div><br /></div><div>മുട്ടത്തു വർക്കി
അവാർഡ് നിർത്തേണ്ടതായിരുന്നു. അതൊരു ഭീഷണി പോലെയായിരുന്നു.
സാഹിത്യത്തെക്കുറിച്ചും അതിൻ്റെ മഹത്തായ സംസ്കാരത്തെക്കുറിച്ചും കാര്യമായി
അറിവുണ്ടായിരുന്നെങ്കിൽ മുട്ടത്തുവർക്കിക്ക് വലിയ സ്ഥാനം ലഭിച്ചില്ലെന്നു
പറഞ്ഞു വിനു വിലപിക്കുകയില്ലായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ സംസ്കൃത
പണ്ഡിതനും കലാചിന്തകനും സാഹിത്യചരിത്രകാരനും വിമർശകനുമായിരുന്ന
കൃഷ്ണചൈതന്യയുടെ ഒരു പുസ്തകം പോലും ഇപ്പോൾ ലഭ്യമല്ല. അദ്ദേഹത്തെ
ക്രൂരമായാണ് മറന്നത്.</div><div><br /></div><div>അഭൗമസൗന്ദര്യവും വശ്യതയും </div><div><br /></div>ഒരു
സ്ത്രീയുടെ ചിത്രം വരയ്ക്കുമ്പോൾ ഫ്രഞ്ച് ചിത്രകാരനായ ഹെൻറി മാറ്റിസ്
(1869-1954) ആദ്യം ചെയ്യുന്നത് ആ രൂപം മനസ്സിൽ
പ്രതീഷ്ഠിക്കുകയെന്നതായിരുന്നു. പിന്നീട് എന്താണ് ചെയ്യുകയെന്നു അദ്ദേഹം
ഇങ്ങനെ വിശദീകരിക്കുന്നു: 'ഞാനതിനെ സൗന്ദര്യവും വശീകരണ ശക്തിയും
സൃഷ്ടിക്കുന്നതിനു വേണ്ടി വർണാഭമാക്കും'.എന്താണ് ഇതിനർത്ഥo ? രൂപം ആർക്കും
വരയ്ക്കാം ;നിറവും കൊടുക്കാം. എന്നാൽ അതിനും അപ്പുറത്താണ് കലയുടെ മാജിക്ക്.
ആ രൂപത്തിനു വശ്യതയും സൗന്ദര്യവുമുണ്ടാകണം. രൂപത്തിലേക്ക് അപൂർവമായ,
അഭൗമമായ സൗന്ദര്യം പ്രവഹിക്കണം. അവിടയാണ് കലയുടെ മാജിക്ക്m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-25726299648150524912022-09-04T10:56:00.005-07:002022-09-04T10:56:47.183-07:00വാക്കുകൾകൊണ്ട് കണ്ടെത്താവുന്നത്/അക്ഷരജാലകം / എം.കെ.ഹരികുമാർ a<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgySSkYEx0ycPHQuEjREKt4KFGI40tA1r-cM_H7Lq-TTZOhtIIoFAb-sGF3sHqv9FZm88Fo8oBYXVgEsF6mLKXOQ5StEpWBjfxAEH0enC-xad783nQAubN6C34i6xLYtK3efQvgFgnIALQvY-Br_WJxPGCpUq3B2m7mmDsnAuha2089gKjIrGbjfv2P/s2963/IMG_20220301_170225.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="2963" data-original-width="2399" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgySSkYEx0ycPHQuEjREKt4KFGI40tA1r-cM_H7Lq-TTZOhtIIoFAb-sGF3sHqv9FZm88Fo8oBYXVgEsF6mLKXOQ5StEpWBjfxAEH0enC-xad783nQAubN6C34i6xLYtK3efQvgFgnIALQvY-Br_WJxPGCpUq3B2m7mmDsnAuha2089gKjIrGbjfv2P/s320/IMG_20220301_170225.jpg" width="259" /></a></div><br /><br /><div><br /></div><div>വാക്കുകൾകൊണ്ട് കണ്ടെത്താവുന്നത്</div><div><br /></div><div>ഏതെങ്കിലും
പാനീയം നിറച്ചു വച്ചിരിക്കുന്ന ഗ്ളാസിലേക്ക് വീണ്ടും നമുക്ക് ഒന്നും
ഒഴിക്കാനാവില്ല. ഇതൊരു സെൻ ബുദ്ധിസ്റ്റ് തത്ത്വമാണ്. മനസ്സ്
നിറഞ്ഞിരിക്കുകയാണ്, പലപ്പോഴും. അത് ആചാരങ്ങളോ , വിശ്വാസങ്ങളോ ആകാം.
പ്രത്യയശാസ്ത്രങ്ങളോ ,തർക്കങ്ങളോ, അഭിനിവേശങ്ങളോ മാമൂലുകളോ ആകാം.
മറ്റൊന്നിലേക്ക് ശ്രദ്ധിക്കാനും അപഗ്രഥിക്കാനും സാധിക്കാത്ത വിധം മനസ്സിൽ
മറ്റു കാര്യങ്ങൾ നിബിഡമായിരിക്കുമ്പോൾ പുതിയതൊന്നും അവിടേക്ക്
പ്രവേശിക്കുകയില്ല. സെൻ ബുദ്ധിസ്റ്റുകൾ ജ്ഞാനത്തിലേക്ക് നീങ്ങാൻ
ഉപദേശിക്കുന്നതിന്റെ ആദ്യഘട്ടം ഇതാണ്; മനസ്സ് നിറച്ചുവച്ചിരിക്കുന്ന
അവസ്ഥയിൽ നിന്നു മോചിതമാകണം .നമുക്ക് ആവശ്യമുള്ളതെല്ലാം വാങ്ങിക്കൂട്ടിയാൽ
വീട് നിറയും. പിന്നീട് എന്തെങ്കിലും വാങ്ങിയാൽ വയ്ക്കാൻ സ്ഥലമുണ്ടാവില്ല.
അപ്പോൾ പഴയതും ഉപയോഗശൂന്യമായതും ഉപേക്ഷിക്കേണ്ടി വരും .</div><div><br /></div><div>റഷ്യൻ
-അമെരിക്കൻ സാഹിത്യകാരനായ വ്ളാഡിമിർ നബോക്കോവ് പറഞ്ഞു:'സാഹിത്യം ഒരു
കണ്ടുപിടിത്തമാണ് .കഥ സാങ്കല്പിക കഥ തന്നെയാണ്. ഒരു കഥയെ സത്യമായ കഥ എന്നു
വിളിക്കുന്നത് കലയ്ക്കും സത്യത്തിനും അപമാനമാണ് .മഹാനായ ഏതൊരു
എഴുത്തുകാരനും ഒരു ചതിയനാണ്. പ്രകൃതി എപ്പോഴും ചതിക്കുകയാണ്'.പ്രകൃതിയിലെ
നിറങ്ങളെ അതിശയകരമായ ഒരു മാനമായി നബോക്കോവ് നിരീക്ഷിക്കുന്നു. അത് ഒരു
മിഥ്യയാണത്രേ. അതിശയകരമായി കൂട്ടിയോജിപ്പിച്ചിരിക്കുന്ന മിഥ്യകളുടെ ഒരു
മാനമാണ് ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും ചിറകുകളിൽ നാം കാണുന്ന
നിറങ്ങളെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഈ അതിശയയാഥാർത്ഥ്യങ്ങളാണ് ഒരാൾ
ഫിക്ഷ്ൻ സൃഷ്ടിക്കാനായി തിരഞ്ഞെടുക്കേണ്ടത്. ലോകത്ത് യാഥാർത്ഥ്യങ്ങൾ
മതിയാവോളമുണ്ട്. അത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നത് വിരസമാണ്
.അതിൻ്റെ അടിയിലുള്ള വിവിധ ഘടനകളും മാനങ്ങളും പരിശോധിക്കേണ്ടതുണ്ട്. മനസ്സ്
ഒഴിഞ്ഞാലേ പുതിയ സ്വരങ്ങളും ശബ്ദങ്ങളും അവിടേക്ക് എത്തുകയുള്ളൂ .അതുകൊണ്ട്
എഴുത്തുകാരൻ മനസ്സിനെ ഒഴിച്ചിടാൻ ബാധ്യസ്ഥനാണ്. അവൻ്റെ രചനാപരമായ ആവശ്യം
മാത്രമല്ല; പ്രാപഞ്ചികമായ ജ്ഞാനത്തിലേക്കുള്ള ഒരു വാതായനമാണ് അവിടെ
തുറക്കുന്നത് .മനസ്സിലേക്ക് വികാരങ്ങളും വസ്തുക്കളും കാഴ്ചകളും വന്ന്
നിറയാനുള്ള സമയം കൊടുക്കണം. എപ്പോഴും വായിക്കുന്നതും എഴുതുന്നതും
ഇതിനെതിരാണ്. മനസ്സിനെ തരിശാക്കിയിടേണ്ടതുണ്ട്. മനസ്സ് ചിലപ്പോഴെങ്കിലും
ഉപേക്ഷിക്കപ്പെടേണ്ടതാണ്. എങ്കിലേ അത് സ്വയം നിർമ്മിച്ചു
തിരിച്ചുവരുകയുള്ളൂ .മനസ്സിനു തിരിച്ചുവരാൻ ധാരാളം അവസരങ്ങളുണ്ട് .മനസ്സിനെ
അനാഥാവസ്ഥയിൽ നിന്നു നാം നിർമ്മിച്ചെടുക്കേണ്ടതുണ്ട് .അതിനാണ് ഏകാന്തത
,യാത്ര,വായന, വിനോദം, മൗനം തുടങ്ങിയവ ആവശ്യമായി വരുന്നത്. </div><div><br /></div><div>പഠിച്ചതു തന്നെ പാടുന്നവർ</div><div><br /></div><div>നമ്മുടെ
നാട്ടിലെ മിക്കവാറും എഴുത്തു സംരംഭകർ മനസ്സ് നിറച്ചു വച്ചിരിക്കുന്നതാണ്
കാണുന്നത് .അവർ പലതിൻ്റെയും വക്താക്കളാണ് .അവർ എന്തിനെയെല്ലാം
പ്രതിനിധീകരിക്കുന്നു എന്നതിന്റെ ഒരു പട്ടിക തയ്യാറാക്കുകയാണെങ്കിൽ
അത്ഭുതകരമായിരിക്കും. അവരുടേതല്ലാത്ത പലതിൻ്റെയും വിവരണമാണ് അവരുടെ
എഴുത്ത്. അവർ സ്വന്തം വിധേയത്വത്തെപ്പറ്റിയും കീഴടങ്ങലിനെപ്പറ്റിയുമാണ്
എഴുതിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ലോകത്തെ പുതിയതായി കാണാനുള്ള സമയം
അവർക്ക് കിട്ടുന്നില്ല. അതുകൊണ്ടുതന്നെ അവർ പഠിച്ച, പഠിപ്പിച്ച പുസ്തകങ്ങൾ
മാത്രം മതി, അവർക്ക് ശിഷ്ടകാലം ജീവിക്കാൻ. കോളേജിൽ പഠിപ്പിച്ച
പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും മാത്രം പതിറ്റാണ്ടുകളായി
എഴുതിക്കൊണ്ടിരിക്കുന്നവരെ എനിക്കറിയാം .അവർ ഒരിക്കൽ പഠിപ്പിച്ചിരുന്നു
;അത് എഴുതാനുള്ള അവകാശമായി അവർ പിന്തുടരുകയാണ്. പഠിപ്പിച്ച പുസ്തകങ്ങളെ പഴയ
വഴികളിലൂടെ തന്നെ പിന്തുടരാനാണ് അവരുടെ വിധി .</div><div><br /></div><div>പാണ്ഡിത്യം
ഒരു ദുഷിച്ച പരാധീനതയായി ഇവരെ ബാധിച്ചിരിക്കുന്നു. പണ്ഡിതന്മാരെല്ലാം
ഒരുതരത്തിൽ ഭൂതാവിഷ്ടരാണ്. അവർക്ക് ചില കാര്യങ്ങളിൽ ജ്വരബാധ കൂടുതലാണ് .അവർ
പഠിപ്പിച്ച പുസ്തകങ്ങൾ, കലാലയങ്ങൾ, സഹപ്രവർത്തകർ ,പൊതുവായി വായിച്ച
പുസ്തകങ്ങൾ എന്നിവയുടെ പിടിയിൽ നിന്ന് മോചിതരാകാൻ തയ്യാറാകില്ല .അവർ
തങ്ങളുടെ മേലുള്ള അറിവുകളെ അതേപടി ആവർത്തിച്ചുകൊണ്ട്, അതിൻ്റെ കർത്തൃത്വം
തങ്ങൾക്കാണെന്ന് വ്യഥാ വിചാരിക്കുകയാണ് .എന്നാൽ കലാകാരനാകാൻ ഈ പാണ്ഡിത്യമോ
അറിവോ മതിയാവുകയില്ല .അതിന് വേറെ പ്രയത്നിക്കണം. തന്നെ ബാധിച്ച
പാണ്ഡിത്യത്തിന്റെ ചരിത്രഭാരത്തിൽ നിന്നു നിഷ്കളങ്കനായി ,ആത്മാവിൽ
വിവസ്ത്രനായി കലാകാരൻ പുറത്തു കടക്കണം. അയാൾ പഞ്ചഭൂതങ്ങളെ ആദ്യമായി
എന്നപോലെ അനുഭവിക്കണം. അയാളോട് അവ സ്വകാര്യമായി സംവേദനം ചെയ്യണം,
ചരിത്രത്തിലെ പുസ്തകങ്ങളിൽ നിന്നു വ്യത്യസ്തമായി. അതുകൊണ്ടാണ് നബോക്കോവ്
പറഞ്ഞത് സാഹിത്യം കണ്ടുപിടുത്തമാണെന്ന്. അത് പുതിയതാണ് ;പുതിയ വേദമാണത് .
മനസ്സിൽ നിന്ന് പഴയതിനെ മാറ്റിയാലേ അവിടെ പുതിയത് കടന്നുവരികയുള്ളൂ. ക്ളീൻ
സ്ളേറ്റിൽ എഴുതുന്നത് അപ്പോഴാണ് .അവിടെ മറ്റൊരു പ്രക്രിയ കൂടിയുണ്ട്:
മറ്റുള്ളവർ എഴുതിയത് മായ്ച്ചു കളയുക. മനസ്സിനെ ശൂന്യമാക്കുമ്പോൾ, അവിടെ
ഉണ്ടായിരുന്നതെല്ലാം അസ്ഥിരമാവുകയോ അപ്രത്യക്ഷമാവുകയോ ചെയ്യുന്നു.
അവിടെയാണ് സൃഷ്ടിപരമായ ഒരു ഇടപെടൽ ഉണ്ടാകുന്നത്. ഒരു കഥയും സത്യമല്ലെന്ന്
നബോക്കോവ് പറയുന്നത് ഈ പശ്ചാത്തലത്തിൽ കാണണം. കഥ സത്യമായാൽ അത് സത്യത്തിനു
അപമാനമാണെന്ന് അദ്ദേഹം സ്ഥാപിച്ചിരിക്കുന്നു. ഫിക്ഷ്ൻ എന്ന വാക്ക്
ഉപയോഗിക്കുന്നത് തന്നെ അത് യഥാർത്ഥമല്ലെന്നു സൂചിപ്പിക്കാനാണ്.
യഥാർത്ഥമായത് എങ്ങനെ ഫിക്ഷ്നാകും?. യാഥാർത്ഥ്യമാണ് വേണ്ടതെങ്കിൽ വീഡിയോയിൽ
ചിത്രീകരിക്കുകയോ റിപ്പോർട്ടായി എഴുതുകയോ ചെയ്യാം.എന്നാൽ കലാസൃഷ്ടി അതിനും
ഉയരത്തിലാണുള്ളത്.</div><div><br /></div><div>ദൈവത്തിൻ്റെ ഒരു ടച്ച് </div><div><br /></div><div>പ്രകൃതിയിലെ
മിഥ്യകൾ ,അവ്യക്തതകൾ, ഉത്തരമില്ലാത്ത ചോദ്യങ്ങൾ, അതിശയങ്ങൾ, അയുക്തികൾ
എല്ലാം കലാകാരൻ തൻ്റെ മാന്ത്രികമായ ആവിഷ്കാരത്തിനായി ഉപയോഗപ്പെടുത്തുകയാണ്
ചെയ്യുന്നത്. അതുകൊണ്ടാണ് വിചിത്രമായ വിധത്തിൽ കലാകാരൻ ഒരു ചതിയനാകുന്നത്.
അയാൾ ഒരിക്കലും നേരിൽ കണ്ടതോ അനുഭവിച്ചതോ അതേപടി പുനരവതരിപ്പിക്കുകയല്ല
ചെയ്യുന്നത് .അതിൽ ദൈവത്തിൻ്റെ ഒരു ടച്ച് കൊണ്ടുവരും.മനുഷ്യാസ്തിത്വത്തിനു
ഒരടി മുകളിലേക്ക് എടുത്തുയർത്തുന്ന ഒരു ടച്ചാണത്. കലയിലെ ദിവ്യമായ
ഒരിടപെടൽ എന്നു ഇതിനെ വിളിക്കാം. കേവലമായി മനുഷ്യവ്യക്തിയായിരിക്കുകയല്ല,
മനുഷ്യനു അപ്രാപ്യമായ വിധത്തിൽ നോക്കുകയാണ് അയാൾ .</div><div><br /></div><div>കലയിൽ
എപ്പോഴും ഒരു സെൻ ബുദ്ധിസ്റ്റ് ധ്യാനിക്കുന്നുണ്ട്. ആ ബുദ്ധിസ്റ്റ് തന്റെ
മനസ്സിൽ നിന്നു പഠിച്ചതും കേട്ടതുമെല്ലാം മാറ്റി പുതിയ ലോകത്തിനു വേണ്ടി
ധ്യാനിക്കുകയാണ്. ചുറ്റുമുള്ളതെല്ലാം നെഗറ്റീവ് ആയിരിക്കെ, അതിനതീതമായത്
സൃഷ്ടിക്കാൻ മനസ്സിൻ്റെ ഒരൊഴിഞ്ഞ ഇടം ആവശ്യമാണ്. തന്നെ മുറിവേൽപ്പിച്ച
സംഭവങ്ങളിൽ ജീവിതകാലമത്രയും മുറുകെപ്പിടിച്ചു കഴിയേണ്ടതുണ്ടോ എന്നു നാം
ചോദിക്കേണ്ട സമയമാണിത്. നാം നമ്മുടെ വിഷാദത്തിൻ്റെ ഇരയാകാൻ പാടില്ല
.നാമെന്തിനാണ് സ്ഥിരനിക്ഷേപത്തിനായി ഉണ്ടാക്കപ്പെട്ട ഒരു ഭരണിയാകുന്നത്?
നമുക്ക് നദിയായാൽ പോരേ ;ഒഴുകിയൊഴുകിസഞ്ചരിക്കാൻ .? തത്ത്വജ്ഞാനി ജിദ്ദു
കൃഷ്ണമൂർത്തി ഇങ്ങനെ പറഞ്ഞു :'നമ്മുടെ സ്വന്തം ബോധത്തിന്റെയുള്ളിൽ
എന്താണുള്ളതെന്ന് നോക്കണം. കുട്ടിക്കാലം മുതൽ പലർക്കും പല
പ്രശ്നങ്ങളുമുണ്ട്; മുറിവേറ്റത്, കഷ്ടപ്പെട്ടത് തുടങ്ങിയ പ്രശ്നങ്ങൾ
.വീട്ടിൽ മാത്രമല്ല, സ്കൂളിലും കോളേജിലും യൂണിവേഴ്സിറ്റിയിലും പിന്നീട്
ജീവിതത്തിലും നമ്മൾ മുറിവേൽക്കപ്പെടുന്നു. മുറിവേൽക്കപ്പെടുമ്പോൾ നിങ്ങൾ
നിങ്ങൾക്ക് ചുറ്റും ഒരു ഭിത്തി നിർമ്മിക്കുന്നു. അതിൻ്റെ ഫലമായി നിങ്ങൾ
കൂടുതൽ ഒറ്റപ്പെടുന്നു. കൂടുതൽ കൂടുതൽ അസ്വസ്ഥനാകുന്നു ,ഭയപ്പെടുന്നു ,
പിന്നെയും മുറിവേൽക്കപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ തേടുന്നു. ആ ഉപദ്രവത്തെ
മുൻനിർത്തിയുള്ള നിങ്ങളുടെ പ്രവൃത്തികൾ നിശ്ചയമായും നാഡീരോഗമാണ്'.</div><div><br /></div><div>നിഷ്കളങ്കതയുടെ കാഴ്ച </div><div><br /></div><div>ഭൂരിപക്ഷം
എഴുത്തുകാർക്കും കൃഷ്ണമൂർത്തി വിവരിച്ച ഈ അനുഭവത്തിനു സമാനമായി പലതും
പറയാനുണ്ടാകും; വ്യക്തികൾക്കും അങ്ങനെ തന്നെ. നാം സ്വന്തം അസുഖകരമായ
യാഥാർത്ഥ്യങ്ങളെ തന്നെ ഒരു മതിലായി ഉപയോഗിക്കുന്നു , പിന്നീട് അതുപോലെ
സംഭവിക്കാതിരിക്കാൻ.</div><div>സ്വന്തം വിപത്തുകൾ നമ്മെ ശരിക്കും
തകർക്കുന്നു .പുതിയതൊന്നിനെ നിഷ്കളങ്കമായി കാണാനുള്ള കഴിവാണ് ഇതിലൂടെ
നശിക്കുന്നത്. ചിലർ ജീവിതാനുഭവം എന്നു പറഞ്ഞ് ഇതിനെ വാഴ്ത്തുന്നത് കാണാം .ഈ
ജീവിതാനുഭവം അവരെ അന്ധരാക്കിയെന്ന് അവർ അറിയുന്നില്ല.</div><div><br /></div><div>ഗാഢമായി
ചിന്തിച്ച അമേരിക്കൻ എഴുത്തുകാരി ഉർസുല കെ ലെഗ്വിൻ ഇങ്ങനെ കുറിക്കുന്നു:
'എഴുത്തുകാരൻ /എഴുത്തുകാരി വാക്കുകൾ എന്താണ് അർത്ഥമാക്കുന്നത്, എന്താണ്
അത് പറയുന്നത്, എങ്ങനെ പറയുന്നു എന്നെല്ലാം ശ്രദ്ധിക്കുന്ന വ്യക്തിയാണ്.
