Friday, December 9, 2022

പ്രതീതിയും പ്രതിഛായയും /അക്ഷരജാലകം /എം.കെ.ഹരികുമാർ 


 




ജീവിതം  ചെറുതായിക്കൊണ്ടിരിക്കുകയാണ്. കാരണം, നമുക്ക് നേരിട്ട് ഇടപെടാതെ ,മനസ്സ് കൊടുക്കാതെ, മനസ്സ് ഇല്ലാതെ, സ്നേഹിക്കാതെ, ചിന്തിക്കാതെ, പ്രേമിക്കാതെ ,സ്പർശിക്കാതെ, സ്വന്തം ശരീരമില്ലാതെ തന്നെ ജീവിക്കാമെന്നു വന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളും ഇൻ്റർനെറ്റുമാണ് അതിനുള്ള സാധ്യതയൊരുക്കുന്നത് .
യഥാർത്ഥ ജീവിതമേതാണ് ,പ്രതീതി ജീവിതമേതാണ് എന്നു വേർതിരിക്കാൻ പ്രയാസമാണ്.ഒരശരീരിയായി ജീവിക്കുന്നതിന്റെ സുഖം ട്വിറ്റർ ,ഫേസ്ബുക്ക് തുടങ്ങിയ അക്കൗണ്ടുകൾ ഉള്ളവർക്ക് പെട്ടെന്നു മനസ്സിലാവും. നമ്മെ പ്രതിനിധീകരിക്കാൻ ഇമോജികൾ ഉള്ളതുപോലെ റെഡിമെയ്ഡ് സന്ദേശങ്ങളുമുണ്ട്. ലൈവ് വീഡിയോകൾ നമ്മെ വേറൊരു ഗ്രഹത്തിൽ എത്തിച്ച പോലെയാണ് തോന്നുന്നത്. സകലരോടും വെറുപ്പും അസൂയയുമുള്ള ഒരുവൻ രാവിലെ ശുഭസൂചകങ്ങളായ റെഡിമെയ്ഡ്  പിൻ്ററസ്റ്റ് ഇമേജ് സന്ദേശങ്ങൾ അയച്ച്  ആളുകളുടെ മുന്നിൽ മറ്റൊരു പ്രതിഛായ നേടുന്നു. നമ്മളല്ല ജീവിക്കുന്നത് ; നമ്മുടെ സന്ദേശങ്ങളും പിഡിഎഫു(പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്)കളും ജെപിജി(ജോയിൻ്റ് ഫോട്ടോഗ്രാഫിക് എക്സ്പെർട്ട് ഗ്രൂപ്പ് ) ഇമേജുകളുമാണ്. 

അത് നമ്മെക്കാൾ കൂടുതൽ സഞ്ചരിക്കുന്നു. നമുക്ക് പകരമാണ് അത് ജീവിക്കുന്നത്. അതുകൊണ്ട് നമ്മുടെ ജീവിതം ചെറുതായിരിക്കുകയാണ്. എന്നാൽ ഈ സാധ്യതകൾ നമ്മെ മറച്ചു പിടിക്കുകയും ചെയ്യുന്നു.  ജീവിതത്തിൻ്റെ ഒരു പ്രതീതി യാഥാർത്ഥ്യമായി അത് നീട്ടി വയ്ക്കപ്പെടുന്നു.ജീവിതത്തേക്കാൾ വലിയ പ്രതിഛായകൾ ഇന്നത്തെ മനുഷ്യരെ ചുറ്റിവരിഞ്ഞിരിക്കുകയാണ്. മൊബൈൽ ഫോൺ വാങ്ങി നൽകിയില്ലെങ്കിൽ കുട്ടികൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്, ഇതുകൊണ്ടാണ്.ബൈക്ക് വാങ്ങി കൊടുത്തില്ലെങ്കിൽ മരിക്കേണ്ടിവരും. ജീവിതത്തിനു അതിൻ്റെ തനതായ മൂല്യം ഇല്ലാതായിരിക്കുന്നു. എന്തിൻ്റെ ഉടമസ്ഥതയാണോ നമുക്കുള്ളത് അതാണ് നമ്മെ മൂല്യമുള്ളതാക്കുന്നത്.  നടന്നു പോകുന്നവനു മൂല്യമില്ല!. വിലകൂടിയ കാറിലാണെങ്കിൽ ജീവിതമൂല്യം ഇരട്ടിക്കുന്നു .ഉപഭോഗ വസ്തുക്കൾ ,ആഡംബരവസ്തുക്കൾ, തുടങ്ങിയവ ഇന്നു ജീവിതത്തെക്കാൾ വലിയ പ്രതിഛായ നേടിയിരിക്കുന്നു. നിർത്തിയിട്ട കാറിൽ ചാരി നിന്നാൽ മതി, ഉടമയുടെ തൊഴി ഉറപ്പാണ്. വില കൂടിയ പ്രതിഛായക്ക് വേണ്ടി ജീവിക്കേണ്ടിവരുന്നതാണ് ഇന്നത്തെ അനിവാര്യത. അല്ലെങ്കിൽ അസ്തിത്വമില്ല!. ജീവിതത്തെ ഉപഭോഗവസ്തുക്കൾ മറ്റൊന്നാക്കി മാറ്റിയിരിക്കുന്നു. പ്രണയിക്കുകയോ അടുത്തിടപഴകുകയോ ചെയ്യുമ്പോൾ പോലും മനുഷ്യരിൽ ബാക്കിയാവുന്നത് തനിക്ക് നഷ്ടപ്പെട്ടേക്കാവുന്ന സ്വർഗതുല്യമായ അനുഭവങ്ങളെക്കുറിച്ചുള്ള ഓർമ്മകളാണ്. പ്രണയിക്ക് വിഷം കൊടുത്തു കൊല്ലാൻ ഒരുവളെ പ്രേരിപ്പിക്കുന്നത് ഇതാണ്. വലിയ സ്വർഗ്ഗങ്ങൾ ,തന്നെ കാത്തു ദൂരെ നിൽക്കുമ്പോൾ അരികിലുള്ളവരെ കൊല്ലാം എന്ന  തലത്തിലേക്ക് ചിന്ത മാറുന്നതാണ്  ജീവിതത്തേക്കാൾ വലിയ പ്രതിഛായ .

എയ്ഡ്സ് ,ആഗോളവത്ക്കരണം 

മനുഷ്യലൈംഗികതയ്ക്ക് ഒരു നിതാന്ത ഭീഷണി ഉയർത്തിക്കൊണ്ടാണ് എയ്ഡ്സ് അവതരിച്ചത് .ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു രോഗമെന്ന നിലയിൽ എയ്ഡ്സിനെതിരെ ജാഗ്രത പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ എയ്ഡ്സ് തോറ്റു പിന്മാറുകയും ലൈംഗികത മുന്നോട്ടുപോകുകയും ചെയ്തു.പിന്നീട് കോവിഡ് വന്നതോടെ ലൈംഗികതയ്ക്ക് കർട്ടൻ വീണു. എന്നാൽ കോവിഡ് പരാജയപ്പെട്ടു. മനുഷ്യരെ തമ്മിൽ അകറ്റാൻ  അധികാര കേന്ദ്രങ്ങൾക്കോ, നിയമങ്ങൾക്കോ കഴിയില്ലെന്നതാണ് ഇതു തെളിയിക്കുന്നത്.

പ്രമുഖ നരവംശചരിത്രകാരനായ നോവ ഹരാരി സൂചിപ്പിക്കുന്നതുപോലെ ആഗോളവൽക്കരണം പരാജയപ്പെട്ടോ  എന്നു സംശയിക്കേണ്ട കാലഘട്ടമാണിത്. ആഗോളവത്ക്കരണം പരാജയപ്പെട്ടു. ഒരു ധ്രുവത്തിനു കീഴിൽ ലോകം എന്ന ആശയം അട്ടിമറിക്കപ്പെട്ടു. സമൂഹമാധ്യമങ്ങളും സ്വതന്ത്ര സോഫ്റ്റുവെയറുകളും വൈദ്യശാസ്ത്ര മേഖലയിലെ ബഹുസ്വരതയും ഏക ധ്രുവത്തെ അപ്രസക്തമാക്കിയിരിക്കുന്നു. 

ഓരോ ദിവസവും നമ്മുടെ ആൻഡ്രോയിഡ് ഫോണിൽ നിന്നു  ഗൂഗിളിലേക്ക് ശേഖരിക്കപ്പെടുന്ന അനേകം മെഗാബൈറ്റ് ഡേറ്റ വ്യക്തികളെ അവരുടെ അധികാരശ്രേണിയിൽ നിന്നെല്ലാം ഇറക്കിവിട്ടിരിക്കുന്നു.ഗസറ്റഡ് ഓഫീസറായാലും അറ്റൻഡറായാലും ഫോണിൽ നിന്നുള്ള ഡേറ്റ ശേഖരിക്കപ്പെടുന്നത് ഒരുപോലെയാണ്.
അവരുടെ മനസിലെ ഇഷ്ടാനിഷ്ടങ്ങൾ ഗൂഗിൾ നേരത്തെ തന്നെ പഠിക്കുകയാണ്.ഇതിൽ വ്യക്തിയുടെ തിരഞ്ഞെടുപ്പ് എന്തായാലും ,അതിൻ്റെ അടിസ്ഥാനത്തിൽ ഭാവിയെ നിർണയിക്കാൻ സെർച്ച് എഞ്ചിനുകൾക്ക് കഴിയുന്നു. 

രണ്ടാം യൗവ്വനം

സച്ചിദാനന്ദൻ്റെ 'അതിജീവനം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഒക്ടോബർ 23) സമീപകാലത്ത് വായിച്ച ഭേദപ്പെട്ട കവിതയാണ്. സച്ചിദാനന്ദൻ്റെ സമീപഭൂതകാലത്തിലെ കവിതകളിൽ നിന്നെല്ലാം ഇത് വ്യത്യസ്തമാകുന്നത് , ഇതിൽ പ്രത്യേകിച്ച് ഒരു രാഷ്ട്രീയപാർട്ടിയുടെയോ ,മതവിദ്വേത്തിൻ്റെയോ സ്വരം ഉയരാത്തത് കൊണ്ടുകൂടിയാണ് .

കവി തൻ്റെ ഏകാന്തതയിലും നിസ്സഹായതയിലും തിരിച്ചെത്തിയിരിക്കുന്നു .കവികൾക്ക് രണ്ട് യൗവ്വനങ്ങൾ കിട്ടുക പ്രയാസമാണ്. എഴുതിത്തുടങ്ങുന്ന കാലത്തെ യൗവ്വനമാണ് ആദ്യത്തേത് .  അറുപത് പിന്നിടുമ്പോഴാണ് രണ്ടാമത്തെ യൗവ്വനം കിട്ടുക .ഇത് എല്ലാവർക്കും കിട്ടുകയില്ല. കടമ്മനിട്ടയ്ക്ക്, പാലൂരിന് ,ആറ്റൂരിന്, അത് കിട്ടിയില്ല.എന്നാൽ ഡി.വിനയചന്ദ്രനു അത് കിട്ടിയെങ്കിലും എറിഞ്ഞുടച്ചു. 

സച്ചിദാനന്ദൻ ഇതാ തൻ്റെ 'അതിജീവനം' എന്ന കവിതയിലൂടെ രണ്ടാം യൗവ്വനം തിരിച്ചു പിടിച്ചിരിക്കുന്നു. രണ്ടാം യൗവ്വനത്തിന്റെ പ്രത്യേകത എന്താണ്? എല്ലാ അധികാരസ്ഥാപനങ്ങളും  വിശ്വാസസംഹിതങ്ങളും ആദർശങ്ങളും തന്നെ വഞ്ചിച്ചു എന്നു തിരിച്ചറിഞ്ഞ് ജ്ഞാനഭാരത്തോടെ സ്വതന്ത്രമാകുന്ന ഘട്ടമാണ്.ഭൂരിപക്ഷം കവികൾക്കും  രണ്ടാം യൗവ്വനം കിട്ടില്ല .അവർ അപ്പോഴേക്കും നല്ലൊരു അടിമയായിരിക്കും; ഒന്നും കേൾക്കാത്ത മട്ടിൽ കൃത്രിമമായ ബാധിര്യവുമായി പ്രണയത്തിലായാലും ആശ്ചര്യപ്പെടാനില്ല .അപ്പോഴാണ് പൗരാവലി കവിയെ ആദരിക്കാൻ തിക്കിത്തിരക്കുന്നത്. 

എന്നാൽ സച്ചിദാനന്ദൻ തൻ്റെ തിരിച്ചറിവുകളെ ഇങ്ങനെ ആഘോഷിക്കുകയാണ്:
'കൽക്കരിയിൽ പുരാതനമായ
കാടുകൾ ഉറങ്ങിക്കിടക്കുന്നു
അവയ്ക്കകത്ത് 
നാം മെരുക്കിയെടുക്കുന്ന
കാട്ടുതീയുണ്ട്.
.....
ചേറിൽ പോലുമുണ്ട് 
പൂണ്ടുകിടക്കുന്ന ജീവികളുടെ
ആത്മാക്കൾ;
കളകളായി മുളയ്ക്കുകയും
മഞ്ഞപ്പൂക്കൾ വിടർത്തി
വാടി വീഴുകയും ചെയ്യുന്നവ.
.......
പാമ്പുകളുടെ ജീവൻ 
കടലിൽ തിരമാലകളായി
പുളയുന്നു' .