സത്യത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കു മുള്ള എഴുത്തുകാരുടെ പാതയാണ്
വാക്കുകൾ .അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ച് ,ചിന്തിച്ച് ,ഭയത്തോടെ,
സന്തോഷത്തോടെ ഉപയോഗിക്കുന്നു. വാക്കുകളെ ഉപയോഗിച്ച് അവർ സ്വന്തം ആത്മാവിനെ
ശക്തിപ്പെടുത്തുകയാണ്. കഥാകൃത്തുക്കളും കവികളും അവരുടെ ജീവിതം
ചെലവഴിക്കുന്നത് ഈ കഴിവ് നേടുന്നതിനും വാക്കുകളുടെ കല
അഭ്യസിക്കുന്നതിനുമാണ്. അങ്ങനെ അവരുടെ വാക്കുകൾ വായനക്കാരുടെ ആത്മാവുകളെ
ശക്തമാക്കുന്നു, പ്രകാശിപ്പിക്കുന്നു ,അഗാധമാക്കുന്നു'. </div><div><br /></div><div>വാക്കുകൾകൊണ്ട്
കണ്ടെത്തുന്ന ഒരു ഭൂവിഭാഗമാണ് ,ആത്മീയാവസ്ഥയാണ്, ജ്ഞാനമാണ് ,ജീവിതമാണ്
സാഹിത്യം .അത് ,പക്ഷേ ,എപ്പോഴും ആർക്കും ലഭിക്കാവുന്ന തരത്തിൽ
എവിടെയുമില്ല. അതിലേക്ക് പ്രവേശിക്കാനാണ് ഓരോ എഴുത്തുകാരനും
ശ്രമിക്കുന്നത്. ഹെർമ്മൻ ഹെസ്സെ 'സിദ്ധാർത്ഥ 'എന്ന നോവലിലൂടെ അത് ഏറെക്കുറെ
നേടി.വാൾട്ട് വിറ്റ്മാൻ 'ലീവ്സ് ഓഫ് ഗ്രാസ് 'എന്ന കവിതയിലൂടെ അതിലേക്കു
നടന്നടക്കുകയായിരുന്നു. അതിനാണ് തപസ്സ് ആവശ്യമായി വരുന്നത്. </div><div><br /></div><div>വർത്തമാനകാലത്തെ
സംഭവങ്ങളിൽ നിന്നു അതിൻ്റെ അടിത്തട്ടിലുള്ള അസാധാരണ യാഥാർത്ഥ്യം
കണ്ടെടുക്കപ്പെടേണ്ടതുണ്ട്. എന്നാൽ ഉപരിതലത്തിലുള്ള വിവരണമോ , പഴയ
കാര്യങ്ങളുടെ ആവർത്തനമോ ഒരു എഴുത്തുകാരന്റെ റോൾ ശരിയായി നിറവേറ്റാൻ
പര്യാപ്തമല്ല . എഴുത്തിൽ എപ്പോഴുമുള്ള പ്രക്ഷോഭ സ്വഭാവം വേണ്ടെന്നു
തീരുമാനിച്ചവരുണ്ടാകാം. അവരുടേത് കാലഹരണപ്പെട്ട ശബ്ദമാണ്. പഴയതും
പുതിയതുമായ പലരുടെയും രചനകളിൽ നിന്നു കടംകൊണ്ടാണ് മിക്കവരും വലിയ ഖ്യാതി
നേടുന്നതെന്ന വസ്തുത മറന്നു കൂടാ .എങ്കിലും എന്താണ് ഒരാളുടെ സംഭാവന എന്ന
ചോദ്യത്തിലേക്ക് കടക്കുമ്പോൾ കാതലായ ചില പ്രതിബന്ധങ്ങൾ ഉയർന്നു
വരാതിരിക്കില്ല.</div><div><br /></div><div>ആ സ്മൃതിയിൽ </div><div><br /></div><div>മാധവിക്കുട്ടി
പറഞ്ഞത് വീണ്ടും ഓർമ്മിപ്പിക്കുകയാണ്: ' എഴുത്തുകാരനു /എഴുത്തുകാരിക്കു
ജീവിക്കാൻ അയാളെ സ്നേഹിക്കുന്ന കുറച്ചുപേരെങ്കിലും വേണം .പാട്ടുകാരനു
ഓർക്കസ്ട്ര എന്നതു പോലെ പ്രധാനമാണത്. ഈ 'അക്ഷരജാലകം' ഞാനെഴുതുന്നത്
പ്രിയപ്പെട്ട ഗോപി സാർ(മെട്രോ വാർത്ത ചീഫ് എഡിറ്ററായിരുന്ന ആർ.ഗോപീകൃഷ്ണൻ)
അന്തരിച്ചതിനു ശേഷമാണ്. അദ്ദേഹത്തിൻ്റെ നിര്യാണം
എനിക്കുണ്ടാക്കിയിരിക്കുന്നത് ചെറിയ നഷ്ടമല്ല. ഒരിക്കലും പരിഹരിക്കാനാവാത്ത
നഷ്ടമാണ്. എന്നിലെ എഴുത്തുകാരനെ അത്രയേറെ സ്നേഹിച്ച, പ്രോത്സാഹിപ്പിച്ച
വലിയൊരു മനസ്സായിരുന്നു ഗോപി സാർ .സാറിനു എന്നിൽ നല്ല
വിശ്വാസമുണ്ടായിരുന്നു .അത് പലവിധത്തിൽ പ്രകടമാക്കുകയും ചെയ്തു
.നാലുവർഷത്തിലേറെക്കാലമാണ് ഗോപി സാർ അക്ഷരജാലകം പ്രസിദ്ധീകരിച്ചത്. മെട്രൊ
വാർത്ത ടീം പൂർണമായി അതിനൊപ്പം നിന്നു. അക്ഷരജാലകത്തെ അദ്ദേഹം ഒരു വലിയ
തലത്തിലെത്തിച്ചു. ചില ഘട്ടങ്ങളിൽ അത് സൺഡേ സപ്ലിമെന്റിൽ അച്ചടിച്ചു.
ഏതാനും ലക്കങ്ങൾ അത് പ്രസിദ്ധീകരിച്ചത് അകത്ത് ഒരു ഫുൾ പേജിലാണ്.
അക്ഷരജാലകത്തിനു മാത്രമായി ഒരു ഫുൾ പേജ് !.അതിനുപുറമേ അക്ഷരജാലകത്തിൻ്റെ
പരസ്യം ഒന്നാം പേജിൽ എട്ടു കോളത്തിൽ കൊടുത്ത അവസരങ്ങളുണ്ടായിരുന്നു.
അതൊക്കെ ഏറ്റവും ഉത്തേജക മായ ,മനോഹരമായ സ്നേഹഭാവനയായി നിൽക്കുകയാണ്. </div><div><br /></div><div>അദ്ദേഹം
ഒരു ഗ്രൂപ്പിസത്തിനും നിൽക്കി ല്ല. അദ്ദേഹത്തിന് മൂല്യമാണ് പ്രധാനം.
കറയറ്റ ആത്മാർത്ഥതയിൽ ജീവിച്ച ഗോപി സാർ, പറഞ്ഞ വാക്കു പാലിക്കുന്നതിൽ നൂറു
ശതമാനം സത്യസന്ധത പുലർത്തി. സ്വഭാവദൃഢത എന്ന ഗുണം അത്രയ്ക്കുണ്ടായിരുന്നു.
ആരുടെയും വളർച്ചയിൽ അദ്ദേഹത്തിനു ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല
.നിരാസ്പദമായി, നിഷ്കളങ്കമായി, നിർമ്മലമായി പെരുമാറി. അതുകൊണ്ടാണ് അത്
നഷ്ടപ്പെടുമ്പോൾ വല്ലാത്ത വേദന തോന്നുന്നത്. അദ്ദേഹത്തിനു ഒപ്പം
സഞ്ചരിക്കാനായത് എന്റെ മിടുക്കല്ല: അദ്ദേഹത്തിൻ്റെ മഹത്വമാണ്. ഗോപി
സാറിൻ്റെ ഒപ്പം നമുക്ക് നിൽക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിൻ്റെ
മാത്രം നന്മയുടെ ഒരു മാനമായി കണ്ടാൽ മതി. നമ്മളാണ് ആ നന്മയിലൂടെ
ശുദ്ധീകരിക്കപ്പെടുന്നത്. അദ്ദേഹത്തിൻ്റെ നല്ല ചിന്തകൾ കൊണ്ട്
സ്വാംശീകരിക്കപ്പെട്ട ആശയങ്ങൾ നമ്മളെ കൂടുതൽ ഉത്തരവാദിത്വമുള്ള
മനുഷ്യരാക്കുകയാണ്. നമ്മളെ അദ്ദേഹത്തിൻ്റെ തത്ത്വചിന്ത
നവീകരിക്കുകയായിരുന്നു. അതൊരു ഉദാത്തവത്ക്കരണമായിരുന്നു.</div><br /><br /><br />m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-50903631058905580442022-09-04T10:52:00.001-07:002022-09-04T10:52:01.727-07:00വേഗത്തിൻ്റെ പരീക്ഷണശാലയിൽ /അക്ഷരജാലകം / എം.കെ.ഹരികുമാർ<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixkRN8rdjK1e66Ww9lXV1HU_FHvbftHba8YIrnX8FsmEMNbDa4R3aRjzJ_ZmxW-GdrBXoPs3Q3BT4n-Po1vi1hvC_eLwK_pdlO0NtYpUS3rRs-uVQ36D1ZZXpAd2z3MnHeL9MOA4G14kYv-lY-NPCfTilGb9yuMa7INP6A-XwV4eoJXCoYxD34O7EF/s4160/mkhku.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4160" data-original-width="3120" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixkRN8rdjK1e66Ww9lXV1HU_FHvbftHba8YIrnX8FsmEMNbDa4R3aRjzJ_ZmxW-GdrBXoPs3Q3BT4n-Po1vi1hvC_eLwK_pdlO0NtYpUS3rRs-uVQ36D1ZZXpAd2z3MnHeL9MOA4G14kYv-lY-NPCfTilGb9yuMa7INP6A-XwV4eoJXCoYxD34O7EF/s320/mkhku.jpg" width="240" /></a></div><br /><p></p><div class="msg-body P_wpofO mq_AS" data-test-id="message-view-body-content"><div class="jb_0 X_6MGW N_6Fd5"><div><div id="yiv9908730006"><div dir="ltr"><br /><div><br /></div><div><br /></div><div>വേഗത്തിൻ്റെ പരീക്ഷണശാലയിൽ </div><div><br /></div><div>വേഗത്തിൻ്റെ
അടിസ്ഥാനത്തിലാണ് ഇന്നു ജീവിതത്തിൻ്റെ വിജയം നിർണയിക്കുന്നത്. അമ്പതുവർഷം
മുമ്പ് വേഗം ഒരു ആവശ്യഘടകമല്ലായിരുന്നു. ഒരു ദിവസത്തിൽ എന്ത് സംഭവിച്ചാലും
പുലർച്ചെ വരുന്ന പത്രത്തിലൂടെ അറിയുന്നതായിരുന്നു ശീലം.</div><div>അതായിരുന്നു
മനുഷ്യൻ്റെ കാലബോധം . ഇപ്പോൾ ആ ശീലത്തിന് മാറ്റമില്ല. എന്നാൽ വേഗത ആ
ശീലത്തിൽ വിള്ളലേൽപ്പിച്ചിരിക്കുന്നു .ലോകത്ത് തൽസമയം എന്തു
സംഭവിക്കുന്നുവെന്ന് അറിയിക്കാൻ ലക്ഷക്കണക്കിനു വാർത്താമാധ്യമങ്ങൾ (അച്ചടി
മാധ്യമങ്ങൾ ഉൾപ്പെടെ) മുന്നോട്ടുവന്നിരിക്കുന്നു. ഇരുപത്തിനാലു മണിക്കൂറിൽ
ഒരിക്കൽ മാത്രം അപ്ഡേറ്റായാൽ മതിയെന്ന കാഴ്ചപ്പാട് മാറി. ഇപ്പോൾ ഓരോ
നിമിഷവും അപ്ഡേറ്റാകണം .ഇതാണ് ജീവിതത്തിന്റെ വേഗത. മനസ്സിനെയും ഇത്
സ്വാധീനിച്ചിരിക്കുകയാണ്. വേഗതയില്ലെങ്കിൽ മൂല്യമില്ല എന്നാണത്രേ അർത്ഥം
.യാത്രയ്ക്ക് വേഗത വേണം .പ്രേമത്തിന് വേഗത വേണം. വാഹനത്തിന് വേഗത വേണം.
സന്ദേശങ്ങൾ കൈമാറാൻ ഒരു നിമിഷത്തിൽ കൂടുതൽ സമയം പാടില്ല. ടൈപ്പ് ചെയ്യാൻ
വേഗത വേണം. സിനിമയ്ക്ക് വേഗതയില്ലെങ്കിൽ ആരും കാണില്ല. പാട്ടിനും വേഗത
വേണം. ഫാഷനുകൾ അതിവേഗം മാറാനുള്ളതാണ്. ശീലങ്ങൾ പെട്ടെന്ന് മാറുകയാണ്.
എന്തിനെയും ഉപേക്ഷിക്കുന്നതിനു മൂല്യമേറുകയാണ് ; അതിനു വേഗത കൈ
വന്നിരിക്കുന്നു .പ്രേമിക്കുന്നതിനേക്കാൾ വേഗത്തിൽ പ്രേമം
ഉപേക്ഷിക്കുന്നതിനാണിപ്പോൾ വേഗത. അതുകൊണ്ടാണ് പ്രേമിക്കുന്നതുപോലെ തന്നെ
പ്രേമത്തിൽ നിന്ന് ഒഴിവാകുന്നതും പ്രധാനമായിരിക്കുന്നത്.</div><div><br /></div><div>വേഗത
കൂടിയതോടെ മഹാമൂല്യമായ കാത്തിരിപ്പ് അപ്രത്യക്ഷമായി. ആധുനികകാലത്ത്
വേഗത്തെക്കുറിച്ച് ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന ഫ്രഞ്ച്
തത്ത്വജ്ഞാനി പോൾ വിറിലിയോ പുതിയ കാലത്തിലേക്ക്
വിരൽചൂണ്ടുകയാണ്.അദ്ദേഹത്തിൻ്റെ സ്പീഡ് ആൻഡ് പൊളിറ്റിക്സ് ,ദ് ആർട്ട് ഓഫ്
ദ് മോട്ടോർ ,ദ് എയ്സ്തെറ്റിക്സ് ഓഫ് ഡിസപ്പിയറൻസ് തുടങ്ങിയ കൃതികൾ പുതിയ
കാലത്തെ വ്യാഖ്യാനിക്കുകയാണ്. സ്പീഡിൻ്റെ ശാസ്ത്രം എന്ന് അർത്ഥം വരുന്ന
ഡ്രോമോളജി എന്ന വാക്കു അദ്ദേഹം വികസിപ്പിച്ചതാണ്. </div><div><br /></div><div>അടുത്തകാലത്താണ്
പോൾ വിറിലിയോയുമായി ആർക്കിടെക്ചർ പ്രൊഫസർ മറിയാനി ബ്രോഷ് നടത്തിയ
സംഭാഷണങ്ങളുടെ പുസ്തകമായ 'ദ് വിൻ്റേഴ്സ് ജേർണി' വീണ്ടും വായിച്ചത്. ഏതാനും
വർഷങ്ങൾക്കു മുമ്പാണ് ആദ്യം വായിച്ചത്. ഒരിക്കൽ കൂടി വായിച്ചപ്പോൾ പുതിയ
സാഹചര്യത്തിനനുസരിച്ച് അർത്ഥങ്ങൾ വിപുലമാവുകയാണ്. 190 പേജുള്ള ഈ
ഗ്രന്ഥത്തെ നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതിൽ നാലാമത്തെ
സംഭാഷണത്തിൽ അദ്ദേഹം യാഥാർത്ഥ്യത്തിൻ്റെ ത്വരിതപ്പെടുത്തൽ (ആക്സിലറേഷൻ ഓഫ്
റിയാലിറ്റി) എന്ന ആശയം അവതരിപ്പിക്കുന്നു.ഇത് വേഗത്തിൻ്റെ തന്നെ
വിശദീകരണമാണ് .അദേഹം പറയുന്നു: 'പ്രതീതിയാഥാർത്ഥ്യം അഥവാ സൈബർ ഇടം എന്നു
പറയുമ്പോൾ നമ്മൾ അർത്ഥമാക്കുന്നത് യാഥാർത്ഥ്യത്തിൻ്റെ
ത്വരിതപ്പെടുത്തലാണ്. ആഗോളവൽക്കരണം ,ദേശീയവൽക്കരണം തുടങ്ങിയ ചിന്തകളും
അങ്ങനെതന്നെ .ഈയർത്ഥത്തിൽ ഓർമ്മകളാണ് ത്വരിതപ്പെടുന്നത്'.</div><div><br /></div><div>മനസ്സിൽ നിന്നു പുറന്തള്ളുന്നത്</div><div><br /></div><div>എന്തുകൊണ്ടാണ്
യാഥാർത്ഥ്യം ത്വരിതത്തപ്പെടുന്നത്? കണ്ണടച്ച് തുറക്കുന്നതിനിടയിൽ
മനുഷ്യബന്ധങ്ങളും ഇണക്കങ്ങളും വേർപെടലുകളും സംഭവിക്കുകയാണ്. ഭൗതികസുഖത്തിനു
വേണ്ടി ബന്ധങ്ങൾ ത്യജിക്കപ്പെടുന്നു, ഉണ്ടാക്കപ്പെടുന്നു. അരികിൽ
സ്വർഗ്ഗമുണ്ടെന്ന ധാരണയിൽ എല്ലാവരും ഓടുകയാണ്. എന്നാൽ ഊർജ്ജമാകട്ടെ പാഴായി
പോവുകയാണ്. വർദ്ധിച്ച വീര്യത്തോടെ പ്രേമിക്കുകയും സംസാരിക്കുകയും ചെയ്ത
ശേഷം പൊടുന്നനെ ഊർജം ഇല്ലാതാവുന്നതോടെ ആ ബന്ധം തകരുകയാണ്. സ്വയം തുടച്ചു
നീക്കിയാണ് ഇന്ന് ആളുകൾ വേഗത്തെ തേടിപ്പിടിക്കുന്നത്. മനസ്സിലുള്ളത് അപ്പോൾ
തന്നെ മായ്ച്ചു കളയുന്നു;എങ്കിലേ പുതിയത് സ്വീകരിക്കാനാവുകയുള്ളൂ.
മനുഷ്യന്റെ ഓർമ്മയ്ക്ക് പരിമിതിയുണ്ട്. അറുപതുകളിലോ എഴുപതുകളിലോ
ഓർമ്മകൾക്ക് ചന്തം കൂടുതലായിരുന്നു. പഴയ കൂട്ടുകാർ, ക്ലാസ് റൂമുകൾ
,ഇടവഴികൾ, ഭക്ഷണ ശീലങ്ങൾ ,സ്നേഹങ്ങൾ, വീട്ടുകാര്യങ്ങൾ തുടങ്ങിയവയെല്ലാം
ഒരാളുടെ മനസ്സിൻ്റെ വ്യക്തിപരമായ ശേഖരമായിരുന്നു. ഇപ്പോൾ
അങ്ങനെയുള്ളതെല്ലാം വിപണിയുടെ ഭാഗമായിരിക്കുന്നു. അതെല്ലാം
പ്രദർശിപ്പിക്കാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമുള്ളതാണ്. അതിനെല്ലാം
ഇന്നു ഷോപ്പുകളുണ്ട്. </div><div><br /></div><div>പച്ചമലയാളത്തിൽ
പറയട്ടെ ,ചോരയൊലിപ്പിച്ചു കിടക്കുന്നവനെ ഒന്നു നോക്കാതെ
കടന്നുപോകുന്നവരൊക്കെ ഇന്നു പഴയ സ്കൂൾ ക്ലാസുകളിലെ ബാച്ചുകൾ
തപ്പിപ്പിടിച്ച് ഒത്തുചേരൽ സംഘടിപ്പിക്കുകയാണ്. പഴയ കാലത്തെ ആഘോഷമാക്കി
,സെൽഫികളിൽ നിക്ഷേപിക്കുകയാണ്. സതീർത്ഥ്യസ്നേഹം, എല്ലാവരും തുല്യ
നിലയിലുള്ളവരാണെങ്കിൽ , ആഘോഷിക്കപ്പെടാനുള്ളതായി മാറിയിരിക്കുന്നു.
സ്നേഹബന്ധം ആഘോഷിക്കപ്പെടുന്നിടത്ത് അതിൻ്റെ ബാഹ്യചേഷ്ടകൾ മാത്രമേ കാണൂ.
മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞതാണ് ഇപ്പോൾ ഔപചാരികമായി തേടിച്ചെല്ലുന്നത്.
ഒഴിഞ്ഞയിടങ്ങളാണ് മനസ്സിൽ നിറയുന്നത് .കാരണം, മനസ്സിലേക്ക് വരുന്നതെല്ലാം
അതുപോലെ പുറന്തള്ളപ്പെടുകയാണ് .ലക്ഷക്കണക്കിനു സന്ദേശങ്ങൾ പ്രവഹിക്കുകയാണ്
,ലോകത്തിൻ്റെ ഓരോ നിമിഷത്തിലും നാനാ ദിക്കുകളിൽ നിന്ന്. ഇത്രയധികം
വാർത്തകൾ, ചിത്രങ്ങൾ താങ്ങാൻ നമുക്കാവുമോ ? മറ്റുള്ളവരുടെ കാര്യങ്ങൾ
നമുക്ക് ടൺ കണക്കിനു രേഖകളായി കൊണ്ടുനടക്കേണ്ടതിൻ്റെ ആവശ്യമെന്താണ് ?വേഗത
കൂടിയ ജീവിതത്തിൽ എത്രയും വേഗം എന്തു മനസ്സിലാക്കുന്നു എന്നതാണ് മൂല്യം
.അതിനായി ആളുകൾ എല്ലാ വാതിലുകളിലും മുട്ടുകയാണ്. </div><div><br /></div><div>ലോകത്തിലെ
എല്ലാ കാര്യങ്ങളും നമ്മൾ അറിയേണ്ടതുണ്ടോ? അല്ലെങ്കിൽ നിയമസഭയ്ക്കകത്ത്
ക്ഷണിക്കപ്പെടാതെ ഒരാൾ കയറിയതും മറ്റും കേരളത്തിലെ ജനങ്ങളെ മുഴുവൻ
വിളിച്ചിരുത്തി ദിവസങ്ങളോളം ചർച്ച ചെയ്യുന്നതിൻ്റെ സംഗത്യമെന്നാണ് ?
എന്തിനാണ് ഇതെല്ലാം നമ്മൾ അറിയുന്നത് ?നമ്മുടെ ബാധ്യതയാണോ ഇത് ?
മനുഷ്യജീവൻ്റെ ആന്തരികമായ സൗഖ്യത്തിനും സമാധാനത്തിനും സ്വാസ്ഥ്യത്തിനും
പുരോഗതിക്കും സ്വഭാവസംസ്കരണത്തിനും ഉതകാത്ത ലക്ഷക്കണക്കിന് പാഴ് വാർത്തകൾ
ചർച്ച ചെയ്യുന്നതിന്റെ ലക്ഷ്യമെന്താണ്?</div><div><br /></div><div>നുണ പറഞ്ഞാൽ പണം </div><div><br /></div><div>എല്ലാം
വേഗത്തിന്റെ അളവുകോലാകുന്നതോടൊപ്പം അതിലെല്ലാം ധനവും പണവും
പ്രധാനമാവുകയാണ്. ഒരു സിനിമാ നായകനടനോ ,നടിയോ മരിച്ചു എന്നു കളവായി
യുട്യൂബിൽ റിപ്പോർട്ട് ചെയ്താൽ ഒരാൾക്ക് മാന്യമായി ജീവിച്ചുപോകാനുള്ള കാശ്
കിട്ടുന്ന അവസ്ഥയാണിപ്പോഴുള്ളത്. യൂട്യൂബിൽ പ്രേക്ഷകരുടെ എണ്ണം കൂട്ടാൻ
ആരെയും കൊല്ലാമെന്നതാണ് ഇപ്പോഴത്തെ സദാചാരം .</div><div>കൊന്നാലേ
പണം വരൂ എന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. പണത്തിന്നു വേണ്ടിയാണോ നമ്മൾ
ജീവിക്കേണ്ടത്! .കൊല്ലാനറിയാത്തവൻ,കളവു പറയാനറിയാത്തവൻ
,ആക്രോശിക്കാനറിയാത്തവൻ, വാദിയെ പ്രതിയാക്കാൻ നിശ്ചയമില്ലാത്തവൻ യൂട്യൂബിൽ
പോയിട്ട് കാര്യമില്ല . വേഗത്തിൻ്റെ കാലത്ത് ആരും ആരെയും പരിഗണിക്കുന്നില്ല
.ഒന്നിച്ചു കഴിഞ്ഞവർ ,ചായ കുടിച്ചവർ ,ഉണ്ടു റങ്ങിയവർ യൂട്യൂബ് തുടങ്ങിയാൽ
പിന്നെ സ്നേഹം പ്രതീക്ഷിക്കേണ്ട; കൊന്നിരിക്കും .</div><div><br /></div><div>ഇന്നു
സാഹിത്യവിമർശനം പോലും ഗോസിപ്പ് എന്ന നിലയിലാണ് പല എഴുത്തുകാരും
വീക്ഷിക്കുന്നത്. കാരണം എന്താണ് ? അതിവേഗമുള്ള ക്രൂരമായ പ്രയാണത്തെ
തടസ്സപ്പെടുത്തുന്ന കുതന്ത്രമായാണ് വിദ്യാസമ്പന്നർ പോലും വിമർശനത്തെ
കാണുന്നത്. ഒട്ടും ജനാധിപത്യം അനുവദിക്കുന്നില്ല. ഇത് തകർച്ചയാണ്. ഈ
നാട്ടിലെ പഴഞ്ചരക്ക് എന്നു </div><div>പറയാവുന്ന
സാഹിത്യകൃതികളെല്ലാം വാഴ്ത്തിപ്പാടുകയല്ല സാഹിത്യവിമർശകൻ്റെ ജോലി; അയാൾ
ആരുടെയും ഇടനില ക്കാരനുമല്ല.വാഴ്ത്തിപ്പാടാൻ പി.ആർ.ഒ മാർ റെഡിയാണല്ലോ
.വിമർശകൻ്റെ ചിന്ത അയാളുടെ ജീവിതതത്ത്വചിന്തയുടെ ഭാഗമാണ്. അയാൾ
ജീവിക്കുന്നതിനു തെളിവാണ് ,സാഹിത്യത്തെക്കുറിച്ചുള്ള ഈ മനനം. </div><div><br /></div><div>വിമർശകൻ
കലയിൽ ജീവിക്കാനാഗ്രഹിക്കുന്നു. കല എന്നു പറയുന്നത് കലാരൂപങ്ങൾക്കായി
സംവരണം ചെയ്തിട്ടുള്ളതല്ല. അതാരുടെയും വരുതിയിലുമല്ല. ലോകത്തിലെ മഹാനായ ഒരു
കലാകാരന്റെയും എഴുത്തുകാരൻ്റെയും അധീനതയിലല്ല കലയുള്ളത്. ഇതിനു
വിപരീതമായി ആർക്കെങ്കിലും ധാരണയുണ്ടെങ്കിൽ അത് തെറ്റാണ്.ലോക
ചിത്രകാരന്മാരായ വാൻഗോഗിൻ്റെയോ പിക്കാസോയുടെയോ പോലും അധീനതയിലല്ല കല .
ഷേക്സ്പിയറുടെയോ ഇബ്സൻ്റെയോ ആജ്ഞാനുവർത്തിയായല്ല കല നിലക്കുന്നത്. കല
കലാരൂപങ്ങൾക്ക് വെളിയിലാണുള്ളത്. കല ത്രസിപ്പിക്കുകയും ദഹിപ്പിക്കുകയും
ചെയ്യുന്ന സൗന്ദര്യത്തെ തേടുകയാണ്. ഒരാൾ ചിരിക്കുന്നതുപോലും കലയാണ്. കാരണം,
അതിൽ ദൈവത്തിൻ്റെ ഒരു സംവേദനം ഉൾച്ചേർന്നിരിക്കുകയാണ് .സ്നേഹം,ദയ തുടങ്ങിയ
വികാരങ്ങളിലെല്ലാം ദൈവസംവേദനമാണുള്ളത്. അതിനാൽ അതെല്ലാവർക്കും വ്യക്തമായി
മനസ്സിലാകുകയും അതിനോട് ആഭിമുഖ്യം തോന്നുകയും ചെയ്യും. ആളുകൾ സ്നേഹത്തെ
നിരസിക്കുന്നുണ്ടെങ്കിൽ അതിന് കാരണം ഭയമാണ്. സ്നേഹത്തെ അഭൗമമായി
കണ്ടെത്തുകയാണ് കല ചെയ്യുന്നത്. അത് എല്ലായിപ്പോഴും അന്യമായതിനോടു
താദാത്മ്യം പ്രാപിക്കാൻ വെമ്പുന്നു. </div><div><br /></div><div>കല കലാകാരൻ്റെ പോക്കറ്റിലല്ല</div><div><br /></div><div>അതുകൊണ്ടാണ്
കല ഒരു കവിയുടെയും പോക്കറ്റിലല്ല എന്നു പറയുന്നത് .വന്യവും
മനുഷ്യനിരപേക്ഷവും അതീതവും നിഷ്കളങ്കവുമായ കലാത്മകത വിമർശകൻ്റെ ചിന്തയിലും
രചനയിലും പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികമാണ്. ഒരു സാഹിത്യകൃതിയെ
വിമർശിക്കുന്നത് വിമർശകൻ്റെ അസ്തിത്വപ്രശ്നമാണ്. അയാൾ അജ്ഞാതമായതിനോട്
യുദ്ധം ചെയ്യുന്ന രീതിയാണത്.</div><div><br /></div><div>വിമർശനത്തെ
ഗോസിപ്പായി കാണാൻ കാരണം എഴുത്തുകാരെ ആവേശിച്ചിരിക്കുന്ന വേഗമാണ്.
പെട്ടെന്ന് എല്ലാ പുരസ്കാരങ്ങളും നേടുകയാണല്ലോ മിക്കവരുടെയും ലക്ഷ്യം.
അതിനായി ചതുരംഗം കളിക്കുകയല്ല ,ആക്രമണം നടത്തുകയാണ് .അതിൽ മാത്രമാണ്
ശ്രദ്ധിക്കുന്നത്.സംസാരിക്കുന്നതും സംവദിക്കുന്നതും
സൗഹാർദ്ദത്തിലാവുന്നതും ചിരിക്കുന്നതുമെല്ലാം ഇതിനു വേണ്ടിയാണ്. രാഷ്ട്രീയം
ഇതിനു ഏറ്റവും നല്ല മാർഗമാണ്.അത് ഒരു തീവ്രവേഗമാണ്. സ്വന്തം
ലക്ഷ്യത്തിനുവേണ്ടി എത്ര വേഗത്തിലും സഞ്ചരിക്കാൻ ഇന്നു കഥാകൃത്തുക്കൾക്ക്
പ്രയാസമില്ല. അവർ അതിനായി മറ്റെല്ലാം മറക്കുന്നു. ഇവിടെയാണ് പോൾ
വിറിലിയോയുടെ ഓർമ്മയെക്കുറിച്ചുള്ള ചിന്തകൾ പ്രസക്തമാകുന്നത്.</div><div><br /></div><div>ജർമ്മൻ ചിന്തകനായ നിഷെയെപ്പോലെ 'ദൈവം മരിച്ചു' എന്നു പറയാൻ തയ്യാറല്ലെന്നു വാദിച്ച അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: </div><div>'ഇന്നത്തെ
മതവിശ്വാസികൾ ഏകദൈവത്തിന് പകരം ഒരു യന്ത്രദൈവത്തിലേക്ക്
ഉയർത്തപ്പെട്ടിരിക്കുന്നു. ഇന്നത്തെ നിരീശ്വരവാദികൾ സൈബർ
യന്ത്രദൈവത്തിൻ്റെ ആരാധകർ മാത്രമാണ് '.</div><div>അതിന്റെ ഫലമായി എന്ത് സംഭവിക്കുന്നു ? .അദ്ദേഹം പറയുന്നു:</div><div>'ഞാൻ
ഇവിടെ പറയുന്നത് മനുഷ്യൻ്റെ ഓർമ്മയെക്കുറിച്ചാണ്, യന്ത്രത്തിന്റെ
ഓർമ്മയെക്കുറിച്ചല്ല. ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ഈ ഓർമ്മയാണ്
വർത്തമാനകാലത്തെ ഓർമ്മ'.ഓർമ്മ യാന്ത്രികമായ പുതിയ സാഹചര്യമാണിത്.
അതിവേഗത്തിൻ്റെ ഒഴുക്കിൽപ്പെട്ട് നമ്മൾ ഓർമ്മയില്ലാത്തവരായി മാറുന്നു.
സൈബർ, ഇലക്ട്രോണിക് മേഖലകളിൽ നിന്നു നമ്മളിലേക്കു ഓർമ്മകൾ
ഇരച്ചെത്തുകയാണ്.</div><div><br /></div><div>പഴയതിനെയെല്ലാം
നശിപ്പിച്ച ശേഷം ആ ഓർമ്മകൾ പെട്ടെന്നു തന്നെ പിൻവാങ്ങുന്നു. തൊട്ടു പിറകെ
മറ്റൊരുകൂട്ടം ഓർമ്മകൾ എത്തുന്നു. അതും മറ്റുള്ളതെല്ലാം മായ്ച്ചു കളഞ്ഞ
ശേഷം പിന്മാറുന്നു .</div><div>ഇതാണ് നമ്മുടെ മനസ്സിലെ
ശൂന്യവത്ക്കരണം. വ്യക്തിയെന്ന നിലയിൽ നമ്മുടേതു മാത്രമായ ഓർമ്മയെ
തിരയേണ്ടതുണ്ട്. പക്ഷേ, അതിന് ഈ യന്ത്രയുഗത്തിൽ സമയമുണ്ടാകുമോ? സാഹിത്യം
ഇവിടെയാണ് ഉയരേണ്ടത്. വ്യക്തികളെ അവരുടെ സൈബർ, സിഡി ,പെൻഡ്രൈവ് ,ടെലിവിഷൻ,
മൊബൈൽ ,ഡിജിറ്റൽ ഓർമ്മകളിൽ നിന്നു വിമോചിപ്പിച്ച് സ്വന്തം ഓർമ്മയെ
കണ്ടെത്തുന്നതിനായി വിടണം.</div><div><br /></div><div>ചെക്കപ്പ് എന്ന പരീക്ഷണശാല </div><div><br /></div><div>പതിറ്റാണ്ടുകൾക്കു
മുൻപ് ഗതാഗത വിപ്ലവമാണ് സംഭവിച്ചതെങ്കിൽ ഇപ്പോൾ ട്രാൻസ്മിഷൻ
(സംപ്രേഷണം)വിപ്ലവമാണ് സംഭവിക്കുന്നതെന്ന് വിറിലിയോ അറിയിക്കുന്നു
.ഇതാകട്ടെ വേഗത്തിൽ അധിഷ്ഠിതമാണ്. വേഗമില്ലെങ്കിൽ ജീവിതമില്ല. രോഗവും
ചികിത്സയും വേഗത്തിലാണ്. രോഗിയാകുന്നതിനു മുൻപ് തന്നെ ചികിത്സ തുടങ്ങുന്നത്
അതിൻ്റെ ദൃഷ്ടാന്തമാണ് .മെഡിക്കൽ ചെക്കപ്പ് ഒരു നൂതന സാങ്കേതിക ഇടമായി
പരിണമിച്ചിരിക്കുന്നു. രോഗമുണ്ടോ എന്നു പരിശോധിക്കാനും രോഗം
വരാതിരിക്കുന്നതിൽ നിന്നു മാനസികമായി മുൻകരുതലെടുക്കാനും ചെക്കപ്പ്
ആവശ്യമായി വന്നിരിക്കുന്നു. ചെക്കപ്പ് ഒരു പരീക്ഷണശാലയാണ്.അത് പരോക്ഷ
ചികിത്സയാണ്. അത് രോഗത്തെ തടയുന്നതിലെ വേഗമാണ് നിശ്ചയിക്കുന്നത്. </div><div><br /></div><div>പ്രകാശത്തിൻ്റെയും
ഇലക്ടോമാഗ്നറ്റിക് തരംഗങ്ങളുടെയും വേഗതയിലാണ് നമ്മുടെ ജീവിതത്തിൻ്റെ വേഗത
ഇപ്പോൾ നിർണയിക്കപ്പടുന്നത്. എല്ലാ ക്രയവിക്രയങ്ങളും സന്ദേശങ്ങളും
താത്പര്യങ്ങളും മനുഷ്യനെ ഒരു വേഗജീവിയാക്കുന്നതിലാണ് മത്സരിക്കുന്നത്.
ഒരാഴ്ചകൊണ്ട് പൂർത്തീകരിച്ചിരുന്ന ടെസ്റ്റുകൾ, ജോലികൾ, സേവനങ്ങൾ ഒരു ദിവസം
കൊണ്ടോ ,ഒരു നിമിഷം കൊണ്ടോ പരിഹരിക്കാനാണ് രാഷ്ട്രങ്ങൾ മത്സരിക്കുന്നത്.
2ജി ,3ജി ,4ജി ,5ജി തുടങ്ങിയ വാർത്തവിനിമയ വിപ്ലവങ്ങൾ നെറ്റ്വർക്ക്
ശേഷിയും സ്പീഡുമാണ് ലോകത്തെ യാഥാർത്ഥത്തിൽ മാറ്റുന്നതെന്ന്
പ്രഖ്യാപിക്കുകയാണ്. 4ജിയിൽ നിന്നു 5ജിയിലേക്കുള്ള മാറ്റം ലോകത്തിന്റെ വേഗത
വർദ്ധിപ്പിച്ചു എന്നാണ് ചുണ്ടിക്കാട്ടുന്നത്. നമുക്ക് കൂടുതൽ സന്ദേശങ്ങളും
വിവരങ്ങളും കൂടുതൽ പേരിലേക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ
എത്തിക്കാമെന്നാണ് അത് അർത്ഥമാക്കുന്നത്. സമയം തന്നെ വേണ്ടാത്തവിധം
വേഗത്തിൻ്റെ ആശയം രൂപാന്തരപ്പെടുകയാണ്. </div><div><br /></div><div>ഇരുനൂറ്റമ്പതു
പേർക്ക് ഒരു സന്ദേശം ഒരുമിച്ച് അയയ്ക്കാൻ കഴിയുന്നതോടെ സമയമാണ്
ഇല്ലാതാകുന്നത്. സമയത്തിനകത്ത് അനേകം ലോകങ്ങൾ പ്രതീതിയായി
ഉൾക്കൊണ്ടിരിക്കുന്നു. റിയൽ ടൈം എന്ന അനുഭവത്തിനകത്ത് സമയത്തെ തന്നെ
സസ്പെൻഡ് ചെയ്തുകൊണ്ടാണ് വേഗത്തിൻ്റെ വിപ്ലവം സാക്ഷാത്ക്കരിക്കുന്നത്.
ഇൻ്റർനെറ്റിലും യുദ്ധത്തിലും സമയത്തിന്റെ വേഗതയ്ക്കാണ് പ്രാധാന്യം
.ഇൻ്റർനെറ്റ് ദൈവമാണെന്നു പറയുന്നത് സമയത്തിന്റെ അവിശ്വസനീയമായ,
അതിശയകരമായ വേഗത്തെ ആവിഷ്കരിക്കുന്നതുകൊണ്ടാണ്.</div><div><br /></div><div>സമയം
മാജിക്കൽ റിയലിസമാണ്. വേഗമാണ് അതിൻ്റെ റിയാലിറ്റിയെ നിലനിർത്തുന്നത്.