വാർദ്ധക്യത്തിലെ ഏകാന്തത കവിക്ക്  അതിജീവിക്കാനുള്ളതാണ്. അപ്പോഴാണ് കവി അക്ഷരങ്ങളുടെ വളവുകളിൽ അനാഥരാക്കപ്പെട്ട തലമുറകളെപ്പറ്റി ഓർക്കുന്നത്.

ഇറ്റാലോ കാൽവിനോയുടെ
ഭാവന

ഭാവിയുടെ സാഹിത്യത്തിനു വേണ്ടി, നിലവിലുള്ളതും ഉപയോഗിച്ച് തേയ്മാനം വന്നതുമായ പ്രതിബിംബങ്ങളെ, പ്രതീകങ്ങളെ പുതിയ പശ്ചാത്തലത്തിൽ അർത്ഥവ്യത്യാസത്തോടെ  ഉപയോഗിക്കണമെന്നു പ്രമുഖ ഇറ്റാലിയൻ സാഹിത്യകാരനായ ഇറ്റാലോ കാൽവിനോ 'സിക്സ് മെമോസ് ഫോർ ദ് നെക്സ്റ്റ് മിലേനിയം' എന്ന പുസ്തകത്തിൽ എഴുതുന്നുണ്ട്.അത് മറ്റൊരു തരത്തിൽ സാമ്പ്രദായികമായ എഴുത്തിനെ തുടച്ചു നീക്കി മറ്റൊന്നു സൃഷ്ടിക്കുന്നതിനു സമാനമായിരിക്കും .

ഓഷോയുടെ ചിന്തകൾ 

ഇന്ത്യ കണ്ട പത്തു മഹാധിഷണാശാലികളിൽ ഒരാളാണ്  ഓഷോ എന്നു നിസ്സംശയം പറയാം. സമുദ്രം പോലെ പരന്നു കിടക്കുന്ന , അദ്ദേഹത്തിൻ്റെ ചിന്താമണ്ഡലം അത് വ്യക്തമാക്കുന്നുണ്ട്. ഓഷോയുടെ ചില ചിന്തകൾ ഇവിടെ അവതരിപ്പിക്കുകയാണ്:
1)നിങ്ങൾ നിങ്ങളാണ് .മറ്റാരെക്കാളും, ഒരുനിലയിലും, നിങ്ങൾ ചെറുതല്ല. നിങ്ങളെ ബഹുമാനിക്കുക. നിങ്ങളുടെയുള്ളിലെ ശബ്ദത്തെ തിരിച്ചറിയുക. അതിനെ പിന്തുടരുക.

2)അസ്തിത്വം ഒരു തരത്തിലും തെറ്റാവാനിടയില്ല. അത് നമ്മുടെ ആഗ്രഹങ്ങളെ പൂർത്തീകരിക്കുന്നില്ലെങ്കിൽ അതിൻ്റെയർത്ഥം നമ്മുടെ ആഗ്രഹങ്ങൾ തെറ്റാണെന്നാണ്. 

3)വിചിത്രമായ ഒരു കാര്യമാണിത്: ഏത് കുട്ടിയും ജനിക്കുന്നത് ചുരുട്ടിയ കൈകളുമായാണ്. എന്നാൽ എല്ലാവരും മരിക്കുന്നതോ ? വിടർത്തിപ്പിടിച്ച കൈകളുമായി.

4)ഒരു ചിന്തയുമില്ലാതെ ,ഒരു ശ്രദ്ധയുമില്ലാതെ, യാതൊന്നും  ആഗ്രഹിക്കാതെ വെറുതെ നിശബ്ദനായിരുന്നു നോക്കൂ ,നിങ്ങളിൽ തന്നെ വേരുകളാഴ്ത്തി.

5)കുറച്ചു സമയത്തേക്കാണെങ്കിലും, ചിരിക്കുമ്പോൾ നിങ്ങൾ  ധ്യാനത്തിലാണ് ;ചിന്ത നിലയ്ക്കുന്നു. ഒരേസമയത്ത് ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുക അസാധ്യമാണ്.

6)ലോകത്തിലെ ഏറ്റവും വലിയ ഭയം എന്നു പറയുന്നത് മറ്റുള്ളവരുടെ അഭിപ്രായമാണ്. എന്നാൽ ആൾക്കൂട്ടത്തെ പേടിക്കാത്ത നിമിഷത്തിൽ നിങ്ങൾ ഒരു ആട്ടിൻപറ്റമല്ലാതാകുന്നു. നിങ്ങൾ ഒരു സിംഹമായിത്തീരുന്നു. നിങ്ങളുടെ ഹൃദയത്തിൽ നിന്നു ഒരു വലിയ അലർച്ചയുണ്ടാകുന്നു. അത് സ്വാതന്ത്ര്യത്തിന്റെ അലർച്ചയാണ്.

7)നിങ്ങൾ ആഗ്രഹിക്കുന്നതിനു മുമ്പ് ചിന്തിക്കുന്നു. അത് പൂർത്തീകരിക്കപ്പെടുന്നതിനുള്ള എല്ലാ സാധ്യതയുമുണ്ട് .പക്ഷേ ,അപ്പോൾ നിങ്ങൾ യാതനയനുഭവിച്ചു തുടങ്ങും.

8)നിങ്ങൾ സൃഷ്ടിപരമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് ജീവിതത്തിനു അർത്ഥമുള്ളതായി തോന്നുക. അത് എഴുതേണ്ട കവിതയാണ് .അത് ആലപിക്കേണ്ട ഗാനമാണ്. അത് അനുഷ്ഠിക്കേണ്ട നൃത്തമാണ് .

9)മരങ്ങൾ നോക്കൂ ,പക്ഷികളെ നോക്കൂ ,മേഘങ്ങളെ നോക്കൂ, നക്ഷത്രങ്ങളെ നോക്കൂ... നിങ്ങൾക്ക് കണ്ണുകളുണ്ടെങ്കിൽ കാണാൻ കഴിയും, ഈ ലോകത്തിലെ എല്ലാ ഉണ്മയും ആനന്ദത്തിലാണ്. 