സമയത്തെയും സ്ഥലത്തെയും സസ്പെൻഡ് ചെയ്യാൻ ദൈവത്തിനു മാത്രമേ
സാധിക്കുകയുള്ളു. കുരുക്ഷേത്രയുദ്ധത്തിൽ അർജുനന് ശ്രീകൃഷ്ണൻ ഗീതോപദേശം
നല്കുന്നത് സമയത്തെ സസ്പെൻഡ് ചെയ്തുകൊണ്ടാണല്ലോ. അതായത് ആ സന്ദേശം
കൈമാറുന്നത് ചുറ്റുമുള്ളവർ അറിയുന്നില്ല. ഇൻറർനെറ്റിലും ഇതുപോലെ സമയം
സസ്പെൻസ് ചെയ്യപ്പെട്ടിരിക്കുന്നു .ഒരു സെക്കൻഡിനുള്ളിൽ നമ്മൾ
മാത്രമറിയുന്ന സമയമാണ് അവിടെയുള്ളത് .ഒരു നിമിഷത്തിനുള്ളിൽ എന്തൊക്കെ
സംഭവിച്ചു എന്നു ആർക്കും മനസിലാക്കാനാവാത്ത വിധം , വിശ്വസിക്കാനാവാത്ത വിധം
അതിശയകരമായി പലതും രൂപപ്പെടുന്നു. </div>
</div>
</div></div></div></div><div class="jb_0 X_6MGW N_6Fd5"></div><div class="H_7jIs D_F ab_C Q_69H5 E_36RhU" data-test-id="toolbar-hover-area"><div class="D_F W_6D6F r_BN gl_C" data-test-id="card-toolbar"><span class="em_N en_N"></span><div class="D_F ab_C en_0 b_Z14vXdP e_3mS2U I_ZkbNhI P_Z1otBpf"><ul class="hd_n P_0 H_6D6F M_0 ir3_0 iy_h D_F ab_C" data-test-id="navigable-list" role="menubar" tabindex="0"><li class="G_e p_R" role="menuitem"><span class="r_P D_F M_1Eu5U7 cdPFi_Z1oI2WW cdPFi4_Z29WjXl rtlR_h_2gl0WC"></span><br /></li></ul></div></div></div><span><div class="I_ZkbNhI D_FY W_6D6F" data-test-id="message-view-body"></div><li class="G_e p_R" role="menuitem"><span class="r_P D_F M_1Eu5U7 cdPFi_Z1oI2WW cdPFi4_Z29WjXl rtlR_h_2gl0WC"></span><br /></li><li class="G_e p_R" role="menuitem"><span class="r_P D_F M_1Eu5U7 cdPFi_Z1oI2WW cdPFi4_Z29WjXl rtlR_h_2gl0WC"></span><br /></li><li class="G_e p_R" role="menuitem"><span class="r_P D_F M_oRiNT"><div class="D_F cdPFi_Z1oI2WW cdPFi4_Z29WjXl" data-test-id="popover-container"></div></span><br /></li><ul class="hd_n M_0 X_0" data-test-id="cards"><li class="m_Z12nDQf D_F ek_BB ir_0"><div class="p_R b_2w4lU5 I_ZkbNhI em_N it_689y X_fq7 N_6LEV iu_FJ is_Z2bg7IA iv_0 iv3_dRA cZdTOHS_28Otf4 j_ZUs0f0 message-view" data-iskeynav="true" data-test-expanded="true" data-test-id="message-view" tabindex="40"><div data-test-id="message-body-container"><div class="H_7jIs D_F ab_C Q_69H5 E_36RhU" data-test-id="toolbar-hover-area"><div class="D_F W_6D6F r_BN gl_C" data-test-id="card-toolbar"><div class="D_F ab_C en_0 b_Z14vXdP e_3mS2U I_ZkbNhI P_Z1otBpf"><span class="em_N en_N"></span><hr class="M_0 P_0 cn_0" /></div><span class="em_N en_N"></span></div></div></div></div></li></ul><div class="D_F ek_BB r_P P_ZVpSLT I_ZkbNhI m_Z14vXdP" data-test-id="quick-reply"><div class="D_F en_0 u_b C_Z1TsNbA U_6VdP" data-test-id="quick-reply-button-group"><ul class="hd_n P_0 H_6D6F M_0 ir3_0 iy_h D_F ab_C" data-test-id="navigable-list" role="menubar" tabindex="0"><span><li class="D_I r_BN"><br /></li></span></ul></div></div><span><li class="D_I r_BN" data-kind="text">, </li><li class="D_I r_BN"><br /></li></span><span><li class="D_I r_BN" data-kind="text"> or </li><li class="D_I r_BN"><br /></li></span></span>m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-72652318026645867332022-09-04T10:50:00.002-07:002022-09-04T10:50:38.280-07:00ഒറേലിയസ് ധ്യാനങ്ങൾ /അക്ഷരജാലകം /.കെ.ഹരികുമാർ<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpGFWxFWELwdXQLZ0I3V5TtTvPJdMBYsquZPRyKQOVUQSMsQ0lVzVw0HR7giReC2xFJbh7FsHKbxlSARW4yW2v8e23geCacO0eicUGxmP6IAuXD7fs5044JLKWci1asKL1uSuFyfodyYnceWZzOnwCF61akbwzp6vElWWxjKB6CFmmiDW6aV03alJo/s1515/Screenshot_20220609_201049.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1515" data-original-width="1080" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpGFWxFWELwdXQLZ0I3V5TtTvPJdMBYsquZPRyKQOVUQSMsQ0lVzVw0HR7giReC2xFJbh7FsHKbxlSARW4yW2v8e23geCacO0eicUGxmP6IAuXD7fs5044JLKWci1asKL1uSuFyfodyYnceWZzOnwCF61akbwzp6vElWWxjKB6CFmmiDW6aV03alJo/s320/Screenshot_20220609_201049.jpg" width="228" /></a></div><br /><p></p><br /><div><br /></div><div>ഒറേലിയസ് ധ്യാനങ്ങൾ </div><div><br /></div><div><br /></div><div>പുരാതന
റോമാ ചക്രവർത്തിയായിരുന്ന മാർകസ് ഒറേലിയസ് (121-180)സൈനിക
വിന്യാസങ്ങൾക്കിടയിലെ ഒഴിവു സമയങ്ങളിൽ ജീവിതത്തിലെ ആകസ്മികതകളെക്കുറിച്ച്
ചിന്തിക്കുമായിരുന്നു. ഒരു വശത്ത് രക്തം ചിതറുന്ന കാഴ്ചകൾ കാണുകയും
നിരാശപ്പെടുത്തുന്ന കാര്യങ്ങൾ കേൾക്കുകയും ചെയ്യുമ്പോൾ അദ്ദേഹം മറ്റൊരു
ലോകത്തേക്ക് തൻ്റെയുള്ളിലൂടെ സഞ്ചരിക്കും. സമാധാനവും സദ്ചിന്തയും
എങ്ങനെയാണ് അപകടപ്പെടുന്നതെന്ന് ആലോചിച്ചുകൊണ്ടിരിക്കും. അതിൻ്റെ
പ്രത്യക്ഷസാക്ഷ്യമാണ് അദ്ദേഹത്തിൻ്റെ 'മെഡിറ്റേഷൻസ്' എന്ന കൃതി.ഒറേലിയസിനു
അത് ഒരു ജീവിതവീക്ഷണമോ സന്ദേശമോ ആയിരുന്നു .അദ്ദേഹം ധർമ്മത്തിൽ വിശ്വസിച്ചു
.ജീവിതം മറ്റുള്ളവരെ ദ്രോഹിക്കാനും നീതിക്കുവേണ്ടി ശബ്ദിക്കാതിരിക്കാനും
വേണ്ടി മാത്രമാണെങ്കിൽ അർത്ഥശൂന്യമാണെന്ന് അദ്ദേഹം വിലയിരുത്തി. </div><div><br /></div><div>പത്തൊൻപത്
വർഷം ചക്രവർത്തിയായിരുന്ന കാലഘട്ടത്തിൽ ജീവിതം കൂടുതൽ
അർത്ഥമുള്ളതാകുന്നതെങ്ങനെയെന്ന് വിവരിക്കുന്ന കുറേ കുറിപ്പുകൾ എഴുതി
.അദ്ദേഹത്തിൻ്റെ മനസ്സിൽ ഒരു തത്ത്വചിന്തകനുണ്ടായിരുന്നു. പാർത്തിയൻ
സാമ്രാജ്യത്തോടും ആർമേനിയയോടും പോരാടി വിജയിച്ച ഒറേലിയസ് പക്ഷേ, വിജയങ്ങളെ
നിസ്സംഗതയോടെയാണ് കണ്ടത്. അദ്ദേഹം അതിൻ്റെ ഭവിഷ്യത്തിനെക്കുറിച്ച്
അർത്ഥസാന്ദ്രമായി എഴുതിക്കൊണ്ടിരുന്നു. അത് ഒരു പുസ്തക രചനയായിരുന്നില്ല
,ജീവിതാർത്ഥവിചാരങ്ങളായിരുന്നു.</div><div><br /></div><div>ഗ്രീക്ക് ഭാഷയിൽ
പല ഖണ്ഡങ്ങളായി എഴുതിയ ആ കുറിപ്പുകൾ യഥാസമയം പ്രസിദ്ധീകരിക്കാനായില്ല. അതിൽ
അദ്ദേഹത്തിനു താല്പര്യവുമില്ലായിരുന്നു. പല കുറിപ്പുകൾക്കും പൊതുവായി
നല്കിയ പേര് ധ്യാനങ്ങൾ എന്നാണ് .പത്താം നൂറ്റാണ്ട് വരെ ഈ
കുറിപ്പുകളെക്കുറിച്ച് ആധികാരികമായ വിവരമൊന്നുമില്ലായിരുന്നു .ചില
ചരിത്രകാരന്മാർ ഒറേലിയസിനെപ്പറ്റിയും അദ്ദേഹത്തിൻ്റെ
സാഹിത്യസംഭാവനകളെപ്പറ്റിയും സൂചിപ്പിച്ചതൊഴിച്ചാൽ ആ മേഖല ഏറെക്കുറെ
അജ്ഞാതമായിരുന്നു. ഗ്രീക്ക് ഭാഷയിലെ കൈയ്യെഴുത്ത് പ്രതിയിൽ നിന്ന്
ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തിയത് ജർമ്മൻ ക്ലാസിക്കൽ ചിന്തകനായിരുന്ന
വിലെം സിലാന്തറാണ്. ഫ്രഞ്ച് -ഇംഗ്ലീഷ് ക്ലാസിക്കൽ പണ്ഡിതനായ മെറിക് കസോബോൺ
പരിഭാഷപ്പെടുത്തിയതാണ് ഇപ്പോൾ ലഭ്യമായ ഇംഗ്ലീഷ് എഡിഷൻ(1634) .</div><div><br /></div><div>ഗ്രീക്ക്
തത്ത്വചിന്തകനായിരുന്ന സെനോയുടെ സംഭാവനയാണ് സ്റ്റോയിക് ദർശനം.
ഒറേലിയസിൻ്റെ പുസ്തകത്തിൽ മിക്കവാറും കാണുന്നത് ഈ ധർമ്മശാസ്ത്രമാണ്.</div><div>അതോടൊപ്പം
പ്ളേറ്റോയുടെ ചിന്താമുകളങ്ങളും പലയിടത്തും കലരുന്നതു കാണാം. ജീവിതത്തിൻ്റെ
വ്യർത്ഥതയെപ്പറ്റി നല്ല അവബോധമുണ്ടായിരുന്ന ഒറേലിയസ് ഭൗതികസുഖങ്ങളെ
മനുഷ്യൻ്റെ സദാചാരവുമായി ചേർത്തുവച്ച് പരിശോധിക്കാനാണിഷ്ടപ്പെട്ടത്.</div><div><br /></div><div>കനലൂതി ആളിക്കത്തിക്കുന്നവർ </div><div><br /></div><div>ഒറേലിയസ്
എഴുതുന്നു :'ഓരോ ദിവസവും നിങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ടാണ് തുടങ്ങേണ്ടത്:
ഇന്ന് എന്നെ അഭിമുഖീകരിക്കുന്നത് അതിക്രമവും നന്ദികേടും ഗർവ്വും
നെറികേടുമൊക്കെയായിരിക്കും. ഇതെല്ലാം സംഭവിക്കുന്നത് വകതിരിവില്ലാത്തവരുടെ
അജ്ഞത മൂലമാണ്. അവർക്ക് നല്ലതേത് ,ചീത്തയേത് എന്നറിയില്ല. എന്റെ ഭാഗത്തു
നിന്ന് പറയട്ടെ, ഞാൻ വളരെക്കാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ നന്മയെയും
അതിൻ്റെ മഹത്വത്തെയും അറിയുന്നവനാണ് ;കുറ്റവാളിയുടെ മനോഭാവം അറിയുകയും
ചെയ്യാം. അവനും എൻ്റെ സഹോദരനാണല്ലോ (ശാരീരികമായ അർത്ഥത്തിലല്ല, ഒരു സഹജീവി
എന്ന നിലയിൽ). അതുകൊണ്ട് ഇതുപോലുള്ള കാര്യങ്ങളൊന്നും എന്നെ
മുറിവേൽപ്പിക്കാൻ പാടില്ല .എന്നെ അധിക്ഷേപിക്കുന്ന യാതൊന്നും ഒരാൾക്ക്
എൻ്റെ മേൽ വയ്ക്കാനാവില്ല '. </div><div>ക്ഷമിക്കുക എന്ന മൂല്യം ഇന്നു
തീരെയില്ലാതായി. കാരണം, ക്ഷമിക്കാതിരിക്കുന്നതിനുള്ള പ്രലോഭനമായി
നിയമങ്ങളും കോടതികളുമാണ് പലരും കാണുന്നത്. ഒരാളെ പോലും സ്നേഹത്തോടെ
കാണാനുള്ള സാഹചര്യമില്ല .ആധുനികകാലത്ത് യൂട്യൂബ് ചാനലുകളും ടെലിവിഷൻ
വാർത്താ ചാനലുകളും കനലൂതി ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്.
വെറുതെയിരിക്കുന്നവരെ ചൊറിഞ്ഞ് പരസ്പരം ഏറ്റുമുട്ടിക്കുന്നതാണത്രേ ഇന്നത്തെ
സദാചാരം .സമകാല നാഗരികതയിൽ ധാർമ്മിക തത്ത്വശാസ്ത്രമില്ല ;വേട്ടയാടലും
കൊന്നു തിന്നലും മാത്രമേയുള്ളു. </div><div>കാരണം ,അവരുടെ യൂട്യൂബ് പുന:
സംപ്രേഷണങ്ങളിലൂടെ വലിയ തുക സമാഹരിക്കാൻ സാധിക്കുമെന്ന ചിന്ത
എല്ലാത്തിനെയും നിന്ദിക്കാനുള്ള വാസനയാണ് പ്രചരിപ്പിക്കുന്നത്.</div><div>അതുകൊണ്ട്
വ്യക്തിഹത്യ എന്നു പറയുന്നത് ഇന്നു സദാചാരമായിരിക്കുകയാണ്.
സുഹൃത്തുക്കളുടെ പെരുമാറ്റം പോലും അസഹനീയമാണ് .എല്ലാ സ്നേഹവും
തർക്കമാവുകയാണ്. എല്ലാ സമാധാനങ്ങളും യുദ്ധങ്ങളാവുകയാണ്.</div><div><br /></div><div>ഒറേലിയസ്
എഴുതി: 'നിങ്ങളുടെ ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നതുകൊണ്ട് നിങ്ങളുടെ
ആത്മാവിന്റെ വാതിലുകൾ സൂര്യനു നേർക്ക് തുറന്നുവയ്ക്കുക. നിങ്ങൾ അങ്ങനെ
ചെയ്തില്ലെങ്കിൽ സൂര്യൻ വേഗം അസ്തമിച്ചുപോകും; അതോടൊപ്പം നിങ്ങളും
ഇല്ലാതാകും'.ഇത് വലിയൊരു സത്യമാണെന്ന് ,മനനം ചെയ്താൽ മനസ്സിലാകും.
സമയത്തിന്റെ ഖജനാവ് ആരുടെയും പക്കലില്ല .വൈക്കം മുഹമ്മദ് ബഷീർ
പറഞ്ഞതുപോലെ, 'അള്ളാഹുവിൻ്റെ ഖജനാവിൽ' ധാരാളം സമയമുണ്ട്. പക്ഷേ, മനുഷ്യരുടെ
ഖജനാവിൽ സമയം കുറവാണ്. അതുകൊണ്ട് സമയത്തെക്കുറിച്ചുള്ള അവബോധം
അർത്ഥപൂർണ്ണമായി പുന:സൃഷ്ടിക്കേണ്ടതുണ്ട് .ജീവിതത്തിന്റെ നൈമിഷികത ,നശ്വരത
തുടങ്ങിയ ചിന്തകൾ ഏതൊരു ബന്ധത്തിലും പ്രസക്തമാണ്.</div><div><br /></div><div>ജീവിതം എന്ന കെണി </div><div><br /></div><div>'ജീവിതം
നല്ലതോ ചീത്തയോ അല്ല ;നല്ലതിനും ദുഷിച്ചതിനുമുള്ള ഒരിടം മാത്രമാണ്
'-ഒറേലിയസിൻ്റെ ചിന്ത. ഒന്നിനെക്കുറിച്ച് ഇന്ന് പൂർണമായും നല്ലത്
അല്ലെങ്കിൽ ദുഷിച്ചത് എന്ന് പറയാനാകുമോ ? മാക്സിം ഗോർക്കി പറഞ്ഞതുപോലെ
ജീവിതം തന്നെ ഒരു കെണിയിലാണ്. ജീവിച്ചിരിക്കുന്നതിൻ്റെ നൈതികതയിൽ ദൈവം ഒരു
പണിയൊപ്പിച്ചിരിക്കുന്നു. മറ്റൊന്നിനോട് അനീതി ചെയ്യാതെ ജീവിക്കാനാവില്ല
എന്ന സത്യം .നമ്മുടെ രുചി, ഭക്ഷണം, വസ്ത്രം, അച്ചടി എല്ലാം പ്രകൃതിക്കും
ജീവജാലങ്ങൾക്കും ഭീഷണിയായിരിക്കെ, നമുക്കെങ്ങനെ ധാർമ്മികതയെപ്പറ്റി
പറയാനൊക്കും ? നമ്മുടെ ധർമ്മം ഒഴിവുകഴിവുകളുടെയും സ്വാർത്ഥതയുടെയും
അളവുകൾക്കൊപ്പിച്ചാണ് തുന്നി യെടുക്കപ്പെടുന്നത് ,ആവശ്യം വരുമ്പോൾ.</div><div><br /></div><div>'ഒരാളുടെ
മൂല്യത്തെ അളക്കുന്നത് അയാൾ എന്തിനെയെല്ലാം മൂല്യമുള്ളതായി കാണുന്നു
എന്നതിൻ്റെ അടിസ്ഥാനത്തിലാണ്'.ഇന്നത്തെ ജീവിതത്തിൽ പഴയ ഗ്രീക്ക്
മൂല്യങ്ങളെയും ആദർശങ്ങളെയും പരിശോധിക്കാനുള്ള അവസരമാണ് ഇപ്പോൾ ഒറേലിയസിൻ്റെ
പുസ്തകം വായിക്കുന്നതിലൂടെ കൈവരുന്നത്. അമിതമായതെല്ലാം ത്യജിക്കുകയും
ശേഷിച്ച സമയം കൊണ്ട് ജീവിക്കുകയും ചെയ്യണമെന്ന് ചിന്തിച്ചവർ പുരാതന
ഗ്രീസിലുണ്ടായിരുന്നു. ഒരാൾ എന്തിനെയാണ് വില വെക്കുന്നത്? അതുതന്നെയാണ്
അയാളുടെ മൂല്യമെന്നത് പുരാതന ഗ്രീക്ക് ചിന്തയാണ്;നമ്മുടേതല്ല .</div><div><br /></div><div>എന്തുകൊണ്ടാണ്
നന്മയും തിന്മയും ഇത്ര വലിയ പ്രശ്നമാകുന്നത്? ഒറേലിയസ് പറയുന്നു:
നിങ്ങളുടെ പരിധിക്കപ്പുറത്തുള്ള കാര്യങ്ങളെ നിങ്ങൾ ഏറ്റെടുക്കുന്നു,
എന്നിട്ട് അതിനെ നല്ലതെന്നും ദുഷിച്ചതെന്നും വിളിക്കുന്നു. ചീത്ത
കാര്യങ്ങൾ സംഭവിക്കുമ്പോൾ നിശ്ചയമായും നിങ്ങൾ ദൈവത്തെയും അതുമായി
ബന്ധപ്പെട്ട ആളുകളെയും കുറ്റപ്പെടുത്തുന്നു. നമ്മുടെ ചീത്ത സ്വഭാവങ്ങളിൽ
നല്ലൊരു പങ്കും ഈ മാനദണ്ഡത്തിൽ നിന്നുണ്ടാകുന്നതാണ്. നമ്മുടെ
പ്രവർത്തനങ്ങളിൽ നല്ലതും ചീത്തയും എന്ന പരിഗണനകൾ കുറച്ചു
കൊണ്ടുവരികയാണെങ്കിൽ ദൈവത്തെയോ മറ്റുള്ളവരെയോ ദുഷിക്കാതെ കഴിയാം '.</div><div><br /></div><div>അനാവശ്യമായ
കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ പലപ്പോഴും കഴിയുന്നില്ല.