10) ഒരുവൻ്റെ അസ്തിത്വത്തിലെ ഏറ്റവും വലിയ കലാപം എന്നു പറയുന്നത് സർഗാത്മകതയാണ്. 


ടി.പി. രാജീവൻ ,വിജയകുമാർ മേനോൻ 

കവിയും നോവലിസ്റ്റുമായ ടി.പി.രാജീവനും കലാവിമർശകനായ  വിജയകുമാർ മേനോനും വിടവാങ്ങിയിരിക്കുന്നു. കവിതയുടെ വഴിയിൽ സഞ്ചരിച്ച ടി. പി. രാജീവൻ അതിൽ നിന്ന് മാറി നോവൽ എന്ന മാധ്യമത്തിലേക്ക് വന്നത് ഒരു നവാനുഭവമായി. ഒരാൾ ഒരേയൊരു മാധ്യമത്തിൽ മാത്രം തുടരണം എന്നു പറയുന്നതിൽ ഇന്നത്തെ കാലത്ത് വലിയ പ്രസക്തിയില്ല. കാരണം, എഴുതാനുള്ള മാധ്യമം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എഴുതുന്നയാൾക്കാണുള്ളത്. 
ദീർഘകാലമായി കവിതയെഴുതുന്ന ഒരാൾ മറ്റൊരു മാധ്യമം പരീക്ഷിക്കുന്നത് സർഗാത്മകമായ നവീകരണമായി കണ്ടാൽ മതി. ക്ലീഷേകളിൽ നിന്നു, നടപ്പുവഴികളിൽ നിന്നു മാറി സഞ്ചരിക്കാൻ ശ്രമിച്ച എഴുത്തുകാരനാണ് ടി.പി.രാജീവൻ .അദ്ദേഹത്തിൻ്റെ ദ് കുറുക്കൻ ,ഹൊഗനേക്കൽ തുടങ്ങിയ കവിതകളും പാലേരി മാണിക്യം എന്ന നോവലും രാഷ്ട്രീയ ഭിക്ഷാംദേഹികളായി നടക്കുന്നവർക്ക് എഴുതാൻ കഴിയുന്നതല്ല .രാജീവൻ തൻ്റെ സ്വാതന്ത്ര്യത്തെ വീണ്ടെടുക്കാനും അറിയാനും നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

വിജയകുമാർ മേനോൻ ചിത്രകലയെക്കുറിച്ചുള്ള അവബോധം  ആധുനികമാക്കുന്നതിൽ അതുല്യമായ പങ്കുവഹിച്ചു. ഇപ്പോൾ ചിത്രകല ആസ്വദിക്കാൻ കഴിയുന്നവർ എഴുത്തുകാർക്കിടയിൽ ചുരുക്കമാണ്. വളരെ വിദ്യാസമ്പന്നരായ ആളുകൾക്കു പോലും വാൻഗോഗ്, മാറ്റിസ്, മൊനെ തുടങ്ങിയവരെ അറിയില്ല. ഇത് നമ്മുടെ സംസ്കാരത്തിന്റെ വികാസത്തിനു  തടസ്സമായി നിൽക്കുന്ന ഒരു ഘടകമാണ്. ചിത്രയെകലയെക്കുറിച്ച് പത്രമാസികകളിൽ യാതൊരു വിവരണവും വരുന്നില്ല .ചിത്രപ്രദർശനം  നടത്തിയതിനെക്കുറിച്ച് വാർത്ത കൊടുക്കുന്നത് മുട്ടക്കോഴികളെ വിതരണം ചെയ്തു എന്നു അറിയിക്കുന്നതുപോലെയാണ്.  ചിത്രപ്രദർശനങ്ങളുടെ വാർത്ത കാൽ നൂറ്റാണ്ട് തുടർച്ചയായി വായിച്ചാലും വായനക്കാരനു ചിത്രകലയെക്കുറിച്ച്  ഒന്നും തന്നെ ഗ്രഹിക്കാനാവില്ല. 
ഇവിടെയാണ് വിജയകുമാർ എഴുതി ഒരു ചരിത്രമുണ്ടാക്കിയത്. 

ആസ്വാദനമില്ല

മലയാളസാഹിത്യത്തിൽ ഇത്രയധികം കവികൾക്കും നോവലിസ്റ്റുകൾക്കും  ഇടം കിട്ടാൻ പോകുന്നില്ല. എഴുത്തുകാരുടെ ഒരു പ്രവാഹമാണിപ്പോൾ. വായനക്കാരില്ല ,എഴുത്തുകാരേയുള്ളു. ഇവർ യഥാർത്ഥ എഴുത്തുകാരല്ല.  പലരും മറ്റു പല സൗകര്യങ്ങളും ഉപയോഗിച്ച് നിലവാരമില്ലാത്ത കൃതികൾ തുടരെ പ്രസിദ്ധീകരിച്ച് അവാർഡ് വാങ്ങുകയാണ്. എന്നിട്ട് അവർ വാട്സപ്പിലും ഫേസ്ബുക്കിലും ഓടി നടന്ന് പലതും അവകാശപ്പെടുന്നു. ഏതാനും രചനകൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ഉടനെ വലിയ കവിയാണെന്ന് ഭാവിക്കുന്നത് അറിവില്ലാത്തതുകൊണ്ടാണ്. 

കൂടുതൽ വായിച്ചാലേ സ്വന്തം കൃതികളുടെ ആഴക്കുറവ് ബോധ്യമാവുകയുള്ളു. ഒരു ദുര്യോഗം ഇതാണ്: അസംഖ്യം സാഹിത്യ കൃതികൾ ദിനംപ്രതി  പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടെങ്കിലും അത് എങ്ങനെ വായിക്കണമെന്നു  ഭൂരിപക്ഷത്തിനും അറിയില്ല. അതിൽ ഉന്നതമായ മൂല്യങ്ങൾ അടങ്ങിയിട്ടുള്ളത് കണ്ടുപിടിക്കാനുള്ള  സംവിധാനമില്ല .അതുകൊണ്ടാണ് ഇപ്പോഴും എൻ. പ്രഭാകരൻ ,സി.വി.ബാലകൃഷ്ണൻ തുടങ്ങിയവരുടെ ശരാശരിയിൽ താഴെയുള്ള കഥകൾ കവർസ്റ്റോറി യാക്കി വായനക്കാരെണ്ട് വായിപ്പിക്കുന്നത്.സാഹിത്യ വായനയുടെ അഭിരുചി എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. സാഹിത്യം
 ആസ്വദിക്കാനറിയുന്ന വിമർശകരോ , ഉപന്യാസകാരന്മാരോ ഇന്നു കലാശാലകളിലില്ല.
അക്ഷരജാലകം
എം.കെ.ഹരികുമാർ 
9995312097

പ്രതീതിയും പ്രതിഛായയും 

ജീവിതം  ചെറുതായിക്കൊണ്ടിരിക്കുകയാണ്. കാരണം, നമുക്ക് നേരിട്ട് ഇടപെടാതെ ,മനസ്സ് കൊടുക്കാതെ, മനസ്സ് ഇല്ലാതെ, സ്നേഹിക്കാതെ, ചിന്തിക്കാതെ, പ്രേമിക്കാതെ ,സ്പർശിക്കാതെ, സ്വന്തം ശരീരമില്ലാതെ തന്നെ ജീവിക്കാമെന്നു വന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളും ഇൻ്റർനെറ്റുമാണ് അതിനുള്ള സാധ്യതയൊരുക്കുന്നത് .
യഥാർത്ഥ ജീവിതമേതാണ് ,പ്രതീതി ജീവിതമേതാണ് എന്നു വേർതിരിക്കാൻ പ്രയാസമാണ്.ഒരശരീരിയായി ജീവിക്കുന്നതിന്റെ സുഖം ട്വിറ്റർ ,ഫേസ്ബുക്ക് തുടങ്ങിയ അക്കൗണ്ടുകൾ ഉള്ളവർക്ക് പെട്ടെന്നു മനസ്സിലാവും. നമ്മെ പ്രതിനിധീകരിക്കാൻ ഇമോജികൾ ഉള്ളതുപോലെ റെഡിമെയ്ഡ് സന്ദേശങ്ങളുമുണ്ട്. ലൈവ് വീഡിയോകൾ നമ്മെ വേറൊരു ഗ്രഹത്തിൽ എത്തിച്ച പോലെയാണ് തോന്നുന്നത്. സകലരോടും വെറുപ്പും അസൂയയുമുള്ള ഒരുവൻ രാവിലെ ശുഭസൂചകങ്ങളായ റെഡിമെയ്ഡ്  പിൻ്ററസ്റ്റ് ഇമേജ് സന്ദേശങ്ങൾ അയച്ച്  ആളുകളുടെ മുന്നിൽ മറ്റൊരു പ്രതിഛായ നേടുന്നു. നമ്മളല്ല ജീവിക്കുന്നത് ; നമ്മുടെ സന്ദേശങ്ങളും പിഡിഎഫു(പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്)കളും ജെപിജി(ജോയിൻ്റ് ഫോട്ടോഗ്രാഫിക് എക്സ്പെർട്ട് ഗ്രൂപ്പ് ) ഇമേജുകളുമാണ്. 

അത് നമ്മെക്കാൾ കൂടുതൽ സഞ്ചരിക്കുന്നു. നമുക്ക് പകരമാണ് അത് ജീവിക്കുന്നത്. അതുകൊണ്ട് നമ്മുടെ ജീവിതം ചെറുതായിരിക്കുകയാണ്. എന്നാൽ ഈ സാധ്യതകൾ നമ്മെ മറച്ചു പിടിക്കുകയും ചെയ്യുന്നു.  ജീവിതത്തിൻ്റെ ഒരു പ്രതീതി യാഥാർത്ഥ്യമായി അത് നീട്ടി വയ്ക്കപ്പെടുന്നു.ജീവിതത്തേക്കാൾ വലിയ പ്രതിഛായകൾ ഇന്നത്തെ മനുഷ്യരെ ചുറ്റിവരിഞ്ഞിരിക്കുകയാണ്. മൊബൈൽ ഫോൺ വാങ്ങി നൽകിയില്ലെങ്കിൽ കുട്ടികൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്, ഇതുകൊണ്ടാണ്.ബൈക്ക് വാങ്ങി കൊടുത്തില്ലെങ്കിൽ മരിക്കേണ്ടിവരും. ജീവിതത്തിനു അതിൻ്റെ തനതായ മൂല്യം ഇല്ലാതായിരിക്കുന്നു. എന്തിൻ്റെ ഉടമസ്ഥതയാണോ നമുക്കുള്ളത് അതാണ് നമ്മെ മൂല്യമുള്ളതാക്കുന്നത്.  നടന്നു പോകുന്നവനു മൂല്യമില്ല!. വിലകൂടിയ കാറിലാണെങ്കിൽ ജീവിതമൂല്യം ഇരട്ടിക്കുന്നു .ഉപഭോഗ വസ്തുക്കൾ ,ആഡംബരവസ്തുക്കൾ, തുടങ്ങിയവ ഇന്നു ജീവിതത്തെക്കാൾ വലിയ പ്രതിഛായ നേടിയിരിക്കുന്നു. നിർത്തിയിട്ട കാറിൽ ചാരി നിന്നാൽ മതി, ഉടമയുടെ തൊഴി ഉറപ്പാണ്. വില കൂടിയ പ്രതിഛായക്ക് വേണ്ടി ജീവിക്കേണ്ടിവരുന്നതാണ് ഇന്നത്തെ അനിവാര്യത. അല്ലെങ്കിൽ അസ്തിത്വമില്ല!. ജീവിതത്തെ ഉപഭോഗവസ്തുക്കൾ മറ്റൊന്നാക്കി മാറ്റിയിരിക്കുന്നു. പ്രണയിക്കുകയോ അടുത്തിടപഴകുകയോ ചെയ്യുമ്പോൾ പോലും മനുഷ്യരിൽ ബാക്കിയാവുന്നത് തനിക്ക് നഷ്ടപ്പെട്ടേക്കാവുന്ന സ്വർഗതുല്യമായ അനുഭവങ്ങളെക്കുറിച്ചുള്ള ഓർമ്മകളാണ്. പ്രണയിക്ക് വിഷം കൊടുത്തു കൊല്ലാൻ ഒരുവളെ പ്രേരിപ്പിക്കുന്നത് ഇതാണ്. വലിയ സ്വർഗ്ഗങ്ങൾ ,തന്നെ കാത്തു ദൂരെ നിൽക്കുമ്പോൾ അരികിലുള്ളവരെ കൊല്ലാം എന്ന  തലത്തിലേക്ക് ചിന്ത മാറുന്നതാണ്  ജീവിതത്തേക്കാൾ വലിയ പ്രതിഛായ .