വിശ്വപൗരനാകയാൽ ഓരോ വ്യക്തിയും നിയമപാലകനാവുകയാണ്. നിയമം ലംഘിക്കുന്നു
എന്നു വ്യാഖ്യാനിച്ച് സദാചാര പോലീസ് ചമഞ്ഞ് പലരെയും മർദ്ദിക്കുന്നത് ഇന്ന്
പരക്കെ കാണാം. </div><div>നന്മയെയും തിന്മയെയും വ്യാഖ്യാനിക്കാൻ
വിധിക്കപ്പെട്ടവരാണ് ഈ ഇൻഫർമേഷൻ യുഗത്തിലെ ആൾക്കാർ .ഒരാളെ കുറ്റവാളിയായി
കോടതിയോ മറ്റ് അധികാര കേന്ദ്രങ്ങളോ പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ
മാധ്യമങ്ങൾ പ്രത്യേകിച്ചും ചാനലുകൾ വിചാരണ ചെയ്ത് ഊരുവിലക്ക്
പ്രഖ്യാപിക്കുകയാണ്.</div><div>വീണവനെ ചവിട്ടി നിന്ന് താൻ
ഹരിശ്ചന്ദ്രനാണെന്ന് വീമ്പിളക്കുന്ന യൂട്യൂബർമാർ നൂറുകണക്കിന് മാർച്ച്
ചെയ്തു വരുകയാണ് .ഒന്നിനെയും നിർവ്വചിക്കുന്നത് ഇന്ന് സുഖകരമായിരിക്കില്ല.
കാരണം, എല്ലാം വേഷപ്രച്ഛന്നമാണ് .</div><div><br /></div><div>ജീവിതം ഒരു നോട്ടം</div><div><br /></div><div>'ലോകത്ത്
നടക്കുന്ന കാര്യങ്ങൾ ഒന്നുകിൽ സഹിക്കാവുന്നതാണ്, അല്ലെങ്കിൽ സഹിക്കാൻ
പ്രയാസമുള്ളതാണ്. സഹിക്കാവുന്നതാണെങ്കിൽ സഹിക്കുക; പരാതിയുടെ ആവശ്യമില്ല.
നിങ്ങളുടെ നശിപ്പിക്കൽ അതിൻ്റെ അവസാനം കണ്ടെത്തും. ഒരു കാര്യം ഓർക്കുക
.നിങ്ങളുടെ മനസ്സിന് സഹിക്കാനാവുന്നതെല്ലാം നിങ്ങൾക്കും സഹിക്കാം.
നിങ്ങളുടെ ഇമ്പത്തിനനുസരിച്ച് കൈകാര്യം ചെയ്താൽ മതി ;നിങ്ങളുടെ
സ്വഭാവത്തിനും താല്പര്യത്തിനും അനുസരിച്ച്'.</div><div><br /></div><div>സ്വന്തം
മനസ്സിൽ എന്തുമാത്രം ഇടമുണ്ടെന്ന് തിരയാനാണ് ഒറേലിയസ് ആഹ്വാനം
ചെയ്യുന്നത്. തെറ്റുകളോട് പൊറുക്കുമ്പോൾ ആ തെറ്റുകളെ നമ്മൾ മനസ്സിലേക്ക്
വലിച്ചെടുത്ത് ഇല്ലാതാക്കുകയാണ്. ഓരോ നോട്ടമാണ് നമ്മുടെ ജീവിതം .നോട്ടം
തെറ്റിയാൽ ജീവിതവും തെറ്റിപ്പോകും. 'ഒരു വസ്തു നശിക്കുമ്പോൾ അതിനെ
ജീവസ്സുറ്റതാക്കിയിരുന്ന വായുമണ്ഡലം തിരിച്ചു പ്രാപഞ്ചികമായ
ദൈവവചസ്സിലേക്ക് വലിച്ചെടുക്കപ്പെടും. ഈ തരത്തിലുള്ള നാശവും പുന:സമാഗവും
ഓരോ നിമിഷത്തിലും വ്യക്തികളിൽ സംഭവിക്കുന്നു'.ഒരു നിമിഷം ഒരു വിടപറയലാണ്;
അടുത്ത നിമിഷം നമ്മെ വീണ്ടും സൃഷ്ടിക്കുകയാണ് .ലോകത്തുള്ളതെല്ലാം നശിക്കും;
അതെല്ലാം പ്രാപഞ്ചികമായ ഉണ്മയിലേക്ക് ലയിക്കും. ഈ അവസ്ഥയിൽ നമുക്ക് ഒരു
ജീവിതമേയുള്ളൂ .അമെരിക്കൻ - ബ്രിട്ടീഷ് ഗ്രന്ഥകാരൻ ബിൽ ബ്രൈസൺ എഴുതിയ 'എ
ഷോർട്ട് ഹിസ്റ്ററി ഓഫ് നിയേർലി എവരിതിംഗ്' എന്ന പുസ്തകത്തിൽ, നമ്മൾ
ഓരോരുത്തരും ഈ പ്രപഞ്ചത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന സംയോജനമാണെന്ന്
പറയുന്നുണ്ട്. ധൂളികൾ കൊണ്ടാണ് നമ്മെ നിർമ്മിച്ചിരിക്കുന്നത്.ഈ ധൂളികൾ
നമ്മൾ ഓരോരുത്തർക്കുമായി ഒത്തുകൂടുന്നത് പ്രപഞ്ചചരിത്രത്തിൽ ഒരിക്കൽ
മാത്രമാണ്. </div><div><br /></div><div>തെറ്റുകൾ ചെയ്യുന്നവരുടെ തലയ്ക്ക്
മുകളിൽ ചിന്തിക്കണമെന്നാണ് ഒറേലിയസ് പറയുന്നത്. സ്വാഭാവികമായ ഒരു വൈകാരിക
വിക്ഷോഭമോ അബദ്ധധാരണയോ തെറ്റുകൾക്ക് കാരണമാകുന്നു. എന്നാൽ മനുഷ്യരോട്
പൊറുക്കാൻ പറയുന്നത് മൗഢ്യമാകുമോ ?മനുഷ്യൻ തെറ്റുകൾ ചെയ്യാൻ
നിയോഗിക്കപ്പെട്ടിരിക്കുകയാണ്. നല്ലൊരു വ്യക്തി ഓരോന്നു ചെയ്യുമ്പോഴും
കൈയ്യടിയും പുരസ്കാരവും വാങ്ങുന്നില്ല. തേനീച്ച തേനിന്നു പിന്നാലെ പോകുന്ന
പോലെയും പന്തയക്കുതിര ലക്ഷ്യത്തിലേക്ക് ഓടുന്ന പോലെയുമാണത് .മറ്റൊരു നല്ല
കാര്യം ചെയ്യാനാണ് നല്ല ആളുകൾ ഓടുന്നത്. കാലമാകുമ്പോൾ മുന്തിരിവള്ളികൾ
കൂടുതൽ മുന്തിരിക്കുലകൾ വിളയിക്കുന്നതു പോലെ. ഒറേലിയസ് തൻ്റെ ജീവിതമതം
ഇവിടെ വ്യക്തമാക്കുകയാണ് .നല്ല മനുഷ്യർ പക്ഷികളെ പോലെയോ ,വൃക്ഷങ്ങളെ പോലെയോ
ദിവ്യമായ ചോദനയാൽ സദാപ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കുയിലുകൾ പാടുന്നത്
അത് കമ്പോസ് ചെയ്തു വിൽക്കാനല്ലല്ലോ . 'പ്രകൃതിയുടെ അനുവാദത്തോടെ നിങ്ങൾ
മിച്ചമുള്ള ജീവിതം ജീവിക്കുക'.ജീവിതത്തിലെ മിച്ചമാണ് ഇനിയുള്ള ജീവിതം.
കാരണം, നമ്മൾ എല്ലാം ജീവിച്ചവരാണ്; അതിനേക്കാൾ പ്രധാനമായി, ജനിച്ചവരാണ്
.ജനിച്ചവർ പുതിയ വേദമാണ് ഉൾക്കൊള്ളുന്നത്. ജനനത്തിനു മുമ്പുള്ള
ലോകത്തെക്കുറിച്ച് നമുക്കൊന്നുമറിയില്ല. എന്നാൽ ജനിച്ചതോടെ മാംസവും
രക്തവുമുള്ള അത്ഭുതജീവികളായിരിക്കുന്നു. ഒരു ലോകത്തിൻ്റെ
അവകാശികളായിരിക്കുന്നു. അക്കാരണത്താൽ നമ്മൾ വിശേഷപ്പെട്ടവരാണ്.ജനിക്കാൻ
വേണ്ടി നിശ്ചയിക്കപ്പെട്ടവരാണ്. നമുക്ക് മരണമില്ല.അതുകൊണ്ട് നമ്മുടെ
ഐന്ദ്രിയ സംവേദനങ്ങൾ ലോകത്തിൻ്റെ അനുഗ്രഹമാണ്.</div><div><br /></div><div>ഓരോ പുതിയ സൂര്യൻ</div><div><br /></div><div>'ഓരോന്നിനെയും
സൃഷ്ടിച്ചിരിക്കുന്നത് ഓരോ കാര്യത്തിനാണ്. സൂര്യനും പറയാനുണ്ട് ,താൻ
സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ചില ലക്ഷ്യങ്ങൾക്കാണെന്ന്. നിങ്ങൾ എന്തിനാണ്
സൃഷ്ടിക്കപ്പെട്ടത്? നിങ്ങൾ സ്വയം ഉല്ലാസത്തിലും സന്തോഷത്തിലും നിറയ്ക്കുക
'.എല്ലാ ദിവസവും ഓരോ പുതിയ സൂര്യൻ ഉദിക്കുകയാണ്. ആ സൂര്യനെ ഉദിക്കുമ്പോൾ
തന്നെ കാണണമെന്ന് എന്നെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ അതിനായി
ത്യജിക്കണം .പുലർകാല സൂര്യൻ നമുക്കുള്ളതാണ്. അതാണ് നമ്മെ ഉണർത്തുന്നത്.
എന്നും ഈ സൂര്യൻ വന്നു പോവുകയാണ് .പ്രപഞ്ചത്തിന്റെ ഒരു ക്രമമാണത്
കാണിക്കുന്നത്. അപ്പോൾ നമുക്കും ഒരു ക്രമം വേണ്ടതല്ലേ ? വരാനിരിക്കുന്ന
സൂര്യമാരെ സ്വാഗതം ചെയ്യണം .മറഞ്ഞുപോയ സൂര്യന്മാരെ വിഷാദത്തോടെ ഓർക്കാം .</div><div><br /></div><div>'ഒരേ
നദിയിൽ നമുക്ക് രണ്ടു തവണ ഇറങ്ങാനാവില്ല' - ഒറേലിയസ് ഓർമ്മിപ്പിക്കുന്നു.
എല്ലാം മാറ്റത്തിന്റെ പാതയിലാണല്ലോ .ഒഴുകുന്ന നദി ഒരു നിമിഷത്തിലെ
അനുഭവമാണ് .മറ്റൊരു നിമിഷത്തിൽ മറ്റൊരു നദിയാണുള്ളത്. നദിയിലിറങ്ങുന്ന
നമ്മെ ഭൂതകാലം വന്നു സ്പർശിക്കുന്നു .വർത്തമാനം ആശ്ലേഷിക്കുന്നു. നദി
ഭാവിയാണ് ,അതിൽ നമ്മൾ ഇറങ്ങിയാലും ഇല്ലെങ്കിലും. അത് ഭാവിയിലേക്ക്
ഒഴുകുകയാണ്, ഭൂതകാലത്തിലേക്കെന്ന പോലെ . അതിൻ്റെയർത്ഥം ,നമ്മൾ ഓരോ നിമിഷവും
മാറുകയാണ്. പഴയ വ്യക്തിയല്ല .നമ്മുടെ മനസ്സും വ്യക്തിത്വവും പഴയതല്ല
എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു .ഈ മാറ്റം നമ്മുടെ ചിന്തയെ
സ്വാധീനിക്കുന്നു.</div><div><br /></div><div>'ഭൗതികമായതെല്ലാം പ്രാപഞ്ചിക
സാകല്യതയിലേക്ക് അപ്രത്യക്ഷമാകുകയാണ് .ആചാര ക്രമമായിട്ടുള്ളതെല്ലാം
പെട്ടെന്നു തന്നെ പ്രപഞ്ചയുക്തിയിലേക്ക് തിരിച്ചെടുക്കപ്പെടുകയാണ്. അതുപോലെ
എല്ലാത്തിന്റെയും ഓർമ്മകളും അതിവേഗം കാലത്തിൽ ആമഗ്നമാകുകയാണ്. എല്ലാം
ശാശ്വതമായ നിയമങ്ങളുടെ വലയ്ക്കുള്ളിലാണ്. ആ വലയിലെ വെറും കുമിളകളാണ് നമ്മൾ.
അതിരുവിട്ട വാശിയും സ്വാർത്ഥതയും നമ്മെ ശരിക്കും പ്രകൃതി
വിരുദ്ധരാക്കുകയാണ് .പ്രകൃതിയുടെ താളവും രാഗവും മറന്നു മറ്റൊരു താളവും
രാഗവുമാണ് തേടുന്നതെങ്കിൽ അതിൽ രോഗത്തിനുള്ള സാധ്യത നൂറു ശതമാനമാണ്.അരുചി
അപ്രിയമായിരിക്കുന്നതുപോലെ അമിത ഭോഗം അക്രമമാണ്. പ്രകൃതിയിൽ ഓർമ്മകളില്ല
.വിദ്യാഭ്യാസ സ്ഥാപനങ്ങളും സംസ്കാരവുമാണ് നമ്മെ ഓർമ്മയുള്ളവരാക്കുന്നത്.
പ്രകൃതിയിൽ എല്ലാം വിസ്മൃതാവസ്ഥയിലാണ്. കാലവും കലാവസ്തുകളും. </div><div><br /></div><div>വീണ്ടും
ഒറേലിയസ് :'എല്ലാം പരസ്പരം ഇഴചേർക്കപ്പെട്ടിരിക്കുകയാണ്. ഈ വല
പരിശുദ്ധമാണ്. ഇതിന്റെ ഒരു ഭാഗവും പരസ്പരം ബന്ധിക്കപ്പെടാതിരിക്കുന്നില്ല.