എയ്ഡ്സ് ,ആഗോളവത്ക്കരണം 

മനുഷ്യലൈംഗികതയ്ക്ക് ഒരു നിതാന്ത ഭീഷണി ഉയർത്തിക്കൊണ്ടാണ് എയ്ഡ്സ് അവതരിച്ചത് .ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു രോഗമെന്ന നിലയിൽ എയ്ഡ്സിനെതിരെ ജാഗ്രത പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ എയ്ഡ്സ് തോറ്റു പിന്മാറുകയും ലൈംഗികത മുന്നോട്ടുപോകുകയും ചെയ്തു.പിന്നീട് കോവിഡ് വന്നതോടെ ലൈംഗികതയ്ക്ക് കർട്ടൻ വീണു. എന്നാൽ കോവിഡ് പരാജയപ്പെട്ടു. മനുഷ്യരെ തമ്മിൽ അകറ്റാൻ  അധികാര കേന്ദ്രങ്ങൾക്കോ, നിയമങ്ങൾക്കോ കഴിയില്ലെന്നതാണ് ഇതു തെളിയിക്കുന്നത്.

പ്രമുഖ നരവംശചരിത്രകാരനായ നോവ ഹരാരി സൂചിപ്പിക്കുന്നതുപോലെ ആഗോളവൽക്കരണം പരാജയപ്പെട്ടോ  എന്നു സംശയിക്കേണ്ട കാലഘട്ടമാണിത്. ആഗോളവത്ക്കരണം പരാജയപ്പെട്ടു. ഒരു ധ്രുവത്തിനു കീഴിൽ ലോകം എന്ന ആശയം അട്ടിമറിക്കപ്പെട്ടു. സമൂഹമാധ്യമങ്ങളും സ്വതന്ത്ര സോഫ്റ്റുവെയറുകളും വൈദ്യശാസ്ത്ര മേഖലയിലെ ബഹുസ്വരതയും ഏക ധ്രുവത്തെ അപ്രസക്തമാക്കിയിരിക്കുന്നു. 

ഓരോ ദിവസവും നമ്മുടെ ആൻഡ്രോയിഡ് ഫോണിൽ നിന്നു  ഗൂഗിളിലേക്ക് ശേഖരിക്കപ്പെടുന്ന അനേകം മെഗാബൈറ്റ് ഡേറ്റ വ്യക്തികളെ അവരുടെ അധികാരശ്രേണിയിൽ നിന്നെല്ലാം ഇറക്കിവിട്ടിരിക്കുന്നു.ഗസറ്റഡ് ഓഫീസറായാലും അറ്റൻഡറായാലും ഫോണിൽ നിന്നുള്ള ഡേറ്റ ശേഖരിക്കപ്പെടുന്നത് ഒരുപോലെയാണ്.
അവരുടെ മനസിലെ ഇഷ്ടാനിഷ്ടങ്ങൾ ഗൂഗിൾ നേരത്തെ തന്നെ പഠിക്കുകയാണ്.ഇതിൽ വ്യക്തിയുടെ തിരഞ്ഞെടുപ്പ് എന്തായാലും ,അതിൻ്റെ അടിസ്ഥാനത്തിൽ ഭാവിയെ നിർണയിക്കാൻ സെർച്ച് എഞ്ചിനുകൾക്ക് കഴിയുന്നു. 

രണ്ടാം യൗവ്വനം

സച്ചിദാനന്ദൻ്റെ 'അതിജീവനം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഒക്ടോബർ 23) സമീപകാലത്ത് വായിച്ച ഭേദപ്പെട്ട കവിതയാണ്. സച്ചിദാനന്ദൻ്റെ സമീപഭൂതകാലത്തിലെ കവിതകളിൽ നിന്നെല്ലാം ഇത് വ്യത്യസ്തമാകുന്നത് , ഇതിൽ പ്രത്യേകിച്ച് ഒരു രാഷ്ട്രീയപാർട്ടിയുടെയോ ,മതവിദ്വേത്തിൻ്റെയോ സ്വരം ഉയരാത്തത് കൊണ്ടുകൂടിയാണ് .

കവി തൻ്റെ ഏകാന്തതയിലും നിസ്സഹായതയിലും തിരിച്ചെത്തിയിരിക്കുന്നു .കവികൾക്ക് രണ്ട് യൗവ്വനങ്ങൾ കിട്ടുക പ്രയാസമാണ്. എഴുതിത്തുടങ്ങുന്ന കാലത്തെ യൗവ്വനമാണ് ആദ്യത്തേത് .  അറുപത് പിന്നിടുമ്പോഴാണ് രണ്ടാമത്തെ യൗവ്വനം കിട്ടുക .ഇത് എല്ലാവർക്കും കിട്ടുകയില്ല. കടമ്മനിട്ടയ്ക്ക്, പാലൂരിന് ,ആറ്റൂരിന്, അത് കിട്ടിയില്ല.എന്നാൽ ഡി.വിനയചന്ദ്രനു അത് കിട്ടിയെങ്കിലും എറിഞ്ഞുടച്ചു. 

സച്ചിദാനന്ദൻ ഇതാ തൻ്റെ 'അതിജീവനം' എന്ന കവിതയിലൂടെ രണ്ടാം യൗവ്വനം തിരിച്ചു പിടിച്ചിരിക്കുന്നു. രണ്ടാം യൗവ്വനത്തിന്റെ പ്രത്യേകത എന്താണ്? എല്ലാ അധികാരസ്ഥാപനങ്ങളും  വിശ്വാസസംഹിതങ്ങളും ആദർശങ്ങളും തന്നെ വഞ്ചിച്ചു എന്നു തിരിച്ചറിഞ്ഞ് ജ്ഞാനഭാരത്തോടെ സ്വതന്ത്രമാകുന്ന ഘട്ടമാണ്.ഭൂരിപക്ഷം കവികൾക്കും  രണ്ടാം യൗവ്വനം കിട്ടില്ല .അവർ അപ്പോഴേക്കും നല്ലൊരു അടിമയായിരിക്കും; ഒന്നും കേൾക്കാത്ത മട്ടിൽ കൃത്രിമമായ ബാധിര്യവുമായി പ്രണയത്തിലായാലും ആശ്ചര്യപ്പെടാനില്ല .അപ്പോഴാണ് പൗരാവലി കവിയെ ആദരിക്കാൻ തിക്കിത്തിരക്കുന്നത്. 

എന്നാൽ സച്ചിദാനന്ദൻ തൻ്റെ തിരിച്ചറിവുകളെ ഇങ്ങനെ ആഘോഷിക്കുകയാണ്:
'കൽക്കരിയിൽ പുരാതനമായ
കാടുകൾ ഉറങ്ങിക്കിടക്കുന്നു
അവയ്ക്കകത്ത് 
നാം മെരുക്കിയെടുക്കുന്ന
കാട്ടുതീയുണ്ട്.
.....
ചേറിൽ പോലുമുണ്ട് 
പൂണ്ടുകിടക്കുന്ന ജീവികളുടെ
ആത്മാക്കൾ;
കളകളായി മുളയ്ക്കുകയും
മഞ്ഞപ്പൂക്കൾ വിടർത്തി
വാടി വീഴുകയും ചെയ്യുന്നവ.
.......
പാമ്പുകളുടെ ജീവൻ 
കടലിൽ തിരമാലകളായി
പുളയുന്നു' .