അവയെല്ലാം നിർമ്മിച്ചിരിക്കുന്നത് രമ്യതയിലാണ്. അങ്ങനെ അതെല്ലാം ചേർന്നു
ലോകമുണ്ടാക്കുന്നു. എല്ലാം ചേർന്നാണ് 'ഒരു ലോക'മുണ്ടാകുന്നത്.</div><div>അതിലെല്ലാം 'ഒരു ദൈവികത' സന്നിഹിതമായിരിക്കുന്നു .</div>
<div class="I_Z1gjdlg k_w H_7yHc p_R o_h" data-test-id="attachment-container"><div class="D_F ab_C gl_C H_6D6F"><img class="W_6D6F" data-test-id="attachment-thumbnail" src="https://apis.mail.yahoo.com/ws/v3/mailboxes/@.id==VjN-kYsg9WimXRjblqenZ8KvcwsofQ30FW816KXcJU2z3OuNfGrHq0mfT7aqsrkYfArH_tmbZU_QP6bd5QzJLzvu9w/messages/@.id==ACnYQ-00JzT1YtWs5wK_IKwPulA/content/parts/@.id==2/thumbnail?appid=YMailNorrin&size=400w&w=400&h=400" /></div></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVUX60NuqZd6RXlGA97SqYSPg3qPi5Q_kpxuqy8CZdceXSCjfncg2pQnsPgO8Fvhxh-Df79L0vQWjDbeKOSwcURjbkYsj-RRf6lYKjllmgNc7xUP9vhxhYlwVxKBTLL4oslf-wKhtTZOCUp3H5ID9IzQGtThwJKjCWhPQKUgM9bq-MXDNMvkTtzCKs/s1515/Screenshot_20220609_201049.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1515" data-original-width="1080" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVUX60NuqZd6RXlGA97SqYSPg3qPi5Q_kpxuqy8CZdceXSCjfncg2pQnsPgO8Fvhxh-Df79L0vQWjDbeKOSwcURjbkYsj-RRf6lYKjllmgNc7xUP9vhxhYlwVxKBTLL4oslf-wKhtTZOCUp3H5ID9IzQGtThwJKjCWhPQKUgM9bq-MXDNMvkTtzCKs/s320/Screenshot_20220609_201049.jpg" width="228" /></a></div><br />m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-56583962248307215152022-09-04T10:47:00.003-07:002022-09-04T10:47:58.824-07:00ദാദായിസം മുതൽ ഡാറ്റായിസം വരെ/അക്ഷരജാലകം /എം.കെ.ഹരികുമാർ <p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBo6gG0CfhGsDdleRAv_3U21oIHXrMXf8IK-3wTXsrCdpeUgo5Ev3SHk9MeeV0fPxkRDtmVjfcEW0omY8Xwlv4pdr9b0tSwyLv7nqFTKyVwO5Ru4PUkZUFYyHZxEoS-r_dewaQLMMpTamIbLoNzV0bGHTB3nNzaRnsXHs9rN65saG0freQFTSe2R24/s1280/IMG-20220725-WA0127.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1280" data-original-width="1032" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBo6gG0CfhGsDdleRAv_3U21oIHXrMXf8IK-3wTXsrCdpeUgo5Ev3SHk9MeeV0fPxkRDtmVjfcEW0omY8Xwlv4pdr9b0tSwyLv7nqFTKyVwO5Ru4PUkZUFYyHZxEoS-r_dewaQLMMpTamIbLoNzV0bGHTB3nNzaRnsXHs9rN65saG0freQFTSe2R24/s320/IMG-20220725-WA0127.jpg" width="258" /></a></div><br /><p></p><ul class="hd_n P_0 H_6D6F M_0 ir3_0 iy_h D_F ab_C" data-test-id="navigable-list" role="menubar" tabindex="0"><div class="I_ZkbNhI D_FY W_6D6F" data-test-id="message-view-body"><div class="msg-body P_wpofO mq_AS" data-test-id="message-view-body-content"><div class="jb_0 X_6MGW N_6Fd5"><div><div id="yiv3727324232"><div dir="ltr"><br /><div><br /></div><div><br /></div><div>ദാദായിസം മുതൽ ഡാറ്റായിസം വരെ</div><div><br /></div><div><br /></div><div>ഇരുപതാം
നൂറ്റാണ്ടിൻ്റെ ആദ്യപാദത്തിൽ കലാരംഗത്തുണ്ടായ വിസ്ഫാടനാത്മകമായ
പ്രതിഷേധവും ചെറുത്തുനില്പുമാണ് ദാദായിസം . വ്യവസ്ഥാപിതമായ സമൂഹത്തിന്റെ
യുക്തിയും ശാസ്ത്രവും സദാചാരവും വിധ്വംസകമായ വിധം അലങ്കോലമായിത്തീർന്നതും
മുതലാളിത്ത ലോകത്തിൻ്റെ അഭിരുചികൾ വിനാശകരമായി അധ:പതിച്ചതുമാണ്
ദാദായിസ്റ്റുകൾ ചൂണ്ടിക്കാണിച്ചത്. അതിനു പകരം അവർ എതിർപ്പിൻ്റെയും
സ്വാതന്ത്ര്യത്തിൻ്റെയും പുതിയ കല സൃഷ്ടിച്ചു. കലയിലെ ആധുനികത അതിലൂടെ
നിർവ്വചിക്കപ്പെട്ടു. ഫ്രഞ്ച് കലാകാരൻ മർസൽ ദുഷാം സ്ഥാപിച്ച 'ഫൗണ്ടെൻ' എന്ന
യൂറിനൽ പ്രതിഷേധിക്കുന്നവരുടെയും കൂട്ടുപിരിയുന്നവരുടെയും
കലാപകാരികളുടെയും കലാപ്രവർത്തനങ്ങളുടെ പ്രതീകമാകുകയായിരുന്നു.സാമ്പ്രദായിക
കലയെ അത് വെല്ലുവിളിക്കുകയും ചെറുക്കുകയും ചെയ്തു. ഡാവിഞ്ചിയുടെ
പ്രസിദ്ധമായ 'മോണാലിസ'യിൽ പോലും ദുഷാം ഇടപെട്ടു .മീശയും
കുറ്റിത്താടിയുമുള്ള മോണാലിസയെ പോസ്റ്റുകാർഡിൽ അവതരിപ്പിച്ചുകൊണ്ട് തൻ്റെ
അസംബന്ധത്തെ ദുഷാം കൂടുതൽ പ്രകോപനപരമാക്കി.</div><div><br /></div><div>ദുർഗ്രഹമായ
കലാവതരണത്തിന്റെ ന്യായീകരണം ഇതായിരുന്നു: അവർ വ്യവസ്ഥാപിത
കലാമൂല്യങ്ങളുടെയും അർത്ഥോല്പാദന രീതികളുടെയും പതിവു വഴക്കങ്ങളെ
നിരർത്ഥകമാക്കുകയും നിരസിക്കുകയും ചെയ്തുകൊണ്ട് അതിനെതിരായ ഒരു യുക്തി
കണ്ടെത്തുകയായിരുന്നു. യുക്തിയുടെയും പരിമിതിയുടെയും തടവറയിൽ നിന്ന്
സ്വാതന്ത്ര്യത്തിന്റെയും നിഷേധത്തിന്റെയും വ്യക്തിത്വത്തിന്റെയും
തലത്തിലേക്ക് കലാകാരൻ കൂടുമാറാൻ ആഗ്രഹിച്ചു.കലാകാരൻ ഒരു സാമൂഹിക
സ്ഥാപനമല്ല, എല്ലാ സ്ഥാപനങ്ങളെയും എതിർക്കന്ന ഏകാന്തശബ്ദമാണെന്ന് അവർ
വ്യാഖ്യാനിച്ചു. എന്നാൽ ദാദായിസത്തിന്റെ ആ കാലം നല്കിയ ആശയപരമായ ധ്രുവം
ഇപ്പോൾ ഒരു വശത്തേക്ക് മാറ്റപ്പെട്ടു. ന്യൂനപക്ഷത്തിൻ്റെ കലാവാസന എന്ന
നിലയിൽ അതിൻ്റെ ചലനങ്ങൾ ഇപ്പോഴുമുണ്ടാകാം. അതേസമയം ആ കലാപങ്ങൾ ,വിശാലമായ
കാലയളവിൽ കൂടുതൽ സാമാന്യവത്ക്കരിക്കപ്പെട്ടു. അന്നത്തെ കലാപങ്ങൾ ഇന്ന്
മനുഷ്യസമൂഹങ്ങളെ ,ഹൃദയങ്ങളെ ചലിപ്പിക്കാനാവാത്ത വിധം പുതിയ
സാമ്പ്രദായകത്വമായിരിക്കുന്നു.</div><div><br /></div><div>ഇപ്പോൾ
ഉപഭോക്താക്കൾ, ദാതാക്കൾ, പ്രേക്ഷകർ ,കാണികൾ ,ഗാർഹിക പ്രേക്ഷകർ തുടങ്ങിയ
പേരുകളിൽ അറിയപ്പെടുന്ന ഒരു പുതിയ വർഗ്ഗം ഉദയം ചെയ്തിരിക്കുന്നു. അവരാണ്
എല്ലാം നിയന്ത്രിക്കുന്നത് .പ്രമുഖ നരവംശശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ
നോവാ ഹരാരി ഒരു പ്രഭാഷണത്തിൽ പറഞ്ഞത് റഷ്യൻ സർക്കാർ ഔദ്യോഗികമായി
നിർദ്ദേശിച്ചാൽ പോലും ഇന്നത്തെ വിപണിയിൽ ഒരു കാർ കമ്പനിക്ക്
മുന്നേറാനാവില്ലെന്നാണ് .കാരണം, ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടണം. </div><div>സർക്കാരുകൾ
പറയുന്നതുകൊണ്ട് ഒരു സാധനവും വിറ്റുപോകില്ല. ഒരു ഭരണകൂടം കഴിക്കാൻ
നിർദ്ദേശിക്കുന്ന ബ്രെഡ് സൂപ്പർമാർക്കറ്റിൽ വൻ വിജയമാകില്ല. ഉപയോക്താക്കൾ
ഒരു സാധനം വാങ്ങുന്നതിന് ആശ്രയിക്കുന്നത് വേറെ മാനദണ്ഡങ്ങളാണ്. അവർ
പരസ്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിലും, എല്ലാ പരസ്യങ്ങളെയും
പിന്തുണയ്ക്കുന്നില്ല. അവരുടെ അഭിരുചി അതിവേഗം മാറുന്നതിനെ അവർക്കു പോലും
തടയാനാവില്ല. ഇന്ന് രാവിലെ വാങ്ങിയ ഒരു പാത്രമോ ,വസ്ത്രമോ
,വൈകുന്നേരമാകുമ്പോൾ അപ്രിയമായേക്കാം .ഫാഷൻ മാറുന്നതു മാത്രമല്ല കാരണം
,സമയത്തിൻ്റെ മൂല്യത്തിനനുസരിച്ച് കൂടുതൽ വിഭവങ്ങൾ ആസ്വദിക്കാനുള്ള
താത്പര്യമാണ് പ്രകടമാകുന്നത്. ബഹു ശതം ഉല്പന്നങ്ങൾ
വന്നുകൊണ്ടിരിക്കുകയാണ്.ഈ ഉല്പന്നങ്ങളുടെ മേലുള്ള പങ്കാളിത്തമാണ് പുതിയ
സാമൂഹികത .ഉല്പന്നവുമായുള്ള ബന്ധമാണ് ഒരുവന് അസ്തിത്വം നല്കുന്നത് എന്ന
വിചിത്ര സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ
ഹോട്ടലുകളും റെസ്റ്റോറൻ്റുകളും മത്സരിക്കുകയാണ്, പുതിയ ഐറ്റം
വിപണിയിലെത്തിക്കാൻ .സ്ഥിരം വിഭവങ്ങൾ കൊണ്ട് ഒരു റെസ്റ്റോറൻ്റിനും ഇനി
നിലനില്പില്ല.</div><div><br /></div><div>അഭിരുചിയും മാർക്കറ്റും </div><div><br /></div><div>ഹാരാരി
പറയുന്നത് ,സൗന്ദര്യത്തെ ഉപയോക്താക്കൾ നിർവ്വചിക്കുന്ന കാലം വന്നു എന്നാണ്
.കലാകാരന്മാരും എഴുത്തുകാരും കവികളും നിർവ്വചിച്ച സൗന്ദര്യത്തെ
വിദഗ്ദ്ധരായ കാണികളാണ് സ്വീകരിച്ചിരുന്നത്. കാണുന്നവൻ്റെ കണ്ണിലാണ്
സൗന്ദര്യം .അതുകൊണ്ട് കാണികളുടെ കണ്ണിനെ ആകർഷിക്കുന്നതാണ് പുതിയ വിപണി
മൂല്യം .ഉൽപ്പന്നങ്ങൾ വാങ്ങുന്നവനാണ് ഇന്നത്തെ സാംസ്കാരിക ജീവി. വില
കൊടുത്തു വാങ്ങുന്നവന് വിപണിയിൽ പദവി ലഭിക്കുന്നു. പുതിയ ഉൽപ്പന്നങ്ങളുടെ
,വിനോദങ്ങളുടെ ഉടമസ്ഥാവകാശത്തിലൂടെ സാംസ്കാരിക രംഗത്ത് അവന് കൂടുതൽ
നായകപദവി ലഭിക്കുകയാണ്. </div><div><br /></div><div>സമൂഹമാധ്യമങ്ങളുടെയും
ഗൂഗിൾ, യാഹൂ സെർച്ച് എൻജിനുകളുടെ കാലത്ത് അഭിരുചികൾ ഒരു മാർക്കറ്റ്
വിഭവമാകുന്നതാണ് നാം കാണുന്നത്. ഇതിനെ ഡാറ്റായിസം എന്നാണ് വിളിക്കുന്നത്.
എല്ലാറ്റിനെയും ഡാറ്റ നിയന്ത്രിക്കുകയാണ് .മനുഷ്യൻ ഒരു ഡാറ്റയാണ്. അവന്റെ
ഇഷ്ടങ്ങൾ മനസ്സിലാക്കുന്ന കൃത്രിമബുദ്ധികേന്ദ്രങ്ങൾ ഇൻറർനെറ്റിലുണ്ട്.
മനുഷ്യശരീരത്തിലേക്ക് കയറിവന്ന് അത് പലതും മനസ്സിലാക്കുന്നു.
വിവരവിപ്ളവത്തിനുള്ള ഒരു ഉപാധി മാത്രമാണ് മനുഷ്യൻ .ഇതുവരെ പുസ്തകം
വായിക്കുന്നത് ഒരു സ്വകാര്യ പ്രവർത്തനമായിരുന്നു. ഏത് പുസ്തകമാണ് നാം
വായിക്കുന്നതെന്ന് മറ്റുള്ളവർ അറിയാതെ നോക്കാമായിരുന്നു. ലൈബ്രറി
രജിസ്ട്രറിൽ വിവരങ്ങൾ ഉണ്ടാകാമെങ്കിലും അതൊരു പൊതുരേഖയല്ലായിരുന്നു
.എന്നാൽ ഇന്ന് പുസ്തകവായന പരസ്യമായ ഒരു രേഖയാണ് .നമ്മൾ പുസ്തകം
വായിക്കുന്നു എന്നത് ശരിയാണ് .എന്നാൽ അതിനേക്കാൾ വ്യത്യസ്തമായ വേറൊരു
വായനയും സംഭവിക്കുന്നുണ്ട്. പുസ്തകം നമ്മെ വായിക്കുകയാണ്. കിൻഡിൽ ,ആമസോൺ
,പി.ഡി.എഫ് തുടങ്ങിയ സംവിധാനങ്ങളിലൂടെ വായനക്കാരൻ പുസ്തകം ഡൗൺലോഡ് ചെയ്തു
വായിക്കുകയാണ്. അതിലൂടെ ഇന്ന് വായനക്കാരൻ്റെ അഭിരുചികൾ ആമസോണിനു ഡാറ്റയായി
ലഭിക്കുന്നു. കിൻഡിലിൽ പുസ്തകം വായിക്കുമ്പോൾ നമ്മുടെ മനോവികാരങ്ങളും
താല്പര്യങ്ങളും അത് നിരീക്ഷിച്ച് ഓർമ്മയായി ശേഖരിക്കുന്നു .നമ്മൾ എപ്പോൾ
ചിരിച്ചു ,കരഞ്ഞു, എത്ര പേജ് വായിച്ചു തുടങ്ങിയ കാര്യങ്ങൾ വരെ അത് ഓർമ്മയിൽ
സൂക്ഷിക്കുന്നു. ആമസോൺ ഉപയോക്താക്കൾ വായനയുടെ വേളയിൽ കൈമാറുന്നത്
വ്യക്തിഗതമായ ഇഷ്ടങ്ങളാണ് .അത് ആമസോണിന്റെ മെമ്മറിയിലേക്ക് പോവുകയാണ്
.നമ്മുടെ അനുവാദം അതിനു ആവശ്യമില്ല. ഏത് തരം പുസ്തകങ്ങളാണ് വായിക്കാൻ
ഇഷ്ടം, ഏതെല്ലാം പുസ്തകങ്ങൾ തിരഞ്ഞു, എത്രനേരം വായിച്ചു, ഏതു പേജിലാണ്
കൂടുതൽ സമയം ചെലവിട്ടത് തുടങ്ങിയ വിവരങ്ങളെല്ലാം അവർ ശേഖരിക്കുന്നു. ഈ
വിവരങ്ങളുടെ അടിസ്ഥാനത്തിൽ നമ്മുടെ താല്പര്യം പിടിച്ചെടുക്കാനായി അവർ
കൂടുതൽ പുസ്തകങ്ങൾ നിർദ്ദേശിക്കുന്നു. പുസ്തകം സെർച്ച് ചെയ്യുമ്പോഴും,
ഈമെയിൽ നോക്കുമ്പോഴും നമ്മുടെ താത്പര്യം അറിഞ്ഞ് അവർ വിഭവങ്ങൾ നിരത്തുകയാണ്
.</div><div><br /></div><div>മനുഷ്യൻ വെറും ഡാറ്റ</div><div><br /></div><div>ഒരു
വിപണിയിലേക്ക് നമ്മെ നയിക്കുക എന്ന ഉത്തരവാദിത്വം അവർ ഏറ്റെടുക്കുന്നു.
അവർ നമ്മുടെ മുന്നിലേക്ക് വിപണിയെ കൊണ്ടുവരികയാണ്. ആരെങ്കിലും ഒരു സൈറ്റ്
നോക്കിയാൽ ഗൂഗിൾ സെർച്ച് എഞ്ചിനുകൾ വെറുതെയിരിക്കുന്നില്ല. അവർ അതിൻ്റെ
ഡാറ്റ ശേഖരിക്കുന്നു; ഉപയോക്താവിൻ്റെ മനസ്സ് വായിക്കുന്നു. അങ്ങനെ
രഹസ്യാഭിലാഷങ്ങൾ സമാഹരിക്കുകയാണ്. പിന്നീട് അതുമായി ബന്ധമുള്ള വേറെ
സൈറ്റുകൾ പരിചയപ്പെടുത്തുന്നു .ഇമെയിലിലേക്ക് അത്തരം സൈറ്റുകൾ
എത്തിക്കുന്നു. ഈ സൈറ്റുകൾ സ്ഥിരമായി അയച്ചുതരാനുള്ള ക്രമീകരണം ചെയ്യുന്നു.
നമ്മുടെ നിഗൂഢമായ രുചികൾ തിരിച്ചറിഞ്ഞ് ഇടപെടുകയാണ് അവർ. </div><div><br /></div><div>ഫേസ്ബുക്കിൽ
നമുക്ക് ഇഷ്ടമുള്ള ഏതെങ്കിലും പാശ്ചാത്യ സൈറ്റുകൾ ലൈക്ക് ചെയ്യുകയാണെങ്കിൽ
അതിനോട് സാമ്യമുള്ളതും അതേ വിഷയങ്ങളുമായി ബന്ധമുള്ളതുമായ ധാരാളം പേജുകൾ
അവർ നമ്മുടെ മുമ്പിലേക്ക് നിരത്തുന്നു.നമ്മുടെ മനസ്സും വികാരവും
വായിച്ചുകൊണ്ടുള്ള ഒരു പെരുമാറ്റമാണ് അവരിൽ നിന്നുണ്ടാകുന്നത്. ഇതാനായി
ഉപയോക്താവിൻ്റെ ഫോട്ടോ സ്കാൻ ചെയ്ത് ഫേയ്സ് പ്രിൻ്റായി സൂക്ഷിക്കുന്നു.
ഫോട്ടോ റികഗ്നിഷൻ സിസ്റ്റം എന്നാണ് ഇതിൻ്റെ പേര്. ഒരുവൻ നെറ്റ്
തുറക്കുന്നതോടെ ഫോട്ടോയുടെ ഫേസ്പ്രിൻ്റ് വച്ച് ഒത്തു നോക്കി അവൻ്റെ നെറ്റ്
ജീവിതചരിത്രം ചികഞ്ഞ് താത്പര്യങ്ങൾ കണ്ടുപിടിക്കുന്നു. ഈമെയിലിലേക്ക്
അത്തരം സൈറ്റുകൾ സ്ഥിരമായി അയച്ചു തരാനുള്ള ക്രമീകരണം ചെയ്യുന്നു. നമ്മുടെ
നിഗൂഢമായ രുചികൾ അനുസരിച്ച് നമ്മെ 'സഹായിക്കുക'യാണ് അവർ. ലോകത്തിൽ നല്ലൊരു
പങ്ക് ആളുകളുടെയും മുഖം ഇൻറർനെറ്റിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
സമൂഹമാധ്യമത്തിൽ ഒരാൾ നിക്ഷേപിക്കുന്ന സ്വന്തം ഫോട്ടോകൾ ഡിറ്റയായി
സൂക്ഷിക്കപ്പെടുകയാണ്.</div><div><br /></div><div>ഇത്
ഒരു വ്യക്തി എന്ന നിലയിൽ നമ്മെ ഇൻറർനെറ്റിൽ തിരയാനുള്ള സാഹചര്യമാണ്
ഒരുക്കുന്നത്. സ്വകാര്യത ഇല്ലാതാവുകയാണ്. വ്യക്തി ഒരു തുറന്ന വിഭവമായി
മാറുന്നു. അത് അവിടെ മായാതെ അവശേഷിക്കുകയാണ്. ആൾക്കൂട്ടത്തിലാണ്
നിൽക്കുന്നതെങ്കിലും നമ്മുടെ മുഖം ഇൻ്റർനെറ്റിൽ ചരിത്രരേഖയായി
കണ്ടെത്തപ്പെടുന്നു. ഇത് ഉപയോക്താക്കളുടെ കാലമാകയാൽ ,എല്ലാ വിവരങ്ങളും
ഡേറ്റയായി കൈമാറ്റം ചെയ്യേണ്ടി വരുന്നുണ്ട് .ഒരു സ്ഥാപനത്തിൽ ചെല്ലുന്നതോടെ
സന്ദർശകൻ്റെ മുഖം നഷ്ടപ്പെടുകയാണ്. കാരണം ,സിസിടിവി ക്യാമറയിൽ മുഖം
പതിയുകയാണ് .മൊബൈൽ ഫോൺ ഉപയോഗിച്ച് പരമാവധി ആനന്ദം നേടാം; ഇതിനു നാം
കൊടുക്കേണ്ട വില സ്വകാര്യത എന്ന മൂല്യമാണ്.</div><div>ഫോട്ടോകൾ,
സന്ദേശങ്ങൾ തുടങ്ങിയവ നമ്മെക്കുറിച്ചുള്ള വിവരങ്ങളുടെ ഡാറ്റയായി
മറ്റൊരിടത്തേക്ക് പോകുന്നു. ഓരോരുത്തരുടെയും ഇഷ്ടങ്ങൾ, അഭിനിവേശങ്ങൾ
അനുസരിച്ച് ഏത് വസ്തുവിൻ്റെ ഉപയോക്താവാക്കാമെന്ന് അൽഗോരിതം തീരുമാനിക്കും.</div><div><br /></div><div>സെക്സ് സ്വന്തം ഇഷ്ടം </div><div><br /></div><div>പുതിയ
ധ്രുവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. രാമപുരത്ത് വാര്യരുടെയോ,
വെണ്ണിക്കുളത്തിൻ്റെയോ നിരണം കവികളുടെയോ സൗന്ദര്യസങ്കല്പമല്ല ഇന്ന്
ഡാറ്റയിൽ ആധിപത്യം നേടുന്നത്; ബഹുസ്വരതയാണുള്ളത്. പലരും പലതാണ് എന്ന
തരത്തിൽ പല ധ്രുവങ്ങൾ ഉണ്ടാകുകയാണ്. ഒരു കാലത്ത് സെക്സിനെപ്പറ്റി പറയാൻ
പോലും അവകാശമില്ലായിരുന്നു.സെക്സ് അധികാരിവർഗത്തിൻ്റെ കൈയിലായിരുന്നു.
പിന്നീട് സമൂഹം അതിന്റെ ആധികാരികവക്താവായി. സെക്സ് ഒരു
സാമൂഹികഉല്പന്നമായിരുന്നു. ഇപ്പോൾ സെക്സ് എന്ന അനുഭവം
വികേന്ദ്രീകരിച്ചിരിക്കുകയാണ്. സ്വവർഗരതിയും ലിംഗമാറ്റ ശസ്ത്രക്രിയ
ചെയ്തവരുടെ രതിയും </div><div>ഉഭയലൈംഗികതയും ഇന്നു രാഷ്ട്രങ്ങൾ
പോലും അംഗീകരിച്ചു കഴിഞ്ഞു. ലൈംഗികത ഒരു സാമൂഹ്യനിർമ്മിതിയല്ല, ഇപ്പോൾ.
സമൂഹത്തിൻ്റെ ആജ്ഞയും ശാസനയുമനുസരിച്ച് മാത്രമാണ് ലൈംഗികത നിലനിർത്തേണ്ടത്
എന്ന സങ്കല്പം തകർന്നു. ഇപ്പോൾ വ്യക്തികളാണ് അത് തീരുമാനിക്കുന്നത്.
സ്വന്തം ഇഷ്ടമാണ് സെക്സ് .അതിൽ ലിംഗം, വർഗ്ഗം എന്നിങ്ങനെയുള്ള തരംതിരിവുകൾ
വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. പെണ്ണായി ജനിച്ച വ്യക്തിയിൽ
പുരുഷത്വമാണുള്ളതെങ്കിൽ അയാൾക്ക് സ്ത്രീയെ തന്നെ വിവാഹം കഴിക്കാം .അതേസമയം
വിവാഹം ആ വ്യക്തിയുടെ പുരുഷപ്രേമം അവസാനിപ്പിക്കുന്നുമില്ല. </div><div><br /></div><div>ലൈംഗികമാറ്റ
ശാസ്ത്രക്രിയ , അവയവമാറ്റ ശാസ്ത്രക്രിയ തുടങ്ങിയ വൈദ്യശാസ്ത്ര
കണ്ടുപിടിത്തങ്ങൾ പുതിയൊരു പരിപ്രേക്ഷ്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കാല്പനികത മാറുകയും അതികാല്പനികതയുടെ വ്യക്തിഗത ലോകങ്ങൾ ഉണ്ടാകുകയും
ചെയ്തിരിക്കുന്നു. യാഥാർത്ഥ്യത്തെ തന്നെ പുതിയ കവിതയാക്കിയ
കണ്ടുപിടിത്തമാണിത്. മനുഷ്യശരീരമാണ് മാജിക്കൽ റിയലിസം. അവിശ്വസനീയമായ അതിശയ
യാഥാർത്ഥ്യമാണ് ശരീരം. മനുഷ്യൻ സ്വന്തം ശരീരത്തിൽ തന്നെ വേറൊരാളാകുന്നു.
സ്വന്തം ശരീരത്തിലേക്ക് പരകായപ്രവേശം നടത്തുന്നു. സ്വയം എങ്ങനെ ഭാവന
ചെയ്യുന്നു ,വികാരം കൊള്ളുന്നു എന്നതിനനുസരിച്ച് ലിംഗപരമായ ജീവിതം
തിരഞ്ഞെടുക്കാം .ഈ പ്രക്രിയയിലൂടെ കഴിഞ്ഞ നൂറ്റാണ്ടിലെ സമസ്യയായിരുന്ന
ജാതി, മത, രാഷ്ട്രീയ സ്വത്വങ്ങൾ ഇല്ലാതാവുകയാണ് .</div><div><br /></div><div>സ്വത്വം പ്രാകൃത ആശയം </div><div><br /></div><div>സ്വത്വം
ഒരു പ്രാകൃത ആശയമാണിന്ന്. അതുകൊണ്ടാണ് ആ പ്രാചീനമായ സ്വത്വം
പുനരുജ്ജീവിപ്പിക്കുന്നതിനായി ഭീകരപ്രവർത്തനം ഉണ്ടാകുന്നത്. ഇന്ന്
വ്യക്തികൾ അവരെ കാലത്തിനനുസരിച്ച് മാറ്റി പണിയുകയാണ്. സംസ്കാരത്തെ
വ്യക്തിയും വൈദ്യശാസ്ത്രവും ചേർന്ന് നിർവ്വചിക്കുകയാണ്. ശസ്ത്രക്രിയയിലൂടെ
ഒരാൾക്ക് ഇഷ്ടപ്പെട്ട വ്യക്തിത്വം നേടാം ,ഉപേക്ഷിക്കാം. അയാൾക്ക്
അല്ലെങ്കിൽ അവൾക്ക് പാരമ്പര്യത്തിലൂടെ അടിച്ചേൽപ്പിക്കപ്പെട്ട ലിംഗസ്വത്വമോ
,ജാതിസ്വത്വമോ നിരാകരിക്കാവുന്നതാണ് .മനുഷ്യൻ ഒരു പ്രാപഞ്ചിക
ജീവിയാവുകയാണിവിടെ. ഏതു പുസ്തകം വായിക്കണമെന്ന് ശഠിക്കുന്ന അധികാരത്തെയോ,
യൂണിവേഴ്സിറ്റിയെയോ നിരാകരിക്കാൻ കഴിയുന്നിടത്താണ് എൽ.ജി.ബി.ടി
സമൂഹത്തിന്റെ അസ്തിത്വപ്രശ്നങ്ങൾ ഉത്ഭവിക്കുന്നത്.(എൽ.ജി.ബി.ടി
:സ്വവർഗരതിയിൽ താത്പര്യമുള്ളവളെ ലെസ്ബിയൻ എന്നും സ്വവർഗരതിയിൽ
താത്പര്യമുള്ളവനെ ഗേ എന്നും ആണിലും പെണ്ണിലും ലൈംഗിക താത്പര്യമുള്ളവരെ
ബൈസെക്ഷ്വൽ എന്നും ഭിന്നലൈഗികതയുള്ളവരെ ട്രാൻസ്ജെൻഡർ എന്നും
വിളിക്കുന്നു).വ്യക്തികൾ അവരുടെ ലൈംഗികപ്രശ്നങ്ങൾ തിരഞ്ഞെടുക്കുകയാണ് .ഒരു
പെണ്ണായിട്ടോ ആണായിട്ടോ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് ഒരുവളുടെ
അല്ലെങ്കിൽ ഒരുവൻ്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാകുന്നതോടെ പരമ്പരാഗത
സ്വത്വങ്ങൾ അസ്തമിക്കുകയാണ്.</div><div><br /></div><div>സാഹിത്യരചനയിലോ
,ചിത്രരചനയിലോ അനുഭവിക്കുന്ന അദമ്യമായ ഒരു വികാരമുണ്ടല്ലോ; പ്രമുഖ കവി
റെയ്നർ റിൽക്കെ പറയുന്നുണ്ട് ,നമ്മ എഴുതുന്നതിൽ നിന്ന് ആരെങ്കിലും
വിലക്കുകയാണെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമോയെന്ന് സ്വയം
കുമ്പസാരിക്കണമെന്ന്. അത്രയും തീവ്രമായാണ് അദ്ദേഹം സാഹിത്യരചനയെ കാണുന്നത്.
എഴുതാനായില്ലെങ്കിൽ മരിക്കുക തന്നെ. അതുപോലൊരു വികാരമാണ് ഇപ്പോൾ
ലിംഗത്തിൻ്റെ തിരഞ്ഞെടുപ്പിലും ലൈംഗിക ജീവിതത്തിലും പ്രകടമാകുന്നത് .ഈ
സന്ദർഭത്തിൽ പുതിയ എഴുത്തുകാരനു എന്താണ് പറയാനുള്ളത്? ഡാറ്റയുടെയും
അൽഗോരിതത്തിൻ്റെയും ഇടയിൽപ്പെട്ട സ്വതന്ത്രനായ ,അല്ലെങ്കിൽ ഏത് നിമിഷവും
ഹാക്ക് ചെയ്യപ്പെടാവുന്ന സ്വാതന്ത്ര്യത്തിന്റെ അവസ്ഥയെ കൊണ്ടുനടക്കുന്ന ഒരു
മനുഷ്യനെ തുറന്നുകാണിക്കാനാണ് എഴുതേണ്ടത്.</div><div><br /></div><div>മനുഷ്യാവസ്ഥയിലേക്ക്
കടന്നു ചെല്ലാൻ ഇപ്പോൾ പുതിയ വഴികൾ ലഭിച്ചിരിക്കുന്നു. പുതിയതായി
രൂപപ്പെട്ട ധ്രുവങ്ങൾ അതിനെതിരാണ്. ഫ്രഞ്ച് നോവലിസ്റ്റ് സാർത്ര് 'നോസിയ'
എന്ന നോവലിൽ എഴുതുന്നുണ്ട് , ജീവിതത്തിന് പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല
;അർത്ഥമുണ്ടാക്കേണ്ടത് നിങ്ങളാണ് .മൂല്യമൊന്നുമില്ല. എന്നാൽ നിങ്ങൾ
തിരഞ്ഞെടുക്കുന്നതിൻ്റെ അർത്ഥമാണ് പ്രധാനമെന്ന്. എഴുത്തുകാരനു
ഡാറ്റായിസത്തിൻ്റെ കാലത്ത് പുതിയ വിഷയങ്ങളുണ്ടാവണം .ജീവിച്ചിരിക്കുന്നു
എന്ന അനുഭവത്തിന് ഇന്നൊരു ഡാറ്റാജീവിതം കൂടിയുണ്ട്. ഭാവിയിൽ എതിരാളുടെയും
കൃത്രിമ ഡിജിറ്റൽ ലൈഫ് സൃഷ്ടിക്കപ്പെട്ടേക്കാം. എന്നാൽ മരിച്ചവർക്ക് വലിയ
സുരക്ഷിതത്വമുണ്ട് .തോപ്പിൽ ഭാസിയുടെയോ, എസ്.എൽ പുരത്തിൻ്റെയോ വാട്സപ്പ്
ഹിസ്റ്ററി ഒരു കമ്പനിയുടെയും ആർക്കീവിൽ ഇല്ലല്ലോ .</div>
</div><br />
</div></div></div></div><div class="jb_0 X_6MGW N_6Fd5"></div></div><div class="H_7jIs D_F ab_C Q_69H5 E_36RhU" data-test-id="toolbar-hover-area"><div class="D_F W_6D6F r_BN gl_C" data-test-id="card-toolbar"><span class="em_N en_N"></span><div class="D_F ab_C en_0 b_Z14vXdP e_3mS2U I_ZkbNhI P_Z1otBpf"><ul class="hd_n P_0 H_6D6F M_0 ir3_0 iy_h D_F ab_C" data-test-id="navigable-list" role="menubar" tabindex="0"><li class="G_e p_R" role="menuitem"><span class="r_P D_F M_1Eu5U7 cdPFi_Z1oI2WW cdPFi4_Z29WjXl rtlR_h_2gl0WC"></span><br /></li></ul></div></div></div><li class="G_e p_R" role="menuitem"><span class="r_P D_F M_1Eu5U7 cdPFi_Z1oI2WW cdPFi4_Z29WjXl rtlR_h_2gl0WC"></span><br /></li><li class="G_e p_R" role="menuitem"><span class="r_P D_F M_1Eu5U7 cdPFi_Z1oI2WW cdPFi4_Z29WjXl rtlR_h_2gl0WC"></span><br /></li></ul>m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0tag:blogger.com,1999:blog-245620699433735890.post-85373391811886269792022-09-04T10:46:00.001-07:002022-09-04T10:46:06.208-07:00കഥയുടെ ദൈവശാസ്ത്രം /അക്ഷരജാലകം /.കെ.ഹരികുമാർ <p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMgw6H34Xmzl_1FEJEnZCmzthb--N3MDLyso5v3CtW_8APBd7uUU0tiaQsYhAOpXB_SDPD1iVSQBRRjFZWI2His6Lp-puWs71hCq9nxAqHgdGC2L92Sjxmf1s3gjdcMTLdwz1-KLJZqQP8t3YGr96QhaigZJT1w_bldulCYHhdfiQvYKB0JzegygzU/s2963/IMG_20220301_170225.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="2963" data-original-width="2399" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMgw6H34Xmzl_1FEJEnZCmzthb--N3MDLyso5v3CtW_8APBd7uUU0tiaQsYhAOpXB_SDPD1iVSQBRRjFZWI2His6Lp-puWs71hCq9nxAqHgdGC2L92Sjxmf1s3gjdcMTLdwz1-KLJZqQP8t3YGr96QhaigZJT1w_bldulCYHhdfiQvYKB0JzegygzU/s320/IMG_20220301_170225.jpg" width="259" /></a></div><br /><p></p><div class="msg-body P_wpofO mq_AS" data-test-id="message-view-body-content"><div class="jb_0 X_6MGW N_6Fd5"><div><div id="yiv7801527331"><div dir="ltr"><br /><div><b>കഥയുടെ ദൈവശാസ്ത്രം </b></div><div><br /></div><div>ഒരു
നാടകത്തിൻ്റെ ഗദ്യാഖ്യാനമല്ല കഥ; അങ്ങനെ കരുതുന്നവർ ഏറുകയാണ്. സിനിമയുടെ
സ്വാധീനമാണ് ഇപ്പോൾ സാഹിത്യത്തിലുള്ളത്. കഴിഞ്ഞ ഒരു ദശകത്തിനു മുമ്പ്
ആരംഭിച്ച നവതരംഗം മലയാളസിനിമയിൽ നവറിയലിസത്തിൻ്റെ ഒരു പരിവേഷം
സൃഷ്ടിച്ചതോർക്കുമല്ലോ .അത് പ്രാദേശിക ജീവിതത്തിൻ്റെ അടരുകൾ തിരയുന്ന
ഉത്തരാധുനിക സമീപനമായിരുന്നു. ഏതൊരു വ്യക്തിയുടെ ജീവിതത്തിനും
ആഖ്യാനമാകാനുള്ള സ്വാതന്ത്ര്യമുണ്ട്; ഏത് വ്യക്തിക്കും ആത്മകഥയുള്ളതു പോലെ.
അതിനപ്പുറം അതിനു മറ്റു മൂല്യങ്ങളില്ല. ഒരു ദൃശ്യവത്കരണ സാധ്യതയാണത്.
ഉറുമ്പുകൾ ഉറങ്ങാറില്ല,ആമേൻ, ഈ അടുത്തകാലത്ത്, ഡാർവിൻ്റെ പരിണാമം
തുടങ്ങിയ സിനിമകൾ ഉദാഹരണം. യഥാർത്ഥ സംഭവങ്ങളെ കാല്പനികതയോ ,സംഗീതമോ,
അലങ്കാരമോ ഇല്ലാതെ വരച്ചു കാണിച്ച ഇത്തരം സിനിമകൾ കഥപറച്ചിലിൽ വേഗത
പ്രകടിപ്പിക്കുകയും ചെയ്തു. </div><div><br /></div><div>ഇതു
മലയാളകഥയെയും സ്വാധീനിച്ചു. നവസിനിമകളിലെ തെറികൾ കഥകളിലും കടന്നുവന്നത്
സ്വാഭാവികം. അശ്ലീല സംഭാഷണങ്ങൾ യഥേഷ്ടം ഉപയോഗിക്കുന്നത്
സ്വാതന്ത്ര്യമാണെന്നോ സർഗാത്മകതയാണെന്നോ തെറ്റിദ്ധരിച്ച കഥാകൃത്തുക്കൾ
മനുഷ്യൻ്റെ ജീവിതം ഇത്രയേയുള്ളൂ എന്ന് ഉപസംഹരിച്ചു. ഈ ഉപരിതല റിയലിസം
തിയേറ്ററിൽ കാഴ്ചയുടെ എഫക്ട് സൃഷ്ടിച്ചുവെങ്കിലും കഥാസാഹിത്യത്തിൽ
വേരുപിടിച്ചില്ല .പലരും നാട്ടുവാർത്തമാനങ്ങളും സംഭവങ്ങളും നീട്ടിയെഴുതി
കഥയെ പുറംഘടന മാത്രമാക്കി. നാടകത്തിൻ്റെ കഥാസംഗ്രഹം ഗദ്യത്തിൽ ആഖ്യാനം
ചെയ്യുന്നതിനപ്പുറം ഇന്നും കഥകളിൽ നിന്ന് വായനക്കാരന് ഒന്നും
ലഭിക്കുന്നില്ല. ഭാഷയുടെ മുന്നാം കണ്ണ് ഇല്ലാതായി എന്നു പറയാം. നവതരംഗ
സിനിമയുടെ പ്രലോഭനങ്ങൾക്ക് പിന്നാലെ സിനിമാരംഗത്തേക്ക് പോയ
കഥാകൃത്തുക്കളുമുണ്ടായി. </div><div>അവർക്ക് സിനിമയെയും കഥയെയും വേർതിരിച്ചു മനസ്സിലാക്കാൻ കഴിഞ്ഞതുമില്ല .</div><div><br /></div><div>എന്നാൽ
ചെറുകഥയുടെ സർഗ്ഗാത്മകമായ ഔന്നത്യം ഇതിനും എത്രയോ അപ്പുറമാണ് .കഥയുടെ
ക്രാഫ്റ്റ് സാഹിത്യത്തിൻ്റെ മഹത്തായ ഒരു കണ്ടുപിടിത്തമാണ്.
ഇതിഹാസകാവ്യങ്ങളുടെയും സ്ഥൂല വിവരണങ്ങളടങ്ങിയ നോവലുകളുടെയും ഇടയിൽ
അനുവാചകന് ഏകാന്തതയിൽ അവനോട് തന്നെ സംവേദനം ചെയ്യാൻ, സ്വന്തം മനസ്സിൻ്റെ
തനിച്ചാകലിലേക്ക് പിൻവലിയാൻ സഹായിക്കുന്ന എത്രയോ കഥകൾ കഴിഞ്ഞ
നൂറ്റാണ്ടിലുണ്ടായി. ഫ്രാൻസ് കാഫ്ക (1883-1924),ലൂയി ബോർഹസ് (1899-1986)
തുടങ്ങിയവർ ചെറുകഥയിൽ കണ്ടുപിടിച്ച ഒരു പുതിയ രൂപമുണ്ട്. അത്
ഡി.എച്ച്.ലോറൻസ് (1885-1930),ഹെമിങ്ങ്വേ (1899-1961) എന്നിവരുടെ
കഥാഖ്യാനരീതികളിൽ നിന്ന് വ്യത്യസ്തമാണ് .കഥയെന്ന മാധ്യമത്തിന്റെ സൂക്ഷ്മവും
ഗഹനവുമായ ഇടങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന ചിന്തയാണ് ബോർഹസിനെയും കാഫ്കയെയും
നയിച്ചത്. അവർ സാഹിത്യം എന്ന നിലയിൽ കഥയെ മുന്നോട്ടുകൊണ്ടുപോയി.നോവലിസ്റ്റുകൾ
കഥയും എഴുതുമെന്ന പൊതുതത്വത്തെ അനുകരിക്കുകയായിരുന്നില്ല അവർ .ബോർഹസ് നോവൽ
എഴുതിയില്ല .തനിക്ക് നോവൽ പോലെ ദീർഘമായി പറയാൻ ഒന്നുമില്ലെന്നും താൻ
നോവലുകൾ വായിക്കാറില്ലെന്നും ബോർഹസ് പറഞ്ഞിട്ടുണ്ട്. </div><div><br /></div><div>നമ്മൾ തന്നെ ഭാവന</div><div><br /></div><div>കാഫ്ക
നോവലുകൾ എഴുതിയെങ്കിലും അതിൽ അദ്ദേഹത്തിന് വലിയ വിശ്വാസമുണ്ടായിരുന്നില്ല.
അത് പ്രസിദ്ധീകരിക്കുന്നതിലും താൽപര്യം കുറവായിരുന്നു. കഥകളാണ് അദ്ദേഹത്തെ
നയിച്ചത്. മെറ്റാമോർഫോസിസ്, ദ് ഹംഗർ ആർട്ടിസ്റ്റ് ,ജോസഫൈൻ ദ് സിംഗർ ഓർ ദ്
മൗസ്ഫോക്ക് എന്നീ കഥകൾ എഴുതിയ കാഫ്ക ഒരു ഏകാന്ത ഗോപുരമായി നിൽക്കുകയാണ്. കഥ
എന്ന മാധ്യമത്തിലേക്ക് അനൈഹികമായ പ്രകാശം പരത്തിയ കഥാകൃത്താണദ്ദേഹം
.ബോർഹസ് ആ ശാഖയ്ക്ക് ധിഷണാപരവും മനുഷ്യാസ്തിത്വപരവുമായ കനം നല്കുകയാണ്
ചെയ്തത് .നമ്മുടെ ഭാഷയിൽ കഥയെ രൂപപരമായി പുനരവതരിപ്പിക്കാനും
നവീകരിക്കാനുമുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. കാക്കനാടൻ്റെ ' മഴയുടെ
ജ്വാലകൾ ,വി.പി .ശിവകുമാറിൻ്റെ ,മൂന്നു കഥാപാത്രങ്ങൾ ,ഒ.വി.വിജയൻ്റെ
മറുകുകൾ ,യു.പി, ജയരാജിൻ്റെ മഞ്ഞ് തുടങ്ങിയ കഥകൾ നമ്മുടെ ഭാഷയ്ക്ക്
ധ്യാനാത്മക, സൗന്ദര്യാത്മക ഗഹനതകൾ സംഭാവന ചെയ്തു. </div><div>ചെറുകഥയുടെ
ദൈവശാസ്ത്രം ജീവിതത്തിൻ്റെ വൈയക്തികമായ സൗന്ദര്യാന്വേഷണമാണ്. അതിൽ ഒരു
കഥാകൃത്ത് തന്നെക്കുറിച്ച് സമൂഹത്തിനുള്ള കാഴ്ചപ്പാടുകളെ അംഗീകരിച്ചു
കൊടുക്കുകയല്ല ചെയ്യുന്നത്. തൻ്റെ ഏകാന്തമായ വെളിപാടുകൾക്ക് വേണ്ടി യുദ്ധം
ചെയ്യാനും വേഷം മാറാനും കഥാകൃത്ത് ഒരുമ്പെടുന്നു. കലാനുഭവം
ജീവിതത്തിനുള്ളിലേക്ക് പ്രവേശിക്കുകയാണ്; സമൂഹത്തിൻ്റെ നിർമ്മിതിയല്ല
അത്. </div><div><br /></div><div>ഭാവന ഒരു
രക്ഷപ്പെടലല്ല ;അത് സത്യമാണ്. അതുകൊണ്ടാണ് ഇംഗ്ലീഷ് കവി വില്യം ബ്ളേക്ക്
പറഞ്ഞത് ഭാവന മനുഷ്യൻ്റെ അസ്തിത്വം തന്നെയാണെന്ന്. എഴുതപ്പെടാത്ത
കഥകളെക്കുറിച്ചുള്ള വിവരണത്തിലൂടെ കഥ സൃഷ്ടിക്കാമെന്ന് തെളിയിച്ച ബോർഹസ്
കഥയെഴുതാൻ ഭാവന അത്യാവശ്യമാണെന്ന് വിശ്വസിച്ചു. എന്നാൽ ഈ ഭാവന
മനുഷ്യാസ്തിത്വത്തിന്റെ ഒരു തലമാണ്. അസ്തിത്വം അതിൽ നിന്ന് ഒഴിഞ്ഞല്ല
അനുഭവിക്കപ്പെടുന്നത്. നമ്മുടെ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്
അപക്വമാണെങ്കിലും ഭാവനകൊണ്ട് നമ്മളത് നികത്തുന്നു. യാത്രയിൽ തൊട്ടടുത്ത
സീറ്റിലിരിക്കുന്ന ഒരു മനുഷ്യനെ പതിവുപോലെ നമ്മൾ അവഗണിക്കുമായിരിക്കും;
എന്നാൽ ആ വ്യക്തി നമ്മുടെ ഏറ്റവും അടുത്ത ബന്ധുവാണെന്ന്
തിരിച്ചറിയപ്പെടുകയാണെങ്കിൽ ഭാവന അവിടെ പ്രവർത്തിച്ചു തുടങ്ങും. ചിന്തകളും
അനുഭവങ്ങളും ഓർമ്മകളും ചേർന്ന് അസ്തിത്വത്തെക്കുറിച്ച് പലതും
കെട്ടിപ്പൊക്കും.നമ്മെ ജീവിപ്പിക്കുന്നത് ഈ സങ്കല്പങ്ങളാണ്.</div><div><br /></div><div>ദസ്തയെവ്സ്കിയുടെ
'ദ് പെസൻ്റ് മാരെ 'എന്ന കഥയിൽ ജയിലിൽ കിടക്കുന്ന ഒരാളുടെ അനുഭവമാണ്
അവതരിപ്പിച്ചിട്ടുള്ളത്. ഇത് ദസ്തയെവ്സ്കിയുടെ തന്നെ
ആത്മാനുഭവങ്ങളാണ്.'മരിച്ചവരുടെ വീട് 'എന്ന കഥയിൽ ഭാര്യയെ
കൊലപ്പെടുത്തിയിട്ട് ജയിലിൽ പോയ ഒരുവൻ്റെ അനുഭവമാണ് എഴുതിയത്. ആ കഥ വായിച്ച
പലരും താൻ ജയിലിൽ പോയത് സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയത് കൊണ്ടാണെന്ന്
വിശ്വസിക്കുന്നതായി അതിൽ തമാശ രൂപത്തിൽ അദ്ദേഹം പരാമർശിക്കുന്നുണ്ട്.