വാർദ്ധക്യത്തിലെ ഏകാന്തത കവിക്ക്  അതിജീവിക്കാനുള്ളതാണ്. അപ്പോഴാണ് കവി അക്ഷരങ്ങളുടെ വളവുകളിൽ അനാഥരാക്കപ്പെട്ട തലമുറകളെപ്പറ്റി ഓർക്കുന്നത്.

ഇറ്റാലോ കാൽവിനോയുടെ
ഭാവന

ഭാവിയുടെ സാഹിത്യത്തിനു വേണ്ടി, നിലവിലുള്ളതും ഉപയോഗിച്ച് തേയ്മാനം വന്നതുമായ പ്രതിബിംബങ്ങളെ, പ്രതീകങ്ങളെ പുതിയ പശ്ചാത്തലത്തിൽ അർത്ഥവ്യത്യാസത്തോടെ  ഉപയോഗിക്കണമെന്നു പ്രമുഖ ഇറ്റാലിയൻ സാഹിത്യകാരനായ ഇറ്റാലോ കാൽവിനോ 'സിക്സ് മെമോസ് ഫോർ ദ് നെക്സ്റ്റ് മിലേനിയം' എന്ന പുസ്തകത്തിൽ എഴുതുന്നുണ്ട്.അത് മറ്റൊരു തരത്തിൽ സാമ്പ്രദായികമായ എഴുത്തിനെ തുടച്ചു നീക്കി മറ്റൊന്നു സൃഷ്ടിക്കുന്നതിനു സമാനമായിരിക്കും .

ഓഷോയുടെ ചിന്തകൾ 

ഇന്ത്യ കണ്ട പത്തു മഹാധിഷണാശാലികളിൽ ഒരാളാണ്  ഓഷോ എന്നു നിസ്സംശയം പറയാം. സമുദ്രം പോലെ പരന്നു കിടക്കുന്ന , അദ്ദേഹത്തിൻ്റെ ചിന്താമണ്ഡലം അത് വ്യക്തമാക്കുന്നുണ്ട്. ഓഷോയുടെ ചില ചിന്തകൾ ഇവിടെ അവതരിപ്പിക്കുകയാണ്:
1)നിങ്ങൾ നിങ്ങളാണ് .മറ്റാരെക്കാളും, ഒരുനിലയിലും, നിങ്ങൾ ചെറുതല്ല. നിങ്ങളെ ബഹുമാനിക്കുക. നിങ്ങളുടെയുള്ളിലെ ശബ്ദത്തെ തിരിച്ചറിയുക. അതിനെ പിന്തുടരുക.

2)അസ്തിത്വം ഒരു തരത്തിലും തെറ്റാവാനിടയില്ല. അത് നമ്മുടെ ആഗ്രഹങ്ങളെ പൂർത്തീകരിക്കുന്നില്ലെങ്കിൽ അതിൻ്റെയർത്ഥം നമ്മുടെ ആഗ്രഹങ്ങൾ തെറ്റാണെന്നാണ്. 

3)വിചിത്രമായ ഒരു കാര്യമാണിത്: ഏത് കുട്ടിയും ജനിക്കുന്നത് ചുരുട്ടിയ കൈകളുമായാണ്. എന്നാൽ എല്ലാവരും മരിക്കുന്നതോ ? വിടർത്തിപ്പിടിച്ച കൈകളുമായി.

4)ഒരു ചിന്തയുമില്ലാതെ ,ഒരു ശ്രദ്ധയുമില്ലാതെ, യാതൊന്നും  ആഗ്രഹിക്കാതെ വെറുതെ നിശബ്ദനായിരുന്നു നോക്കൂ ,നിങ്ങളിൽ തന്നെ വേരുകളാഴ്ത്തി.

5)കുറച്ചു സമയത്തേക്കാണെങ്കിലും, ചിരിക്കുമ്പോൾ നിങ്ങൾ  ധ്യാനത്തിലാണ് ;ചിന്ത നിലയ്ക്കുന്നു. ഒരേസമയത്ത് ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുക അസാധ്യമാണ്.

6)ലോകത്തിലെ ഏറ്റവും വലിയ ഭയം എന്നു പറയുന്നത് മറ്റുള്ളവരുടെ അഭിപ്രായമാണ്. എന്നാൽ ആൾക്കൂട്ടത്തെ പേടിക്കാത്ത നിമിഷത്തിൽ നിങ്ങൾ ഒരു ആട്ടിൻപറ്റമല്ലാതാകുന്നു. നിങ്ങൾ ഒരു സിംഹമായിത്തീരുന്നു. നിങ്ങളുടെ ഹൃദയത്തിൽ നിന്നു ഒരു വലിയ അലർച്ചയുണ്ടാകുന്നു. അത് സ്വാതന്ത്ര്യത്തിന്റെ അലർച്ചയാണ്.

7)നിങ്ങൾ ആഗ്രഹിക്കുന്നതിനു മുമ്പ് ചിന്തിക്കുന്നു. അത് പൂർത്തീകരിക്കപ്പെടുന്നതിനുള്ള എല്ലാ സാധ്യതയുമുണ്ട് .പക്ഷേ ,അപ്പോൾ നിങ്ങൾ യാതനയനുഭവിച്ചു തുടങ്ങും.

8)നിങ്ങൾ സൃഷ്ടിപരമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് ജീവിതത്തിനു അർത്ഥമുള്ളതായി തോന്നുക. അത് എഴുതേണ്ട കവിതയാണ് .അത് ആലപിക്കേണ്ട ഗാനമാണ്. അത് അനുഷ്ഠിക്കേണ്ട നൃത്തമാണ് .

9)മരങ്ങൾ നോക്കൂ ,പക്ഷികളെ നോക്കൂ ,മേഘങ്ങളെ നോക്കൂ, നക്ഷത്രങ്ങളെ നോക്കൂ... നിങ്ങൾക്ക് കണ്ണുകളുണ്ടെങ്കിൽ കാണാൻ കഴിയും, ഈ ലോകത്തിലെ എല്ലാ ഉണ്മയും ആനന്ദത്തിലാണ്. 