എന്നാൽ തടവറയിൽ കിടക്കുന്ന ഒരുവനു എന്താണ് സ്വന്തമായുള്ളത്? ഓർമ്മകളാണ്
.നിശ്ചയമായും അത് ശൂന്യതയിലേക്ക് ഇറങ്ങി വരുന്ന മേഘത്തുണ്ടുകളാണ്. ജീവിതം
വീണ്ടും തന്റെ മുന്നിലേക്ക് വരുന്നതുപോലെ തോന്നുകയാണ് കഥാകൃത്തിനു . </div><div><br /></div><div>ഓർമ്മകൾക്ക് ജീവൻ </div><div><br /></div><div>ജയിലിലായിരുന്ന
നാലു വർഷങ്ങളിൽ, ഓർമ്മകളിലാണ് ദസ്തയെവ്സ്കി അഭയം തേടിയത്.
ഓർമ്മകളില്ലായിരുന്നെങ്കിൽ മരിച്ചുപോകുമായിരുന്നു . ഈ ഓർമ്മകളെ അദ്ദേഹം
തേടിച്ചെല്ലുകയായിരുന്നില്ല .അതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ഓർമ്മകൾ
സ്വയം പുറപ്പെട്ടു വന്നതായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഓർമ്മയുടെ
ഒരു വനാന്തരത്തിലേക്ക് എത്തിച്ചേരുക .നിസ്സാരമായ ഒരു
കാര്യത്തെക്കുറിച്ചുള്ള ചിന്തയിൽ നിന്നാവും തുടക്കം.സാവധാനം അത് രക്തവും
മാംസവുമുള്ള ഒരു ജീവിതത്തിന്റെ ഹൃദയസ്പന്ദനമായി രൂപാന്തരപ്പെടും. അതിൽ
പിടിച്ചു കയറി മുന്നോട്ട് പോകുന്നത് എത്ര ആശ്വാസകരമാണ്! .അവിടെയും
അവസാനിക്കുന്നില്ല; തൻ്റെ തന്നെ ജീവിതത്തെ ആ മനുഷ്യൻ പുതുതായി കാണാൻ
തുടങ്ങും. തനിക്ക് പോലും അപ്രാപ്യമായിരുന്ന നിർണയങ്ങളും കണ്ടെത്തലുകളുമാവും
ആ ഓർമ്മകളുടെ അവസാനം പ്രത്യക്ഷപ്പെടുക .ജീവിതത്തെ പുതുതായി
വീക്ഷിക്കുന്നതിന്റെ ഒരു സമാധാനമാണ് അതിൽ നിന്ന് ലഭിക്കുക .</div><div><br /></div><div>ജീവിതത്തിലെ
സംഭവങ്ങളുടെ അർത്ഥം എന്താണെന്ന് മനസ്സിലാകുന്നത് അത് യഥാർത്ഥത്തിൽ നടന്ന
കാലത്തായിരിക്കണമെന്നില്ല; പിന്നീട് അതിനെക്കുറിച്ച് ഓർക്കുമ്പോഴാണ്.</div><div>മറ്റൊരു
രീതിയിൽ ജീവിതത്തെ ഭാവന ചെയ്യുകയാണ്: അത് പക്ഷേ, ഭാവന മാത്രമല്ല ,ജീവിതം
തന്നെയാണ്. വേറൊരു രീതിയിൽ ജീവിച്ചു എന്നു തിരിച്ചറിയുന്ന
നിമിഷമാണത്.ഇതെല്ലാം കഥയിൽ പരീക്ഷിച്ചു വിജയിപ്പിച്ച കാര്യങ്ങളാണ്. ഒൻപതു
വയസിൽ സംഭവിച്ച ഒരു കാര്യം, ജയിലിൽ കിടന്നുകൊണ്ട് ആലോചിച്ചപ്പോൾ
മറ്റൊന്നായി മാറി. ജീവിതം ഇങ്ങനെയാണ് ഭാവനയിലൂടെ മാറുന്നത് .</div><div><br /></div><div>ക്രൂരതയുടെ രുചി </div><div><br /></div><div>ബോർഹസിൻ്റെ
ഒരു കഥയെക്കുറിച്ച് ഇവിടെ പറയാതിരിക്കാനാവില്ല .1946 ൽ എഴുതുകയും 'എൽ
അലെഫ്' എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തുകയും ചെയ്ത കഥയാണത്. അതിന്റെ പേര്
ഡൂറ്റ്ഷസ് റെക്വിം (മരിച്ചവർക്കു വേണ്ടിയുള്ള ജർമൻകാരുടെ കൂദാശ)എന്നാണ്.
വധശിക്ഷ കാത്ത് തടവറയിൽ കഴിയുന്ന സുർ ലിൻഡെ എന്ന സൈനികോദ്യോഗസ്ഥന്റെ
വിചാരങ്ങളാണ് ഈ കഥയിലുള്ളത്. അയാൾ മരണം കാത്തു കഴിയുകയാണ്. നാസി സംഘത്തിൽ
ചേർന്ന്, ഒരു കുറ്റവും ചെയ്യാത്ത കവികളെയും ബുദ്ധിജീവികളെയും ശത്രുക്കളെയും
ഒട്ടും ദയമില്ലാതെ കൊന്നുതള്ളിയ ക്രൂരനാണയാൾ. കൊന്ന ശേഷം അതിനെ
തത്ത്വശാസ്ത്രവൽക്കരിക്കുന്നത് അയാളുടെ ശീലമാണ്. </div><div>അയാൾ
തന്നിൽ ആളിക്കത്തിയ ക്രൂരതയ്ക്ക് വേണ്ടിയാണ് എല്ലാത്തിനെയും തകർത്തത്.
എന്നാൽ ആക്രമണത്തിനിടയിൽ അയാളുടെ കാലില് എതിർശക്തികളുടെ വെടിയുണ്ട
പാഞ്ഞുകയറി. ആശുപത്രിയിൽ വച്ച് അയാൾക്ക് കാൽമുറിച്ചു മാറ്റേണ്ടി വന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പിടിയിലായ അയാൾ ഇപ്പോൾ വിചാരണ കഴിഞ്ഞ്
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുകയാണ്. </div><div>ദസ്തയെവ്സ്കിയുടെ
കഥയിൽ കണ്ടതുപോലെ ഇവിടെയും തടവറയാണ് വിഷയം. ആദ്യത്തേതിൽ തെറ്റ് ചെയ്യാത്ത
ദസ്തയെവ്സ്കി യാണ് കഥാപാത്രമെങ്കിൽ രണ്ടാമത്തേതിൽ മനുഷ്യത്വമില്ലാത്ത ഒരു
ക്രൂരനാണ് തൻ്റെ ഭൂതകാലത്തെക്കുറിച്ച് ഓർക്കുന്നത്.</div><div><br /></div><div>പ്രശസ്തനായ
ഒരു കവിയെ ജൂതൻ എന്ന ഒറ്റക്കാരണത്താല് താൻ കൊന്നതെങ്ങനെയെന്ന് അയാൾ
ആലോചിച്ചു നോക്കുന്നു. അയാൾ അതിൽ അല്പം പോലും വ്യഥ അനുഭവിക്കുന്നില്ല. ആ
കവിക്ക് ഭ്രാന്ത് പിടിക്കുകയായിരുന്നു ;അതിനെ തുടർന്ന് അയാൾ ആത്മഹത്യ
ചെയ്തു. എന്തുകൊണ്ടാണ് കവിക്ക് ഭ്രാന്ത് പിടിപെട്ടത്? സുർ ലിൻഡെ എന്ന ഈ
യുദ്ധഭീകരൻ കവിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. അതിനൊരു
തത്ത്വശാസ്ത്രവും അയാൾ കണ്ടെത്തുന്നുണ്ട് .ഒരാളുടെ മുഖമോ ഏതെങ്കിലും
വസ്തുവോ സ്ഥിരമായി കണ്ടുകൊണ്ടിരുന്നാൽ ഭ്രാന്തു വരുമത്രേ. മനസ്സിൽ
മറ്റൊന്നും കടന്നുവരാൻ അനുവദിക്കാത്ത ആ സാഹചര്യം ഒരു തടവുകാരനു എത്ര
ഭീകരമായിരിക്കും!. അങ്ങനെയാണ് കവിക്ക് ഭ്രാന്ത് വന്നത്.</div><div><br /></div><div>ഹിറ്റ്ലർക്ക്
വേണ്ടി വീറോടെ പണിയെടുത്ത് ,മനുഷ്യത്വം നഷ്ടപ്പെട്ട ആ സൈനികന് താൻ ചെയ്ത
കാര്യങ്ങളെക്കുറിച്ച് വ്യസനമില്ല; അയാൾ ജൂതന്മാരെയാണ്
കുറ്റപ്പെടുത്തുന്നത്. ജൂതന്മാരുടെ വിശ്വാസം ലോകത്തിന്റെ നാശത്തിന്
കാരണമായി എന്ന അയാൾ ചിന്തിക്കുന്നു!. വാളിൽ വിശ്വസിക്കുന്നവർക്ക് അക്രമം
ഒരു സാധാരണ നടപടിക്രമം മാത്രമായിരിരുന്നു. ക്രിസ്തീയ വിശ്വാസം
ഭീരുത്വമാണെന്നും അക്രമമാണ് എല്ലാത്തിനും മീതെ വിജയം കൊയ്യുന്നതെന്നും
ചിന്തിക്കാൻ അയാൾക്ക് പ്രയാസമില്ല; പരാജയപ്പെടുമ്പോഴും അവർ ലോകത്തെ
മാറ്റുകയാണെന്നും സാധൂകരിക്കുന്നു.</div><div><br /></div><div>വ്യക്തിഗതമായ ദൈവശാസ്ത്രം </div><div><br /></div><div>അനീതി മാത്രം ചെയ്ത ഈ സൈനികൻ തൻ്റെ ഇരുളടഞ്ഞ ജീവിതത്തെ തത്ത്വശാസ്ത്രവൽക്കരിക്കുന്നതാണ് ഏറ്റവും വിചിത്രമായി തോന്നിയ കാര്യം. </div><div>മരണം
കാത്തു കഴിയുന്ന അയാൾ ജർമൻ ചിന്തകനായ ഷോപ്പനോറെ ഉദ്ധരിക്കുന്നു. വില്യം
ഷേക്സ്പിയറിനെക്കുറിച്ച് പറയുന്നു. അയാളെ സ്വാധീനിച്ച ഒരു ആശയത്തിൻ്റെ
കാര്യം പ്രത്യേകം സൂചിപ്പിക്കുകയാണ്. മനുഷ്യൻ സ്വന്തം ജീവിതത്തിൽ
ചെയ്യുന്നതും അനുഭവിക്കുന്നതുമെല്ലാം ,നേരത്തെ തന്നെ സ്വയം
തീരുമാനിച്ചതാണെന്ന വ്യക്തിഗതമായ ഈ ദൈവശാസ്ത്രമാണത്.ഇവിടെ ദൈവത്തെ അയാൾ
സ്വന്തം തെറ്റുകൾ ന്യായീകരിക്കാനുള്ള ഉപാധിയാക്കി ചിത്രീകരിക്കുന്നു. നമ്മൾ
ആരോടെങ്കിലും തെറ്റു ചെയ്യുകയാണെങ്കിൽ ,അനീതിയോടെ പെരുമാറുകയാണെങ്കിൽ
അതെല്ലാം നാം തന്നെ നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന ദൈവശാസ്ത്രമാണിത്.
അതിൻ്റെയർത്ഥം ഇതാണ് , യാതൊരു വിധ തെറ്റും നമ്മുടെ കുറ്റമല്ല; അതെല്ലാം
നമ്മുടെ അബോധത്തിൽ സംഭവിച്ച ദൈവികമായ ഒരു പിഴയോ ആഗ്രഹമോ ദുരന്തമോ ആണ്.
അതിൽ നിന്നു നമുക്കൊഴിനാകുമായിരുന്നില്ല. എല്ലാം സംഭവിക്കേണ്ടത് തന്നെയാണ്.
അതെല്ലാം പണ്ടേ തന്നെ നിശ്ചയിച്ചതാണ് .ആപൽക്കരവും വിനാശകരവുമായ ഈ
അന്ത്യവും മരണത്തിനു വേണ്ടിയുള്ള നിസ്സഹായമായ ഈ കാത്തിരിപ്പും അയാൾക്ക് ഒരു
റിഹേഴ്സൽ പോലെയേ കാണാനാവുന്നുള്ളു. വേറെന്തു വഴിയിൽ അയാൾ സ്വയം
ആശ്വസിക്കും ?</div><div><br /></div><div>ബോർഹസ്
എന്തിനാണ് ഒരാൾ തൻ്റെ അന്ത്യകൂദാശ നടത്തുന്നതുപോലെയുള്ള ഈ കഥ എഴുതിയത്?
തൻ്റെ സ്വന്തം നാടായ അർജന്റീനയിൽ നാസി പടയാളികളോടു അനുഭാവം കാണിച്ചവരെ
ബോർഹസ് കണ്ടിട്ടുണ്ട്. അവരോടുള്ള പ്രതികരണം എന്ന നിലയിലാണ് അദ്ദേഹം ഈ
കഥയെഴുതിയത് .ഒരു നാസിപ്പട്ടാളക്കാരന് ,ഒടുവിൽ തോന്നണം താൻ മരിക്കാൻ
യോഗ്യനാണെന്ന് .ഈ ചിന്തയിലേക്കാണ് ബോർഹസ് എത്തിച്ചേരുന്നത്. </div><div><br /></div><div>നമ്മുടെ
ചെറുകഥകൾക്ക് ഇത്തരം രചനകളിലേക്ക് വളരെ ദൂരമുണ്ട്. നമ്മൾ ഇപ്പോഴും
നാടക,സിനിമ ആഖ്യാനങ്ങൾക്കകത്താണ് സകലതിനെയും കാണുന്നത്. സൂക്ഷ്മതകളെ
തേടുന്നില്ല. മനുഷ്യന്റെ ചിന്താപരവും ദർശനികവുമായ അസ്തിത്വത്തെ എങ്ങനെ
നിസ്സാരവത്ക്കരിക്കാനാവും ? മലയാള കഥ ആഖ്യാനസ്ഥൂലതയിലും സംഭവങ്ങളുടെ
തിരക്കഥാരചനയിലും തളച്ചിടപ്പെട്ടിരിക്കുകയാണ്. മനുഷ്യമനസ്സിലേക്ക് പോലും
അതിനു പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു. വിക്ടർ ലീനസ് ,ജയനാരായണൻ
തുടങ്ങിയവർ പരിചയപ്പെടുത്തിയ മാനസികാനുഭവങ്ങളിലേക്കുള്ള ചൂഴ്ന്നിറങ്ങൽ
ഇപ്പോൾ സംഭവിക്കുന്നില്ല. എല്ലാം കണക്കുകൂട്ടലുകളുടെയും യുക്തിയുടെയും
മേഖലയിലുള്ള ഉപരിപ്ളവ അനുഭവങ്ങൾ മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു. </div>
</div>
</div></div></div></div><div class="jb_0 X_6MGW N_6Fd5"></div><div class="H_7jIs D_F ab_C Q_69H5 E_36RhU" data-test-id="toolbar-hover-area"><div class="D_F W_6D6F r_BN gl_C" data-test-id="card-toolbar"><span class="em_N en_N"></span><div class="D_F ab_C en_0 b_Z14vXdP e_3mS2U I_ZkbNhI P_Z1otBpf"><ul class="hd_n P_0 H_6D6F M_0 ir3_0 iy_h D_F ab_C" data-test-id="navigable-list" role="menubar" tabindex="0"><li class="G_e p_R" role="menuitem"><span class="r_P D_F M_1Eu5U7 cdPFi_Z1oI2WW cdPFi4_Z29WjXl rtlR_h_2gl0WC"></span><br /></li></ul></div></div></div><span><div class="I_ZkbNhI D_FY W_6D6F" data-test-id="message-view-body"></div><li class="G_e p_R" role="menuitem"><span class="r_P D_F M_1Eu5U7 cdPFi_Z1oI2WW cdPFi4_Z29WjXl rtlR_h_2gl0WC"></span><br /></li><li class="G_e p_R" role="menuitem"><span class="r_P D_F M_1Eu5U7 cdPFi_Z1oI2WW cdPFi4_Z29WjXl rtlR_h_2gl0WC"></span><br /></li><li class="G_e p_R" role="menuitem"><span class="r_P D_F M_oRiNT"><div class="D_F cdPFi_Z1oI2WW cdPFi4_Z29WjXl" data-test-id="popover-container"></div></span><br /></li><ul class="hd_n M_0 X_0" data-test-id="cards"><li class="m_Z12nDQf D_F ek_BB ir_0"><div class="p_R b_2w4lU5 I_ZkbNhI em_N it_689y X_fq7 N_6LEV iu_FJ is_Z2bg7IA iv_0 iv3_dRA cZdTOHS_28Otf4 j_ZUs0f0 message-view" data-iskeynav="true" data-test-expanded="true" data-test-id="message-view" tabindex="40"><div data-test-id="message-body-container"><div class="H_7jIs D_F ab_C Q_69H5 E_36RhU" data-test-id="toolbar-hover-area"><div class="D_F W_6D6F r_BN gl_C" data-test-id="card-toolbar"><div class="D_F ab_C en_0 b_Z14vXdP e_3mS2U I_ZkbNhI P_Z1otBpf"><span class="em_N en_N"></span><hr class="M_0 P_0 cn_0" /></div><span class="em_N en_N"></span></div></div></div></div></li></ul><div class="D_F ek_BB r_P P_ZVpSLT I_ZkbNhI m_Z14vXdP" data-test-id="quick-reply"><div class="D_F en_0 u_b C_Z1TsNbA U_6VdP" data-test-id="quick-reply-button-group"><ul class="hd_n P_0 H_6D6F M_0 ir3_0 iy_h D_F ab_C" data-test-id="navigable-list" role="menubar" tabindex="0"><span><li class="D_I r_BN"><br /></li></span></ul></div></div><span><li class="D_I r_BN" data-kind="text">, </li><li class="D_I r_BN"><br /></li></span><span><li class="D_I r_BN" data-kind="text"> or </li><li class="D_I r_BN"><br /></li></span></span>m k harikumarhttp://www.blogger.com/profile/16230631644031342146noreply@blogger.com0