10) ഒരുവൻ്റെ അസ്തിത്വത്തിലെ ഏറ്റവും വലിയ കലാപം എന്നു പറയുന്നത് സർഗാത്മകതയാണ്. 


ടി.പി. രാജീവൻ ,വിജയകുമാർ മേനോൻ 

കവിയും നോവലിസ്റ്റുമായ ടി.പി.രാജീവനും കലാവിമർശകനായ  വിജയകുമാർ മേനോനും വിടവാങ്ങിയിരിക്കുന്നു. കവിതയുടെ വഴിയിൽ സഞ്ചരിച്ച ടി. പി. രാജീവൻ അതിൽ നിന്ന് മാറി നോവൽ എന്ന മാധ്യമത്തിലേക്ക് വന്നത് ഒരു നവാനുഭവമായി. ഒരാൾ ഒരേയൊരു മാധ്യമത്തിൽ മാത്രം തുടരണം എന്നു പറയുന്നതിൽ ഇന്നത്തെ കാലത്ത് വലിയ പ്രസക്തിയില്ല. കാരണം, എഴുതാനുള്ള മാധ്യമം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എഴുതുന്നയാൾക്കാണുള്ളത്. 
ദീർഘകാലമായി കവിതയെഴുതുന്ന ഒരാൾ മറ്റൊരു മാധ്യമം പരീക്ഷിക്കുന്നത് സർഗാത്മകമായ നവീകരണമായി കണ്ടാൽ മതി. ക്ലീഷേകളിൽ നിന്നു, നടപ്പുവഴികളിൽ നിന്നു മാറി സഞ്ചരിക്കാൻ ശ്രമിച്ച എഴുത്തുകാരനാണ് ടി.പി.രാജീവൻ .അദ്ദേഹത്തിൻ്റെ ദ് കുറുക്കൻ ,ഹൊഗനേക്കൽ തുടങ്ങിയ കവിതകളും പാലേരി മാണിക്യം എന്ന നോവലും രാഷ്ട്രീയ ഭിക്ഷാംദേഹികളായി നടക്കുന്നവർക്ക് എഴുതാൻ കഴിയുന്നതല്ല .രാജീവൻ തൻ്റെ സ്വാതന്ത്ര്യത്തെ വീണ്ടെടുക്കാനും അറിയാനും നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

വിജയകുമാർ മേനോൻ ചിത്രകലയെക്കുറിച്ചുള്ള അവബോധം  ആധുനികമാക്കുന്നതിൽ അതുല്യമായ പങ്കുവഹിച്ചു. ഇപ്പോൾ ചിത്രകല ആസ്വദിക്കാൻ കഴിയുന്നവർ എഴുത്തുകാർക്കിടയിൽ ചുരുക്കമാണ്. വളരെ വിദ്യാസമ്പന്നരായ ആളുകൾക്കു പോലും വാൻഗോഗ്, മാറ്റിസ്, മൊനെ തുടങ്ങിയവരെ അറിയില്ല. ഇത് നമ്മുടെ സംസ്കാരത്തിന്റെ വികാസത്തിനു  തടസ്സമായി നിൽക്കുന്ന ഒരു ഘടകമാണ്. ചിത്രയെകലയെക്കുറിച്ച് പത്രമാസികകളിൽ യാതൊരു വിവരണവും വരുന്നില്ല .ചിത്രപ്രദർശനം  നടത്തിയതിനെക്കുറിച്ച് വാർത്ത കൊടുക്കുന്നത് മുട്ടക്കോഴികളെ വിതരണം ചെയ്തു എന്നു അറിയിക്കുന്നതുപോലെയാണ്.  ചിത്രപ്രദർശനങ്ങളുടെ വാർത്ത കാൽ നൂറ്റാണ്ട് തുടർച്ചയായി വായിച്ചാലും വായനക്കാരനു ചിത്രകലയെക്കുറിച്ച്  ഒന്നും തന്നെ ഗ്രഹിക്കാനാവില്ല. 
ഇവിടെയാണ് വിജയകുമാർ എഴുതി ഒരു ചരിത്രമുണ്ടാക്കിയത്. 

ആസ്വാദനമില്ല

മലയാളസാഹിത്യത്തിൽ ഇത്രയധികം കവികൾക്കും നോവലിസ്റ്റുകൾക്കും  ഇടം കിട്ടാൻ പോകുന്നില്ല. എഴുത്തുകാരുടെ ഒരു പ്രവാഹമാണിപ്പോൾ. വായനക്കാരില്ല ,എഴുത്തുകാരേയുള്ളു. ഇവർ യഥാർത്ഥ എഴുത്തുകാരല്ല.  പലരും മറ്റു പല സൗകര്യങ്ങളും ഉപയോഗിച്ച് നിലവാരമില്ലാത്ത കൃതികൾ തുടരെ പ്രസിദ്ധീകരിച്ച് അവാർഡ് വാങ്ങുകയാണ്. എന്നിട്ട് അവർ വാട്സപ്പിലും ഫേസ്ബുക്കിലും ഓടി നടന്ന് പലതും അവകാശപ്പെടുന്നു. ഏതാനും രചനകൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ഉടനെ വലിയ കവിയാണെന്ന് ഭാവിക്കുന്നത് അറിവില്ലാത്തതുകൊണ്ടാണ്. 

കൂടുതൽ വായിച്ചാലേ സ്വന്തം കൃതികളുടെ ആഴക്കുറവ് ബോധ്യമാവുകയുള്ളു. ഒരു ദുര്യോഗം ഇതാണ്: അസംഖ്യം സാഹിത്യ കൃതികൾ ദിനംപ്രതി  പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടെങ്കിലും അത് എങ്ങനെ വായിക്കണമെന്നു  ഭൂരിപക്ഷത്തിനും അറിയില്ല. അതിൽ ഉന്നതമായ മൂല്യങ്ങൾ അടങ്ങിയിട്ടുള്ളത് കണ്ടുപിടിക്കാനുള്ള  സംവിധാനമില്ല .അതുകൊണ്ടാണ് ഇപ്പോഴും എൻ. പ്രഭാകരൻ ,സി.വി.ബാലകൃഷ്ണൻ തുടങ്ങിയവരുടെ ശരാശരിയിൽ താഴെയുള്ള കഥകൾ കവർസ്റ്റോറി യാക്കി വായനക്കാരെണ്ട് വായിപ്പിക്കുന്നത്.സാഹിത്യ വായനയുടെ അഭിരുചി എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. സാഹിത്യം
 ആസ്വദിക്കാനറിയുന്ന വിമർശകരോ , ഉപന്യാസകാരന്മാരോ ഇന്നു കലാശാലകളിലില്ല.

No comments:

Post a Comment